ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.
Showing posts with label അമേരിക്ക. Show all posts
Showing posts with label അമേരിക്ക. Show all posts

Friday, August 5, 2011

ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം

ഒരു വര്‍ഷം ആറുലക്ഷത്തി എണ്‍പത്തി മുവ്വായിരം (National Victims Center ന്റെ 1990 ലെ കണക്ക് ) മാനഭംഗങ്ങള്‍ നടക്കുന്ന ,യുക്തി-നിരീശ്വരവാദികളുടെ ശാസ്ത്ര-സാങ്കേതിക രാജ്യമായ അമേരിക്കയുടെ വികൃതമുഖം തുറന്നുകാട്ടപ്പെട്ടപ്പോള്‍ ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചതുപോലെയായ അവര്‍ പുത്തന്‍ നുണകളുമായി നെട്ടോട്ടത്തിലാണ്. പുതിയ കഥകള്‍ ക്ലൈമാക്സിലേക്കാണ് .
ഓരോന്നായി പരിശോധിക്കാം .


(1) രണ്ടു ലക്ഷത്തി പതിനാറായിരത്തി അറുനൂറ് (2,16,600) തടവുകാരെ ഒരു വര്‍ഷത്തിനിടെ മാത്രം ലൈംഗിക പീഡനത്തിനിരയാക്കുന്ന രാജ്യമാണ് അമേരിക്ക. 2008-ല്‍ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ Department  of Justice പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്  ഈ കണക്കുള്ളത്.(അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക കണക്കുപ്രകാരം )രണ്ടു ലക്ഷത്തിപതിനായിരത്തി അറുനൂറ് തടവുകാര്‍ ലൈംഗിക പീഡനത്തിനിരയായി അമേരിക്കന്‍ തടവറകളില്‍ നിന്നു കൂട്ടനിലവിളി ഉയര്‍ത്തിയിട്ടും പ്രൊഫ:രവിചന്ദ്രന്‍ അതു കേട്ടിട്ടില്ല! അറിഞ്ഞിട്ടില്ല !!അവരോടു കാരുണ്യം തോന്നിയിട്ടില്ല !!! അവര്‍ക്കു വേണ്ടി കേണിട്ടില്ല !!!! അവര്‍ക്കായി ഒരു വരി പോലും കുറിച്ചിട്ടില്ല !!!!! എന്നാല്‍ ഈ കേരളീയ ഹ്യൂമനിസ്റ്റ് ഇതാ ഇറാനിലെ തടവറയില്‍ നിന്നുയരുന്ന നിലവിളികള്‍ കേട്ടു എന്നവകാശപ്പെടുന്ന പുതിയോരു പോസ്റ്റിട്ടിരിക്കുന്നു :ഇറാനിലെ നിലവിളികള്‍




ഒരു വര്‍ഷം രണ്ടു ലക്ഷത്തി പതിനാറായിരത്തി അറുനൂറു തടവുകാര്‍ അമേരിക്കയില്‍ ലൈംഗിക പീഡനത്തിനിരയാവുന്നുവെന്ന് അമേരിക്കന്‍ ഗവണ്‍മെന്‍റ് തന്നെ ഔദ്യോഗികമായി വ്യക്തമാക്കുന്നു.എന്നാല്‍ ഇറാനില്‍ നിന്നു് എത്ര പേരുടെ നിലവിളിയാണു കേട്ടതെന്നു ലേഖകന്‍ പറയുന്നില്ല.അഞ്ചോ ?പത്തോ ?നൂറോ ?ആയിരമോ ?......ഒരു തിട്ടവുമില്ല .
ഇറാന്റെ കണക്കോ അമേരിക്കയുടെ കണക്കോ സ്വന്തം കള്ളക്കണക്കു പോലുമോ അദ്ദേഹം ഹാജറാക്കുന്നില്ല!


ആകെക്കൂടി ലേഖകന്‍ സൂചിപ്പിക്കുന്ന കണക്ക് “നൂറ് കണക്കിന്” എന്നു മാത്രമാണ്!! രണ്ടു ലക്ഷത്തി പതിനാറായിരത്തി അറുനൂറു (2,16,600) തടവുകാര്‍ ഒരൊറ്റ വര്‍ഷം ലൈംഗിക പീഡനത്തിന് ഇരയാവുന്ന, ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്കയില്‍ നിന്നുയരുന്ന ലക്ഷങ്ങളുടെ നിലവിളികള്‍ കേള്‍ക്കാത്ത വിധം കേള്‍വിയും ഹൃദയവും മരവിച്ചുപോയ രവിചന്ദ്രന്‍ , തന്റെ കള്ളക്കണക്കുകളിലെ 'നൂറുകണക്കിനു' പേരുടെ നിലവിളികള്‍  കേട്ട് ഹൃദയം കേഴുന്നു. ആരും  ആശ്ചര്യപ്പെട്ടുപോകും.






2) ലേഖകന്‍ എഴുതിയ ദീര്‍ഘമായ ഈ വരികളൊക്കെയും കള്ളക്കഥകളും വിവരക്കേടുകളും മാത്രമാണ്:


"ഇസ്‌ളാമിക നിയമനുസരിച്ച് ഒരു കന്യകയെ ഇത്തരത്തില്‍ വധിക്കാനാവില്ല. അവള്‍ മതമേധാവിമാരുടെ കണ്‍മുന്നില്‍വെച്ച് മരണശിക്ഷ കിട്ടേണ്ട കടുത്ത കുറ്റം (ഉദാ- ബുര്‍ഖ ഉയര്‍ത്തി സ്വന്തം തലമുടി അന്യപുരുഷനെ കാണിക്കുക!) ചെയ്‌തെന്നിരിക്കട്ടെ. എന്നാലും അവളെ കൊല്ലാനാവില്ല. പക്ഷേ, ഈ തടസ്സം നിസ്സാരമായി പരിഹരിക്കാവുന്നതേയുള്ളു. എങ്ങനെ? കന്യകയെ ഇസ്‌ളാമിക് സെക്യൂരിറ്റി ഗാര്‍ഡുകളെകൊണ്ട് ബലാല്‍സംഗം ചെയ്താല്‍ പ്രശ്‌നം തീര്‍ന്നു. പിന്നെയവള്‍ കന്യകയല്ലല്ലോ! വധിക്കാന്‍ നിയമതടസ്സവുമില്ല! ഇത്തരം ശിക്ഷാരീതികള്‍ ഇസ്‌ളാമികരാജ്യങ്ങളില്‍ അത്ഭുതമല്ല. ഇതൊക്കൈ കണ്ട് മറ്റുള്ളവര്‍ അത്ഭുതപ്പെടുന്നതിലേ അവര്‍ക്കത്ഭുതമുള്ളു. 'ആഭ്യന്തരപീഡനവും ബാഹ്യഭീകരത'യുമാണ് (Torture within and Terror without ) ഇസ്‌ളാം അനുവര്‍ത്തിക്കുന്നതെന്ന നിരീക്ഷണത്തിന് മുന നല്കുന്ന സാഹചര്യമാണിത്.'' (നാസ്തികനായ ദൈവം, ഡി.സി ബുക്‌സ് കോട്ടയം, പേജ് 458-461)(12) സെക്യൂരിറ്റി ഗാര്‍ഡുകള്‍ കുറ്റവാളികളായ കന്യകകളെ മാനംഭഗപ്പെടുത്തി പങ്കിലകളാക്കി നരകത്തിലയക്കുന്നത് ഇറാനില്‍ ഒരു കൗതുക വാര്‍ത്തയേ അല്ല. ഈയിടെ ഇറാനില്‍ നടന്ന ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ അറസ്റ്റിലായ നിരവധി വിദ്യാര്‍ത്ഥിനികളെ ജയില്‍ ഗാര്‍ഡുകള്‍ (paramilitary Basiji militia) കൂട്ടത്തോടെ മാനഭംഗപ്പെടുത്തുകയായിരുന്നു. അവര്‍ സ്വര്‍ഗ്ഗത്ത് പ്രവേശിക്കാതിരിക്കാന്‍ വേണ്ടിയാണത്രെ ഗാര്‍ഡുകള്‍ ഈ പുണ്യകര്‍മ്മം ചെയ്യുന്നത്! വിശദാംശങ്ങളും അനുബന്ധ വിവരങ്ങള്‍ക്കും നൂറ്ക്കണക്കിന് ലിങ്കുകള്‍ ലഭ്യമാണ്. രണ്ടുമൂന്നെണ്ണം ഇവിടെ കൊടുക്കുന്നു: http://www.mererhetoric.com/2009/07/19/figures-iranian-prison-guards-rape-female-prisoners-before-execution-lest-they-go-to-paradise/(2) www.facebook.com/video/video.php?v=101968506480866 (3)ww.iran-bulletin.org/women/RAPE.html 

ആത്മീയ നേതാവ് അയത്തൊള്ള അലി ഖൊമൈനിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇറാനിയന്‍ ജയിലുകളില്‍ കന്യകയായ യുവതികള്‍ ഇത്തരത്തില്‍ നിര്‍ദ്ദയം പീഡിപ്പിക്കപ്പെടുന്നത്. വധശിക്ഷയ്ക്ക് തലേന്നാണ് 'കന്യകയായ കുറ്റത്തിന്' ഈ കഠിനശിക്ഷ. വധശിക്ഷയേക്കാള്‍ ഈ ബലാല്‍സംഗമാണ് പെണ്‍കുട്ടികളെ സംബന്ധിച്ച് വലിയ പേടിസ്വപ്നം. ഇതു ഭയന്ന് തങ്ങള്‍ കന്യകകളല്ലെന്ന് തെളിയിക്കാന്‍ ഇരകള്‍ പല സൂത്രപ്പണികളും ഒപ്പിക്കാറുണ്ട്. പക്ഷെ അതാകട്ടെ ഗാര്‍ഡുകള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ് ചെയ്യുന്നത്. കാരണം കന്യകയാണെങ്കില്‍ ചില 'ഫോര്‍മാലിറ്റി'കളൊക്കെയുണ്ട്. ഗാര്‍ഡുമാര്‍ക്കിടയില്‍ നറുക്കിട്ടെടുത്ത് വേണം അന്ത്യരാത്രിയില്‍ വിവാഹം നടത്താന്‍. ശേഷം ജയിലില്‍ വെച്ച് വിവാഹസര്‍ട്ടിഫിക്കേറ്റ് നിര്‍മ്മിച്ച് സീലടിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കണം. കുറ്റം പറയരുതല്ലോ, ഒപ്പം വിവാഹസമ്മാനമായി ഒരു പെട്ടി നിറയെ മിട്ടായികളും വീട്ടിലെത്തിക്കും. വിവാഹശേഷം 'വരന്‍' ആദ്യരാത്രി ആഘോഷിക്കുന്നു.'വധു'വിന് പിന്നൊരു രാത്രിയില്ല! ഇതുപോലൊരു ഒരു ആദ്യരാത്രി ആഘോഷത്തിന് സാക്ഷിയായ ഒരു സെക്യൂരിറ്റി ഗാര്‍ഡ് പറയുന്നതിനെ പറ്റി താഴെ വായിക്കുക:

In the Islamic Republic it is illegal to execute a young woman, regardless of her crime, if she is a virgin, he explained. Therefore a “wedding” ceremony is conducted the night before the execution: The young girl is forced to have sexual intercourse with a prison guard – essentially raped by her “husband.”…

“I could tell that the girls were more afraid of their ‘wedding’ night than of the execution that awaited them in the morning. And they would always fight back, so we would have to put sleeping pills in their food. By morning the girls would have an empty expression; it seemed like they were ready or wanted to die. I remember hearing them cry and scream after [the rape] was over,” he said. “I will never forget how this one girl clawed at her own face and neck with her finger nails afterwards. She had deep scratches all over her.”

1. ('http://thedaleygator.wordpress.com/2011/06/25)

2. www.facebook.com/video/video.php?v=1,www.youtube.com/watch?v=KQTod8Q_R10,
3. www.foxnews.com/story/0,2933,534116,00.html, rdfi.org/index.php?...iran...guards...rape-virgins...


പിറ്റേന്നു പുലര്‍ച്ചയുള്ള വധശിക്ഷയേക്കാള്‍ തലേന്നുള്ള ആദ്യരാത്രി ഭയന്നു കഴിയുകയായിരുന്നു ഈ പെണ്‍കുട്ടി. അതിന് മുമ്പ് എങ്ങനെയെങ്കിലും മരിച്ചിരുന്നെങ്കില്‍ എന്നുപോലും അവള്‍ ആഗ്രഹിച്ചു. ''സ്വന്തം നഖങ്ങള്‍കൊണ്ട് കഴുത്തും മുഖവും മാന്തിക്കീറിയ ഒരു പെണ്‍കുട്ടിയുടെ മുഖം ഞാനിന്നും മറന്നിട്ടില്ല. അവളുടെ ശരീരം നിറയെ പാടുകളുണ്ടായിരുന്നു'' എന്നാണ് ആ സെക്യൂരിറ്റി ഗാര്‍ഡ് പറഞ്ഞത്. 

ഇനി സെക്യൂരിറ്റി ഗാര്‍ഡുകള്‍ 'നിയമം പാലിക്കാനായി' ചെയ്യുന്ന ഒരു വിശുദ്ധകര്‍മ്മമായി ഇതിന ലഘൂകരിക്കരുത്. 2009 ല്‍ നെജാദിനെതിരെയുള്ള ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രോക്ഷോഭണത്തില്‍ ജയിലിലായ നൂറ് കണക്കിന് കന്യകകളെ മാനഭംഗം ചെയ്യാന്‍ അതേ ജയിലിലുള്ള അക്രമാസക്തരായ അന്തേവാസികളെ പ്രേരിപ്പിക്കുകയും അതിനായവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുകയും ചെയതതും ഇതേ സെക്യൂരിറ്റി സേനയാണ്.('Iranian Prison Guards Allegedly Give Inmates Condoms To ‘Mass Rape’ Opposition Activists, 
thedaleygator.wordpress.com/.../iranian-prison-guards-allegedly-giv.)"




ഈ  നുണകളത്രയും പകര്‍ത്തിവെച്ചതിനു ലേഖകന്‍ എന്തു തെളിവാണു ഹാജരാക്കുന്നത്? ഒന്ന് , ലേഖകന്റെ തന്നെ ഒരു മഠയന്‍ കൃതി; രണ്ട് , 2009 ല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഫണ്ട് പറ്റുന്ന ഇറാനിലെ ചില പ്രതിപക്ഷ നേതാക്കള്‍ ചെയ്ത പ്രസ്താവനയിലെ വ്യാജമായ ആരോപണങ്ങള്‍ പ്രസിദ്ധീകരിച്ച മൂന്നു വാര്‍ത്തകള്‍ . ഇവ മൂന്നിലെയും ഉള്ളടക്കം ഒന്നുതന്നെ. ഇറാനിലെ ചില ജയിലുകളില്‍ ലൈംഗിക പീഡനം നടക്കുന്നു എന്ന ഒരൊറ്റ വ്യാജവാര്‍ത്തയുടെ ആവര്‍ത്തനങ്ങള്‍ മാത്രം. "വിശദാംശങ്ങളും അനുബന്ധ വിവരങ്ങള്‍ക്കും നൂറ് കണക്കിന് ലിങ്കുകള്‍ ലഭ്യമാണ് " എന്ന മറ്റൊരു പച്ചക്കള്ളവും ലേഖകന്‍ തട്ടിവിടുന്നു. 2009 ലെ,  അടിസ്ഥാനരഹിതമെന്നു തെളിഞ്ഞ ,ചില പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളല്ലാതെ വിശ്വസനീയമായ യാതൊരു തെളിവും ഇന്റര്‍നെറ്റിലെ ഇസ്ളാം വിരുദ്ധ വെബ്സൈറ്റുകളില്‍ പോലും ലഭ്യമല്ല!! ഒരേ വാര്‍ത്ത നൂറു കണക്കിനു സൈറ്റുകളിലോ ഏതാനും പീറപത്രങ്ങളിലോ പ്രസിദ്ധീകരിച്ചാല്‍ നൂറു കണക്കിനു ലിങ്കുകളായി എന്നു കരുതുന്ന ലേഖകന്റെ സൈബര്‍ സാക്ഷരത  ബഹുകേമം തന്നെ!!


ഇറാനിലെ, അമേരിക്കന്‍ പണം പറ്റുന്ന ചില പ്രതിപക്ഷ നേതാക്കള്‍ 2009 ല്‍ പ്രചരിപ്പിച്ച വ്യാജവാര്‍ത്തകളല്ലാതെ, അവ പകര്‍ത്തിവെച്ച ഏതാനും സാമ്രാജ്യത്വ പത്രവാര്‍ത്തകളല്ലാതെ ഒരൊറ്റ ആധികാരിക തെളിവെങ്കിലും ഈ ആരോപണങ്ങള്‍ക്കു താങ്ങായി ലേഖകനു ഹാജരാക്കാനാവുമോ? അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ  സുലഭമായ ഫണ്ടുപയോഗിച്ച് അവിടുത്തെ ആയിരക്കണക്കിനു പ്രഗത്ഭ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളെങ്കിലും നടത്തിയ , വിശ്വസനീയവും ദുര്‍ബ്ബലമായ തെളിവെങ്കിലും നിരത്തുന്നതുമായ ഒരൊറ്റ അന്വേഷണാത്മ റിപ്പോര്‍ട്ടെങ്കിലും ലേഖകന്‍ ഈ ആരോപണങ്ങള്‍ക്കു തെളിവായി ഹാജരാക്കാമോ?
ദിനേനയെന്നോണം കള്ളക്കഥകള്‍ മെനയുന്ന ലേഖകന് സത്യസന്ധതയുടെ തരിമ്പെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കില്‍ ആധികാരികമായ ഒരൊറ്റ അന്വേഷണാത്മക റിപ്പോര്‍ട്ടെങ്കിലും ഹാജരാക്കാനാവുമോ?


ഇനി, ഒരു വര്‍ഷം രണ്ടു ലക്ഷത്തി പതിനാറായിരത്തി അറുനൂറു (216,600) തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുന്ന ,ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്കയിലെ ജയിലിലെ വ്യാപകമായ ലൈംഗിക പീഡനങ്ങളെപ്പറ്റി അമേരിക്കയിലെ വിവിധ സംഘടനകള്‍ പ്രസിദ്ധീകരിച്ച ആധികാരിക അന്വേഷണ റിപ്പോര്‍ട്ടുകളുടെ ലിസ്റ്റ് താഴെ നല്‍കാം:


Valerie Jenness, et al., Violence in California Correctional Facilities: An Empirical Examination of Sexual Assault, Center for Evidence-Based Corrections, University of California-Irvine (2007).
Cindy Struckman-Johnson and David Struckman-Johnson, Comparison of Sexual Coercion Experiences Reported by Men and Women in Prison, 21 Journal of Interpersonal Violence 1591 (2006).
Human Rights Watch Report: No Escape, Human Rights Watch, 2001.
Prison Rape: A Critical Review of the Literature, National Institute of Justice, 2004.
http://www.justdetention.org/en/articlesandlinks.aspx


നട്ടെല്ലുണ്ടെങ്കില്‍ ,വിശ്വസനീയമായ  ഒരു അന്വേഷണാത്മക പത്രറിപ്പോര്‍ട്ടെങ്കിലും ഇറാനിലെ   ലൈംഗിക പീഡനങ്ങളെപ്പറ്റി  ഹാജരാക്കൂ! ഏതു കള്ളക്കഥകളും വാരിവലിച്ചു വിഴുങ്ങാന്‍ ശീലിച്ച യുക്തി-നിരീശ്വരവാദികളുണ്ടാകാമെങ്കിലും വായനക്കാര്‍ മൊത്തം അത്തരം വങ്കന്മാരാണെന്നു കരുതിയതു സാഹസവും യുക്തിഹീനവുമായി ഏതായാലും.


(3)  "ബുര്‍ഖ ഉയര്‍ത്തി സ്വന്തം തലമുടി അന്യപുരുഷനെ കാണിക്കുക" എന്ന "കുറ്റം" ചെയ്താല്‍ ഇസ്ളാമിക നിയമമനുസരിച്ചു വധശിക്ഷയാണെന്നു കരുത്തുന്നത്ര വിവരദോഷികള്‍ ആമസോണ്‍ കൊടും കാടുകളില്‍ പോലും വസിക്കുന്നില്ല! പിന്നെയല്ലേ വയനാട്ടിലെ കാടുകളില്‍ !! കേരളത്തിലെ 'കാടന്‍ 'മാര്‍ പോലും ഇതേക്കാള്‍ വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്. അവര്‍ക്കു ധാരണകള്‍ കുറവാണ് എന്നേയുള്ളു!   "നൂറ് കണക്കിന്" അബദ്ധധാരണകള്‍ ഇല്ല.




(4) ലേഖകന്റെ വരികള്‍ :


" ഇറാന്റെ ജയിലുകളില്‍ നിന്നുയരുന്ന ഈ നിലവിളികകള്‍ പ്രിയ വായനക്കാരാ, നിങ്ങള്‍ക്ക് കേള്‍ക്കാമോ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണിത് അരങ്ങേറുന്നതെന്നോര്‍ക്കുക. ഇതാണ് സൗദി കഴിഞ്ഞാല്‍ സ്ത്രീകളുടെ അടുത്ത സ്വര്‍ഗ്ഗം? ഡെന്‍മാര്‍ക്കും സ്വീഡനും നോര്‍വയുമൊക്കെ എവിടെ കിടക്കുന്നു!!"


ഒരു വര്‍ഷം രണ്ടു ലക്ഷത്തി പതിനാറായിരത്തി അറുനൂറു (2,16,600) തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുന്ന അമേരിക്കയാണോ അതോ വ്യാജവാര്‍ത്തകളില്‍ മാത്രം ആരോപണ ലക്ഷ്യമായി പ്രത്യക്ഷപ്പെടുന്ന ഇറാനാണോ പ്രൊഫ: രവിചന്ദ്രാ,ലോകത്തെ സ്വര്‍ഗം? രണ്ടു ലക്ഷത്തിലേറെപ്പേര്‍ ( ഒരു വര്‍ഷത്തെ മാത്രം കണക്ക്!!!) അമേരിക്കന്‍ ജയിലുകളില്‍ നിന്ന് ലൈംഗിക പീഡനത്തിനിരയായി അലമുറയിട്ടിട്ടും കേള്‍ക്കാത്ത താങ്കള്‍ ,വ്യാജ പത്രവാര്‍ത്തകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട ഇറാന്‍ ജയിലുകളിലെ കരച്ചിലുകള്‍ മാത്രം കേട്ടതെങ്ങനെ?  താങ്കളുടെ കര്‍ണങ്ങള്‍ക്കാണോ  അതോ ഹൃദയത്തിനാണോ തകരാറ്? അതോ ബുദ്ധിക്കോ?!




(5) യുക്തി-നിരീശ്വരവാദികള്‍ 'ശാസ്ത്രീയവും' 'വസ്തുനിഷ്ഠ'വും 'സമൂര്‍ത്ത'വുമായ തെളിവു കിട്ടിയാലേ വിശ്വസിക്കൂ എന്ന് അവകാശപ്പെടാറുണ്ട്. ഈ അവകാശവാദങ്ങള്‍ പൊള്ളയാണെന്നു പലവട്ടം തെളിഞ്ഞതാണെന്നതിരിക്കട്ടെ. തെളിവ് എന്താണെന്ന പ്രാഥമിക ധാരണയെങ്കിലും ഇവര്‍ക്കുണ്ടോ എന്നു സംശയമാണ്. കേരള ഡോക്കിന്‍സുമാര്‍ ഇറാനെ അപകീര്‍ത്തിപ്പെടുത്താന്‍ തെളിവ് ഉദ്ധരിക്കുന്നത് ഇറാനോടു കടുത്ത ശത്രുത പുലര്‍ത്തുന്ന ഇസ്രായേലീ പത്രങ്ങളില്‍ നിന്നും ഇസ്ളാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രം സ്ഥാപിതമായ  സയണിസ്റ്റ് വെബ്സൈറ്റില്‍ നിന്നുമാണ്. ഇവയില്‍ നിന്നു നിര്‍ലജ്ജം ഹാജരാക്കുന്ന  തെളിവു പരിശോധിച്ചാല്‍ അതിലും വലിയ തമാശകള്‍ കാണാം. ഉദാഹരണമായി ലേഖകന്‍ അവതരിപ്പിച്ച ചില കെട്ടുകഥകള്‍ സാമ്പിളായി നോക്കാം . "വിശദാംശങ്ങളും അനുബന്ധ വിവരങ്ങള്‍ക്കും  നൂറ് കണക്കിന് ലിങ്കുകള്‍ ലഭ്യമാണ്" എന്നു സൂചിപ്പിച്ചുകൊണ്ടു കൊടുത്ത മൂന്നു ലിങ്കുകള്‍ പരിശോധിച്ചാല്‍ ആരൊക്കെയോ എഴുതിയ കഥകള്‍ മാത്രമാണവ എന്നു ബോധ്യമാകും. ഒന്നാമത്തെ ലിങ്കില്‍ കൊടുത്ത കഥ ഇസ്രായേലിലെ Jerusalem Post ല്‍ നിന്നും പകര്‍ത്തിയതാണ്. ബസീജി മിലിഷ്യ എന്ന ഇറാന്‍ പാരാമിലിട്ടറിയിലെ ഒരു മെമ്പര്‍ Jerusalem Post നോടു പറഞ്ഞു എന്ന കെട്ടുകഥ ചമച്ചു കൊണ്ടാണു വാര്‍ത്തയാരംഭിക്കുന്നത്. ഏതു കാര്യത്തിനും (ദൈവാസ്തിത്വത്തിനു പോലും!!! ) ശാസ്ത്രീയവും ആധികാരികവും  'വസ്തുനിഷ്ഠ'വും 'ശാസ്ത്രീയവും' 'സമൂര്‍ത്തമായ' തെളിവു വേണമെന്നു ശാഠ്യം പിടിക്കുന്ന കേരള ഡോക്കിന്‍സുമാര്‍ക്ക് ഇറാനിയന്‍ ജയിലുകളില്‍ മാനഭംഗം നടക്കുന്നുവെന്നും അതിന് ഇറാന്‍  ആത്മീയ നേതാവ് ഉത്തരവിട്ടുട്ടുണ്ടെന്നും നിര്‍ലജ്ജം എഴുതി വിടാന്‍ ഇസ്രായേലിലെ ഇറാന്‍ വിരുദ്ധ പത്രത്തില്‍ "ഒരു മെമ്പര്‍ പറഞ്ഞു" എന്നു വിവരിച്ചുകൊണ്ടു തയാറാക്കിയ ചെറിയൊരു കള്ളവാര്‍ത്ത മതിയാകും!!!. ഇവര്‍ നാഴികക്കു നാല്‍പ്പതു വട്ടം ഉരുവിടുന്ന ശാസ്ത്ര-യുക്തി-വസ്തു നിഷ്ഠ-സമൂര്‍ത്ത തെളിവുകള്‍ തനി കാപട്യമാണെന്നതിന്  ഇതില്‍പ്പരം തെളിവെന്തിന്? (ഇസ്രായേലിലെ Jerusalem Post ല്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ഈ വാര്‍ത്തയാണ് അനേകം വെബ്സൈറ്റുകളില്‍ പകര്‍ത്തി വെച്ചിട്ടുള്ളത്. എന്നാല്‍ Jerusalem Post  പത്രത്തിന്റെ ആര്‍ക്കൈവില്‍ ഈ വാര്‍ത്ത അപ്രത്യക്ഷമാവുകയും ചെയ്തതായി കാണാം!!!.)
  
ലേഖകന്‍ മറ്റൊരു ലിങ്കായി നല്‍കിയ FOX NEWS(21 July 2009 ) ലും ജറുശലേം പോസ്റ്റ് പത്രത്തിലെ  കള്ളക്കഥ ആവര്‍ത്തിക്കുക മാത്രമാണു ചെയ്തിട്ടുള്ളത്. ജറുശലേം പോസ്റ്റില്‍ നിന്നു പകര്‍ത്തുന്നു എന്നവര്‍ സൂചിപ്പിച്ചിട്ടുമുണ്ട്. ഇങ്ങനെ, ഒരു പത്രത്തിലെ ഒരേ കഥ നൂറു കണക്കിനു വെബ്സൈറ്റുകളില്‍ പകര്‍ത്തിവെച്ചാല്‍ ലേഖകനെ സംബന്ധിച്ചിടത്തോളം "നൂറ് കണക്കിന്" തെളിവുകളായി!! എന്തൊരു കറ കളഞ്ഞ ശാസ്ത്രബോധം!!. യുക്തി ബോധം!!!


ലേഖകന്‍ വാദിച്ച പോലെ ഇതൊക്കെ "നൂറ് കണക്കിന്" ഇറാനില്‍ നടക്കുന്നുണ്ടെങ്കില്‍  ദിനേനയെന്നോണം ജറുശലേം പോസ്റ്റിലെങ്കിലും വാര്‍ത്തകള്‍ വരേണ്ടതല്ലേ?തട്ടിക്കൂട്ടിയപ്പോള്‍ ആകെക്കൂടി ലേഖകനു  കിട്ടിയത് 2009 ലെ ഒരു ജറുശലേം പത്ര റിപ്പോര്‍ട്ട് മാത്രം! 2009 നു മുന്‍പും പിന്‍പും ജറുശലേം പത്രം ഇറങ്ങിയിട്ടില്ലേ? ഏതാനും  കള്ളക്കഥകള്‍കൂടി ഹാജരാക്കാമായിരുന്നില്ലേ ?  ഇറാനേക്കുറിച്ചു കള്ളക്കഥകള്‍ മാത്രം തയ്യാറാക്കി ശീലമുള്ള അവര്‍ക്കും ആകെ കൂടി കെട്ടിച്ചമക്കാനായത് ഒരു വാര്‍ത്ത മാത്രം !!!
  
ലേഖകന്‍ തട്ടിക്കൂട്ടിയ എല്ലാ കള്ള വാര്‍ത്തകളും സത്യമാണെന്നു സങ്കല്‍പ്പിച്ചാല്‍ പോലും ഒരു വര്‍ഷം രണ്ടു ലക്ഷത്തിലേറെ ജയില്‍ തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുന്ന അമേരിക്കയുടെ അടുത്തെത്താന്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞാല്‍ പോലും ഇറാനാവുമോ രവിചന്ദ്രാ?


(6) അമേരിക്കന്‍ ഫണ്ടുപറ്റി ഇറാനില്‍ അട്ടിമറിക്കു ശ്രമിച്ച് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ ചില പ്രതിപക്ഷക്കാരാണ് ഇറാന്‍ ജയിലുകളിലെ 'ലൈംഗിക പീഡനം' വ്യാപകമായി പ്രചരിപ്പിച്ചത്. ഇക്കാലത്താണ് ഇസ്രായേലി- പാശ്ചാത്യ പത്രങ്ങള്‍ അവ ഏറ്റെടുത്തതും . ആനംസ്റ്റിയുടെ കണക്കനുസരിച്ച്  തന്നെ ഇറാന്‍ ജയിലിലടച്ച രാഷ്ട്രീയ തടവുകാരുടെ എണ്ണം ആറായിരത്തില്‍ താഴെയാണ് . ഇവരുടെ വ്യാജ ആരോപണം ശരിയാണെന്നു സങ്കല്‍പ്പിച്ചാല്‍ തന്നെയും ഇവരില്‍ ഏതാനും പേരെ മാത്രമേ പീഡിപ്പിച്ചിരിക്കാന്‍ സാധ്യതയുള്ളു. എങ്കില്‍പ്പോലും വര്‍ഷം രണ്ടു ലക്ഷത്തിലേറെ തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുന്ന അമേരിക്കയുടെ അടുത്തെത്താന്‍ ഇറാനു കഴിയുമോ രവിചന്ദ്രാ? താങ്കളുടെ മനക്കണക്കില്‍പ്പോലും അതു സാധ്യമാവുമോ? ആരെക്കുറിച്ച് എന്തു തോന്ന്യാസങ്ങള്‍ എഴുതി വിടാനും മടിയില്ലെന്നറിയാമെങ്കിലും മേമ്പൊടിക്കെങ്കിലും മാന്യതയും മര്യാദയും പ്രതീക്ഷിച്ചു. എവിടെ?


(7) പ്രതിപക്ഷം യാതൊരു തെളിവും ഹാജരാക്കാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഇറാന്‍ സ്പെഷല്‍ പാര്‍ലമെന്ററി കമ്മറ്റി ഔദ്യോഗികമായി അന്വേഷണം നടത്തുകയും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നു തെളിയുകയും ചെയ്തതാണ്. ഇക്കാര്യം വ്യക്തമാക്കുന്ന, പാര്‍ലമെന്റ് സ്പീക്കറായ ലറിജാനിയുമായുള്ള അഭിമുഖ റിപ്പോര്‍ട്ട് NEW YORK TIMES  (13 Aug , 2009) തന്നെ പ്രസിദ്ധീകരിച്ചതാണ്. ഇതിനുശേഷം പ്രതിപക്ഷം പോലും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നു മാത്രമല്ല , ഒരു കേസു പോലും അവര്‍ ഇറാനിലോ ഇന്റര്‍നാഷണല്‍ കോര്‍ട്ടിലോ ഫയല്‍ ചെയ്യുകയുമുണ്ടായില്ല. ഇതില്‍ നിന്നു തന്നെ കള്ളക്കഥയുടെ യാഥാര്‍ഥ്യം വെളിവാകുന്നുണ്ട്. എന്നിരിക്കെ, ഇറാനോടു കടുത്ത ശത്രുതയുള്ള ഇസ്രായേലീ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച പഴയ കള്ളക്കഥകള്‍ പകര്‍ത്തിയെഴുതാന്‍ തുനിയുന്നവരുടെ അക്കാദമികമായ നട്ടെല്ലില്ലായ്മ അപാരമെന്നേ പറയാനാവൂ.




(8) എന്റെ മറുപടികള്‍ വായിച്ച് മനസ്സമാധാനത്തിനായി താങ്കള്‍ ഇങ്ങനെ കുറിച്ചതായി കാണുന്നു:




" പിന്നെ, ഈ കഥയില്ലാത്ത ആവേശവും പൊട്ടിത്തെറിയുമൊന്നും ഒന്നിനും പരിഹാരമല്ല സര്‍. കാര്യങ്ങള്‍ നേരാവണ്ണം പറഞ്ഞാല്‍ മതിയല്ലോ. താങ്കളുടെ പരാക്രമവും പതഞ്ഞുചീറ്റലുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ആട്ടുകല്ലിന് കാറ്റ് പിടിക്കുന്നതുപോലയെ ഉള്ളുവെന്നറിയുക."



അമേരിക്കന്‍ ജയിലുകളില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ ഒരു വര്‍ഷം ലൈംഗിക പീഡനത്തിന് ഇരയായി  കൂട്ടനിലവിളികളുയര്‍ത്തുമ്പോഴും താങ്കളെ സംബന്ധിച്ചിടത്തോളം "ആട്ടുകല്ലിന് കാറ്റ് പിടിക്കുന്നതുപോലെയേ ഉള്ളൂവെ"ന്നായിരിക്കാം. സമ്മതിക്കുന്നു. കൃത്യമായും മനസ്സിലാവുന്നു. എന്നാല്‍ ഇറാന്‍ ജയിലുകളില്‍ ലൈംഗിക പീഡനം നടന്നതായുള്ള ഏതാനും വ്യാജ വാര്‍ത്തകള്‍ വരുമ്പോഴേക്കും താങ്കള്‍ കരിയിലക്കു കാട്ടുതീ ബാധയേറ്റപോലെ വിഭ്രമചിത്തനായി മാറുന്നതിലെ യുക്തിയും ശാസ്ത്രവുമൊന്നും പിടികിട്ടുന്നില്ലല്ലോ രവിചന്ദ്രാ! അതോ ഇതിനൊക്കെ പിന്നില്‍ യുക്തിയും ശാസ്ത്രവുമല്ലാത്ത, ചരിത്രത്തില്‍ ഏറെ വേരുകളുള്ള മലീമസമായ വംശീയ രാഷ്ട്രീയം മണക്കുന്നുവെന്നു കരുതാമോ?


രണ്ടു ലക്ഷത്തിലേറെ പേര്‍ ഒരൊറ്റ വര്‍ഷം ജയിലില്‍ ലൈംഗിക പീഡനം അനുഭവിക്കുന്നതുവഴി ഉയരുന്ന കൂട്ടനിലവിളികളില്‍ ഹൃദയമലിയാത്ത താങ്കള്‍ , ഇറാനിലെ ജയിലിലെ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ കാണുമ്പോഴേക്ക് മനമുരുകി നിലവിളിച്ചാര്‍ക്കുന്നതിലെ മനശാസ്ത്രമെന്താണെന്നു വ്യക്തമാക്കാമോ? രണ്ടു ലക്ഷത്തിലേറെപ്പേരുടെ നിലവിളികള്‍ കേള്‍ക്കാതിരുന്നതിന്റെയും വ്യാജവാര്‍ത്തകളിലെ "നൂറുക്കണക്കിന്" പേരുടെ നിലവിളികള്‍ കേള്‍ക്കുന്നതിന്റെയും ഫിസിയോളജിയും ഫിസിക്സും വിശദീകരിക്കാമോ?


(9) ലേഖകന്‍ എഴുതി:




" താങ്കള്‍ നടത്തുന്ന വ്യക്തിഹത്യയെക്കുറിച്ച്-ഓരോ പാരഗ്രാഫിലും താങ്കള്‍ എന്നെ പരിഹസിക്കുന്നുണ്ട്. സത്യത്തില്‍ ഇപ്പോഴും താങ്കള്‍ക്ക് ഇതൊക്കെയേ സാധിക്കുന്നുള്ളു എന്നത് ഖേദകരമാണ്. രണ്ടായാലും ഞാനതിനൊന്നും മറുപടി പറയുന്നില്ല. പിന്നെ, ഈ കഥയില്ലാത്ത ആവേശവും പൊട്ടിത്തെറിയുമൊന്നും ഒന്നിനും പരിഹാരമല്ല സര്‍. കാര്യങ്ങള്‍ നേരാവണ്ണം പറഞ്ഞാല്‍ മതിയല്ലോ. ... ഇതൊക്കെ ആവര്‍ത്തനത്തിലൂടെ വായനക്കാര്‍ക്കും വല്ലാതെ ബോറായി തുടങ്ങിയെന്ന് അവരും പറയുന്നു. അതുകൊണ്ട്, ദയവായി വസ്തുനിഷ്ഠമായ കാര്യങ്ങള്‍ പറഞ്ഞാലും. രവിചന്ദ്രനും ഹുസൈനുമൊന്നും അവിടെ വരേണ്ടതില്ല. പുലിയാണെന്ന് മതവിശ്വാസികളെ ധരിപ്പിക്കാനാണോ ഈ പുലഭ്യധാര? കാര്യങ്ങള്‍ താങ്കള്‍ വ്‌സതുനിഷ്ഠമായി അവതരിപ്പിക്കൂ, അവര്‍ക്കും മനസ്സിലാകും."


അഴിമതി,കുറ്റകൃത്യനിരക്ക്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയവയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് സ്വീഡനും ഡെന്‍മാര്‍ക്കും കാഴ്ചവെക്കുന്നതെന്നു താങ്കള്‍ നുണയെഴുതി. മാനഭംഗം, കൊലപാതകം, കളവ് എന്നിത്യാദികളുടെ കാര്യത്തില്‍ സ്വീഡനേക്കാളും ഡെന്‍മാര്‍ക്കിനേക്കാളും വളരെ സാംസ്കാരിക പുരോഗതി നേടിയ രാജ്യങ്ങള്‍ സൌദി അറേബ്യയും ഇറാനും തുര്‍ക്കിയുമാണെന്ന് ഇന്റര്‍പോള്‍ ഡാറ്റയെ ആസ്പദമാക്കി സാന്‍ഡിഗോ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ക്രിമിനോളജിയിലെ ആധികാരിക ഗവേഷകനായിരുന്ന ഡോ:റോബര്‍ട്ട് വിന്‍സ്ളോയുടെ വിശകലനം ഹാജരാക്കി ഞാന്‍ വാദിച്ചു. സൌദി അറേബ്യയില്‍ നിയമപരമായി ‘മാനഭംഗം’ തന്നെയില്ലെന്നും കേസെടുക്കാതെ എങ്ങനെയാണു ലോകം അറിയുന്നതെന്നും താങ്കള്‍ നുണയെഴുതിയപ്പോള്‍ മാനഭംഗത്തിനു വധശിക്ഷ വരെ നല്‍കിയതിന് അമേരിക്കയിലെ എ.ബി.സി ചാനല്‍ റിപ്പോര്‍ട്ട് ഞാന്‍ തെളിവായി നല്‍കി. അമേരിക്കയില്‍ "sexual assault is a wider societal problem" എന്ന് പെന്റഗണ്‍ വക്താവ് പറഞ്ഞത് (THE WEEK, 17 Feb 2011) താങ്കള്‍ക്കു തെളിവായി നല്‍കി. സൌദിയിലും ഇറാനിലും തുര്‍ക്കിയിലും  ഇത് "wider societal problem"  അല്ലെന്നു മാത്രമല്ല "societal problem" പോലുമല്ലെന്നു ഞാന്‍ സമര്‍ഥിച്ചു . ഇതൊക്കെയാണോ രവിചന്ദ്രാ ‘പുലഭ്യധാര’ ?. ഇതൊക്കെയാണോ ‘വ്യക്തിഹത്യ’? ഇതൊക്കെയാണോ ‘പരിഹാസം’? ഇതൊക്കെയാണു താങ്കള്‍ക്ക് ‘പുലഭ്യധാര’ യെങ്കില്‍ താങ്കളുടെ ‘പുലഭ്യധാര’ ഏങ്ങനെയിരിക്കുമെന്ന് എനിക്ക് ഊഹിക്കാന്‍കൂടി വയ്യ !!
  
താങ്കള്‍ ,യാതൊരു തെളിവും ഹാജരാക്കാതെ കളവുകള്‍ പ്രചരിപ്പിക്കുന്നതും കള്ളക്കഥകള്‍ പകര്‍ത്തിയെഴുതുന്നതും ‘വസ്തുനിഷ്ഠ’ അവതരണമാണെന്നും  ഞാന്‍ അമേരിക്കന്‍ ഗവണ്മമെന്റിനെയും സാന്‍ഡിഗോ യൂണിവേഴ്സിറ്റി ഗവേഷകന്റെയും ആധികാരിക രേഖകള്‍ അവലംബിച്ച് എഴുതുന്നതു 'വസ്തുനിഷ്ഠ' അവതരണം അല്ലെന്നുമാകാം താങ്കളുടെ ധാരണ. താങ്കളുടെ ധാരണ താങ്കളെ രക്ഷിക്കട്ടെ !! കള്ളക്കഥകള്‍ പകര്‍ത്തിയെഴുതുന്നതും ആധികാരിക രേഖകള്‍ ഹാജരാക്കി അവയെ വിശകലനം ചെയ്യുന്നതും ഏവര്‍ക്കും വേര്‍തിരിച്ചറിയാനാവും. താങ്കളെഴുതുന്നതും എഴുതിയതും താങ്കളുടെ വായനക്കാര്‍ക്കു തന്നെ ബോറായി തുടങ്ങി. അതാണല്ലോ ഈ വാക്യത്തിലൂടെ താങ്കള്‍ക്ക് തന്നെ അതു സമ്മതിക്കേണ്ടിവന്നത് :






" ഇതൊക്കെ ആവര്‍ത്തനത്തിലൂടെ വായനക്കാര്‍ക്കും വല്ലാതെ ബോറായി തുടങ്ങിയെന്ന് അവരും പറയുന്നു."


എന്റെ വായനക്കാര്‍ക്ക് ഈ പ്രശ്നമൊന്നും ഇല്ല! താങ്കളുടെ ഓരോ കള്ളക്കഥകളുടെയും യാഥാര്‍ഥ്യം കണ്ടെത്താനും ആധികാരിക രേഖകളെ ആസ്പദമാക്കുന്ന വിശകലനങ്ങള്‍ മനസ്സിലാക്കാനും അവര്‍ ആവേശത്തിലാണ്!! നുണക്കഥകളും വ്യാജവാര്‍ത്തകളും മാത്രം എഴുതികൊണ്ടിരുന്നാല്‍ യുക്തി- നിരീശ്വരവാദികള്‍ക്കുപോലും ബോറടിക്കുമെന്ന കാര്യവും ലേഖകന് ഇനിയും മനസ്സിലായിട്ടില്ല;  വായനക്കാര്‍ സൂചന നല്‍കിയിട്ടുപോലും !!!
  
വാദിയും പ്രതിയുമല്ല ജഡ്ജിയാണു വിധി പറയുന്നത്.  സംവാദത്തില്‍ വായനക്കാര്‍ക്കാണ് ആ റോള്‍ . താങ്കളുടെ വാദങ്ങള്‍ ‘അതിഗംഭീര'മാണെന്ന് താങ്കള്‍ക്കും യുക്തിയോ വിവരമോ ഏഴയലത്തുപോലുമില്ലാത്ത ഏതാനും കുഞ്ഞാടുകള്‍ക്കും തോന്നുന്നുണ്ടാകും. എന്നാല്‍ നിഷ് പക്ഷ വായനക്കാര്‍ മറിച്ചായിരിക്കും വിധികല്‍പ്പിക്കുക. ഡോക്കിന്‍സിന്റെ ഏതാനും കൃതികള്‍ പുനരാഖ്യാനം ചെയ്യാനും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നുണപ്രചാരണങ്ങള്‍ നിജസ്ഥിതി പരിശോധിക്കാതെ പകര്‍ത്തിയെഴുതാനും മാത്രം ശീലിച്ചാല്‍ ഇക്കാലത്ത് സംവാദത്തില്‍ പിടിച്ചുനില്‍ക്കാനാവില്ല. ഇത്തരം കള്ളക്കഥകള്‍ നിരൂപണം നടത്തി re-investigate  ചെയ്യുന്ന നിരവധിപേര്‍  ഭൂലോകത്തുണ്ടെന്ന സാമാന്യ വിവരമെങ്കിലും ലേഖകന്‍ അറിയുന്നതു നന്ന്. വര്‍ഷം തോറും പാശ്ചാത്യ മാധ്യമങ്ങളുടെ കള്ളക്കഥകള്‍ തുറന്നുകാട്ടുന്ന നിരവധി കൃതികള്‍ ഇറങ്ങുന്ന കാര്യം ഡോക്കിന്‍സിനറിയാത്തതുകൊണ്ടു ലേഖകനും അറിയുന്നില്ലായിരിക്കാം. എന്നാല്‍ അതൊരു സത്യമാണ്.




(10) ഇറാനിലെ ഭരണകൂടത്തിന്റെ അങ്ങേയറ്റം “ദയാരഹിതമായ ” പ്രവര്‍ത്തനങ്ങളായി ലേഖകന്‍ വിവരിച്ചതില്‍ മുഖ്യമായത് ഇവയൊക്കെയാണ്.:



" കഴിഞ്ഞ ആറേഴു വര്‍ഷമായി യൂണിവേഴ്‌സിറ്റി തലത്തില്‍ നടക്കുന്ന കാംപെയിനുകളുടെ വെബ്‌സൈറ്റ് നിരോധിക്കുകയും അതിന്റെ നേതാക്കളെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. കാംപെയിന് വേണ്ടി ഒപ്പുശേഖരണം നടത്തിയതിന് നസിം സാരബന്ദി, ഫാത്തിമ ദെഷ്ദാസ്തി എന്നിവരാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ വനിതകള്‍. 24 മണിക്കൂര്‍ തടങ്കലായിരുന്നു ശിക്ഷ. 


കുറഞ്ഞത് 40 സ്രതീകളെങ്കിലും വിമോചനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലുവര്‍ഷമായി തടങ്കലിലായിട്ടുണ്ട്. നല്ലൊരു പങ്ക് നേതാക്കള്‍ വിദേശരാജ്യങ്ങളില്‍ അഭയം തേടിയിട്ടുണ്ട്.


ഇറാനിലെ സ്ത്രീവിമോചന സമരത്തിലെ മുന്നണി പോരാളികളായ റൊണാക് സഫര്‍സേദും ഹാന്‍ അബ്ദിയും(Ronak Safarzadeh and Hana Abdi )കഴിഞ്ഞ 4 വര്‍ഷമായി തടങ്കലിലാണ്. 


ഇസ്‌ളാമികകോടതി  സൊരയയെ കല്ലെറിഞ്ഞുകൊല്ലാന്‍ വിധിച്ചു. വളരെ ആചാരപൂര്‍വമാണ് കല്ലെറിഞ്ഞുകൊല്ലല്‍ ചടങ്ങ് നടക്കുന്നത്.


2007 ജൂലൈയില്‍ കിഴക്ക് വടക്ക് ഇറാനിലെ ജാഫര്‍ കിയാനിയെന്ന (Jafar Kiani) യുവാവിനെ കല്ലറിഞ്ഞുകൊന്നപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.


മധ്യ ഇറാനിലെ ഇസ്ഫഹാന്‍ (Isfahan) ജയിലില്‍ 30 വയസ്സുകാരിയായ ജിലാന്‍ മൊഹ്മാദിയും (Gilan Mohammadi) അഫ്ഗാന്‍ പൗരനായ ഗോലാമലി ഇസ്‌കാന്‍ഡാരിയും (Gholamali Eskandari) കല്ലറിഞ്ഞുകൊല്ലല്‍ ശിക്ഷ കാത്ത് നാളുകളെണ്ണി നീക്കുകകയാണത്രെ".


ഇവയോടൊപ്പം "നൂറ് കണക്കിന്" മാനഭംഗങ്ങള്‍ ഇറാനിലെ ജയിലില്‍ നടക്കുന്നതായുള്ള , അമേരിക്കന്‍ പാവകളായ ചില പ്രതിപക്ഷ നേതാക്കളുടെ ആരോപണവും ലേഖകന്‍ വിസ്തരിച്ച് അവതരിപ്പിക്കുന്നു. ഇനി ചോദിക്കട്ടെ : ഒരു വര്‍ഷം രണ്ടു ലക്ഷത്തി പതിനാറായിരത്തി അറുനൂറു (2,16,600)  തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുകയും പുറമേ ഒരു വര്‍ഷം ആറു ലക്ഷത്തി എണ്‍പത്തിമൂവ്വായിരം ( NATIONAL VICTIMS CENTER, AMERICA  യുടെ 1990 ലെ കണക്ക്) സ്ത്രീകളെ മാനഭംഗം നടത്തുകയും ചെയ്യുന്ന, ശാസ്ത്ര - സാങ്കേതിക സ്വര്‍ഗമായ അമേരിക്കയുമായി മാനഭംഗത്തില്‍ മത്സരിച്ചാല്‍ ഇറാന്റെ അവസ്ഥ കുതിരയും ആമയും ഓടുന്നതുപോലെയാവില്ലേ പ്രൊഫ: രവിചന്ദ്രന്‍ ? ഒരു വര്‍ഷം ജയിലിലും പുറത്തുമായി എട്ടു ലക്ഷത്തിലേറെ പൌരന്മാരെ ലൈംഗികമായി പീഡിപ്പിക്കുന്ന അമേരിക്കയിലാണോ അതോ (താങ്കളുടെ കള്ളക്കണക്കു പ്രകാരം) "നൂറ് കണക്കിന്" പേരെ പീഡിപ്പിക്കുന്ന ഇറാനിലാണോ സംസ്കാരമുള്ളത്? ലക്ഷക്കണക്കിനു പേരെ ലൈംഗികമായി പീഡിപ്പിക്കുന്ന രാജ്യത്താണ് "നൂറുകണക്കിന് " പേരെ ലൈംഗികമായി പീഡിപ്പിക്കുന്ന രാജ്യത്തേക്കാള്‍ സംസ്കാരമുള്ളതെന്ന് താങ്കള്‍ ഏതു  ‘ സാംസ്കാരിക കോഴ്സില്‍ ’ നിന്നാണു പഠിച്ചത് ? ആ കോഴ്സിന് ആധാരമായ ടെക്സ്റ്റുകള്‍ ഏതൊക്കെയാണ്?


(11)    ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്കയിലും മറ്റു പാശ്ചാത്യ സമുഹങ്ങളിലും ചായകുടിപോലെയാണു ലൈംഗിക പീഡനങ്ങള്‍ . മുസ്ളീം സമുഹത്തിലും അങ്ങനെയാകുമെന്ന് പാശ്ചാത്യ സംസ്ക്കാരത്തിന്റെ പ്രണേതാവായ ലേഖകന്‍ തെറ്റിദ്ധരിച്ചതില്‍ അസ്വാഭാവികതയില്ല. സ്വന്തം അബദ്ധധാരണകളെ ആസ്പദമാക്കി തോന്നിയത് എഴുതി വിടുക എന്നതിനപ്പുറം സത്യസന്ധതയോ സത്യാന്വേഷണമോ ഇവരില്‍ കാണുമെന്നു പ്രതീക്ഷിക്കുന്നതാണല്ലോ അബദ്ധം. വസ്തുതകള്‍ ഹാജരാക്കുന്നതിനു പകരം മലീമസമായ തന്റെ വൈകാരികോന്മത്തതക്കു തെളിവായി ‘സ്റ്റാണിങ് ഓഫ് സൊരയാ എം’ എന്ന സിനിമാ കെട്ടുക്കഥ ഹാജരാക്കേണ്ട ഗതികേടുണ്ടായത് അതുകൊണ്ടാണ്. പച്ചനുണകള്‍ മാത്രം അടങ്ങിയ സിനിമാക്കഥയാണു ലേഖകന്റെ, 'ശാസ്ത്രീയവും' 'വസ്തുനിഷ്ഠ'വും 'മൂര്‍ത്ത'വുമായ തെളിവ്!!


“ഭാര്യ മരിച്ചുപോയ ഒരു കുടുംബ സുഹൃത്തിനുവേണ്ടി ആഹാരം പാകം ചെയ്തു    കൊടുത്തു” എന്ന ലൈംഗിക കുറ്റത്തിന് സൊരയായെ കല്ലെറിഞ്ഞുകൊന്നു എന്നാണു കഥ.
“ഇത്  വഴി തെറ്റിയ ജിഹാദോ താലിബാന്‍ ഭീകരതയോ അല്ല. മറിച്ച് ഇന്നും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന പരമ്പരാഗതമായ ഒരു മതാനുഷ്ഠാനമാണ് ”എന്നുമുള്ള പച്ചക്കള്ളവും ലേഖകന്‍ തട്ടിവിടുന്നുണ്ട്. “ഭാര്യ മരിച്ചുപോയ ഒരു കുടുംബസുഹൃത്തിനുവേണ്ടി ആഹാരം പാകംചെയ്തു കൊടുത്തു” എന്ന കാരണത്താല്‍ കൊലക്കുറ്റം ഇന്നും ആഘോഷപൂര്‍വ്വം അനുഷ്ഠിക്കുന്നുണ്ടെങ്കില്‍  മുസ്ളീം രാജ്യങ്ങളില്‍ സ്ത്രീകള്‍ ജനസംഖ്യയുടെ ചെറിയൊരു ശതമാനമേ കാണാന്‍ സാധ്യതയുള്ളു. !!
മാത്രമല്ല , ഇതു പരമ്പരാഗതമായി ചെയ്തുവരുന്നതും ഇന്നും ആഘോഷപുര്‍വ്വം കൊണ്ടാടുന്നതുമായ ഒരു മതാനുഷ്ഠാനമാണെങ്കില്‍ എന്നേ മുസ്ളീം സമുഹങ്ങളില്‍ സ്ത്രീ ജനസംഖ്യയും തല്‍ഫലമായി ജനസംഖ്യതന്നെയും നിഷ്കാസിതമാകുമായിരുന്നു!! കേരളാ ഡോക്കിന്‍സുമാരുടെ 'യുക്തി'യും 'ബുദ്ധി'യും ഉപ്പിട്ടു സൂക്ഷിച്ച് വരും തലമുറകള്‍ക്കു പഠിക്കാന്‍ അവസരമുണ്ടാക്കേണ്ടതാണ്.


(12) ലേഖകന്‍ അവതരിപ്പിച്ച സിനിമാ കെട്ടുക്കഥയിലെ കേസ് പരിശോധിക്കാം. ലേഖകന്റെ വാക്കുകള്‍ നോക്കൂ:




"അമേരിക്കയില്‍ വസിക്കുന്ന ഇറാന്‍കാരനായ സൈറസ് നൗരാസ്ച് (Cyrus Nowrastch) ആണ് ചിത്രത്തിന്റെ‚സംവിധായകന്‍. ഇറാനില്‍ നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി ഇറാനിയന്‍ വംശജനായ ഫ്രഞ്ച് എഴുത്തുകാരനായ ഫ്രീഡണ്‍ സാഹ്ജന്‍ (Freidoune Sahejan) 1990-ല്‍ എഴുതിയ പുസ്തകമാണ് സിനിമയ്ക്ക് പ്രചോദനം. 20 വര്‍ഷം മുമ്പാണ് സംഭവം നടന്നത്. നായിക സൊരയ ഒമ്പത് കുട്ടികളുടെ മാതാവായ ഒരു 'യുവതി'യാണ്. കുറേക്കൂടി പ്രായംകുറഞ്ഞ ഒരു പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ അവസരം കൈവന്നപ്പോള്‍ ഭര്‍ത്താവായ അലി അവളില്‍ സ്വഭാവദൂഷ്യം (Adultery) ആരോപിച്ചു. ഭാര്യ മരിച്ചുപോയ ഒരു കുടുംബസുഹൃത്തിനുവേണ്ടി ആഹാരം പാചകം ചെയ്തുകൊടുത്തതാണ് സൊരയാ ചെയ്ത ലൈംഗികകുറ്റം."


ഭര്‍ത്താവായ അലി അവളില്‍ സ്വഭാവദൂഷ്യം ആരോപിക്കണമെങ്കില്‍ എന്തുവേണമെന്ന് ഇസ്ളാമിക നിയമത്തെപ്പറ്റി സാമാന്യധാരണയെങ്കിലും ഉള്ള ഏവര്‍ക്കുമറിയാം. സ്വഭാവദൂഷ്യത്തിന് നാലു സാക്ഷികളെങ്കിലും വേണ്ടിവരും. സ്ത്രീക്കെതിരെ പുരുഷന്‍ ആരോപണമുന്നയിച്ചാലും പുരുഷനെതിരെ സ്ത്രീ ഉന്നയിച്ചാലും നാലു സാക്ഷികള്‍ വേണം. സ്ത്രീക്കെതിരായ ആരോപണത്തിന്റെ നിയമവശം സൂചിപ്പിച്ചുകൊണ്ട് ലേഖകന്‍ തന്നെ മുന്‍പൊരിക്കല്‍ എഴുതിയതു നോക്കൂ:





"മാനഭംഗത്തിനിരിയാകുന്ന പെണ്‍കുട്ടി  ഇസ് ളാമിക നിയമമനുസരിച്ച് തനിക്കനുകൂലമായി 4 പുരുഷന്‍മാരെയോ 8 സ്ത്രീകളെയോ സാക്ഷി ഹാജരാക്കണം. ഒരു സ്ത്രീയെ മാനഭംഗം ചെയ്യുന്നത് 4 പുരുഷന്‍മാര്‍ കണ്ടുനില്‍ക്കുകയാണെങ്കില്‍ ആ മഹാന്‍മാരെ കുറിച്ച് നാമെന്താണ് ധരിക്കേണ്ടത്? 8 സ്ത്രീകള്‍ അത് കണ്ടുനില്‍ക്കുമെന്നും പ്രതീക്ഷിക്കാനാവില്ല. സ്വഭാവികമായും ആരോപണമുന്നയിച്ച സ്ത്രീയുടെ പേരില്‍ പരപുരുഷബന്ധം ആരോപിക്കപ്പെടും. ഭാഗ്യമുണ്ടെങ്കില്‍ ചാട്ടവാറടി അല്ലെങ്കില്‍ കല്ലെറിഞ്ഞ് കൊല്ലല്‍ സമ്മാനം."


ലേഖകന്റെ സിനിമയില്‍ ഭര്‍ത്താവാണ് ആരോപകന്‍ . അയാള്‍ക്ക് നാലുസാക്ഷികളെ ഹാജരാക്കാനായില്ലെങ്കില്‍ ചാട്ടവാറായിരിക്കും ഫലം. സാധാരണ നിലയില്‍ ഇങ്ങനെയൊരു സംഭവമേ നടക്കില്ല എന്നര്‍ഥം! ഇതൊക്കെ നിയമവശം. പക്ഷേ ലേഖകന്‍ എഴുതിയതൊക്കെയും പച്ചക്കള്ളങ്ങളാണ്. ഭാര്യ മരിച്ചു പോയ കുടുംബസുഹൃത്തിനുവേണ്ടി ആഹാരം പാകം ചെയ്തു കൊടുത്തു എന്ന ലൈംഗികകുറ്റത്തിന് സൊരയായെ കല്ലെറിഞ്ഞു കൊന്നു എന്നാണ് ലേഖകന്റെ സിനിമാക്കഥ! "ബുര്‍ഖ ഉയര്‍ത്തി തലമുടി അന്യപുരുഷനെ കാണിക്കുക എന്ന കുറ്റം ചെയ്താല്‍ " ഇസ്ളാമിക നിയമമനുസരിച്ചു വധശിക്ഷയാണെന്ന അബദ്ധധാരണയുള്ള ഒരാള്‍ ഇതൊക്കെ എഴുതിയില്ലെങ്കിലേ അത്ഭുതമുള്ളു. ഏതു സമുഹത്തിലെയും ഭിക്ഷക്കാര്‍ക്കുപോലും കേരള ഡോക്കിന്‍സുമാരേക്കാള്‍ ബുദ്ധിയും യുക്തിയും വിവരവുമുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?




(13) വസ്തുതകള്‍ നിരത്തി വാദങ്ങള്‍ സമര്‍ത്ഥിക്കാനാകാതെ വരുമ്പോള്‍ സിനിമാക്കഥയില്‍ അഭയം തേടുന്നതു മനസ്സിലാക്കാം. എന്നാല്‍ സാമാന്യവിവരം എന്ന മട്ടില്‍ അവതരിപ്പിക്കുന്ന വാചകങ്ങള്‍ക്കും യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല എന്നതാണു വസ്തുത. ലേഖകന്റെ ഈ വാക്യങ്ങള്‍ നോക്കൂ:




"2007-ല്‍ ഇറാനിലെ സുപ്രീംകോടതി ഇത്തരത്തിലുള്ള˜ നിരവധി വധശിക്ഷകള്‍ക്ക് അന്തിമ അംഗീകാരം നല്കുകയുണ്ടായി. പരസ്യമായി കല്ലറിഞ്ഞുകൊല്ലുന്നത് നിരോധിക്കണമെന്ന 2008 ല്‍ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ‚ പൊതു അഭ്യര്‍ത്ഥനയുമുണ്ടായി. തുടര്‍ന്ന് ഇറാനില്‍ മരണം കാത്ത് ജയിലില്‍ കിടന്ന ഒമ്പത് പേരുടെ ശിക്ഷ മാറ്റവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അവരൊക്കെ രക്ഷപെട്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല."



യാഥാര്‍ഥ്യമെന്താണ്? 2002 ല്‍ തന്നെ ഇറാനിയന്‍ ജുഡീഷ്യറി  അത്തരം ശിക്ഷകള്‍ റദ്ദാക്കിയിരുന്നു.  മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ചില അഭ്യൂഹങ്ങളല്ലാതെ അത്തരം സംഭവങ്ങളൊന്നും പിന്നീട് ഇറാനില്‍ ഉണ്ടായിട്ടേയില്ല. (അതിനു മുന്‍പു നടന്നതു പോലും ഒറ്റപ്പെട്ട സംഭവങ്ങളാണ്. അത്തരം നിരവധി സംഭവങ്ങള്‍ നടക്കുന്നു എന്ന് ലേഖകന്‍ പച്ചക്കള്ളം തട്ടിവിടുന്നു എന്നുമാത്രം. ഇനി അഥവാ ലേഖകന്‍ തന്നെ സൂചിപ്പിച്ച സംഭവങ്ങള്‍ ശരിയാണെന്നു സങ്കല്‍പ്പിച്ച് എണ്ണിയാല്‍ പോലും അവ അപൂര്‍വ്വങ്ങളില്‍ അപുര്‍വ്വമാണെന്നു കാണാം. എന്നാല്‍ ഇതേ സമയം  പാശ്ചാത്യന്‍ സമുഹങ്ങളില്‍ നിയമവിധേനയല്ലാതെയുള്ള കൊലപാതകങ്ങള്‍ ആയിരക്കണക്കിനു വരും.
2005 ല്‍ ബി.ബി.സി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇറാനിയന്‍ പ്രതിനിധി കരിമിറാദ് അത്തരം സംഭവങ്ങള്‍ മാധ്യമ സൃഷ്ടികളാണെന്നു വ്യക്തമാക്കുകയുണ്ടായി. (BBC NEWS,11 Jan 2005 ).


(14)  "2007 ല്‍ ഇറാനില്‍ സുപ്രീംകോടതി ഇത്തരത്തിലുള്ള നിരവധി വധശിക്ഷകള്‍ക്ക് അന്തിമ അംഗീകാരം നല്‍കുകയുണ്ടായി" എന്ന ലേഖകന്റെ വാചകം പച്ചക്കള്ളമാണ്. 2002 ല്‍ തന്നെ സുപ്രീംകോടതി ഇത്തരം വധശിക്ഷകള്‍ നിരോധിച്ചിരുന്നു എന്നതാണു വസ്തുത.




(15) അത്യപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമാണ് ഇറാനില്‍ വധശിക്ഷകള്‍ നടപ്പാക്കപ്പെടുന്നത് . പാശ്ചാത്യനാടുകളെ അപേക്ഷിച്ച് ഇറാനില്‍ കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും വളരെ കുറവാണ്. ഇക്കാര്യം മുന്‍ പോസ്റ്റുകളില്‍ സമര്‍ഥിക്കുകയുണ്ടായി. അവയെപ്പറ്റി ഒന്നും പറയാനാകാതെ കുഴങ്ങിയ ലേഖകന്‍ പച്ചക്കള്ളങ്ങള്‍ കെട്ടിച്ചമച്ച് വായനക്കാര്‍ക്കു മുന്നില്‍ സ്വയം പരിഹാസ്യനാവുകയായിരുന്നു. ഏതായാലും ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്കന്‍ സമൂഹത്തില്‍ മാത്രം നടക്കുന്ന കുറ്റകൃത്യങ്ങളുടെ ചില സൂചനകള്‍ താഴെ:


(i) അമേരിക്കന്‍ കുറ്റാന്വേഷണ സംഘമായ FBI യുടെ കണക്കുപ്രകാരം 2008 ല്‍ മാത്രം പതിനാലായിരത്തിലേറെ പേര്‍ (14180) അമേരിക്കന്‍ സമൂഹത്തില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. പതിനാലായിരം പോരെ വധിക്കുന്ന അമേരിക്കന്‍ സമൂഹത്തിലാണോ അതിന്റെ ഇരുപതിലൊന്നുപോലും ജനങ്ങളെ വധിക്കാത്ത ഇറാനിയന്‍ സമൂഹത്തിലാണോ സംസ്ക്കാരവും സുരക്ഷിതത്വവും സ്വാതന്ത്ര്യവും സാമൂഹിക ഭദ്രതയും ഉണ്ടാവുക പ്രൊഫ:രവിചന്ദ്രാ?


(ii) 2006 ല്‍ അമേരിക്കന്‍ ജയിലിലെ തടവുകാരുടെ എണ്ണം 70 ലക്ഷം വരും. ലോകത്ത് ഏറ്റവും കൂടുതല്‍ പൌരന്മാരെ ജയിലിലടക്കുന്ന രാജ്യം യുക്തി-നിരീശ്വരവാദികളുടെ ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്കയാണ്. 70 ലക്ഷം പൌരന്മാരെ ജയിലിലടക്കുന്ന അമേരിക്കയിലാണോ അതോ അതിന്റെ ഇരുപതിലൊന്നുപോലും  ജനങ്ങളെ ജയിലിലടക്കാത്ത ഇറാനിലാണോ സ്വാതന്ത്ര്യവും സുരക്ഷിതത്വവും കൂടുതലുണ്ടാവുക? ഏറ്റവും കൂടുതല്‍  പൌരന്മാരെ  ജയിലിലടക്കുന്ന രാജ്യത്താണോ താങ്കളുടെ തത്ത്വശാസ്ത്രപ്രകാരം കൂടുതല്‍ പൌരസ്വാതന്ത്ര്യമുള്ളത്? സംസ്കാരമുള്ളത്? സാമൂഹിക ഭദ്രതയുളളത്? എത്ര മഹത്തായ ജനാധിപത്യ-- സ്വാതന്ത്ര്യ ധാരണകളാണു താങ്കള്‍ക്കുള്ളതെന്ന് വായനക്കാര്‍ അത്ഭുതപ്പെടാതിരിക്കുന്നതെങ്ങനെ? താങ്കളുടെ വിചിത്ര വിവര-ധാരണകളെപ്പറ്റി മറ്റുള്ളവര്‍ അത്ഭുതപ്പെടുന്നതിലാണല്ലോ താങ്കള്‍ അത്ഭുതം കൂറുന്നത്!!


(iii) ലോകജനസംഖ്യയുടെ അഞ്ചുശതമാനമാണ് അമേരിക്കയില്‍ . പക്ഷേ ലോകത്ത് മൊത്തം ജയില്‍ പുള്ളികളുടെ ഇരുപത്തഞ്ചുശതമാനം അമേരിക്കയിലാണ്! ലോകത്തെ മൊത്തം ജയില്‍പുള്ളികളുടെ ഇരുപത്തഞ്ച് ശതമാനം (WASHINGTON POST, 29 Feb 2008)  സ്വന്തം ജയിലുകളിലാണെന്ന് 'അഭിമാനിക്കുന്ന' അമേരിക്കയിലാണോ അതിന്റെ നിസ്സാരമായൊരംശം പൌരന്മാരെ ജയിലിലടച്ച ഇറാനിലാണോ പൌരസ്വാതന്ത്ര്യവും മനുഷ്യാവകാശമുള്ളത് ? ഏറ്റവും കൂടുതല്‍  പൌരന്മാരെ ജയിലിലടക്കുന്ന രാജ്യത്തായിരിക്കും കൂടുതല്‍ പൌരസ്വാതന്ത്യവും മനുഷ്യാവകാശമുള്ളതെന്ന് ഏതു ചരിത്ര-രാഷ്ട്രതന്ത്ര പുസ്തകത്തിലാണു താങ്കള്‍ പഠിച്ചിട്ടുള്ളത്?


(iv) അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് കടുത്ത വംശീയ വിവേചനങ്ങളുണ്ടെന്നത് താങ്കളെ അലട്ടുന്ന വിഷയമായിരിക്കില്ല. (ഇന്ത്യയിലെ ജാതിഭീകരതയേയും വംശീയ അസ്പൃശ്യതയെയും കുറിച്ച് ഒരക്ഷരം ഉരിയാടാതെ സൌദിയേയും ഇറാനേയും കുറിച്ച് വാചാലരാകുന്ന സവര്‍ണയുക്തി-നിരീശ്വരവാദികള്‍ അടിസ്ഥാനപരമായി വംശീയവാദികളാണെന്നു മനസ്സിലാക്കാന്‍ ഐന്‍സ്റ്റീന്റെ ബുദ്ധിവേണ്ട;സാമാന്യബുദ്ധി തന്നെ ധാരാളം മതി! ) അമേരിക്കന്‍ ജയിലില്‍ കഴിയേണ്ടവര്‍ക്കുപോലും കടുത്ത വംശീയ വിവേചനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നുണ്ട്. അമേരിക്കന്‍ അക്കാദമീഷ്യരില്‍ വലിയൊരു വിഭാഗം വംശീയവാദികളായിരുന്നിട്ടും അവരാല്‍ നിയന്ത്രിക്കപ്പെടുന്ന വിക്കിപീഡിയയില്‍ ജയിലിലെ വംശീയ വിവേചനത്തെപ്പറ്റി ഇങ്ങനെ എഴുതാന്‍ നിര്‍ബന്ധിതരായി:




" In 2002, roughly 93.2 % of prisoners were male. About 10.4 % of all black males in the United States between the ages of 25 and 29 were sentenced and in prison by year end, compared to 2.4 % of Hispanic males and 1.2 % of white males.[20] Many sociologists and Criminal Justice Academics argue that this disparity in prison population is reflective of discriminatory sentencing. In a study conducted by the Rand Corporation, it has been estimated that Blacks and Latinos received longer sentences and spent more time in jail than their white counterparts who were convicted of similar crimes and with similar criminal records. One particular example revealed the state of California statistically imposed sentences that averaged 6.5 months longer for Hispanics, and 1.5 months longer for Blacks when compared to white inmates."


പുരുഷന്മാരെത്തന്നെ വംശീയമായി വിവേചിക്കുന്ന ശാസ്ത്ര-സാങ്കേതിക സ്വര്‍ഗ്ഗത്തിന്റെ ഉച്ഛിഷ്ടമെങ്കിലും കിട്ടിയെങ്കില്‍ എന്നാഗ്രഹിച്ച് മറ്റു ജനവിഭാഗങ്ങളെ അവമതിക്കാന്‍ നടക്കുന്നവര്‍ക്ക് ഇറാനിലെ സ്ത്രീവിവേചനത്തെപ്പറ്റി സംസാരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? ( സ്ത്രീകളുടെ മേല്‍ 'മുലക്കരം' വരെ ഏര്‍പ്പെടുത്തിയ സവര്‍ണ രാജാക്കന്മാരുടെ സാംസ്കാരിക പാരമ്പര്യം മറ്റൊരു വിഷയമായതുകൊണ്ട് തല്‍ക്കാലം ഒഴിവാക്കുന്നു).


(v)  വെറും വംശീയവിവേചനമല്ല, എല്ലാത്തരം വിവേചനങ്ങളും നടക്കുന്ന രാജ്യമാണ് ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്ക. അമേരിക്കന്‍ നയങ്ങളെ എക്കാലവും വെള്ളപൂശിയ പാരമ്പര്യമുള്ള വിക്കിപീഡിയപോലും എഴുതിയതു നോക്കൂ:




"Patterns are found within the victimology of crime in the United States. Overall, the financially disadvantaged, females, those younger than 25 and non Whites were more likely to fall victim to crime. Income, sex and age had the most dramatic effect on the chances of a person being victimized by crime, while the characteristic of race depended upon the crime being committed."


വരുമാനവിവേചനം, ലിംഗവിവേചനം, വംശീയവിവേചനം, പ്രായവിവേചനം തുടങ്ങി സകലമാന വിവേചനങ്ങളുടേയും കൂത്തരങ്ങായ, ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്കയെ തുറന്നുകാട്ടാന്‍ ഒരു നിമിഷം പോലും  ചെലവാക്കാത്ത ലേഖകന്‍ ഇറാനിലെയും സൌദിയിലെയും സ്ത്രീ വിവേചനത്തെപ്പറ്റി വാചാലനാവുന്നതു ചിരിക്കു  വകനല്‍കുന്നുണ്ട് ;ധാരാളം.




(ലേഖകന്റെ അവശേഷിക്കുന്ന വാദങ്ങളുടെ വിശകലനവും സൌദി കുമ്പസാരങ്ങളും നുണകളും പരിശോധിക്കുന്ന ബാക്കി ഭാഗവും അടുത്ത പോസ്റ്റില്‍ )