ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Saturday, August 27, 2011

"അഞ്ജനമെന്നതു ഞാനറിയൂം....... "

ശാസ്ത്രവും ദര്‍ശനവുമായി ബന്ധപ്പെട്ട് ഡോക്കിന്‍സ്  നിരത്തിയ ( The God Delusion കൃതിയില്‍ ) വാദങ്ങളെ ഏറെക്കുറെ സമഗ്രമായി ഞാന്‍ നിരൂപണം ചെയ്തിരുന്നു. ഏതാനും  അധ്യായങ്ങള്‍ ബ്ളോഗിലും ചര്‍ച്ച ചെയ്യപ്പെട്ടു. ' നവനാസ്തികത : റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍ 'പുസ്തകമായും ഇറങ്ങി. ഡോക്കിന്‍സിന്റെ ആശയങ്ങളുടെ വക്താവായ പ്രൊഫ: രവിചന്ദ്രന്‍ ബൂലോകത്തേക്കു വന്നപ്പോള്‍ പ്രധാന എതിര്‍വാദങ്ങളെയെങ്കിലും  ഖണ്ഡിക്കുമെന്നു പ്രതീക്ഷിച്ചു. എന്നാല്‍ ഇതിനകം പതിനൊന്നു സുദീര്‍ഘ പോസ്റ്റുകള്‍ ഇറങ്ങിയെങ്കിലും  ഒരെണ്ണം മാത്രമാണ് നിരൂപണകൃതിയിലെ വാദങ്ങളെ പരാമര്‍ശിക്കുന്നത് ! അതുപോലും നേരിട്ടൊരു മറുപടിയല്ല. അവിടെയുമിവിടെയും തൊടാതെ പറഞ്ഞു  പോകുന്ന  ശൈലിയിലുള്ളതാണ്!

പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള ഡോക്കിന്‍സ് വാദങ്ങളെ ഒന്നൊഴിയാതെ നിരൂപണം ചെയ്തിട്ടുണ്ടെങ്കിലും അതേപ്പറ്റി ഇതുവരെയും ലേഖകന്‍ മിണ്ടിയിട്ടില്ല. ഈ വിഷയം പോസ്റ്റായതോടെയാണല്ലോ  യുക്തി- നിരീശ്വര- പരിണാമ വാദികള്‍ ഈ ബ്ളോഗില്‍ നിന്നു  കൂട്ടത്തോടെ ഓടിപ്പോയത്. ശേഷം അവരുടെ സ്വന്തം ബ്ളോഗില്‍പ്പോലും അതേപ്പറ്റി പോസ്റ്റുകള്‍ വന്നിട്ടില്ല.! മറുപടിക്ക് എടുത്തുചാടിയ ഒരാളാകട്ടെ എതിര്‍വാദങ്ങളെയൊന്നും  ഖണ്ഡിക്കാതെ കണക്കു ചൂണ്ടിക്കാട്ടി കാലം കഴിക്കുകയാണു ചെയ്തത്.!
  
ഏതായാലും  ലേഖകന്റെ വിശദീകരണം പരിശോധിക്കാം:

(1) ഒന്നാമതായി ‘നാസ്തികനായ ദൈവത്തിലെ’ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ള വാദങ്ങള്‍ക്ക് തൃപ്തികരമായി മറുപടി പറഞ്ഞിട്ടില്ല. അതിനുള്ള ശ്രമം പോലും നടന്നിട്ടില്ല.'നവനാസ്തികത' യില്‍ ഖണ്ഡിക്കപ്പെട്ട വാദങ്ങള്‍ക്ക് വിശദീകരണം നല്‍കാതെ പഴയവാദങ്ങള്‍ വീണ്ടും നീട്ടിപ്പരത്തി അവതരിപ്പിക്കുകയാണു ചെയ്തത് .

(2) ഗ്രന്ഥകാരന്റെ ഒരു വാദത്തെ നിരൂപണം ചെയ്തതു താഴെ കൊടുക്കാം. മറു വിശദീകരണവും താഴെയുണ്ട് . വായനക്കാര്‍ക്കു താരതമ്യം ചെയ്യാനാണിത്. നിരൂപണം നോക്കുക:

"ഗ്രന്ഥകാരന്‍ എഴുതുന്നത് ശ്രദ്ധിക്കുക: "ദൈവം ഉണ്ടെന്ന് വിശ്വസിക്കു ന്നവര്‍ ഏറെയുണ്ട്. പക്ഷേ, അല്‍ഭുതകരമെന്ന് പറയട്ടെ, ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല.''(6)
തെളിവു നല്‍കാന്‍ സാധിച്ചിട്ടില്ല എന്നല്ല; മൂര്‍ത്തമായ തെളിവു നല്‍കാന്‍ സാധിച്ചിട്ടില്ല എന്നാണ് പരാതി. മൂര്‍ത്തമായ അസ്തിത്വമുള്ളതിനേ മൂര്‍ത്ത മായ തെളിവു നല്‍കാനാവൂ എന്നത് തെളിവിനെക്കുറിച്ചുള്ള സാമാന്യ ധാരണയാണ്. റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നതു തര്‍ക്ക രഹിതമായ യാഥാര്‍ഥ്യമാണ്. വിശ്വാസികളും നിരീശ്വരവാദികളും അംഗീ കരിക്കുന്ന യാഥാര്‍ഥ്യം. എന്നാല്‍ ഡോക്കിന്‍സ് നിരീശ്വരവാദിയാണെ ന്നതിനു 'മൂര്‍ത്തമായ തെളിവു' നല്‍കാന്‍ നിരീശ്വരവാദികള്‍ക്കു സാധിക്കു മോ? റിച്ചാഡ് ഡോക്കിന്‍സിനു തന്നെയും അതു സാധ്യമാണോ? തീര്‍ച്ചയായും സാധ്യമല്ല. കാരണം ഒരാള്‍ നിരീശ്വരവാദിയാണെന്ന് പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ മൂര്‍ത്തമായി തെളിയിക്കാനാവില്ല. ഒരാള്‍ ഈശ്വര വാദിയാണെന്നതും ഇപ്രകാരം തെളിയിക്കാനാവില്ല. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാരും പരീക്ഷണശാലകളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാലും റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നോ പോപ്പ് ബെനഡിക്റ്റ് ദൈവവിശ്വാസിയാണെന്നോ മൂര്‍ത്തമായി തെളിയിക്കാനാവില്ല. അണുസംഘാതവും കോശനിര്‍മിതവുമായ ഡോക്കിന്‍സ് പരീക്ഷണവിധേയമാക്കാവുന്ന ഭൌതിക വസ്തുവായിട്ടുപോലും അദ്ദേഹത്തിന്റെ നിരീശ്വരാസ്തിത്വം മൂര്‍ത്തമായി തെളിയിക്കാനാവില്ലെങ്കില്‍ പ്രപഞ്ചാതീതവും പഞ്ചേന്ദ്രിയങ്ങള്‍ക്കു ഗോചരീഭവിക്കാത്തതുമായ ദൈവാസ്തിത്വം മൂര്‍ത്തമായി തെളിയിക്കുന്നതെങ്ങനെ? 'മൂര്‍ത്ത'മായ തെളിവു ചോദിക്കുന്നയാള്‍ ആ വാക്കിന്റെ അര്‍ഥമെങ്കിലും പരിഗണിക്കേണ്ടതല്ലേ?

മൂര്‍ത്തം (concrete), വസ്തുനിഷ്ഠം (objective), പരീക്ഷണപരം (experimentable), ശാസ്ത്രീയം (scientific) എന്നൊക്കെയുള്ള വിശേഷണം, നിരീക്ഷിക്കാനും പരീക്ഷിക്കാനും സാധ്യമാവുന്ന പദാര്‍ഥ ലോകവുമായി ബന്ധപ്പെട്ടതാണ്. ഒരാള്‍ ക്ഷയരോഗിയാണോ അല്ലേ എന്നു ശാസ്ത്രീയമായും മൂര്‍ത്തമായും വസ്തുനിഷ്ഠമായും പരീക്ഷണപരമായും തെളിയിക്കാനാവും. എന്നാല്‍ ഇതേ വ്യക്തി അസൂയക്കാരനോ ക്രൂരനോ ആണെന്നോ അല്ലെന്നോ അതുപോലെ തെളിയിക്കാനാവില്ല.
'രാഘവന്‍ ക്ഷയരോഗിയാണ്' അല്ലെങ്കില്‍ 'രാഘവന്‍ ക്ഷയരോഗിയല്ല' എന്ന പ്രസ്താവന ശാസ്ത്രീയമാണെന്നു പറയാം; വസ്തുനിഷ്ഠ യാഥാര്‍ഥ്യ മാണെന്നും പറയാം; വസ്തുനിഷ്ഠമായ പ്രസ്താവനയാണെന്നും പറയാം. ഇതിനു 'മൂര്‍ത്തമായ തെളിവു'മുണ്ട്. എന്നാല്‍ 'രാഘവന്‍ അഹങ്കാരിയാണ്' എന്ന പ്രസ്താവനയോ? അതു ശാസ്ത്രീയമല്ല. വസ്തുനിഷ്ഠ യാഥാര്‍ഥ്യവുമല്ല. അതിനു 'മൂര്‍ത്തമായ തെളിവും' ഹാജറാക്കാനാവില്ല.
'രാഘവന്‍ ദൈവവിശ്വാസിയാണ്' അല്ലെങ്കില്‍ 'രാഘവന്‍ നിരീശ്വര വാദിയാണ്' എന്ന പ്രസ്താവനയും ശാസ്ത്രീയമല്ല. ഇതിനും വസ്തുനിഷ്ഠമോ മൂര്‍ത്തമോ ആയ തെളിവു ഹാജറാക്കാനാവില്ല. ഈയര്‍ഥത്തില്‍ നോക്കിയാല്‍ ഗ്രന്ഥകാരന്റെ തന്നെ വിശ്വാസങ്ങളിലും പ്രസ്താവനകളിലും എത്രയെണ്ണം 'മൂര്‍ത്തമായ തെളിവ്' ഹാജറാക്കാന്‍ പറ്റുന്നതായി ഉണ്ടാകും? നിരീശ്വരവാദിയാകട്ടെ ഈശ്വരവിശ്വാസിയാകട്ടെ, ഒരാളുടെ ജീവിതത്തില്‍ 'മൂര്‍ത്തമായ തെളിവ്' ഹാജറാക്കാവുന്ന വിശ്വാസങ്ങളും ധാരണകളും പ്രസ്താവനകളും എത്രയുണ്ടാകും?
'മൂര്‍ത്തമായ തെളിവ്' ഹാജരാക്കാനാവാത്ത വിശ്വാസങ്ങളും ധാരണകളും സ്വീകാര്യമല്ലെന്ന് ആരെങ്കിലും പറയുമോ? ഇത്തരം വിശ്വാസങ്ങളും ധാരണകളും തെറ്റാണെന്നു പറയുന്നയാളുടെ സ്ഥിതിയോ? ശാസ്ത്രത്തിന്റെ ദര്‍ശനത്തെപ്പറ്റി വേണ്ടത്ര പിടിപാടില്ലാത്തതുകൊണ്ട് ശാസ്ത്രീയ മനോഭാവ മുള്ളവരെന്നു സ്വയം ധരിച്ചുവശായ നിരീശ്വരവാദികള്‍ 'മൂര്‍ത്തമായ തെളിവ്' ഹാജരാക്കാനാകാത്ത പ്രസ്താവനകളെല്ലാം തെറ്റാണെന്നു പ്രഖ്യാ പിച്ചേക്കും. എന്നാല്‍ 'യുക്തിവാദ'ത്തിന്റെ കാര്യം ഉദാഹരണമായെടുക്കാം. 'ദൈവമില്ല' എന്ന പ്രസ്താവന യുക്തിപരമാണെന്നും 'ദൈവമുണ്ട്' എന്ന പ്രസ്താവന യുക്തിവിരുദ്ധമാണെന്നും നിരീശ്വരവാദികള്‍ പറഞ്ഞേക്കും. എന്നാല്‍ ആദ്യത്തേതു യുക്തിപരമാണെന്നതിനു 'മൂര്‍ത്തമായ തെളിവ്' ഹാജറാക്കാന്‍ നിരീശ്വരവാദികള്‍ക്കു സാധിക്കുമോ? ഇന്നേവരെ ഏതെ ങ്കിലും ഒരു നിരീശ്വരവാദി 'ദൈവമില്ല' എന്ന പ്രസ്താവന യുക്തിപരമാ ണെന്നതിനു 'മൂര്‍ത്തമായ തെളിവ്' ഹാജരാക്കിയതായി ചൂണ്ടിക്കാട്ടാ നാവുമോ?

അതിരിക്കട്ടെ 'യുക്തിപരമായതാണ് അംഗീകാരയോഗ്യമായത്' എന്ന നിരീശ്വരവാദികളുടെ വിശ്വാസപ്രമാണത്തിന് 'മൂര്‍ത്തമായ തെളിവ്' വല്ലതും ഹാജറാക്കാനാവുമോ?
"ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല'' എന്നാണല്ലോ ഗ്രന്ഥകാരന്റെ വാദം. ഇതിനൊരു മറുപുറമില്ലേ? ദൈവം ഇല്ല എന്നതിനു മൂര്‍ത്തമായ വല്ല തെളിവും നല്‍കാന്‍ നിരീശ്വരവാദികള്‍ക്ക് ഇന്നേവരെ സാധിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല. സാധിക്കുമെന്നവര്‍ക്കു പ്രതീക്ഷയെങ്കിലും ഉണ്ടോ? അതുമില്ല. സാധിച്ചിട്ടുണ്ടെന്നോ പ്രതീക്ഷയുണ്ടെന്നോ ഇന്നേവരെ ഒരു നിരീശ്വരവാദ ചിന്തകനും അവകാശപ്പെട്ടിട്ടുപോലുമില്ല!"

മൂര്‍ത്തമല്ലാത്ത ദൈവത്തിന് മൂര്‍ത്തമായ തെളിവു ചോദിച്ചയാള്‍ക്ക് തെളിവിനെക്കുറിച്ചു പ്രാഥമിക ധാരണപോലും ഇല്ലെന്നാണര്‍ത്ഥം. അഥവാ എന്റെ ഈ വാദം തെറ്റാണെങ്കില്‍ മൂര്‍ത്തമല്ലാത്ത ദൈവത്തിനും മൂര്‍ത്തമായ തെളിവ് നല്‍കാനാവും എന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കേണ്ടതായിരുന്നു. അതിനുള്ള ശ്രമം പോലും നടത്തിയിട്ടില്ല ! ഒന്നും പറയാതെ മുങ്ങിയെന്നര്‍ത്ഥം!!
( മറുപടിയെന്ന വ്യാജേന എഴുതിയത് പിന്നീട് പരിശോധിക്കുന്നുണ്ട്.)
പക്ഷേ ഈ ഒളിച്ചോട്ടം ചില നിരീശ്വരവാദികള്‍ പോലും ശ്രദ്ധിച്ചു. അതുകൊണ്ടാകും ഗ്രന്ഥകാരന്റെ ബ്ളോഗില്‍ സുശീല്‍ കുമാര്‍ എഴുതി : 
"രവിചന്ദ്രന്‍ ഒരു നിരീശ്വരവാദിയാണ്‌ എന്ന് അവകാശപ്പെടുന്നു. എന്നാല്‍ അത്‌ ശാസ്ത്രീയമായി എങ്ങനെ തെളിയിക്കാനാകും? അതിന്‌ മൂര്‍ത്തമോ അമൂര്‍ത്തമോ ആയ തെളിവുണ്ടോ? എന്നിട്ടും രവിചന്ദ്രന്‍ നിരീശ്വരവാദിയാണെന്ന് സ്വയം വിശ്വസിക്കുന്നു. സ്വയം ഒരു നിരീശ്വരവാദിയാണെന്ന് വിശ്വസിക്കാന്‍ യാതൊരു ശാസ്ത്രീയ തെളിവും ആവശ്യമില്ലാത്തയാള്‍ക്ക് ദൈവത്തിന്‌ അങ്ങനെ തെളിവു വേണമെന്ന് എങ്ങനെ ആവശ്യപ്പെടാന്‍ സാധിക്കും?

ശ്രീ ഹുസ്സൈന്റെ നവനാസ്തികതയില്‍ ഇത്തരത്തിലുള്ള ചോദ്യമുണ്ട്.

എങ്ങനെ പ്രതികരിക്കുന്നു?"

(26 July 2011 19:29)
മറുപടി നോക്കു :
"പ്രിയപ്പെട്ട സുശീല്‍,

A എന്ന വ്യക്തിയുടെ നിരീശ്വരതയുടെ തെളിവ് A തന്നെയാണ്, അയാളുടെ വാക്കും പ്രവര്‍ത്തിയുമാണ്. വിശ്വാസത്തിനും അവിശ്വാസത്തിനും ഭൗതികമായ ആധാരമുണ്ട്. കുറേക്കൂടി വ്യക്തമാക്കിയാല്‍ ഭൗതികമായ ആധാരമേയുള്ളു. വിശ്വസിക്കുന്നതിനും അവിശ്വസിക്കുന്നതിനും വ്യക്തിയില്‍ അമൂര്‍ത്തവും മൂര്‍ത്തവുമായ തെളിവുകളുണ്ട്. തെളിവുകള്‍ എങ്ങനെ വിശകലനം ചെയ്യുന്നുവെന്നത് ഉപയോഗിക്കുന്ന ടൂളിനെ കൂടി ആശ്രയിച്ചിരിക്കുന്നു."

(26 July 2011 23:31)
( ഡോക്കിന്‍സ് നിരൂപണത്തിന് അനേകം പോസ്റ്റുകളിലൂടെ ഖണ്ഡനമെഴുതിയ സുശീല്‍കുമാര്‍ ഇങ്ങനെയൊരു സംശയം ഉന്നയിച്ചതില്‍ നിന്നും സുശീല്‍കുമാറും രവിചന്ദ്രനും മറുപടിയെഴുതിയില്ലെന്നു  വ്യക്തമായല്ലോ !)


എങ്ങനെയുണ്ടു വിശദീകരണം ? രവിചന്ദ്രന്‍ നിരീശ്വരവാദിയാണെന്നു ശാസ്ത്രീയമായി തെളിയിക്കാനാവുമോ എന്ന ചോദ്യത്തിനുള്ള  മറുപടിയാണിത്! ഉത്തരത്തില്‍ 'ശാസ്ത്ര'മെന്ന വാക്കുപോലുമില്ല!! ഗ്രന്ഥകാരന്റെ ഈ വിവരണം മറുപടിയേ അല്ലെന്നതിരിക്കട്ടെ. ഇത്തരം അസംബന്ധ വര്‍ത്തമാനങ്ങള്‍ക്കേ യുക്തി - നിരീശ്വര - പരിണാമവാദികള്‍ക്കു പ്രാപ്തിയുള്ളു എന്ന് അറിയാവുന്നതുകൊണ്ട് ഡോക്കിന്‍സ് നിരൂപണത്തില്‍ തന്നെ ഇക്കാര്യം ഞാന്‍ എഴുതിയതു താഴെ കൊടുക്കാം:

"ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നു ശാസ്ത്രീയമായി എങ്ങനെ തെളിയിക്കും? ഏറിവന്നാല്‍ ഒരാള്‍ക്കു ചെയ്യാവുന്നത് ഇതാ നിരീശ്വര വാദിയായ ഡോക്കിന്‍സ് നില്‍ക്കുന്നു എന്നു പറയാനാവും. എന്നല്ല, ഡോക്കിന്‍സിനു തന്നെയും ഇങ്ങനെ സ്വയം പ്രഖ്യാപിക്കാം: നിരീശ്വര വാദിയായ ഞാന്‍ ഡോക്കിന്‍സ് ഇതാ നില്‍ക്കുന്നു! എന്നാല്‍ ഇത്തരം പ്രസ്താവനകളെയല്ല ശാസ്ത്രീയ തെളിവെന്നു വിളിക്കുന്നത്. പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ആവര്‍ത്തിച്ചു തെളിയിക്കാനാവുന്ന ഭൌതിക യാഥാര്‍ഥ്യങ്ങളാണു ശാസ്ത്രീയ സത്യങ്ങള്‍. ഡോക്കിന്‍സിനെ എത്ര പ്രാവശ്യം പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയാലും അല്പം ചാരമോ വെള്ളമോ ലഭിക്കുമെന്നല്ലാതെ നിരീശ്വരവാദിയാണെന്ന 'യാഥാര്‍ഥ്യം' ലഭിക്കില്ല. ചരിത്രത്തില്‍ ഇന്നേവരെ ഒരാളെയെങ്കിലും നിരീശ്വരവാദിയാണെന്നോ ഈശ്വരവാദിയാണെന്നോ ശാസ്ത്രീയമായി തെളിയിക്കാന്‍ നിരീശ്വരവാദികള്‍ക്കു സാധിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല, ഇനിയൊട്ടു സാധിക്കുകയുമില്ല. എന്നിട്ടും ചരിത്രത്തില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടായിരുന്നതായും ഭാവിയില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടാകുമെന്നും നിരീശ്വരവാദികള്‍ വിശ്വസിക്കുന്നു. ഭാവിയില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടാകുമെന്ന് 'മൂര്‍ത്തമായ യാതൊരു തെളിവും' ഹാജറാക്കാതെ തന്നെ അവര്‍ വിശ്വസിക്കുന്നു. ജഡശരീരികളായ മനുഷ്യരെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ക്കു പോലും 'മൂര്‍ത്തമായ യാതൊരു തെളിവും' ഹാജറാക്കാന്‍ സാധിക്കാത്ത നിരീശ്വരവാദി ദൈവാസ്തിത്വത്തിനു 'മൂര്‍ത്തമായ തെളിവു' ചോദിക്കുന്നത് അസംബന്ധമാണ്."

(3) യുക്തിസഹമായ വിശദീകരണം നല്‍കണമെങ്കില്‍  എതിര്‍വാദം മനസ്സിലാകണമല്ലോ. ഗ്രന്ഥകാരന്‍ മൂര്‍ത്തം, അമൂര്‍ത്തം, ശാസ്ത്രീയം......എന്നിത്യാദി പദങ്ങള്‍കൊണ്ട് ആറാട്ടു നടത്തുന്നുണ്ടെങ്കിലും ഈ പ്രയോഗങ്ങളുടെ സാമാന്യമോ സാങ്കേതികമോ ആയ വിവക്ഷ ഗ്രഹിച്ചിട്ടില്ല. മൂര്‍ത്തം, അമൂര്‍ത്തം എന്നീ പദങ്ങളുടെ അര്‍ത്ഥംപോലും മനസ്സിലായിട്ടില്ലെന്നു സമര്‍ത്ഥിച്ച് 'നവനാസ്തികത'യില്‍ എഴുതിയതു താഴെ കൊടുക്കാം : 


"മൂര്‍ത്തം, അമൂര്‍ത്തം എന്നീ മലയാളപദങ്ങള്‍ കോണ്‍ക്രീറ്റ്, അബ്സ്ട്രാക്റ്റ് എന്നീ ഇംഗ്ളീഷ് പദങ്ങള്‍ക്കു സമാനമാണ്. ശാസ്ത്ര-ദാര്‍ശനിക വിവാദ ങ്ങളില്‍ സുലഭമായും വരാറുള്ള പദങ്ങളാണിവ. പരീക്ഷണ-നിരീക്ഷണ ങ്ങള്‍ക്കു വിധേയമാക്കാവുന്ന ഭൌതിക പ്രതിഭാസങ്ങളാണു മൂര്‍ത്തമായവ. അതിനു വഴങ്ങാത്ത യാഥാര്‍ഥ്യങ്ങളെ അമൂര്‍ത്തമെന്നോ അതിഭൌതിക (metaphysical)മെന്നോ താത്ത്വിക (theoretical)മെന്നോ ഒക്കെ വിശേഷിപ്പിക്കാം. എന്നാല്‍ വിശ്വാസികളും നിരീശ്വരവാദികളും ഒരുപോലെ അംഗീകരിക്കുന്ന ഈ സാമാന്യവിവരം പോലം ഗ്രന്ഥകാരന്‍ പരിഗണിച്ചിട്ടില്ല. മാത്രമല്ല, നേര്‍വിരുദ്ധമായാണ് പലതും ഗ്രഹിച്ചു വെച്ചിട്ടുള്ളത്. "ദൈവത്തിന്റെ അസ്തിത്വത്തിനു മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല.'' എന്നെഴുതിയ ശേഷമുള്ള വാക്യമിതാണ്: "താത്ത്വികമായി വാദിച്ചു തെളിയിക്കാന്‍ അതിലും വിഷമമാണ്.'' അതായത്, മൂര്‍ത്തമായ തെളിവു നല്‍കുന്നതിനേക്കാള്‍ പ്രയാസമാണ് അമൂര്‍ത്തമായ തെളിവു നല്‍കാന്‍ എന്നര്‍ഥം! ദൈവത്തെപ്പറ്റി മൂര്‍ത്തമായ തെളിവു നല്‍കാന്‍ സാധ്യ മല്ലെന്നും താത്ത്വികമോ അമൂര്‍ത്തമോ ആയ തെളിവാണ് ഇന്നോളം നല്‍കപ്പെട്ടിട്ടുള്ളതെന്നും ദാര്‍ശനികമായി സാമാന്യധാരണയെങ്കിലുമുള്ള ഏവര്‍ക്കും അറിയാം. എന്നാല്‍ ഗ്രന്ഥകാരന്‍ വാദിക്കുന്നത് അമൂര്‍ത്തമായ തെളിവുകളേക്കാള്‍ എളുപ്പം മൂര്‍ത്തമായ തെളിവു നല്‍കാനാണെന്നാണ്. അതായത് ദാര്‍ശനികമായ ന്യായങ്ങള്‍ ഹാജറാക്കി ദൈവാസ്തിത്വം സമര്‍ഥിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ദൈവാസ്തിത്വം തെളിയിക്കാമെന്ന്! ദാര്‍ശനികരും ശാസ്ത്രജ്ഞരും ഒരുപോലെ ഞെട്ടാനിടയുള്ള ഈ കണ്ടെത്തല്‍ ഗ്രന്ഥകാരന്റെ സ്വന്തം 'സംഭാവന'യാണ്. കാരണം റിച്ചാഡ് ഡോക്കിന്‍സിന്റെ കൃതിയിലൊരിടത്തും ഇത്തരം പരാമര്‍ശങ്ങളില്ല. തന്റെ കൃതി മലയാളത്തില്‍ പകര്‍ത്തിവെക്കുന്നതിനിടയില്‍ ഇത്തരം മഠയത്തരങ്ങള്‍ തിരുകിക്കയറ്റിയതായി ഡോക്കിന്‍സ് അറിഞ്ഞാല്‍ കുഞ്ഞാടുകളായ നിരീശ്വരവാദികളില്‍ നിന്നു രക്ഷിക്കണേ എന്ന് അദ്ദേഹം ദൈവത്തോടു പ്രാര്‍ഥിക്കാന്‍പോലും നിര്‍ബ്ബന്ധിതനായേക്കും!"
ഈ വിമര്‍ശനത്തെക്കുറിച്ചും ഗ്രന്ഥകാരന്‍ മൌനിയായത് അര്‍ത്ഥവത്താണ്!


(4)അബദ്ധം കണ്ടില്ലെന്നു നടിച്ചുവെങ്കിലും  മനസ്സിലാക്കിയിട്ടുണ്ടാകുമെന്നാ ണല്ലോ ആരും കരുതുക (അബദ്ധം ആര്‍ക്കും പറ്റാം. എപ്പോഴും തുറന്നു പറയണമെന്നു നിര്‍ബന്ധം പിടിക്കുന്നത് അനാവശ്യമാണ്).എന്നാല്‍ ലേഖകന്‍ ഇപ്പോഴും പഴയധാരണയില്‍ തന്നെയാണെന്ന് ഈ വരികള്‍ വ്യക്തമാക്കുന്നു:

"കുതിരയെ സംബന്ധിച്ച അമൂര്‍ത്തഭാവനയില്‍ പ്രേചോദിതതനായി ഒരാള്‍ കുതിരയുടെ ഒരു ശില്‍പ്പം നിര്‍മ്മിക്കുന്നുവെന്നിരിക്കട്ടെ. ആ ശില്‍പ്പം കുതിരയുടെ അമൂര്‍ത്തമായ തെളിവായി സോപാധികമായി അവതരിപ്പിക്കാം; ഒപ്പം നിര്‍മ്മാണവസ്തുവിന്റെ മൂര്‍ത്തമായ തെളിവുമാണത്. കുതിരയുടെ മൂര്‍ത്തമായ തെളിവ് ജീവനുള്ള ഒരു കുതിര തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നുണ്ട്. അതിനാല്‍ കുതിരയ്ക്ക് മൂര്‍ത്തവും അമൂര്‍ത്തവുമായ തെളിവുകളുണ്ട്. 'മത്സ്യകന്യക'യ്ക്കതില്ല, ദൈവത്തിനുമില്ല. അവ കേവലം അമൂര്‍ത്ത ഭാവനകള്‍ (abstract fancy)മാത്രമാണ്."

ഒരു ശില്‍പ്പം  "അമൂര്‍ത്തമായ തെളിവായി (abstract evidence) "എന്നും “മൂര്‍ത്തമായ  തെളിവില്‍പെട്ട" താണെന്നും ഒരേ സന്ദര്‍ഭത്തില്‍  വാദിക്കുന്നയാള്‍ തെളിവിനെക്കുറിച്ചു പഠിക്കും മുന്‍പ്  'വെളിവി'നെക്കുറിച്ചാണു പഠിക്കേണ്ടിയിരുന്നത് !
ഒരു ശില്‍പ്പം 'അമൂര്‍ത്തമായ തെളിവാകുന്ന'തെങ്ങനെയെന്നു വെളിവാക്കേണ്ടതു ലേഖകന്‍ തന്നെയാണെന്നതിനാല്‍ ആ കാര്യം അദ്ദേഹത്തിനു വിടുന്നു.


(5) ഈ വരികള്‍ കൂടി നോക്കൂ :

"ഒരു കുതിരയുടെ ശില്‍പ്പമാണെങ്കിലോ? കുതിരയെ സംബന്ധിച്ച അമൂര്‍ത്തഭാവനയില്‍ പ്രേചോദിതതനായി ഒരാള്‍ കുതിരയുടെ ഒരു ശില്‍പ്പം നിര്‍മ്മിക്കുന്നുവെന്നിരിക്കട്ടെ. ആ ശില്‍പ്പം കുതിരയുടെ അമൂര്‍ത്തമായ തെളിവായി സോപാധികമായി അവതരിപ്പിക്കാം; ഒപ്പം നിര്‍മ്മാണവസ്തുവിന്റെ മൂര്‍ത്തമായ തെളിവുമാണത്. കുതിരയുടെ മൂര്‍ത്തമായ തെളിവ് ജീവനുള്ള ഒരു കുതിര തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നുണ്ട്. അതിനാല്‍ കുതിരയ്ക്ക് മൂര്‍ത്തവും അമൂര്‍ത്തവുമായ തെളിവുകളുണ്ട്."

കുതിരയുടെ ശില്പം "കുതിരയുടെ അമൂര്‍ത്തമായ തെളിവാ"ണെന്നും "കുതിരയുടെ മൂര്‍ത്തമായ തെളിവ് ജീവനുള്ള ഒരു കുതിര തന്നെയാണ്" എന്നും എഴുതുന്നയാള്‍ മൂര്‍ത്തം, അമൂര്‍ത്തം എന്നീ വാക്കുകളുടെ ദര്‍ശനികമായ വിവക്ഷ പഠിച്ചിരുന്നുവെങ്കില്‍ മറ്റുള്ളവരുടെ വിലപ്പെട്ട സമയം പാഴാകില്ലായിരുന്നു. എന്തിന്റെയും തെളിവ് എന്നാല്‍ അതിന്റെ ശില്പമുണ്ടാക്കലാണ് എന്നാവും ലേഖകന്റെ വിലക്ഷണ ധാരണ. തെളിവും ശില്പവും തമ്മിലെന്തു ബന്ധമെന്ന് ആരും ചോദിക്കരുത്. "ഇന്ദ്രിയങ്ങളുടെ കണക്കെടുത്താല്‍ മതവാദിക്ക് കുറഞ്ഞത് ഒരെണ്ണമെങ്കിലും കൂടുതലാണ് " എന്ന് ലേഖകന്‍ തന്നെ ഒരിടത്ത് പരിഹാസരൂപേണ എഴുതിയിട്ടുണ്ടല്ലോ. മതവാദിയുടെ കാര്യം നില്‍ക്കട്ടെ, നിരീശ്വരവാദിയായ ലേഖകന് ഒന്നു കുറവാണെന്നു സംശയിക്കുന്നതില്‍ തെറ്റുണ്ടോ ?  അമൂര്‍ത്തം, സമൂര്‍ത്തം, ശാസ്ത്രീയ തെളിവ്  എന്നിത്യാദി പദങ്ങളുടെ വിവക്ഷ ഗ്രഹിക്കാനാകാതെ വരുന്നത് അതുകൊണ്ടാണെന്നു കരുതിക്കൂടെ?
(എന്തു സംഭവിച്ചു എന്നതിലേക്കു വെളിച്ചം വീശാന്‍ ഗ്രന്ഥകാരന്റെ തന്നെ വിവരണം സഹായകമാണ് :

"ഒരു പഴം തോട്ടി കൊണ്ട് അടര്‍ത്തിയിടുമ്പോള്‍ തോട്ടി നമ്മുടെ കൈയാവുകയാണ്. കൈയാകട്ടെ പരമേന്ദ്രിയമായ മസ്തിഷ്‌ക്കവും. ഫലത്തില്‍ പഴം അടര്‍ത്തിയെടുക്കുന്നത് മസ്തിഷ്‌ക്കമാണ്. മസ്തിഷ്‌ക്കമില്ലാതെ പഞ്ചേന്ദ്രിയങ്ങളില്ല. പഞ്ചേന്ദ്രിയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ അവയവങ്ങളും മസ്തിഷ്‌ക്കത്തിന്റെ മൂര്‍ത്തരൂപങ്ങളാകുന്നു (All organs are the extension and gross manifestations of brain). എല്ലാ അവയവവും മസ്തിഷ്‌ക്കം പരിണമിച്ചുണ്ടായതാകുന്നു. മസ്തിഷ്‌ക്കം നശിക്കുമ്പോള്‍ അവയവങ്ങള്‍ നിലയ്ക്കുന്നു. നേത്രം കാഴ്ചയെ സഹായിക്കുന്നുണ്ട്. എന്നാല്‍ കാഴ്ചയും കേഴ്‌വിയും മസ്തിഷ്‌ക്കപ്രവര്‍ത്തനങ്ങളാണ്. ഗോളീയവിപഥനം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ഒഴിവാക്കി ബാഹ്യലോകത്തെ പ്രകാശം ശേഖരിച്ച് തലച്ചോറിലെ പ്രകാശസംവേദിനികളില്‍ എത്തിക്കുന്ന അവയവവ്യവസ്ഥയാണ് നേത്രങ്ങള്‍. നേത്രം കാഴ്ച സൗകര്യപ്പെടുത്തുന്ന മസ്തിഷ്‌ക്കത്തിന്റെ ബാഹ്യരൂപമാകുന്നു. എത്ര മികവുറ്റ നേത്രങ്ങളുണ്ടെങ്കിലും മസ്തിഷ്‌ക്കം കാഴ്ച നിര്‍മ്മിച്ചില്ലെങ്കില്‍ നാം കാണില്ല."

വിമര്‍ശനങ്ങള്‍ ഗ്രന്ഥകാരന്‍ വായിച്ചിട്ടുണ്ടാകും.എന്നാല്‍ മസ്തിഷ്കം അതു രേഖപ്പെടുത്തിയില്ലെങ്കില്‍ ആരേയും കുറ്റപ്പെടുത്താനാവില്ലല്ലോ! രേഖപ്പെടു ത്തിയാലല്ലേ വിശകലനവും മറുപടിയും സാധ്യമാകൂ!!)

 

(6) ഗ്രന്ഥകാരന്റെ വരികള്‍:

"നിരക്ഷരനായ സാധാരണക്കാരനും ചക്കയും മാങ്ങയും തമ്മില്‍ തിരിച്ചറിയാത്ത മന്ദബുദ്ധിയും അതിതീവ്രമതവിശ്വാസിയാണ്!"

നിരക്ഷരനായ സാധാരണക്കാരന്‍ മതവിശ്വാസിയാവുന്നതും  മന്ദബുദ്ധിക്ക് ചക്കയും മാങ്ങയും തിരിച്ചറിയാനാകാത്തതും ആശ്ചര്യമല്ല. എന്നാല്‍ യുക്തി - നിരീശ്വര- പരിണാമ ബുദ്ധി ജീവികള്‍ക്ക് മൂര്‍ത്തം , അമൂര്‍ത്തം, ശാസ്ത്രീയ തെളിവ് എന്നിത്യാദി മലയാള വാക്കുകളുടെ വിവക്ഷയറിയില്ല എന്നത് ആശ്ചര്യകരം തന്നെ !

(7) ഈ വിവരണം നോക്കൂ:

"അസൂയയും പ്രണയവും തെളിയക്കപ്പെടുന്നത് അതിനടിപ്പെടുന്ന വ്യക്തിയുടെ വാക്കും പ്രവര്‍ത്തിയും ആധാരമാക്കിയാണ്. അസൂയക്കാരനാണ് അസൂയയുടെ തെളിവ്; കാമുകനാണ് പ്രണയത്തിന്റെ തെളിവ്. ഭക്തന്‍ ഭക്തിയുടേയും ഭക്തി ഭക്തന്റേയും തെളിവാകുന്നു. വിശ്വാസവും അവിശ്വാസവും അഭിനയിക്കാനാവും. പക്ഷെ ശരിയായ പരീക്ഷണങ്ങള്‍ അതിജീവിക്കാന്‍ അത്തരം വ്യാജനിലപാടുകള്‍ക്കാവില്ല. പ്രണയവും ഭക്തിയുമൊക്കെ വളരെ കൃത്യമായി അളക്കപ്പെടുന്നുണ്ട്. യാതൊരു പരിശീലനവുമില്ലാതെ സദാ നാമത് ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാം അളക്കാന്‍ സ്‌കെയിലും ത്രാസും വേണമെന്ന ശാഠ്യം യുക്തിഹീനമാണ്.'വിവാഹശേഷം നിങ്ങള്‍ക്കെന്നോട് പണ്ടത്തെപ്പോലെ സ്‌നേഹമില്ലെ'ന്ന് പരാതിപ്പെടുന്ന ഭാര്യ വിവാഹദിവസമുതല്‍ സ്‌നേഹത്തിന്റെ പരിണാമവും പരിമാണവും അതിസൂക്ഷ്മമായി അളക്കുകയായിരുന്നുവെന്ന് വ്യക്തം."

അസൂയക്കാരനല്ല അസൂയയുടെ ശാസ്ത്രീയ തെളിവ്. കാമുകനല്ല പ്രണയത്തിന്റെ ശാസ്ത്രീയ തെളിവ്. ഭക്തനല്ല  ഭക്തിയുടെ ശാസ്ത്രീയ തെളിവ്. ഭക്തിയല്ല ഭക്തന്റെ ശാസ്ത്രീയ തെളിവ്. അസൂയക്കോ പ്രണയത്തിനോ ഭക്തിക്കോ ശാസ്ത്രീയമായ തെളിവ് ഇല്ലാതിരുന്നിട്ടും അതിലൊക്കെ ഉറച്ചു വിശ്വസിക്കുന്ന യുക്തി- നിരീശ്വരവാദി, ദൈവാസ്തിത്വം ശാസ്ത്രീയമായി തെളിയിക്കാതെ വിശ്വസിക്കുകയില്ലെന്നു ശഠിക്കുന്നതെന്തു കൊണ്ടെന്ന ചോദ്യമാണ് നിരൂപണത്തില്‍ ഉന്നയിക്കപ്പെട്ടത്. ഇതിനുള്ള വിശദികരണവും തഥൈവ!
( "എല്ലാം അളക്കാന്‍ സ്കെയിലും ത്രാസും വേണമെന്ന ശാഠ്യം യുക്തി ഹീനമാണ്" എന്ന് ദൈവത്തെ പരീക്ഷണനാളിയിലാക്കാന്‍ കച്ചകെട്ടി നടക്കുന്ന യുക്തി - നിരീശ്വരവാദി പറയുമ്പോള്‍ വിശ്വാസികള്‍ ഊറിച്ചിരിക്കും. എല്ലാം അളക്കാന്‍ സ്കെയിലും ത്രാസും വേണമെന്ന് ഇത്രയും കാലം ശാഠ്യം പിടിച്ചവര്‍ തന്നെ ഇങ്ങനെയൊരു കുമ്പസാരം നടത്തുന്നത് തമാശയല്ലാതെ മറ്റെന്താണ്.?
അളക്കാനും തൂക്കാനും സാധിക്കുന്നതേ യാഥാര്‍ത്യമാവൂ എന്ന് ഇത്രയും കാലം ആരവമിട്ടവര്‍ അത്തരം ശാഠ്യങ്ങള്‍ യുക്തിവാദമായി കൊണ്ടാടിയതു ഹീനമാണെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞതു നന്ന്)

(8) ഗ്രന്ഥകാരന്‍  വിവരിക്കുന്നു :

"അസൂയയും പ്രണയവും അമൂര്‍ത്തമാണെന്ന് നാം പറയും. പഞ്ചേന്ദ്രിയശേഷിക്ക് പ്രത്യക്ഷത്തില്‍ അതീതമാണത്. പക്ഷെ പരമാര്‍ത്ഥത്തില്‍ പഞ്ചേന്ദ്രിയങ്ങള്‍ തന്നെയാണ് അത് പരമേന്ദ്രിയത്തില്‍ രേഖപ്പെടുത്തുന്നത്. സൗന്ദര്യം അമൂര്‍ത്തമാണെങ്കിലും മൂര്‍ത്തമായ വസ്തുക്കളാണ് അത് സൃഷ്ടിക്കുന്നത്. അമൂര്‍ത്തം എന്നാല്‍ കുറഞ്ഞ ദ്രവ്യപരതയുള്ള എന്നുകണ്ടാല്‍മതി-അതായത് നമുക്ക് പെട്ടെന്നു തിരിച്ചറിയാവുന്ന ദ്രവ്യരൂപമില്ലാത്തവ. പഞ്ചേന്ദ്രിയങ്ങളെ കുറഞ്ഞയളവില്‍ ആശ്രയിച്ചാണ് പരമേന്ദ്രിയം അത് രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ അവയുടെ ബാഹ്യതെളിവുകള്‍ നമ്മെ സംബ്ധിച്ചിടത്തോളം പരോക്ഷ(indirect)മായിരിക്കും."

കുറഞ്ഞ ദ്രവ്യപരതയുള്ള അസൂയക്കും പ്രണയത്തിനും പരോക്ഷ തെളിവുകളേ    (indirect) ഉണ്ടാവൂ എന്നു സമ്മതിക്കുന്ന ഒരാള്‍ ഒട്ടും ദ്രവ്യപരതയില്ലാത്ത ദൈവത്തിന് മൂര്‍ത്തമായ  ( concrete )തെളിവു വേണമെന്നു ശഠിക്കുന്നതു വങ്കത്തമല്ലേ?


(9)  “ കുറഞ്ഞ ദ്രവ്യപരതയുള്ളവ"ക്ക് പരോക്ഷ തെളിവേ ഉണ്ടാവൂ എന്നു സമ്മതിക്കുന്ന ഒരാള്‍ ഒട്ടും ദ്രവ്യപരതയില്ലാത്ത ദൈവത്തിന് പരോക്ഷ തെളിവേ ഉണ്ടാവൂ എന്നു സമ്മതിക്കാന്‍ മടിക്കുന്നതു യുക്തിബോധമോ ശാസ്ത്രബോധമോ കൊണ്ടല്ലെന്നും  നിരീശ്വരാന്ധവിശ്വാസം  കൊണ്ടാ ണെന്നും യുക്തി ബോധമുള്ള ആര്‍ക്കും ഗ്രാഹ്യമാവും.  "അസൂയക്കാരനാണ് അസൂയയുടെ തെളിവ് " എന്നും "കാമുകനാണ് പ്രണയത്തിന്റെ തെളിവ് " എന്നും വാദിക്കുന്ന ഒരാള്‍ക്ക് സൃഷ്ടിപ്രപഞ്ചമാണ് സ്രഷ്ടാവിനുള്ള തെളിവെന്നു മനസ്സിലാകുന്നില്ലെങ്കില്‍ യുക്തിബോധം നിരീശ്വരാന്ധ വിശ്വാസത്തിനു പണയം വെച്ചതിന്റെ ഫലം മാത്രമാണതെന്ന് മറ്റുള്ളവര്‍ക്കു  മനസ്സിലാവും. വഴിയില്‍ അനാഥമായിക്കിടക്കുന്ന വാച്ച് കാണുന്നയാള്‍  അതിന്റെ നിര്‍മാതാവിനെ കണ്ടില്ലെന്ന കാരണത്താല്‍ വാച്ചിനൊരു നിര്‍മാതാവില്ലെന്നു വാദിക്കുകയില്ല. യാദൃശ്ചികമായി ഉണ്ടാകാന്‍ സാധ്യതയില്ലാത്തതെല്ലാം ഒരാസൂത്രണഫലമായിരിക്കും എന്ന യുക്തി ചിന്തയാണ് ആ അനുമാനത്തിനു കാരണം. എന്നാല്‍ വാച്ചിനേക്കാള്‍ അനന്ത മടങ്ങ് സങ്കീര്‍ണ്ണവും ആസൂത്രിതതവുമായ പ്രപഞ്ചം  കണ്ടിട്ട് ഇതു യാദൃശ്ചികമായി  രൂപപെട്ടതാണെന്നു  വാദിക്കുന്നയാള്‍ നിരീശ്വരാന്ധ വിശ്വാസത്തിന്റെ അഗ്നിയില്‍ യുക്തി-ശാസ്ത്ര ബോധത്തെ ചാമ്പാലാ ക്കുകയാണ്. ഇതൊക്കെ യുക്തിയും ശാസ്ത്രവുമാണെന്നതു പൊള്ളയായ അവകാശവാദം മാത്രം.


(10) ഗ്രന്ഥകാരന്റെ വരികള്‍ നോക്കൂ:

"പ്രപഞ്ചം ഒന്നായാലും പലതായാലും പ്രപഞ്ചബാഹ്യം എന്നൊന്നില്ല. പ്രപഞ്ചം അകത്തേക്കും പുറത്തേക്കും പ്രപഞ്ചത്തിലേക്ക് തുറന്നിരിക്കുന്നു. അതിന് അകവും പറുവുമില്ല."

പ്രപഞ്ചബാഹ്യം എന്നൊന്നില്ലെന്ന് ഗ്രന്ഥകാരനെങ്ങനെ മനസ്സിലായി ?  ഈ നിഗമനത്തിനു മൂര്‍ത്തമായ ഒരു തെളിവെങ്കിലും ഹാജരാക്കാമോ?     പോകട്ടെ, അമൂര്‍ത്തമായ തെളിവെങ്കിലും ഹാജരാക്കാമോ ? പത്രം വായിക്കാന്‍ കണ്ണടവെക്കേണ്ടത്ര കാഴ്ചശക്തിയില്ലാത്ത നിരീശ്വരവാദികളും നൂറു കിലോ ഒറ്റയ്ക്കു പൊക്കാന്‍ ശേഷിയില്ലാത്ത നിരീശ്വരവാദികളും അഞ്ചടിയില്‍ കൂടുതല്‍ ചാടാന്‍ ത്രാണിയില്ലാത്ത നിരീശ്വരവാദികളും കോടിക്കണക്കിനു പ്രാകാശവര്‍ഷങ്ങള്‍ വ്യാപ്തിയുള്ള പ്രപഞ്ചത്തിനപ്പുറവും  അതീതവുമായി ഒന്നുമില്ലെന്നു  പ്രഖ്യാപിക്കുമ്പോള്‍ ശാസ്ത്ര - യുക്തിബോധമുള്ളവര്‍ക്കു ചിരിയടക്കാനാവുമോ ? പ്രപഞ്ചത്തിനപ്പുറം ഒന്നുമില്ല എന്നു പറയുന്നയാള്‍ വിവരക്കേട് തുറന്നു പറയാന്‍ മടിക്കുന്ന വ്യാജനാണ്. തന്റെ നിരീശ്വര വിശ്വാസത്തിന്റെ ആധാരം പദാര്‍ത്ഥാന്ധവിശ്വാസം മാത്രമാണെന്ന യാഥാര്‍ത്ഥ്യം മൂടിവെക്കാനുള്ള ആവരണങ്ങള്‍ മാത്രമാണ്  'യുക്തി'യും  'ശാസ്ത്ര'വും.


(11) ഗ്രന്ഥകാരന്‍ തുടരുന്നു:

"പ്രപഞ്ചബാഹ്യം, പ്രപഞ്ചാതീതം എന്നൊക്കെയുള്ള ഭാവനാവ്യായാമങ്ങള്‍ പ്രപഞ്ചത്തിന്റെ അസ്തിത്വം നമ്മില്‍ സൃഷ്ടിക്കുന്ന വ്യാജപ്രതീതികളാണ്.

പ്രപഞ്ചാതീതം എന്ന കല്‍പ്പനപോലും പ്രപഞ്ചത്തെ ആധാരമാക്കിയുള്ളതാണ്. ദ്രവ്യപ്രപഞ്ചവും അത് സൃഷ്ടിക്കുന്ന ബോധപ്രപഞ്ചവും വാസ്തവത്തില്‍ ഈ പ്രപഞ്ചത്തിന്റെ തെളിവ് മാത്രമാണ്. പ്രപഞ്ചത്തിന്റെ തെളിവ് പ്രപഞ്ചം തന്നെ. എല്ലാത്തരം ബൗദ്ധികവ്യായാമങ്ങളും ഈ പ്രപഞ്ചത്തിന്റെ തെളിവാകുന്നു."

പ്രപഞ്ചബാഹ്യം, പ്രപഞ്ചാതീതം എന്നിവ വ്യാജ പ്രതീതീകളാണെന്ന്  ഏതു ശാസ്ത്രജ്ഞന്‍ ഏതു പരീക്ഷണത്തിലൂടെ ഏതു വര്‍ഷത്തിലാണു തെളിയിച്ചതെന്നു വ്യക്തമാക്കാമോ ? പ്രപഞ്ചത്തിന്റെ തെളിവ് പ്രപഞ്ചം തന്നെയെന്നത് പ്രപഞ്ചത്തിനതീതമായി മറ്റൊരു യാഥാര്‍ത്ഥ്യങ്ങളുമില്ല എന്നതിനു തെളിവാകുന്നതെങ്ങനെ എന്നു ഗ്രന്ഥകാരന്‍ വിശദീകരിക്കുമോ ? അതിന്റെ ശാസ്ത്രീയമോ യുക്തിപരമോ ആയ കാരണങ്ങള്‍ വ്യക്തമാക്കാമോ?


(12) "പ്രപഞ്ചത്തിന്റെ തെളിവ് പ്രപഞ്ചം തന്നെ" എന്നത് യുക്തി വിചാരമല്ല അസംബന്ധമാണ്. തെളിയിക്കപ്പെടേണ്ടതില്‍ നിന്നും വ്യത്യസ്തമായിരിക്കും തെളിവ് എന്ന, തെളിവിനെക്കുറിച്ചുള്ള  പ്രാഥമിക ധാരണപോലും  യുക്തി- നിരീശ്വരവാദ ബുദ്ധി ജീവികള്‍ക്കില്ല എന്നതു കഷ്ടം തന്നെ. പ്രപഞ്ചം സ്വയം ഒരു വിശദീകരണമല്ലെന്നും  വിശദീകരണം ആവശ്യപ്പെടുന്ന യാഥാര്‍ത്ഥ്യമാണെന്നും  (Nature is a fact , not an explanation ) ഗ്രഹിക്കാനുള്ള ബൌദ്ധികശേഷി നിരീശ്വര ബുദ്ധി ജീവികള്‍ക്ക് ഏതു കാലത്താണ് ആര്‍ജിക്കാനാവുക?  പ്രപഞ്ചത്തിനുള്ള തെളിവ് പ്രപഞ്ചം തന്നെയെന്ന അസംബന്ധവാദത്തേക്കാള്‍ എത്രയോ ശാസ്ത്രീയവും  യുക്തിസഹവുമാണ്  "ദൈവത്തിനുള്ള തെളിവ് പ്രപഞ്ചം തന്നെ " എന്ന വാദം. ബ്രിട്ടീഷ് ദാര്‍ശനികനായ ജോണ്‍ ഓസ്റ്റിന്റെ ഈ വരികള്‍ ഇവിടെ പ്രസക്തമാണ് : 



"The situation in which I would properly be said to have evidence for the statement that some animal is a pig is that, for example, in which the beast itself is not actually on view, but I can see plenty of pig-like marks on the ground outside its retreat. If I find a few buckets of pig-food, that's a bit more evidence, and the noises and the smell may provide better evidence still. But if the animal then emerges and stands there plainly in view, there is no longer any question of collecting evidence; its coming into view doesn't provide me with more evidence that it's a pig, I can now just see that it is."
 
(J.L. Austin, Sense and Sensibilia)

പ്രപഞ്ചത്തിനു തെളിവ് പ്രപഞ്ചമല്ല എന്നെങ്കിലും ഗ്രഹിക്കാന്‍ ഈ വരികള്‍ ഉപകരിക്കട്ടെ!

(13) ഗ്രന്ഥകാരന്റെ ഈ വരികള്‍ നോക്കൂ:

"ശില്പിയുടെ മസ്തിഷ്‌ക്കത്തില്‍ ശില്‍പ്പമുണ്ട്. ഇത് അമൂര്‍ത്ത കല്‍പ്പനയാണ്. ശില്പി അത് മണലും സിമന്റും കുഴച്ച് ഒരു ശില്‍പ്പമാക്കുമ്പോള്‍ അത് അമൂര്‍ത്തമായ തെളിവായി(abstract evidence)എന്ന് സോപാധികമായി അവകാശപ്പെടാം. സിമന്റ് ശില്‍പ്പം ഒരു മൂര്‍ത്തമായ തെളിവല്ലേ? തീര്‍ച്ചയായും അത് മൂര്‍ത്തമായ തെളിവില്‍ പെട്ടതാണ്. പക്ഷെ എന്തിന്റെ? സിമിന്റ് പ്രതിമ സിമന്റിന്റേയും മണലിന്റേയും മൂര്‍ത്തമായ തെളിവാകുന്നു. അതേസമയം അത് ശില്‍പ്പിയുടെ മസ്തിഷ്‌ക്കത്തിലെ അമൂര്‍ത്തഭാവനയുടെ അമൂര്‍ത്ത തെളിവായി അവതരിപ്പിക്കാം. പക്ഷെ അങ്ങനെ അംഗീകരിക്കപ്പെടണമെങ്കില്‍ അതിന് മൂര്‍ത്തീകരണം(materialization)ആവശ്യമാണ്."

സിമന്റ് പ്രതിമ സിമന്റിന്റെയും മണലിന്റെയും  തെളിവ് എന്നതിനേക്കാള്‍ അതിന്റെ ആസൂത്രകനായ ശില്പിക്കുള്ള തെളിവാണെന്നു ഗ്രഹിക്കാനുള്ള ശേഷി ഗ്രന്ഥകാരനില്ല. സിമന്റ് സിമന്റിന്റെയും മണല്‍ മണലിന്റയും തെളിവാണെന്ന അസംബന്ധധാരണയുള്ളയാള്‍ക്ക് ഇതൊക്കെ എങ്ങനെ സാധിക്കാനാണ്? ഇതൊന്നും ഗ്രഹിക്കാന്‍ ശേഷിയില്ലാത്തയാള്‍ക്ക് പ്രപഞ്ചത്തിലെ ആസൂത്രണം ആസൂത്രകനുള്ള തെളിവാണെന്ന് ഗ്രഹിക്കാനാകാത്തതില്‍ ആശ്ചര്യമില്ല.
  
ഗ്രന്ഥകാരന്റെ അസംബന്ധവിചാരങ്ങള്‍ ഇവിടെങ്ങും അവസാനിക്കുമെന്നു കരുതേണ്ട .സമാനമായ  വിശകലനങ്ങള്‍ നോക്കൂ :

"കുതിരയെ സംബന്ധിച്ച അമൂര്‍ത്തഭാവനയില്‍ പ്രേചോദിതതനായി ഒരാള്‍ കുതിരയുടെ ഒരു ശില്‍പ്പം നിര്‍മ്മിക്കുന്നുവെന്നിരിക്കട്ടെ. ആ ശില്‍പ്പം കുതിരയുടെ അമൂര്‍ത്തമായ തെളിവായി സോപാധികമായി അവതരിപ്പിക്കാം; ഒപ്പം നിര്‍മ്മാണവസ്തുവിന്റെ മൂര്‍ത്തമായ തെളിവുമാണത്. കുതിരയുടെ മൂര്‍ത്തമായ തെളിവ് ജീവനുള്ള ഒരു കുതിര തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നുണ്ട്. അതിനാല്‍ കുതിരയ്ക്ക് മൂര്‍ത്തവും അമൂര്‍ത്തവുമായ തെളിവുകളുണ്ട്."

കുതിരയുടെ തെളിവ് കുതിര തന്നെ !
എന്തൊരു യുക്തി!! എന്തൊരു ലോജിക്ക് !!!
(തുടരും)

 

30 comments:

  1. “ കുറഞ്ഞ ദ്രവ്യപരതയുള്ളവ"ക്ക് പരോക്ഷ തെളിവേ ഉണ്ടാവൂ എന്നു സമ്മതിക്കുന്ന ഒരാള്‍ ഒട്ടും ദ്രവ്യപരതയില്ലാത്ത ദൈവത്തിന് പരോക്ഷ തെളിവേ ഉണ്ടാവൂ എന്നു സമ്മതിക്കാന്‍ മടിക്കുന്നതു യുക്തിബോധമോ ശാസ്ത്രബോധമോ കൊണ്ടല്ലെന്നും നിരീശ്വരാന്ധവിശ്വാസം കൊണ്ടാ ണെന്നും യുക്തി ബോധമുള്ള ആര്‍ക്കും ഗ്രാഹ്യമാവും. "അസൂയക്കാരനാണ് അസൂയയുടെ തെളിവ് " എന്നും "കാമുകനാണ് പ്രണയത്തിന്റെ തെളിവ് " എന്നും വാദിക്കുന്ന ഒരാള്‍ക്ക് സൃഷ്ടിപ്രപഞ്ചമാണ് സ്രഷ്ടാവിനുള്ള തെളിവെന്നു മനസ്സിലാകുന്നില്ലെങ്കില്‍ യുക്തിബോധം നിരീശ്വരാന്ധ വിശ്വാസത്തിനു പണയം വെച്ചതിന്റെ ഫലം മാത്രമാണതെന്ന് മറ്റുള്ളവര്‍ക്കു മനസ്സിലാവും. വഴിയില്‍ അനാഥമായിക്കിടക്കുന്ന വാച്ച് കാണുന്നയാള്‍ അതിന്റെ നിര്‍മാതാവിനെ കണ്ടില്ലെന്ന കാരണത്താല്‍ വാച്ചിനൊരു നിര്‍മാതാവില്ലെന്നു വാദിക്കുകയില്ല. യാദൃശ്ചികമായി ഉണ്ടാകാന്‍ സാധ്യതയില്ലാത്തതെല്ലാം ഒരാസൂത്രണഫലമായിരിക്കും എന്ന യുക്തി ചിന്തയാണ് ആ അനുമാനത്തിനു കാരണം. എന്നാല്‍ വാച്ചിനേക്കാള്‍ അനന്ത മടങ്ങ് സങ്കീര്‍ണ്ണവും ആസൂത്രിതതവുമായ പ്രപഞ്ചം കണ്ടിട്ട് ഇതു യാദൃശ്ചികമായി രൂപപെട്ടതാണെന്നു വാദിക്കുന്നയാള്‍ നിരീശ്വരാന്ധ വിശ്വാസത്തിന്റെ അഗ്നിയില്‍ യുക്തി-ശാസ്ത്ര ബോധത്തെ ചാമ്പാലാ ക്കുകയാണ്. ഇതൊക്കെ യുക്തിയും ശാസ്ത്രവുമാണെന്നതു പൊള്ളയായ അവകാശവാദം മാത്രം.

    ReplyDelete
  2. എന്ത് കോപ്പാണ് താനിവിടെ എഴുതി കൂട്ടിയിരിക്കുന്നത് .thanikku തോന്നിയ രീതിയില്‍ വായിക്കുക തോന്നിയ മറുപടി (ആക്ഷേപവും പരിഹാസവും) എഴുതുക എന്നിട്ട് khandanamenna ഓമനപ്പേരും . കുതിരവട്ടത് ഒരു ചന്ചെ നോക്കാന്‍ സമയമായി സുഹൃത്തേ

    ReplyDelete
  3. കുതിരയുടെ തെളിവ് കുതിര തന്നെ !>>>
    ഹുസൈന്റെ തെളിവ് ഹുസൈന്‍ തന്നെ !

    ReplyDelete
  4. "കുതിരയെ സംബന്ധിച്ച അമൂര്‍ത്തഭാവനയില്‍ പ്രേചോദിതതനായി ഒരാള്‍ കുതിരയുടെ ഒരു ശില്‍പ്പം നിര്‍മ്മിക്കുന്നുവെന്നിരിക്കട്ടെ. ആ ശില്‍പ്പം കുതിരയുടെ അമൂര്‍ത്തമായ തെളിവായി സോപാധികമായി അവതരിപ്പിക്കാം; ഒപ്പം നിര്‍മ്മാണവസ്തുവിന്റെ മൂര്‍ത്തമായ തെളിവുമാണത്. കുതിരയുടെ മൂര്‍ത്തമായ തെളിവ് ജീവനുള്ള ഒരു കുതിര തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നുണ്ട്. അതിനാല്‍ കുതിരയ്ക്ക് മൂര്‍ത്തവും അമൂര്‍ത്തവുമായ തെളിവുകളുണ്ട്.">>>>

    എടാ ചെങ്ങായി ആദ്യം ഇത് നേരമാണ്ണം വായിക്കു ഇന്നിട്ട്‌ മതി യുക്തിം ലോഗികും ഒക്കെ നോക്കല് .

    ReplyDelete
  5. പ്രപഞ്ചബാഹ്യം, പ്രപഞ്ചാതീതം എന്നിവ വ്യാജ പ്രതീതീകളാണെന്ന് ഏതു ശാസ്ത്രജ്ഞന്‍ ഏതു പരീക്ഷണത്തിലൂടെ ഏതു വര്‍ഷത്തിലാണു തെളിയിച്ചതെന്നു വ്യക്തമാക്കാമോ ? പ്രപഞ്ചത്തിന്റെ തെളിവ് പ്രപഞ്ചം തന്നെയെന്നത് പ്രപഞ്ചത്തിനതീതമായി മറ്റൊരു യാഥാര്‍ത്ഥ്യങ്ങളുമില്ല എന്നതിനു തെളിവാകുന്നതെങ്ങനെ എന്നു ഗ്രന്ഥകാരന്‍ വിശദീകരിക്കുമോ ? അതിന്റെ ശാസ്ത്രീയമോ യുക്തിപരമോ ആയ കാരണങ്ങള്‍ വ്യക്തമാക്കാമോ?>>>>>>>>>>>>>>>>>>>
    യമണ്ടന്‍ ചോദ്യങ്ങളെന്ന. ഇതൊക്കെ വരുന്നത് ആ കൊച്ചു കഷണ്ടി തലേന്നന്നെ ആണോ ? ഇങ്ങളൊരു മഹാ സംഭവം തന്നെ . ഇങ്ങളെ പോലെ ഒരാള് മജ്ജയും മാംസവും ഉള്ള ഒരാള്‍ ജീവിച്ചിരുന്നു വരും തലമുറ വിശ്വസിക്കൂല സത്യം അമ്മയിരി ഭുധ്യല്ലേ ഇങ്ങള്‍ക്ക്‌ . ഇങ്ങള് ഇവിടെല്ല കാര്യം അറിഞ്ജീന്നെങ്കില് dawkings ഇമ്മായിരി പണിക്കു നിക്കൂലെന്നുട്ടാ

    ReplyDelete
  6. പ്രപഞ്ചത്തിന്റെ ആസൂത്രണം പ്രപഞ്ചത്തിലെ നിയതമായ നിയമങ്ങള്‍ തന്നെയാണ് ..
    പുറത്ത് നിന്നും ഒരു ആസൂത്രകന്‍ ഉണ്ടെന്ന് അവകാശ പ്പെടുന്ന ഒരാള്‍ക്ക്‌ അത് തെളിയിക്കാന്‍ ഉള്ള ബാധ്യതയും ഉണ്ട്.
    മൂര്‍ത്തമായ ഒന്നിനുള്ള തെളിവ് മൂരത്തമായ ഒന്ന് തന്നെയാണ്
    ഞാന്‍ ഒരു കുതിരയെ സൃഷ്ടിച്ചു എന്നതിനുള്ള തെളിവ് ഞാന്‍ സൃഷ്ടിച്ച കുതിര തന്നെയാണ്.
    മൂരത്തമാല്ലാത്ത എന്തോ ഒന്ന് കുതിരയെ സൃഷ്ടിച്ചു എന്ന് വാദിക്കാന്‍ പ്രാപഞ്ചിക നിയമങ്ങള്‍ക്ക് വിധേയമല്ലാത്ത ആ അമൂര്‍ത്ത വസ്തുവിന്റെ സാനിധ്യം പ്രാപഞ്ചിക നിയമങ്ങള്‍ക്ക് അകത്ത് തെളിയിക്കാന്‍ ആകണം.
    പ്രാപഞ്ചിക നിയമങ്ങള്‍ക്ക് അകത്ത് വരുന്ന ഏതൊരു വസ്തുവും സ്വാഭാവികമായും പ്രാപഞ്ചികം ആകും അത് മൂര്ത്തം ആകും .

    സോപ്നവും ഭാവനയും മൂര്‍ത്തമായ തലച്ചോറിലെ അളക്കാന്‍ കഴിയുന്ന ഇലക്ട്രിക് സിഗ്നലുകള്‍ മാത്രമാണ്.
    ഒന്നുകില്‍ എല്ലാം മായ ആണെന്ന് വാദിക്കുക
    അല്ലെങ്കില്‍ ഭൌതിക പ്രപഞ്ചത്തെ അന്ഗീകരിക്കുക .
    രണ്ടു വഞ്ചിയിലും കാലിട്ടാല്‍ അങ്ങയുടെ കളസം കീറുകയും
    തലച്ചോറിലെ വൈദ്യുത സ്പന്ദനങ്ങള്‍ നേരെയാക്കാന്‍
    കുറച്ചു കൂടിയ വൈദ്യുത ക്ഷേത്രം വേണ്ടി വരുകയും ചെയ്യും .

    ഭാവുകങ്ങള്‍

    ReplyDelete
  7. (ശാസ്ത്രവും ദര്‍ശനവുമായി ബന്ധപ്പെട്ട് ഡോക്കിന്‍സ് നിരത്തിയ ( The God Delusion കൃതിയില്‍ ) വാദങ്ങളെ ഏറെക്കുറെ സമഗ്രമായി ഞാന്‍ നിരൂപണം ചെയ്തിരുന്നു)

    അത് വായനക്കാർക്കു കൂടി തോന്നണ്ടെ ഹുസൈൻ സാറെ ? സ്വയം സാക്ഷ്യപെടുത്തിയാൽ മതിയോ?

    ReplyDelete
  8. അതിന് രമണിച്ചേച്ചി വായിച്ചുവോ ആവോ?
    എന്നാലല്ലേ തോന്നൂ..

    മമ്മുവിന്റെ ബേജാറ് ഇമ്മിണി ബല്യേദ് തന്നെ..
    ഹഹഹഹ
    ഉത്തരം മുട്ടുന്നു അല്ലേ...

    ReplyDelete
  9. @i o pavam

    അക്കോലത്തില്‍ ബെജരുന്ടെങ്കില്‍ njanum പെണ്ണുങ്ങളും പടച്ചോന്‍ ഇല്ല്യാന്നു പര്യോണി? ഇമ്മയിരി വടക്ക് വര്‍ത്താനം പറയാതെ ഇങ്ങലെല്ലംകൂടി വിവരള്ള മക്കളെ ചോദ്യത്തിനു കിതബില് നോകി ഉത്തരം പറയീ ? ആന്റീം ഇന്റീം ഉസ്താടിന്റീം മായിരി ഒന്നും അല്ല ഈ യുക്തി വദ്യക് നല്ല വിവരാണ് ഇട്ട മാന്വാ... അതോണ്ടാണ് ഉസ്താദ്‌ ഇങ്ങനെ കടന്നു നോലോളിച്ചുനത്

    ReplyDelete
  10. വെവരമുള്ള യുക്തിവാദീ അന്റെ ബെബരം കാട്ടുന്നില്ലല്ലോ..
    അന്റെ ദൈവം കേരളാ ഡാക്കിന്സ് ചന്ദ്രനില് പോയി കാലുകുത്താന് പറ്റാണ്ട് ഹാലളകി ഇരിക്കാണല്ലാ..
    വെവരൊള്ളൊന്റെ പോസ്റ്റിന് വെവരക്കേട് വെളന്പി പിരാന്ത് പിടിച്ചിരിക്കാണ് അനക്ക് കയ്യുങ്കി ഓനെ കാക്കണം കേട്ടോ അനക്ക് ഭയങ്കര ബിബരം അല്ലേ...

    ഹിഹിഹി
    അന്റ ഒക്കെ പണി കയിഞ്ഞടാ മോനേ..
    ഹഹഹ

    ReplyDelete
  11. അയ്യോ പാവേ അന്തും കുന്തൂം ഇലാതെ എന്തെങ്കിലും ഒക്കെ എഉതി കൂട്ടീങ്ങണ്ട് ഖണ്ഡിച്ചു ഖണ്ഡിച്ചു ന്നു പറഞ്ഞ ഖണ്ടകനകൂല ayinu തലേന്റെ ഉള്ളില് ആ പറഞ്ഞ സാധനം തന്നെ മാണം. pinne ചന്ദ്രന് പോയത് ഞമ്മള് സംമൈച്ചു തരനെങ്കില് അവിടുന്ന് ചൂട് കത്തിച്ചു കാണിച്ചു തരാന്‍ പറഞ്ഞ ആളല്ലേ ഇങ്ങളെ ഉസ്താദ്‌ . മൂപരുക്ക് തലയ്ക്കു വെളിവില്ല എന്ന് വെച്ച് ഇങ്ങള് അതും കേട്ട് നടക്കണ. അയാളെ പറഞ്ഞിട്ട് കാര്യല്ല സുശീലിനെ ത്തുള്ള സംവാദത്തില് കൊറേ മൂര്തിച്ചത അന്ന് കീറിയ ട്രൌസര്‍ തുന്നി ങ്ങണ്ടാണ് ഇപ്പ മന്നിക്കുനത് ഇഞ്ചി കീര്യ അത് തുന്നാന്‍ പടൂലന്നു പറഞ്ഞു കൊടുത്താലെ മുത്തെ

    ReplyDelete
  12. ധൈര്യമുണ്ടെങ്കില്‍ ഉസ്താദ്‌ രവിച്ചന്ദ്രനോട് പരിണാമത്തെ കുറിച്ചുള്ള രവിച്ചന്ദ്രന്റെ ബ്ലോഗ്ഗില്‍ സംവദിക്കട്ടെ. അല്ലാതെ സ്വന്തം മാളത്തില്‍ കടന്നു കാരീട്ടു എന്ത് കാര്യം

    ReplyDelete
  13. അന്നോടുന്നും പറഞ്ഞിട്ട് കാരുല്ല കോയാ..
    അന്റെ മണ്ടേല് കേറൂലാ.
    പണ്ട് ഇടയ്ക്കിടെ പോസ്റ്റിയിരുന്ന അന്റ ആള്ക്കാരിക്ക് ഇപ്പൊ പോസ്റ്റാനെന്താ ഒരു വൈക്ലബ്യം?
    ട്രൌസര് കീറിയതാരെയാണെന്ന് വായനക്കാര്ക്ക് തിരിഞ്ഞിട്ടുണ്ട്.

    പരിണാമം തുടങ്ങിയപ്പൊയാണ് കോയാ കീറിയത്.
    ഇജ്ജ് അതൊന്നും അറിഞ്ഞില്ലേ കഷ്ടം!

    അന്റെ തന്പുരാന് ഇവിടെ വന്ന് സംവാദിച്ചാലെന്താ
    കൊയപ്പം നട്ടെലുണ്ടെങ്കില് ഇബ്ടെ കൊണ്ടാടാ..

    ReplyDelete
  14. മന്വാ അന്റെ സ്സോകാട്‌ ഞമ്മക്ക് മനസ്സിലവുണ്ട് പക്ഷെ ൨൫ വര്ഷം ഉസ്താദ് ഖണ്ടിച്ചുണ്ടാകീത് ഞമ്മള് വായനക്കാര് കണ്ടതാ
    . ഇന്നിട്ട്‌ ഇമ്മയിരി പുളിച്ച വര്‍ത്താനം പറഞ്ഞിട്ട് കാര്യല്ല

    ReplyDelete
  15. ഗ്രന്ഥത്തെ വിമര്‍ശിക്കാന്‍ പാങ്ങില്ലെങ്കിലും ഗ്രന്ഥകാരനെ വിമര്‍ശിക്കാന്‍ മിടുക്കന്‍ തന്നെ... മിടുമിടുക്കന്‍. ഇതുകൂടി ഡിലീറ്റിയേക്കൂ...

    ReplyDelete
  16. ശാസ്ത്രത്തിന്റെയും യുക്തിയുടെയും അപ്പോസ്തലന്മാരായി ചമഞ്ഞവരെ Abstract , concrete എന്നീ സര്‍വസാധാരണമായി ശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന പദങ്ങളുടെ അര്‍ഥം പഠിപ്പിക്കണമെന്ന് വെച്ചാല്‍ വല്ലാത്ത കഷ്ടം തന്നെ. കുറച്ചൊന്നും ക്ഷമ മതിയാവില്ല. . പടച്ചവന്‍ അനുഗ്രഹിക്കട്ടെ.

    ReplyDelete
  17. മമ്മൂ,
    ഒരൊറ്റവാദത്തേയും ഖണ്ഡിക്കാനാകാതെ വിഷമിക്കുന്ന താങ്കളുടെ അതീവ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു. “ എന്ത് കോപ്പാണ് താനിവിടെ എഴുതിക്കൂട്ടിയിരിക്കുന്നത് “ എന്ന താങ്കളുടെ വാചകം കേരള - യുക്തി - നിരീശ്വര - പരിണാമ വാദികളുടെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് കരുതാമോ? അതോ വ്യക്തിപരമായ പ്രത്യേകതയായി കണ്ടാല്‍ മതിയോ ? വിറളി പിടിക്കല്ലേ. ക്ഷമിക്കുക.

    ReplyDelete
  18. രമണിക,

    പ്രതികരണത്തിനു നന്ദി.
    ‘ തോന്നണ'മെങ്കില്‍ വായിച്ചു മനസ്സിലാക്കണ്ടേ രമണിക ? വായിച്ച് മനസ്സിലാക്കിയെങ്കില്‍ എന്റെ വാദങ്ങളിലെ തകാരാറുകളെപ്പറ്റി രണ്ടു വാചകങ്ങളെങ്കിലും എഴുതൂ.

    ReplyDelete
  19. മുഹമ്മദ് ഷാന്‍

    പ്രതികരണത്തിനു നന്ദി.
    കംപ്യൂട്ടറിന്റെ ആസൂത്രകന്‍ കംപ്യൂട്ടര്‍ തന്നെയാണെന്ന് ഷാനല്ലാതെ മറ്റാരെങ്കിലും പറയുമോ? കംപ്യൂട്ടറിന്റെ ആസൂത്രണം അതിന് സ്വയം സാധ്യമല്ലെന്നും മറ്റൊരു ആസൂത്രകന്‍ വേണമെന്നും വാദിക്കുന്നവരോട് അത് തെളിയിക്കണമെന്ന് ഷാനല്ലാതെ മറ്റാരെങ്കിലും പറയുമോ? യുക്തി -നിരീശ്വര - പരിണാമ ബുദ്ധി ജീവികളുടെ നോതാവിന് മൂര്‍ത്തം, അമൂര്‍ത്തം മനസ്സിലാകുന്നില്ലെങ്കില്‍ അനുയായി ഷാന് അത് മനസ്സിലാകുമോ ? വാദങ്ങളെ ഖണ്ഡിക്കാനാകാതെ വരുമ്പോള്‍ കൈകാലിട്ടടിച്ചാല്‍ യുക്തിവാദമാവുമോ ഷാന്‍?

    ReplyDelete
  20. << ഈ വിഷയം പോസ്റ്റായതോടെയാണല്ലോ യുക്തി- നിരീശ്വര- പരിണാമ വാദികള്‍ ഈ ബ്ളോഗില്‍ നിന്നു കൂട്ടത്തോടെ ഓടിപ്പോയത്. ശേഷം അവരുടെ സ്വന്തം ബ്ളോഗില്‍പ്പോലും അതേപ്പറ്റി പോസ്റ്റുകള്‍ വന്നിട്ടില്ല.! മറുപടിക്ക് എടുത്തുചാടിയ ഒരാളാകട്ടെ എതിര്‍വാദങ്ങളെയൊന്നും ഖണ്ഡിക്കാതെ കണക്കു ചൂണ്ടിക്കാട്ടി കാലം കഴിക്കുകയാണു ചെയ്തത്>>
    അവരുടെയൊക്കെ അവസ്ഥ എന്തായോ എന്തോ?. ഇത്തവണത്തേക്ക് വെറുതെ വിടണേ. ഇനി മേലില്‍ ഇതുവഴി വരാതിരിക്കാന്‍ ശ്രമിക്കാം.

    ReplyDelete
  21. ഖണ്ഡിക്കാന്‍ മാത്രം എന്ത് വദന് ഇങ്ങള് ഇവിടെ നെരതീക്കുണ പണ്ട് ഇങ്ങള് പരിണാമത്തെ കുറിച്ച് കതെഴുത്യപ്പോ വിവരം ഉള്ളൊരു ചുരുട്ടി കൂട്ടി വലിച്ചെറിഞ്ഞത് ഒര്മണ്ടാ . പിന്നെ ഞമ്മളെ ഭാഷ ഇങ്ങള് യുക്തിവദ്യലെ നിരീശ്വര വദ്യലെ ഒന്നും സംസ്കാരത്തെ പ്രതിഫളിപ്പികുന്ടു ഇന്നൊന്നും ഇങ്ങള് karuthanda .ഈ യുക്തിവാദികള് എന്ന് പറയുന്നൊരു ഇങ്ങള മായിരീ രണ്ടോ മൂന്നോ കിതബിനീ ആധാരക്കി ജീവിക്കുനോരല്ല .ഒളുക്ക് എല്ലാരുക്കും ഒരു പൊതുവായ സംസ്കാരും ഭാഷീം ഒക്കെ ഇന്ടവുന്നും ഇങ്ങലോദര ഉസ്താടെ പറഞ്ഞത്. ഇതാണ് ഇങ്ങളെ കൊയപ്പം ഇങ്ങളെ മായിരി തന്നാണ് എല്ലാരും ഇന്നണ്ട് ബിജരിക്കും ഇന്നിട്ട്‌ ഓരോന്ന് യൂതി ഇണ്ടാകും .ഇപ്പം ഞമ്മളെ പേരില് R C ന്റെ ബ്ലോഗ്ഗില് ദൂപ്ലികെറ്റ് കമന്റ്‌ ഇടുനത് ആരാന്നു ഞമ്മക്ക് മനസ്സിലയിക്കുന്നു അമ്മയിരി പണി ഞമ്മക്ക് അരയഞ്ഞിട്ടല്ല. നാളെ ഇപ്പം ഇങ്ങള് ബൂലോകത്ത് യുക്തിവദ്യകും വേണ്ടി പോസ്ടുനത് ഞമ്മളൊക്കെ കാന്റെരും. അതോണ്ട് മണ്ടാ........

    ReplyDelete
  22. കുറെ ചളവളാ പറയുക അല്ലാതെ ഈ പോസ്റ്റില്‍ പറഞ്ഞ വിഷയത്തില്‍ ഒരക്ഷരം ചര്‍ച്ച ചെയ്യാന്‍ യുക്തിവാദികള്‍ക്ക് സാധിക്കുന്നില്ലല്ലോ..

    ReplyDelete
  23. എങ്ങനെ സാധിക്കാന് അവര്ടെ ഹബ്ബെളെകീലേ, സയ്യൂ..
    ഒറ്റ എണ്ണത്തിനെ ഈ വഴിക്കു കാണുന്നില്ല..
    എന്തൊക്കെ ആയിരുന്നു അവസാനം പവനായി ശവമായി.
    ഹഹഹ

    ReplyDelete
  24. പ്രിയ ഹുസയിന്‍ ,

    താങ്കളോട് ഒരാള്‍ ഇങ്ങനെ പറഞ്ഞെന്നിരിക്കട്ടെ
    "ഭൂമിയില്‍ ഇരുപതു തലയുള്ള , ആനയുടെ ഉടലുള്ള ജീവികള്‍ ഉണ്ട് "

    താങ്കള്‍ ഈ പ്രസ്താവനയോട് എങ്ങനെ ആയിരിക്കും പ്രതികരിക്കുന്നത് എന്നറിയാന്‍ താത്പര്യമുണ്ട്

    (1 ) ഉണ്ട്
    (2 ) ഇല്ല
    (3 ) ഉണ്ടായേക്കാന്‍ ഒരു സാധ്യതയും ഇല്ല
    (4 ) ഒരു പക്ഷെ ഉണ്ടായേക്കാം ,സാധത പൂജ്യതോടടുതാണ്
    (5 ) ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യത ഉണ്ട് - 50 - 50

    ReplyDelete
  25. "mammu said...

    എന്ത് കോപ്പാണ് താനിവിടെ എഴുതി കൂട്ടിയിരിക്കുന്നത് .thanikku തോന്നിയ രീതിയില്‍ വായിക്കുക തോന്നിയ മറുപടി (ആക്ഷേപവും പരിഹാസവും) എഴുതുക എന്നിട്ട് khandanamenna ഓമനപ്പേരും . കുതിരവട്ടത് ഒരു ചന്ചെ നോക്കാന്‍ സമയമായി"

    "എന്‍ എം ഹുസൈന്‍ said...

    മമ്മൂ,ഒരൊറ്റവാദത്തേയും ഖണ്ഡിക്കാനാകാതെ വിഷമിക്കുന്ന താങ്കളുടെ അതീവ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു. “ എന്ത് കോപ്പാണ് താനിവിടെ എഴുതിക്കൂട്ടിയിരിക്കുന്നത് “ എന്ന താങ്കളുടെ വാചകം കേരള - യുക്തി - നിരീശ്വര - പരിണാമ വാദികളുടെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് കരുതാമോ? അതോ വ്യക്തിപരമായ പ്രത്യേകതയായി കണ്ടാല്‍ മതിയോ ?"'

    മമ്മുഞ്ഞിയുടെ വികാരത്തിരയിളക്കവും ഭാഷയും ഹുസൈന്‍ സംശയിച്ചപോലെ യുക്തിവാദി സംസ്കാരത്തിന്റെ സാക്ഷ്യപത്രം തന്നെയാണ്.
    ഇവര്‍ ഇവരുടെ കഴിഞ്ഞു പോയ ദാര്‍ശനികാചാര്യന്‍മാരെയും, ഇവരുടെ നേതാക്കള്‍ പോലും പരസ്പരം തന്നെയും സംബോധന ചെയ്യുന്നത് ഇതിലും സംസ്കാരശൂന്യ പഥങ്ങള്‍ ഉപയോഗിച്ച് തന്നെയാണ്. പിന്നെയല്ലേ പ്രതിപക്ഷ ബഹുമാനം.

    മാന്യമായി മറുപടി പറയാന്‍ സംസ്കാരം മാത്രം പോലല്ലോ, അതിനുള്ള വിവരവും വേണം. ഒരു ലക്കോട്ടോട്ടിക്കാനുള്ള (എന്‍വലപ്മെന്റ്) വറ്റെങ്കിലും തലയിലുന്ടെങ്കില്‍ ഇവര്‍ യുക്തിവാദത്തില്‍ നിന്നും നിരീശ്വരവാദത്തില്‍ എന്നെ സലാം ചൊല്ലി പോരുമായിരുന്നു.
    ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്ക് തന്നെ അറിയില്ല ഇവരോട് പൊറുക്കുക.

    ReplyDelete
  26. ചെത്ത് വാസു,
    നിങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാം ആദ്യം ഈ ചോദ്യത്തെ തന്നെ ഞാന്‍ രണ്ടായി കണ്ടിക്കുന്നു.:
    1. ഭൂമിയില്‍ ഇരുപത് തല ഉണ്ടോ?
    2.. ആനയുടെ ഉടലുള്ള ജീവികള്‍ ഉണ്ട്?
    ഇനി ഉത്തരങ്ങള്‍:
    ചോദ്യം ഒന്ന് തന്നെ തെറ്റാണ്. ഭൂമിയില്‍ തല ഇല്ലാത്തത് യുക്തിവാദിക്ക്മാത്രമല്ലേ. ബാക്കിയുള്ള എല്ലാ സൃഷ്ടികള്‍ക്കും തല ഉണ്ടല്ലോ.
    രണ്ടാമത്തെ മണ്ടന്‍ ചോദ്യത്തിന് ഉത്തരം: Elephas maximus indicus)
    അതായത്:
    he Indian elephant (Elephas maximus indicus) is a one of three subspecies or races of the Asian elephant ''Elephas maximus". The other two subspecies of the Asian elephant are E. m. sumatranus on Sumatra and E. m. maximus on Sri Lanka. The Indian elephant for example, is larger, has longer front legs and a thinner body than the Asian elephant found in Thailand.
    Through adaptive radiation, elephants until the Pleistocene Era (2 million years ago) had spread throughout the world except for Australia, New Zealand and Antarctica. Their sheer size was a factor in allowing this wide radiation and they could be found in a wide variety of habitats from desert to high mountain forest areas.
    Elephants in general are the largest existing land mammals and they have the biggest brains in the animal kingdom (weighing 5 kg or 11 lbs).
    In general, the Asian elephant weighs between 3-5 tons (6,615-11,025lb); however the smaller Sumatran subspecies weight range begins at 2 tons (4,000lb). By contrast, the African elephant weighs between 4-7 tons (8,820-15,435lb). An Asian elephants height at the shoulder is between 6.6-11.5ft (2-3.5m). By contrast the African elephant stands 9.8-13.1ft (3-4m).
    The Asian elephant has been captured, tamed and worked by people for more than 4,000 years; it stirs the human imagination like no other animal. They can easily move through swamps or climb mountainous terrain that is too difficult for a horse. Their hearts beat 28 times a minute.

    ReplyDelete
  27. പ്രിയ മണിസാര്‍ ,
    അപ്പോള്‍ താങ്കളും "ഖണ്ടനതിന്റെ" ട്രിക്ക് മനസ്സിലാക്കി അല്ലെ..! :-)

    ReplyDelete
  28. മണിസാറിന്റെ ഖണ്ഡനം അപാരം. മണിസാറിന്‌ ഖണ്ഡനത്തില്‍ ട്യൂഷന്‍ ഒറിജിനല്‍ സോഴ്സില്‍ നിന്ന് കിട്ടിയെന്ന് തോന്നുന്നു. കേട്ടിട്ട് കൊതിയാകുന്നെന്ന്‌. ഇജ്ജാതി ഖണ്ഡനമൊന്ന് മനപ്പാഠമാക്കാന്‍ എന്ത് ഫീസ് വരും സാര്‍?

    ReplyDelete

കമന്റുകള്‍ അതതു പോസ്റ്റുകളിലെ വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കണം. ആവര്‍ത്തനം ഒഴിവാക്കുക. വിഷയബാഹ്യമായ കമന്റുകള്‍ അവഗണിക്കുന്നതാണ്.പോസ്റ്റിട്ട് 30 ദിവസം കഴിയുമ്പോള്‍ കമന്റ് മോഡറേഷന്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ്.വിഷയസംബന്ധിയായി യാതൊന്നും പറയാനില്ലാതെ, വെറും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കായി ഈ ബ്ലോഗിലെ കമന്റ് ബോക്സ് ഉപയോഗിക്കരുത്.അത്തരം കമന്റുകള്‍ നീക്കം ചെയ്യുന്നതാണ്.