ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.
Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Saturday, August 27, 2011

"അഞ്ജനമെന്നതു ഞാനറിയൂം....... "

ശാസ്ത്രവും ദര്‍ശനവുമായി ബന്ധപ്പെട്ട് ഡോക്കിന്‍സ്  നിരത്തിയ ( The God Delusion കൃതിയില്‍ ) വാദങ്ങളെ ഏറെക്കുറെ സമഗ്രമായി ഞാന്‍ നിരൂപണം ചെയ്തിരുന്നു. ഏതാനും  അധ്യായങ്ങള്‍ ബ്ളോഗിലും ചര്‍ച്ച ചെയ്യപ്പെട്ടു. ' നവനാസ്തികത : റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍ 'പുസ്തകമായും ഇറങ്ങി. ഡോക്കിന്‍സിന്റെ ആശയങ്ങളുടെ വക്താവായ പ്രൊഫ: രവിചന്ദ്രന്‍ ബൂലോകത്തേക്കു വന്നപ്പോള്‍ പ്രധാന എതിര്‍വാദങ്ങളെയെങ്കിലും  ഖണ്ഡിക്കുമെന്നു പ്രതീക്ഷിച്ചു. എന്നാല്‍ ഇതിനകം പതിനൊന്നു സുദീര്‍ഘ പോസ്റ്റുകള്‍ ഇറങ്ങിയെങ്കിലും  ഒരെണ്ണം മാത്രമാണ് നിരൂപണകൃതിയിലെ വാദങ്ങളെ പരാമര്‍ശിക്കുന്നത് ! അതുപോലും നേരിട്ടൊരു മറുപടിയല്ല. അവിടെയുമിവിടെയും തൊടാതെ പറഞ്ഞു  പോകുന്ന  ശൈലിയിലുള്ളതാണ്!

പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള ഡോക്കിന്‍സ് വാദങ്ങളെ ഒന്നൊഴിയാതെ നിരൂപണം ചെയ്തിട്ടുണ്ടെങ്കിലും അതേപ്പറ്റി ഇതുവരെയും ലേഖകന്‍ മിണ്ടിയിട്ടില്ല. ഈ വിഷയം പോസ്റ്റായതോടെയാണല്ലോ  യുക്തി- നിരീശ്വര- പരിണാമ വാദികള്‍ ഈ ബ്ളോഗില്‍ നിന്നു  കൂട്ടത്തോടെ ഓടിപ്പോയത്. ശേഷം അവരുടെ സ്വന്തം ബ്ളോഗില്‍പ്പോലും അതേപ്പറ്റി പോസ്റ്റുകള്‍ വന്നിട്ടില്ല.! മറുപടിക്ക് എടുത്തുചാടിയ ഒരാളാകട്ടെ എതിര്‍വാദങ്ങളെയൊന്നും  ഖണ്ഡിക്കാതെ കണക്കു ചൂണ്ടിക്കാട്ടി കാലം കഴിക്കുകയാണു ചെയ്തത്.!
  
ഏതായാലും  ലേഖകന്റെ വിശദീകരണം പരിശോധിക്കാം:

(1) ഒന്നാമതായി ‘നാസ്തികനായ ദൈവത്തിലെ’ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ള വാദങ്ങള്‍ക്ക് തൃപ്തികരമായി മറുപടി പറഞ്ഞിട്ടില്ല. അതിനുള്ള ശ്രമം പോലും നടന്നിട്ടില്ല.'നവനാസ്തികത' യില്‍ ഖണ്ഡിക്കപ്പെട്ട വാദങ്ങള്‍ക്ക് വിശദീകരണം നല്‍കാതെ പഴയവാദങ്ങള്‍ വീണ്ടും നീട്ടിപ്പരത്തി അവതരിപ്പിക്കുകയാണു ചെയ്തത് .

(2) ഗ്രന്ഥകാരന്റെ ഒരു വാദത്തെ നിരൂപണം ചെയ്തതു താഴെ കൊടുക്കാം. മറു വിശദീകരണവും താഴെയുണ്ട് . വായനക്കാര്‍ക്കു താരതമ്യം ചെയ്യാനാണിത്. നിരൂപണം നോക്കുക:

"ഗ്രന്ഥകാരന്‍ എഴുതുന്നത് ശ്രദ്ധിക്കുക: "ദൈവം ഉണ്ടെന്ന് വിശ്വസിക്കു ന്നവര്‍ ഏറെയുണ്ട്. പക്ഷേ, അല്‍ഭുതകരമെന്ന് പറയട്ടെ, ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല.''(6)
തെളിവു നല്‍കാന്‍ സാധിച്ചിട്ടില്ല എന്നല്ല; മൂര്‍ത്തമായ തെളിവു നല്‍കാന്‍ സാധിച്ചിട്ടില്ല എന്നാണ് പരാതി. മൂര്‍ത്തമായ അസ്തിത്വമുള്ളതിനേ മൂര്‍ത്ത മായ തെളിവു നല്‍കാനാവൂ എന്നത് തെളിവിനെക്കുറിച്ചുള്ള സാമാന്യ ധാരണയാണ്. റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നതു തര്‍ക്ക രഹിതമായ യാഥാര്‍ഥ്യമാണ്. വിശ്വാസികളും നിരീശ്വരവാദികളും അംഗീ കരിക്കുന്ന യാഥാര്‍ഥ്യം. എന്നാല്‍ ഡോക്കിന്‍സ് നിരീശ്വരവാദിയാണെ ന്നതിനു 'മൂര്‍ത്തമായ തെളിവു' നല്‍കാന്‍ നിരീശ്വരവാദികള്‍ക്കു സാധിക്കു മോ? റിച്ചാഡ് ഡോക്കിന്‍സിനു തന്നെയും അതു സാധ്യമാണോ? തീര്‍ച്ചയായും സാധ്യമല്ല. കാരണം ഒരാള്‍ നിരീശ്വരവാദിയാണെന്ന് പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ മൂര്‍ത്തമായി തെളിയിക്കാനാവില്ല. ഒരാള്‍ ഈശ്വര വാദിയാണെന്നതും ഇപ്രകാരം തെളിയിക്കാനാവില്ല. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാരും പരീക്ഷണശാലകളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാലും റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നോ പോപ്പ് ബെനഡിക്റ്റ് ദൈവവിശ്വാസിയാണെന്നോ മൂര്‍ത്തമായി തെളിയിക്കാനാവില്ല. അണുസംഘാതവും കോശനിര്‍മിതവുമായ ഡോക്കിന്‍സ് പരീക്ഷണവിധേയമാക്കാവുന്ന ഭൌതിക വസ്തുവായിട്ടുപോലും അദ്ദേഹത്തിന്റെ നിരീശ്വരാസ്തിത്വം മൂര്‍ത്തമായി തെളിയിക്കാനാവില്ലെങ്കില്‍ പ്രപഞ്ചാതീതവും പഞ്ചേന്ദ്രിയങ്ങള്‍ക്കു ഗോചരീഭവിക്കാത്തതുമായ ദൈവാസ്തിത്വം മൂര്‍ത്തമായി തെളിയിക്കുന്നതെങ്ങനെ? 'മൂര്‍ത്ത'മായ തെളിവു ചോദിക്കുന്നയാള്‍ ആ വാക്കിന്റെ അര്‍ഥമെങ്കിലും പരിഗണിക്കേണ്ടതല്ലേ?

മൂര്‍ത്തം (concrete), വസ്തുനിഷ്ഠം (objective), പരീക്ഷണപരം (experimentable), ശാസ്ത്രീയം (scientific) എന്നൊക്കെയുള്ള വിശേഷണം, നിരീക്ഷിക്കാനും പരീക്ഷിക്കാനും സാധ്യമാവുന്ന പദാര്‍ഥ ലോകവുമായി ബന്ധപ്പെട്ടതാണ്. ഒരാള്‍ ക്ഷയരോഗിയാണോ അല്ലേ എന്നു ശാസ്ത്രീയമായും മൂര്‍ത്തമായും വസ്തുനിഷ്ഠമായും പരീക്ഷണപരമായും തെളിയിക്കാനാവും. എന്നാല്‍ ഇതേ വ്യക്തി അസൂയക്കാരനോ ക്രൂരനോ ആണെന്നോ അല്ലെന്നോ അതുപോലെ തെളിയിക്കാനാവില്ല.
'രാഘവന്‍ ക്ഷയരോഗിയാണ്' അല്ലെങ്കില്‍ 'രാഘവന്‍ ക്ഷയരോഗിയല്ല' എന്ന പ്രസ്താവന ശാസ്ത്രീയമാണെന്നു പറയാം; വസ്തുനിഷ്ഠ യാഥാര്‍ഥ്യ മാണെന്നും പറയാം; വസ്തുനിഷ്ഠമായ പ്രസ്താവനയാണെന്നും പറയാം. ഇതിനു 'മൂര്‍ത്തമായ തെളിവു'മുണ്ട്. എന്നാല്‍ 'രാഘവന്‍ അഹങ്കാരിയാണ്' എന്ന പ്രസ്താവനയോ? അതു ശാസ്ത്രീയമല്ല. വസ്തുനിഷ്ഠ യാഥാര്‍ഥ്യവുമല്ല. അതിനു 'മൂര്‍ത്തമായ തെളിവും' ഹാജറാക്കാനാവില്ല.
'രാഘവന്‍ ദൈവവിശ്വാസിയാണ്' അല്ലെങ്കില്‍ 'രാഘവന്‍ നിരീശ്വര വാദിയാണ്' എന്ന പ്രസ്താവനയും ശാസ്ത്രീയമല്ല. ഇതിനും വസ്തുനിഷ്ഠമോ മൂര്‍ത്തമോ ആയ തെളിവു ഹാജറാക്കാനാവില്ല. ഈയര്‍ഥത്തില്‍ നോക്കിയാല്‍ ഗ്രന്ഥകാരന്റെ തന്നെ വിശ്വാസങ്ങളിലും പ്രസ്താവനകളിലും എത്രയെണ്ണം 'മൂര്‍ത്തമായ തെളിവ്' ഹാജറാക്കാന്‍ പറ്റുന്നതായി ഉണ്ടാകും? നിരീശ്വരവാദിയാകട്ടെ ഈശ്വരവിശ്വാസിയാകട്ടെ, ഒരാളുടെ ജീവിതത്തില്‍ 'മൂര്‍ത്തമായ തെളിവ്' ഹാജറാക്കാവുന്ന വിശ്വാസങ്ങളും ധാരണകളും പ്രസ്താവനകളും എത്രയുണ്ടാകും?
'മൂര്‍ത്തമായ തെളിവ്' ഹാജരാക്കാനാവാത്ത വിശ്വാസങ്ങളും ധാരണകളും സ്വീകാര്യമല്ലെന്ന് ആരെങ്കിലും പറയുമോ? ഇത്തരം വിശ്വാസങ്ങളും ധാരണകളും തെറ്റാണെന്നു പറയുന്നയാളുടെ സ്ഥിതിയോ? ശാസ്ത്രത്തിന്റെ ദര്‍ശനത്തെപ്പറ്റി വേണ്ടത്ര പിടിപാടില്ലാത്തതുകൊണ്ട് ശാസ്ത്രീയ മനോഭാവ മുള്ളവരെന്നു സ്വയം ധരിച്ചുവശായ നിരീശ്വരവാദികള്‍ 'മൂര്‍ത്തമായ തെളിവ്' ഹാജരാക്കാനാകാത്ത പ്രസ്താവനകളെല്ലാം തെറ്റാണെന്നു പ്രഖ്യാ പിച്ചേക്കും. എന്നാല്‍ 'യുക്തിവാദ'ത്തിന്റെ കാര്യം ഉദാഹരണമായെടുക്കാം. 'ദൈവമില്ല' എന്ന പ്രസ്താവന യുക്തിപരമാണെന്നും 'ദൈവമുണ്ട്' എന്ന പ്രസ്താവന യുക്തിവിരുദ്ധമാണെന്നും നിരീശ്വരവാദികള്‍ പറഞ്ഞേക്കും. എന്നാല്‍ ആദ്യത്തേതു യുക്തിപരമാണെന്നതിനു 'മൂര്‍ത്തമായ തെളിവ്' ഹാജറാക്കാന്‍ നിരീശ്വരവാദികള്‍ക്കു സാധിക്കുമോ? ഇന്നേവരെ ഏതെ ങ്കിലും ഒരു നിരീശ്വരവാദി 'ദൈവമില്ല' എന്ന പ്രസ്താവന യുക്തിപരമാ ണെന്നതിനു 'മൂര്‍ത്തമായ തെളിവ്' ഹാജരാക്കിയതായി ചൂണ്ടിക്കാട്ടാ നാവുമോ?

അതിരിക്കട്ടെ 'യുക്തിപരമായതാണ് അംഗീകാരയോഗ്യമായത്' എന്ന നിരീശ്വരവാദികളുടെ വിശ്വാസപ്രമാണത്തിന് 'മൂര്‍ത്തമായ തെളിവ്' വല്ലതും ഹാജറാക്കാനാവുമോ?
"ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല'' എന്നാണല്ലോ ഗ്രന്ഥകാരന്റെ വാദം. ഇതിനൊരു മറുപുറമില്ലേ? ദൈവം ഇല്ല എന്നതിനു മൂര്‍ത്തമായ വല്ല തെളിവും നല്‍കാന്‍ നിരീശ്വരവാദികള്‍ക്ക് ഇന്നേവരെ സാധിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല. സാധിക്കുമെന്നവര്‍ക്കു പ്രതീക്ഷയെങ്കിലും ഉണ്ടോ? അതുമില്ല. സാധിച്ചിട്ടുണ്ടെന്നോ പ്രതീക്ഷയുണ്ടെന്നോ ഇന്നേവരെ ഒരു നിരീശ്വരവാദ ചിന്തകനും അവകാശപ്പെട്ടിട്ടുപോലുമില്ല!"

മൂര്‍ത്തമല്ലാത്ത ദൈവത്തിന് മൂര്‍ത്തമായ തെളിവു ചോദിച്ചയാള്‍ക്ക് തെളിവിനെക്കുറിച്ചു പ്രാഥമിക ധാരണപോലും ഇല്ലെന്നാണര്‍ത്ഥം. അഥവാ എന്റെ ഈ വാദം തെറ്റാണെങ്കില്‍ മൂര്‍ത്തമല്ലാത്ത ദൈവത്തിനും മൂര്‍ത്തമായ തെളിവ് നല്‍കാനാവും എന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കേണ്ടതായിരുന്നു. അതിനുള്ള ശ്രമം പോലും നടത്തിയിട്ടില്ല ! ഒന്നും പറയാതെ മുങ്ങിയെന്നര്‍ത്ഥം!!
( മറുപടിയെന്ന വ്യാജേന എഴുതിയത് പിന്നീട് പരിശോധിക്കുന്നുണ്ട്.)
പക്ഷേ ഈ ഒളിച്ചോട്ടം ചില നിരീശ്വരവാദികള്‍ പോലും ശ്രദ്ധിച്ചു. അതുകൊണ്ടാകും ഗ്രന്ഥകാരന്റെ ബ്ളോഗില്‍ സുശീല്‍ കുമാര്‍ എഴുതി : 
"രവിചന്ദ്രന്‍ ഒരു നിരീശ്വരവാദിയാണ്‌ എന്ന് അവകാശപ്പെടുന്നു. എന്നാല്‍ അത്‌ ശാസ്ത്രീയമായി എങ്ങനെ തെളിയിക്കാനാകും? അതിന്‌ മൂര്‍ത്തമോ അമൂര്‍ത്തമോ ആയ തെളിവുണ്ടോ? എന്നിട്ടും രവിചന്ദ്രന്‍ നിരീശ്വരവാദിയാണെന്ന് സ്വയം വിശ്വസിക്കുന്നു. സ്വയം ഒരു നിരീശ്വരവാദിയാണെന്ന് വിശ്വസിക്കാന്‍ യാതൊരു ശാസ്ത്രീയ തെളിവും ആവശ്യമില്ലാത്തയാള്‍ക്ക് ദൈവത്തിന്‌ അങ്ങനെ തെളിവു വേണമെന്ന് എങ്ങനെ ആവശ്യപ്പെടാന്‍ സാധിക്കും?

ശ്രീ ഹുസ്സൈന്റെ നവനാസ്തികതയില്‍ ഇത്തരത്തിലുള്ള ചോദ്യമുണ്ട്.

എങ്ങനെ പ്രതികരിക്കുന്നു?"

(26 July 2011 19:29)
മറുപടി നോക്കു :
"പ്രിയപ്പെട്ട സുശീല്‍,

A എന്ന വ്യക്തിയുടെ നിരീശ്വരതയുടെ തെളിവ് A തന്നെയാണ്, അയാളുടെ വാക്കും പ്രവര്‍ത്തിയുമാണ്. വിശ്വാസത്തിനും അവിശ്വാസത്തിനും ഭൗതികമായ ആധാരമുണ്ട്. കുറേക്കൂടി വ്യക്തമാക്കിയാല്‍ ഭൗതികമായ ആധാരമേയുള്ളു. വിശ്വസിക്കുന്നതിനും അവിശ്വസിക്കുന്നതിനും വ്യക്തിയില്‍ അമൂര്‍ത്തവും മൂര്‍ത്തവുമായ തെളിവുകളുണ്ട്. തെളിവുകള്‍ എങ്ങനെ വിശകലനം ചെയ്യുന്നുവെന്നത് ഉപയോഗിക്കുന്ന ടൂളിനെ കൂടി ആശ്രയിച്ചിരിക്കുന്നു."

(26 July 2011 23:31)
( ഡോക്കിന്‍സ് നിരൂപണത്തിന് അനേകം പോസ്റ്റുകളിലൂടെ ഖണ്ഡനമെഴുതിയ സുശീല്‍കുമാര്‍ ഇങ്ങനെയൊരു സംശയം ഉന്നയിച്ചതില്‍ നിന്നും സുശീല്‍കുമാറും രവിചന്ദ്രനും മറുപടിയെഴുതിയില്ലെന്നു  വ്യക്തമായല്ലോ !)


എങ്ങനെയുണ്ടു വിശദീകരണം ? രവിചന്ദ്രന്‍ നിരീശ്വരവാദിയാണെന്നു ശാസ്ത്രീയമായി തെളിയിക്കാനാവുമോ എന്ന ചോദ്യത്തിനുള്ള  മറുപടിയാണിത്! ഉത്തരത്തില്‍ 'ശാസ്ത്ര'മെന്ന വാക്കുപോലുമില്ല!! ഗ്രന്ഥകാരന്റെ ഈ വിവരണം മറുപടിയേ അല്ലെന്നതിരിക്കട്ടെ. ഇത്തരം അസംബന്ധ വര്‍ത്തമാനങ്ങള്‍ക്കേ യുക്തി - നിരീശ്വര - പരിണാമവാദികള്‍ക്കു പ്രാപ്തിയുള്ളു എന്ന് അറിയാവുന്നതുകൊണ്ട് ഡോക്കിന്‍സ് നിരൂപണത്തില്‍ തന്നെ ഇക്കാര്യം ഞാന്‍ എഴുതിയതു താഴെ കൊടുക്കാം:

"ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നു ശാസ്ത്രീയമായി എങ്ങനെ തെളിയിക്കും? ഏറിവന്നാല്‍ ഒരാള്‍ക്കു ചെയ്യാവുന്നത് ഇതാ നിരീശ്വര വാദിയായ ഡോക്കിന്‍സ് നില്‍ക്കുന്നു എന്നു പറയാനാവും. എന്നല്ല, ഡോക്കിന്‍സിനു തന്നെയും ഇങ്ങനെ സ്വയം പ്രഖ്യാപിക്കാം: നിരീശ്വര വാദിയായ ഞാന്‍ ഡോക്കിന്‍സ് ഇതാ നില്‍ക്കുന്നു! എന്നാല്‍ ഇത്തരം പ്രസ്താവനകളെയല്ല ശാസ്ത്രീയ തെളിവെന്നു വിളിക്കുന്നത്. പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ആവര്‍ത്തിച്ചു തെളിയിക്കാനാവുന്ന ഭൌതിക യാഥാര്‍ഥ്യങ്ങളാണു ശാസ്ത്രീയ സത്യങ്ങള്‍. ഡോക്കിന്‍സിനെ എത്ര പ്രാവശ്യം പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയാലും അല്പം ചാരമോ വെള്ളമോ ലഭിക്കുമെന്നല്ലാതെ നിരീശ്വരവാദിയാണെന്ന 'യാഥാര്‍ഥ്യം' ലഭിക്കില്ല. ചരിത്രത്തില്‍ ഇന്നേവരെ ഒരാളെയെങ്കിലും നിരീശ്വരവാദിയാണെന്നോ ഈശ്വരവാദിയാണെന്നോ ശാസ്ത്രീയമായി തെളിയിക്കാന്‍ നിരീശ്വരവാദികള്‍ക്കു സാധിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല, ഇനിയൊട്ടു സാധിക്കുകയുമില്ല. എന്നിട്ടും ചരിത്രത്തില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടായിരുന്നതായും ഭാവിയില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടാകുമെന്നും നിരീശ്വരവാദികള്‍ വിശ്വസിക്കുന്നു. ഭാവിയില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടാകുമെന്ന് 'മൂര്‍ത്തമായ യാതൊരു തെളിവും' ഹാജറാക്കാതെ തന്നെ അവര്‍ വിശ്വസിക്കുന്നു. ജഡശരീരികളായ മനുഷ്യരെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ക്കു പോലും 'മൂര്‍ത്തമായ യാതൊരു തെളിവും' ഹാജറാക്കാന്‍ സാധിക്കാത്ത നിരീശ്വരവാദി ദൈവാസ്തിത്വത്തിനു 'മൂര്‍ത്തമായ തെളിവു' ചോദിക്കുന്നത് അസംബന്ധമാണ്."

(3) യുക്തിസഹമായ വിശദീകരണം നല്‍കണമെങ്കില്‍  എതിര്‍വാദം മനസ്സിലാകണമല്ലോ. ഗ്രന്ഥകാരന്‍ മൂര്‍ത്തം, അമൂര്‍ത്തം, ശാസ്ത്രീയം......എന്നിത്യാദി പദങ്ങള്‍കൊണ്ട് ആറാട്ടു നടത്തുന്നുണ്ടെങ്കിലും ഈ പ്രയോഗങ്ങളുടെ സാമാന്യമോ സാങ്കേതികമോ ആയ വിവക്ഷ ഗ്രഹിച്ചിട്ടില്ല. മൂര്‍ത്തം, അമൂര്‍ത്തം എന്നീ പദങ്ങളുടെ അര്‍ത്ഥംപോലും മനസ്സിലായിട്ടില്ലെന്നു സമര്‍ത്ഥിച്ച് 'നവനാസ്തികത'യില്‍ എഴുതിയതു താഴെ കൊടുക്കാം : 


"മൂര്‍ത്തം, അമൂര്‍ത്തം എന്നീ മലയാളപദങ്ങള്‍ കോണ്‍ക്രീറ്റ്, അബ്സ്ട്രാക്റ്റ് എന്നീ ഇംഗ്ളീഷ് പദങ്ങള്‍ക്കു സമാനമാണ്. ശാസ്ത്ര-ദാര്‍ശനിക വിവാദ ങ്ങളില്‍ സുലഭമായും വരാറുള്ള പദങ്ങളാണിവ. പരീക്ഷണ-നിരീക്ഷണ ങ്ങള്‍ക്കു വിധേയമാക്കാവുന്ന ഭൌതിക പ്രതിഭാസങ്ങളാണു മൂര്‍ത്തമായവ. അതിനു വഴങ്ങാത്ത യാഥാര്‍ഥ്യങ്ങളെ അമൂര്‍ത്തമെന്നോ അതിഭൌതിക (metaphysical)മെന്നോ താത്ത്വിക (theoretical)മെന്നോ ഒക്കെ വിശേഷിപ്പിക്കാം. എന്നാല്‍ വിശ്വാസികളും നിരീശ്വരവാദികളും ഒരുപോലെ അംഗീകരിക്കുന്ന ഈ സാമാന്യവിവരം പോലം ഗ്രന്ഥകാരന്‍ പരിഗണിച്ചിട്ടില്ല. മാത്രമല്ല, നേര്‍വിരുദ്ധമായാണ് പലതും ഗ്രഹിച്ചു വെച്ചിട്ടുള്ളത്. "ദൈവത്തിന്റെ അസ്തിത്വത്തിനു മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല.'' എന്നെഴുതിയ ശേഷമുള്ള വാക്യമിതാണ്: "താത്ത്വികമായി വാദിച്ചു തെളിയിക്കാന്‍ അതിലും വിഷമമാണ്.'' അതായത്, മൂര്‍ത്തമായ തെളിവു നല്‍കുന്നതിനേക്കാള്‍ പ്രയാസമാണ് അമൂര്‍ത്തമായ തെളിവു നല്‍കാന്‍ എന്നര്‍ഥം! ദൈവത്തെപ്പറ്റി മൂര്‍ത്തമായ തെളിവു നല്‍കാന്‍ സാധ്യ മല്ലെന്നും താത്ത്വികമോ അമൂര്‍ത്തമോ ആയ തെളിവാണ് ഇന്നോളം നല്‍കപ്പെട്ടിട്ടുള്ളതെന്നും ദാര്‍ശനികമായി സാമാന്യധാരണയെങ്കിലുമുള്ള ഏവര്‍ക്കും അറിയാം. എന്നാല്‍ ഗ്രന്ഥകാരന്‍ വാദിക്കുന്നത് അമൂര്‍ത്തമായ തെളിവുകളേക്കാള്‍ എളുപ്പം മൂര്‍ത്തമായ തെളിവു നല്‍കാനാണെന്നാണ്. അതായത് ദാര്‍ശനികമായ ന്യായങ്ങള്‍ ഹാജറാക്കി ദൈവാസ്തിത്വം സമര്‍ഥിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ദൈവാസ്തിത്വം തെളിയിക്കാമെന്ന്! ദാര്‍ശനികരും ശാസ്ത്രജ്ഞരും ഒരുപോലെ ഞെട്ടാനിടയുള്ള ഈ കണ്ടെത്തല്‍ ഗ്രന്ഥകാരന്റെ സ്വന്തം 'സംഭാവന'യാണ്. കാരണം റിച്ചാഡ് ഡോക്കിന്‍സിന്റെ കൃതിയിലൊരിടത്തും ഇത്തരം പരാമര്‍ശങ്ങളില്ല. തന്റെ കൃതി മലയാളത്തില്‍ പകര്‍ത്തിവെക്കുന്നതിനിടയില്‍ ഇത്തരം മഠയത്തരങ്ങള്‍ തിരുകിക്കയറ്റിയതായി ഡോക്കിന്‍സ് അറിഞ്ഞാല്‍ കുഞ്ഞാടുകളായ നിരീശ്വരവാദികളില്‍ നിന്നു രക്ഷിക്കണേ എന്ന് അദ്ദേഹം ദൈവത്തോടു പ്രാര്‍ഥിക്കാന്‍പോലും നിര്‍ബ്ബന്ധിതനായേക്കും!"
ഈ വിമര്‍ശനത്തെക്കുറിച്ചും ഗ്രന്ഥകാരന്‍ മൌനിയായത് അര്‍ത്ഥവത്താണ്!


(4)അബദ്ധം കണ്ടില്ലെന്നു നടിച്ചുവെങ്കിലും  മനസ്സിലാക്കിയിട്ടുണ്ടാകുമെന്നാ ണല്ലോ ആരും കരുതുക (അബദ്ധം ആര്‍ക്കും പറ്റാം. എപ്പോഴും തുറന്നു പറയണമെന്നു നിര്‍ബന്ധം പിടിക്കുന്നത് അനാവശ്യമാണ്).എന്നാല്‍ ലേഖകന്‍ ഇപ്പോഴും പഴയധാരണയില്‍ തന്നെയാണെന്ന് ഈ വരികള്‍ വ്യക്തമാക്കുന്നു:

"കുതിരയെ സംബന്ധിച്ച അമൂര്‍ത്തഭാവനയില്‍ പ്രേചോദിതതനായി ഒരാള്‍ കുതിരയുടെ ഒരു ശില്‍പ്പം നിര്‍മ്മിക്കുന്നുവെന്നിരിക്കട്ടെ. ആ ശില്‍പ്പം കുതിരയുടെ അമൂര്‍ത്തമായ തെളിവായി സോപാധികമായി അവതരിപ്പിക്കാം; ഒപ്പം നിര്‍മ്മാണവസ്തുവിന്റെ മൂര്‍ത്തമായ തെളിവുമാണത്. കുതിരയുടെ മൂര്‍ത്തമായ തെളിവ് ജീവനുള്ള ഒരു കുതിര തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നുണ്ട്. അതിനാല്‍ കുതിരയ്ക്ക് മൂര്‍ത്തവും അമൂര്‍ത്തവുമായ തെളിവുകളുണ്ട്. 'മത്സ്യകന്യക'യ്ക്കതില്ല, ദൈവത്തിനുമില്ല. അവ കേവലം അമൂര്‍ത്ത ഭാവനകള്‍ (abstract fancy)മാത്രമാണ്."

ഒരു ശില്‍പ്പം  "അമൂര്‍ത്തമായ തെളിവായി (abstract evidence) "എന്നും “മൂര്‍ത്തമായ  തെളിവില്‍പെട്ട" താണെന്നും ഒരേ സന്ദര്‍ഭത്തില്‍  വാദിക്കുന്നയാള്‍ തെളിവിനെക്കുറിച്ചു പഠിക്കും മുന്‍പ്  'വെളിവി'നെക്കുറിച്ചാണു പഠിക്കേണ്ടിയിരുന്നത് !
ഒരു ശില്‍പ്പം 'അമൂര്‍ത്തമായ തെളിവാകുന്ന'തെങ്ങനെയെന്നു വെളിവാക്കേണ്ടതു ലേഖകന്‍ തന്നെയാണെന്നതിനാല്‍ ആ കാര്യം അദ്ദേഹത്തിനു വിടുന്നു.


(5) ഈ വരികള്‍ കൂടി നോക്കൂ :

"ഒരു കുതിരയുടെ ശില്‍പ്പമാണെങ്കിലോ? കുതിരയെ സംബന്ധിച്ച അമൂര്‍ത്തഭാവനയില്‍ പ്രേചോദിതതനായി ഒരാള്‍ കുതിരയുടെ ഒരു ശില്‍പ്പം നിര്‍മ്മിക്കുന്നുവെന്നിരിക്കട്ടെ. ആ ശില്‍പ്പം കുതിരയുടെ അമൂര്‍ത്തമായ തെളിവായി സോപാധികമായി അവതരിപ്പിക്കാം; ഒപ്പം നിര്‍മ്മാണവസ്തുവിന്റെ മൂര്‍ത്തമായ തെളിവുമാണത്. കുതിരയുടെ മൂര്‍ത്തമായ തെളിവ് ജീവനുള്ള ഒരു കുതിര തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നുണ്ട്. അതിനാല്‍ കുതിരയ്ക്ക് മൂര്‍ത്തവും അമൂര്‍ത്തവുമായ തെളിവുകളുണ്ട്."

കുതിരയുടെ ശില്പം "കുതിരയുടെ അമൂര്‍ത്തമായ തെളിവാ"ണെന്നും "കുതിരയുടെ മൂര്‍ത്തമായ തെളിവ് ജീവനുള്ള ഒരു കുതിര തന്നെയാണ്" എന്നും എഴുതുന്നയാള്‍ മൂര്‍ത്തം, അമൂര്‍ത്തം എന്നീ വാക്കുകളുടെ ദര്‍ശനികമായ വിവക്ഷ പഠിച്ചിരുന്നുവെങ്കില്‍ മറ്റുള്ളവരുടെ വിലപ്പെട്ട സമയം പാഴാകില്ലായിരുന്നു. എന്തിന്റെയും തെളിവ് എന്നാല്‍ അതിന്റെ ശില്പമുണ്ടാക്കലാണ് എന്നാവും ലേഖകന്റെ വിലക്ഷണ ധാരണ. തെളിവും ശില്പവും തമ്മിലെന്തു ബന്ധമെന്ന് ആരും ചോദിക്കരുത്. "ഇന്ദ്രിയങ്ങളുടെ കണക്കെടുത്താല്‍ മതവാദിക്ക് കുറഞ്ഞത് ഒരെണ്ണമെങ്കിലും കൂടുതലാണ് " എന്ന് ലേഖകന്‍ തന്നെ ഒരിടത്ത് പരിഹാസരൂപേണ എഴുതിയിട്ടുണ്ടല്ലോ. മതവാദിയുടെ കാര്യം നില്‍ക്കട്ടെ, നിരീശ്വരവാദിയായ ലേഖകന് ഒന്നു കുറവാണെന്നു സംശയിക്കുന്നതില്‍ തെറ്റുണ്ടോ ?  അമൂര്‍ത്തം, സമൂര്‍ത്തം, ശാസ്ത്രീയ തെളിവ്  എന്നിത്യാദി പദങ്ങളുടെ വിവക്ഷ ഗ്രഹിക്കാനാകാതെ വരുന്നത് അതുകൊണ്ടാണെന്നു കരുതിക്കൂടെ?
(എന്തു സംഭവിച്ചു എന്നതിലേക്കു വെളിച്ചം വീശാന്‍ ഗ്രന്ഥകാരന്റെ തന്നെ വിവരണം സഹായകമാണ് :

"ഒരു പഴം തോട്ടി കൊണ്ട് അടര്‍ത്തിയിടുമ്പോള്‍ തോട്ടി നമ്മുടെ കൈയാവുകയാണ്. കൈയാകട്ടെ പരമേന്ദ്രിയമായ മസ്തിഷ്‌ക്കവും. ഫലത്തില്‍ പഴം അടര്‍ത്തിയെടുക്കുന്നത് മസ്തിഷ്‌ക്കമാണ്. മസ്തിഷ്‌ക്കമില്ലാതെ പഞ്ചേന്ദ്രിയങ്ങളില്ല. പഞ്ചേന്ദ്രിയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ അവയവങ്ങളും മസ്തിഷ്‌ക്കത്തിന്റെ മൂര്‍ത്തരൂപങ്ങളാകുന്നു (All organs are the extension and gross manifestations of brain). എല്ലാ അവയവവും മസ്തിഷ്‌ക്കം പരിണമിച്ചുണ്ടായതാകുന്നു. മസ്തിഷ്‌ക്കം നശിക്കുമ്പോള്‍ അവയവങ്ങള്‍ നിലയ്ക്കുന്നു. നേത്രം കാഴ്ചയെ സഹായിക്കുന്നുണ്ട്. എന്നാല്‍ കാഴ്ചയും കേഴ്‌വിയും മസ്തിഷ്‌ക്കപ്രവര്‍ത്തനങ്ങളാണ്. ഗോളീയവിപഥനം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ഒഴിവാക്കി ബാഹ്യലോകത്തെ പ്രകാശം ശേഖരിച്ച് തലച്ചോറിലെ പ്രകാശസംവേദിനികളില്‍ എത്തിക്കുന്ന അവയവവ്യവസ്ഥയാണ് നേത്രങ്ങള്‍. നേത്രം കാഴ്ച സൗകര്യപ്പെടുത്തുന്ന മസ്തിഷ്‌ക്കത്തിന്റെ ബാഹ്യരൂപമാകുന്നു. എത്ര മികവുറ്റ നേത്രങ്ങളുണ്ടെങ്കിലും മസ്തിഷ്‌ക്കം കാഴ്ച നിര്‍മ്മിച്ചില്ലെങ്കില്‍ നാം കാണില്ല."

വിമര്‍ശനങ്ങള്‍ ഗ്രന്ഥകാരന്‍ വായിച്ചിട്ടുണ്ടാകും.എന്നാല്‍ മസ്തിഷ്കം അതു രേഖപ്പെടുത്തിയില്ലെങ്കില്‍ ആരേയും കുറ്റപ്പെടുത്താനാവില്ലല്ലോ! രേഖപ്പെടു ത്തിയാലല്ലേ വിശകലനവും മറുപടിയും സാധ്യമാകൂ!!)

 

(6) ഗ്രന്ഥകാരന്റെ വരികള്‍:

"നിരക്ഷരനായ സാധാരണക്കാരനും ചക്കയും മാങ്ങയും തമ്മില്‍ തിരിച്ചറിയാത്ത മന്ദബുദ്ധിയും അതിതീവ്രമതവിശ്വാസിയാണ്!"

നിരക്ഷരനായ സാധാരണക്കാരന്‍ മതവിശ്വാസിയാവുന്നതും  മന്ദബുദ്ധിക്ക് ചക്കയും മാങ്ങയും തിരിച്ചറിയാനാകാത്തതും ആശ്ചര്യമല്ല. എന്നാല്‍ യുക്തി - നിരീശ്വര- പരിണാമ ബുദ്ധി ജീവികള്‍ക്ക് മൂര്‍ത്തം , അമൂര്‍ത്തം, ശാസ്ത്രീയ തെളിവ് എന്നിത്യാദി മലയാള വാക്കുകളുടെ വിവക്ഷയറിയില്ല എന്നത് ആശ്ചര്യകരം തന്നെ !

(7) ഈ വിവരണം നോക്കൂ:

"അസൂയയും പ്രണയവും തെളിയക്കപ്പെടുന്നത് അതിനടിപ്പെടുന്ന വ്യക്തിയുടെ വാക്കും പ്രവര്‍ത്തിയും ആധാരമാക്കിയാണ്. അസൂയക്കാരനാണ് അസൂയയുടെ തെളിവ്; കാമുകനാണ് പ്രണയത്തിന്റെ തെളിവ്. ഭക്തന്‍ ഭക്തിയുടേയും ഭക്തി ഭക്തന്റേയും തെളിവാകുന്നു. വിശ്വാസവും അവിശ്വാസവും അഭിനയിക്കാനാവും. പക്ഷെ ശരിയായ പരീക്ഷണങ്ങള്‍ അതിജീവിക്കാന്‍ അത്തരം വ്യാജനിലപാടുകള്‍ക്കാവില്ല. പ്രണയവും ഭക്തിയുമൊക്കെ വളരെ കൃത്യമായി അളക്കപ്പെടുന്നുണ്ട്. യാതൊരു പരിശീലനവുമില്ലാതെ സദാ നാമത് ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാം അളക്കാന്‍ സ്‌കെയിലും ത്രാസും വേണമെന്ന ശാഠ്യം യുക്തിഹീനമാണ്.'വിവാഹശേഷം നിങ്ങള്‍ക്കെന്നോട് പണ്ടത്തെപ്പോലെ സ്‌നേഹമില്ലെ'ന്ന് പരാതിപ്പെടുന്ന ഭാര്യ വിവാഹദിവസമുതല്‍ സ്‌നേഹത്തിന്റെ പരിണാമവും പരിമാണവും അതിസൂക്ഷ്മമായി അളക്കുകയായിരുന്നുവെന്ന് വ്യക്തം."

അസൂയക്കാരനല്ല അസൂയയുടെ ശാസ്ത്രീയ തെളിവ്. കാമുകനല്ല പ്രണയത്തിന്റെ ശാസ്ത്രീയ തെളിവ്. ഭക്തനല്ല  ഭക്തിയുടെ ശാസ്ത്രീയ തെളിവ്. ഭക്തിയല്ല ഭക്തന്റെ ശാസ്ത്രീയ തെളിവ്. അസൂയക്കോ പ്രണയത്തിനോ ഭക്തിക്കോ ശാസ്ത്രീയമായ തെളിവ് ഇല്ലാതിരുന്നിട്ടും അതിലൊക്കെ ഉറച്ചു വിശ്വസിക്കുന്ന യുക്തി- നിരീശ്വരവാദി, ദൈവാസ്തിത്വം ശാസ്ത്രീയമായി തെളിയിക്കാതെ വിശ്വസിക്കുകയില്ലെന്നു ശഠിക്കുന്നതെന്തു കൊണ്ടെന്ന ചോദ്യമാണ് നിരൂപണത്തില്‍ ഉന്നയിക്കപ്പെട്ടത്. ഇതിനുള്ള വിശദികരണവും തഥൈവ!
( "എല്ലാം അളക്കാന്‍ സ്കെയിലും ത്രാസും വേണമെന്ന ശാഠ്യം യുക്തി ഹീനമാണ്" എന്ന് ദൈവത്തെ പരീക്ഷണനാളിയിലാക്കാന്‍ കച്ചകെട്ടി നടക്കുന്ന യുക്തി - നിരീശ്വരവാദി പറയുമ്പോള്‍ വിശ്വാസികള്‍ ഊറിച്ചിരിക്കും. എല്ലാം അളക്കാന്‍ സ്കെയിലും ത്രാസും വേണമെന്ന് ഇത്രയും കാലം ശാഠ്യം പിടിച്ചവര്‍ തന്നെ ഇങ്ങനെയൊരു കുമ്പസാരം നടത്തുന്നത് തമാശയല്ലാതെ മറ്റെന്താണ്.?
അളക്കാനും തൂക്കാനും സാധിക്കുന്നതേ യാഥാര്‍ത്യമാവൂ എന്ന് ഇത്രയും കാലം ആരവമിട്ടവര്‍ അത്തരം ശാഠ്യങ്ങള്‍ യുക്തിവാദമായി കൊണ്ടാടിയതു ഹീനമാണെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞതു നന്ന്)

(8) ഗ്രന്ഥകാരന്‍  വിവരിക്കുന്നു :

"അസൂയയും പ്രണയവും അമൂര്‍ത്തമാണെന്ന് നാം പറയും. പഞ്ചേന്ദ്രിയശേഷിക്ക് പ്രത്യക്ഷത്തില്‍ അതീതമാണത്. പക്ഷെ പരമാര്‍ത്ഥത്തില്‍ പഞ്ചേന്ദ്രിയങ്ങള്‍ തന്നെയാണ് അത് പരമേന്ദ്രിയത്തില്‍ രേഖപ്പെടുത്തുന്നത്. സൗന്ദര്യം അമൂര്‍ത്തമാണെങ്കിലും മൂര്‍ത്തമായ വസ്തുക്കളാണ് അത് സൃഷ്ടിക്കുന്നത്. അമൂര്‍ത്തം എന്നാല്‍ കുറഞ്ഞ ദ്രവ്യപരതയുള്ള എന്നുകണ്ടാല്‍മതി-അതായത് നമുക്ക് പെട്ടെന്നു തിരിച്ചറിയാവുന്ന ദ്രവ്യരൂപമില്ലാത്തവ. പഞ്ചേന്ദ്രിയങ്ങളെ കുറഞ്ഞയളവില്‍ ആശ്രയിച്ചാണ് പരമേന്ദ്രിയം അത് രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ അവയുടെ ബാഹ്യതെളിവുകള്‍ നമ്മെ സംബ്ധിച്ചിടത്തോളം പരോക്ഷ(indirect)മായിരിക്കും."

കുറഞ്ഞ ദ്രവ്യപരതയുള്ള അസൂയക്കും പ്രണയത്തിനും പരോക്ഷ തെളിവുകളേ    (indirect) ഉണ്ടാവൂ എന്നു സമ്മതിക്കുന്ന ഒരാള്‍ ഒട്ടും ദ്രവ്യപരതയില്ലാത്ത ദൈവത്തിന് മൂര്‍ത്തമായ  ( concrete )തെളിവു വേണമെന്നു ശഠിക്കുന്നതു വങ്കത്തമല്ലേ?


(9)  “ കുറഞ്ഞ ദ്രവ്യപരതയുള്ളവ"ക്ക് പരോക്ഷ തെളിവേ ഉണ്ടാവൂ എന്നു സമ്മതിക്കുന്ന ഒരാള്‍ ഒട്ടും ദ്രവ്യപരതയില്ലാത്ത ദൈവത്തിന് പരോക്ഷ തെളിവേ ഉണ്ടാവൂ എന്നു സമ്മതിക്കാന്‍ മടിക്കുന്നതു യുക്തിബോധമോ ശാസ്ത്രബോധമോ കൊണ്ടല്ലെന്നും  നിരീശ്വരാന്ധവിശ്വാസം  കൊണ്ടാ ണെന്നും യുക്തി ബോധമുള്ള ആര്‍ക്കും ഗ്രാഹ്യമാവും.  "അസൂയക്കാരനാണ് അസൂയയുടെ തെളിവ് " എന്നും "കാമുകനാണ് പ്രണയത്തിന്റെ തെളിവ് " എന്നും വാദിക്കുന്ന ഒരാള്‍ക്ക് സൃഷ്ടിപ്രപഞ്ചമാണ് സ്രഷ്ടാവിനുള്ള തെളിവെന്നു മനസ്സിലാകുന്നില്ലെങ്കില്‍ യുക്തിബോധം നിരീശ്വരാന്ധ വിശ്വാസത്തിനു പണയം വെച്ചതിന്റെ ഫലം മാത്രമാണതെന്ന് മറ്റുള്ളവര്‍ക്കു  മനസ്സിലാവും. വഴിയില്‍ അനാഥമായിക്കിടക്കുന്ന വാച്ച് കാണുന്നയാള്‍  അതിന്റെ നിര്‍മാതാവിനെ കണ്ടില്ലെന്ന കാരണത്താല്‍ വാച്ചിനൊരു നിര്‍മാതാവില്ലെന്നു വാദിക്കുകയില്ല. യാദൃശ്ചികമായി ഉണ്ടാകാന്‍ സാധ്യതയില്ലാത്തതെല്ലാം ഒരാസൂത്രണഫലമായിരിക്കും എന്ന യുക്തി ചിന്തയാണ് ആ അനുമാനത്തിനു കാരണം. എന്നാല്‍ വാച്ചിനേക്കാള്‍ അനന്ത മടങ്ങ് സങ്കീര്‍ണ്ണവും ആസൂത്രിതതവുമായ പ്രപഞ്ചം  കണ്ടിട്ട് ഇതു യാദൃശ്ചികമായി  രൂപപെട്ടതാണെന്നു  വാദിക്കുന്നയാള്‍ നിരീശ്വരാന്ധ വിശ്വാസത്തിന്റെ അഗ്നിയില്‍ യുക്തി-ശാസ്ത്ര ബോധത്തെ ചാമ്പാലാ ക്കുകയാണ്. ഇതൊക്കെ യുക്തിയും ശാസ്ത്രവുമാണെന്നതു പൊള്ളയായ അവകാശവാദം മാത്രം.


(10) ഗ്രന്ഥകാരന്റെ വരികള്‍ നോക്കൂ:

"പ്രപഞ്ചം ഒന്നായാലും പലതായാലും പ്രപഞ്ചബാഹ്യം എന്നൊന്നില്ല. പ്രപഞ്ചം അകത്തേക്കും പുറത്തേക്കും പ്രപഞ്ചത്തിലേക്ക് തുറന്നിരിക്കുന്നു. അതിന് അകവും പറുവുമില്ല."

പ്രപഞ്ചബാഹ്യം എന്നൊന്നില്ലെന്ന് ഗ്രന്ഥകാരനെങ്ങനെ മനസ്സിലായി ?  ഈ നിഗമനത്തിനു മൂര്‍ത്തമായ ഒരു തെളിവെങ്കിലും ഹാജരാക്കാമോ?     പോകട്ടെ, അമൂര്‍ത്തമായ തെളിവെങ്കിലും ഹാജരാക്കാമോ ? പത്രം വായിക്കാന്‍ കണ്ണടവെക്കേണ്ടത്ര കാഴ്ചശക്തിയില്ലാത്ത നിരീശ്വരവാദികളും നൂറു കിലോ ഒറ്റയ്ക്കു പൊക്കാന്‍ ശേഷിയില്ലാത്ത നിരീശ്വരവാദികളും അഞ്ചടിയില്‍ കൂടുതല്‍ ചാടാന്‍ ത്രാണിയില്ലാത്ത നിരീശ്വരവാദികളും കോടിക്കണക്കിനു പ്രാകാശവര്‍ഷങ്ങള്‍ വ്യാപ്തിയുള്ള പ്രപഞ്ചത്തിനപ്പുറവും  അതീതവുമായി ഒന്നുമില്ലെന്നു  പ്രഖ്യാപിക്കുമ്പോള്‍ ശാസ്ത്ര - യുക്തിബോധമുള്ളവര്‍ക്കു ചിരിയടക്കാനാവുമോ ? പ്രപഞ്ചത്തിനപ്പുറം ഒന്നുമില്ല എന്നു പറയുന്നയാള്‍ വിവരക്കേട് തുറന്നു പറയാന്‍ മടിക്കുന്ന വ്യാജനാണ്. തന്റെ നിരീശ്വര വിശ്വാസത്തിന്റെ ആധാരം പദാര്‍ത്ഥാന്ധവിശ്വാസം മാത്രമാണെന്ന യാഥാര്‍ത്ഥ്യം മൂടിവെക്കാനുള്ള ആവരണങ്ങള്‍ മാത്രമാണ്  'യുക്തി'യും  'ശാസ്ത്ര'വും.


(11) ഗ്രന്ഥകാരന്‍ തുടരുന്നു:

"പ്രപഞ്ചബാഹ്യം, പ്രപഞ്ചാതീതം എന്നൊക്കെയുള്ള ഭാവനാവ്യായാമങ്ങള്‍ പ്രപഞ്ചത്തിന്റെ അസ്തിത്വം നമ്മില്‍ സൃഷ്ടിക്കുന്ന വ്യാജപ്രതീതികളാണ്.

പ്രപഞ്ചാതീതം എന്ന കല്‍പ്പനപോലും പ്രപഞ്ചത്തെ ആധാരമാക്കിയുള്ളതാണ്. ദ്രവ്യപ്രപഞ്ചവും അത് സൃഷ്ടിക്കുന്ന ബോധപ്രപഞ്ചവും വാസ്തവത്തില്‍ ഈ പ്രപഞ്ചത്തിന്റെ തെളിവ് മാത്രമാണ്. പ്രപഞ്ചത്തിന്റെ തെളിവ് പ്രപഞ്ചം തന്നെ. എല്ലാത്തരം ബൗദ്ധികവ്യായാമങ്ങളും ഈ പ്രപഞ്ചത്തിന്റെ തെളിവാകുന്നു."

പ്രപഞ്ചബാഹ്യം, പ്രപഞ്ചാതീതം എന്നിവ വ്യാജ പ്രതീതീകളാണെന്ന്  ഏതു ശാസ്ത്രജ്ഞന്‍ ഏതു പരീക്ഷണത്തിലൂടെ ഏതു വര്‍ഷത്തിലാണു തെളിയിച്ചതെന്നു വ്യക്തമാക്കാമോ ? പ്രപഞ്ചത്തിന്റെ തെളിവ് പ്രപഞ്ചം തന്നെയെന്നത് പ്രപഞ്ചത്തിനതീതമായി മറ്റൊരു യാഥാര്‍ത്ഥ്യങ്ങളുമില്ല എന്നതിനു തെളിവാകുന്നതെങ്ങനെ എന്നു ഗ്രന്ഥകാരന്‍ വിശദീകരിക്കുമോ ? അതിന്റെ ശാസ്ത്രീയമോ യുക്തിപരമോ ആയ കാരണങ്ങള്‍ വ്യക്തമാക്കാമോ?


(12) "പ്രപഞ്ചത്തിന്റെ തെളിവ് പ്രപഞ്ചം തന്നെ" എന്നത് യുക്തി വിചാരമല്ല അസംബന്ധമാണ്. തെളിയിക്കപ്പെടേണ്ടതില്‍ നിന്നും വ്യത്യസ്തമായിരിക്കും തെളിവ് എന്ന, തെളിവിനെക്കുറിച്ചുള്ള  പ്രാഥമിക ധാരണപോലും  യുക്തി- നിരീശ്വരവാദ ബുദ്ധി ജീവികള്‍ക്കില്ല എന്നതു കഷ്ടം തന്നെ. പ്രപഞ്ചം സ്വയം ഒരു വിശദീകരണമല്ലെന്നും  വിശദീകരണം ആവശ്യപ്പെടുന്ന യാഥാര്‍ത്ഥ്യമാണെന്നും  (Nature is a fact , not an explanation ) ഗ്രഹിക്കാനുള്ള ബൌദ്ധികശേഷി നിരീശ്വര ബുദ്ധി ജീവികള്‍ക്ക് ഏതു കാലത്താണ് ആര്‍ജിക്കാനാവുക?  പ്രപഞ്ചത്തിനുള്ള തെളിവ് പ്രപഞ്ചം തന്നെയെന്ന അസംബന്ധവാദത്തേക്കാള്‍ എത്രയോ ശാസ്ത്രീയവും  യുക്തിസഹവുമാണ്  "ദൈവത്തിനുള്ള തെളിവ് പ്രപഞ്ചം തന്നെ " എന്ന വാദം. ബ്രിട്ടീഷ് ദാര്‍ശനികനായ ജോണ്‍ ഓസ്റ്റിന്റെ ഈ വരികള്‍ ഇവിടെ പ്രസക്തമാണ് : 



"The situation in which I would properly be said to have evidence for the statement that some animal is a pig is that, for example, in which the beast itself is not actually on view, but I can see plenty of pig-like marks on the ground outside its retreat. If I find a few buckets of pig-food, that's a bit more evidence, and the noises and the smell may provide better evidence still. But if the animal then emerges and stands there plainly in view, there is no longer any question of collecting evidence; its coming into view doesn't provide me with more evidence that it's a pig, I can now just see that it is."
 
(J.L. Austin, Sense and Sensibilia)

പ്രപഞ്ചത്തിനു തെളിവ് പ്രപഞ്ചമല്ല എന്നെങ്കിലും ഗ്രഹിക്കാന്‍ ഈ വരികള്‍ ഉപകരിക്കട്ടെ!

(13) ഗ്രന്ഥകാരന്റെ ഈ വരികള്‍ നോക്കൂ:

"ശില്പിയുടെ മസ്തിഷ്‌ക്കത്തില്‍ ശില്‍പ്പമുണ്ട്. ഇത് അമൂര്‍ത്ത കല്‍പ്പനയാണ്. ശില്പി അത് മണലും സിമന്റും കുഴച്ച് ഒരു ശില്‍പ്പമാക്കുമ്പോള്‍ അത് അമൂര്‍ത്തമായ തെളിവായി(abstract evidence)എന്ന് സോപാധികമായി അവകാശപ്പെടാം. സിമന്റ് ശില്‍പ്പം ഒരു മൂര്‍ത്തമായ തെളിവല്ലേ? തീര്‍ച്ചയായും അത് മൂര്‍ത്തമായ തെളിവില്‍ പെട്ടതാണ്. പക്ഷെ എന്തിന്റെ? സിമിന്റ് പ്രതിമ സിമന്റിന്റേയും മണലിന്റേയും മൂര്‍ത്തമായ തെളിവാകുന്നു. അതേസമയം അത് ശില്‍പ്പിയുടെ മസ്തിഷ്‌ക്കത്തിലെ അമൂര്‍ത്തഭാവനയുടെ അമൂര്‍ത്ത തെളിവായി അവതരിപ്പിക്കാം. പക്ഷെ അങ്ങനെ അംഗീകരിക്കപ്പെടണമെങ്കില്‍ അതിന് മൂര്‍ത്തീകരണം(materialization)ആവശ്യമാണ്."

സിമന്റ് പ്രതിമ സിമന്റിന്റെയും മണലിന്റെയും  തെളിവ് എന്നതിനേക്കാള്‍ അതിന്റെ ആസൂത്രകനായ ശില്പിക്കുള്ള തെളിവാണെന്നു ഗ്രഹിക്കാനുള്ള ശേഷി ഗ്രന്ഥകാരനില്ല. സിമന്റ് സിമന്റിന്റെയും മണല്‍ മണലിന്റയും തെളിവാണെന്ന അസംബന്ധധാരണയുള്ളയാള്‍ക്ക് ഇതൊക്കെ എങ്ങനെ സാധിക്കാനാണ്? ഇതൊന്നും ഗ്രഹിക്കാന്‍ ശേഷിയില്ലാത്തയാള്‍ക്ക് പ്രപഞ്ചത്തിലെ ആസൂത്രണം ആസൂത്രകനുള്ള തെളിവാണെന്ന് ഗ്രഹിക്കാനാകാത്തതില്‍ ആശ്ചര്യമില്ല.
  
ഗ്രന്ഥകാരന്റെ അസംബന്ധവിചാരങ്ങള്‍ ഇവിടെങ്ങും അവസാനിക്കുമെന്നു കരുതേണ്ട .സമാനമായ  വിശകലനങ്ങള്‍ നോക്കൂ :

"കുതിരയെ സംബന്ധിച്ച അമൂര്‍ത്തഭാവനയില്‍ പ്രേചോദിതതനായി ഒരാള്‍ കുതിരയുടെ ഒരു ശില്‍പ്പം നിര്‍മ്മിക്കുന്നുവെന്നിരിക്കട്ടെ. ആ ശില്‍പ്പം കുതിരയുടെ അമൂര്‍ത്തമായ തെളിവായി സോപാധികമായി അവതരിപ്പിക്കാം; ഒപ്പം നിര്‍മ്മാണവസ്തുവിന്റെ മൂര്‍ത്തമായ തെളിവുമാണത്. കുതിരയുടെ മൂര്‍ത്തമായ തെളിവ് ജീവനുള്ള ഒരു കുതിര തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നുണ്ട്. അതിനാല്‍ കുതിരയ്ക്ക് മൂര്‍ത്തവും അമൂര്‍ത്തവുമായ തെളിവുകളുണ്ട്."

കുതിരയുടെ തെളിവ് കുതിര തന്നെ !
എന്തൊരു യുക്തി!! എന്തൊരു ലോജിക്ക് !!!
(തുടരും)

 

Friday, August 5, 2011

ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം

ഒരു വര്‍ഷം ആറുലക്ഷത്തി എണ്‍പത്തി മുവ്വായിരം (National Victims Center ന്റെ 1990 ലെ കണക്ക് ) മാനഭംഗങ്ങള്‍ നടക്കുന്ന ,യുക്തി-നിരീശ്വരവാദികളുടെ ശാസ്ത്ര-സാങ്കേതിക രാജ്യമായ അമേരിക്കയുടെ വികൃതമുഖം തുറന്നുകാട്ടപ്പെട്ടപ്പോള്‍ ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചതുപോലെയായ അവര്‍ പുത്തന്‍ നുണകളുമായി നെട്ടോട്ടത്തിലാണ്. പുതിയ കഥകള്‍ ക്ലൈമാക്സിലേക്കാണ് .
ഓരോന്നായി പരിശോധിക്കാം .


(1) രണ്ടു ലക്ഷത്തി പതിനാറായിരത്തി അറുനൂറ് (2,16,600) തടവുകാരെ ഒരു വര്‍ഷത്തിനിടെ മാത്രം ലൈംഗിക പീഡനത്തിനിരയാക്കുന്ന രാജ്യമാണ് അമേരിക്ക. 2008-ല്‍ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ Department  of Justice പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്  ഈ കണക്കുള്ളത്.(അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക കണക്കുപ്രകാരം )രണ്ടു ലക്ഷത്തിപതിനായിരത്തി അറുനൂറ് തടവുകാര്‍ ലൈംഗിക പീഡനത്തിനിരയായി അമേരിക്കന്‍ തടവറകളില്‍ നിന്നു കൂട്ടനിലവിളി ഉയര്‍ത്തിയിട്ടും പ്രൊഫ:രവിചന്ദ്രന്‍ അതു കേട്ടിട്ടില്ല! അറിഞ്ഞിട്ടില്ല !!അവരോടു കാരുണ്യം തോന്നിയിട്ടില്ല !!! അവര്‍ക്കു വേണ്ടി കേണിട്ടില്ല !!!! അവര്‍ക്കായി ഒരു വരി പോലും കുറിച്ചിട്ടില്ല !!!!! എന്നാല്‍ ഈ കേരളീയ ഹ്യൂമനിസ്റ്റ് ഇതാ ഇറാനിലെ തടവറയില്‍ നിന്നുയരുന്ന നിലവിളികള്‍ കേട്ടു എന്നവകാശപ്പെടുന്ന പുതിയോരു പോസ്റ്റിട്ടിരിക്കുന്നു :ഇറാനിലെ നിലവിളികള്‍




ഒരു വര്‍ഷം രണ്ടു ലക്ഷത്തി പതിനാറായിരത്തി അറുനൂറു തടവുകാര്‍ അമേരിക്കയില്‍ ലൈംഗിക പീഡനത്തിനിരയാവുന്നുവെന്ന് അമേരിക്കന്‍ ഗവണ്‍മെന്‍റ് തന്നെ ഔദ്യോഗികമായി വ്യക്തമാക്കുന്നു.എന്നാല്‍ ഇറാനില്‍ നിന്നു് എത്ര പേരുടെ നിലവിളിയാണു കേട്ടതെന്നു ലേഖകന്‍ പറയുന്നില്ല.അഞ്ചോ ?പത്തോ ?നൂറോ ?ആയിരമോ ?......ഒരു തിട്ടവുമില്ല .
ഇറാന്റെ കണക്കോ അമേരിക്കയുടെ കണക്കോ സ്വന്തം കള്ളക്കണക്കു പോലുമോ അദ്ദേഹം ഹാജറാക്കുന്നില്ല!


ആകെക്കൂടി ലേഖകന്‍ സൂചിപ്പിക്കുന്ന കണക്ക് “നൂറ് കണക്കിന്” എന്നു മാത്രമാണ്!! രണ്ടു ലക്ഷത്തി പതിനാറായിരത്തി അറുനൂറു (2,16,600) തടവുകാര്‍ ഒരൊറ്റ വര്‍ഷം ലൈംഗിക പീഡനത്തിന് ഇരയാവുന്ന, ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്കയില്‍ നിന്നുയരുന്ന ലക്ഷങ്ങളുടെ നിലവിളികള്‍ കേള്‍ക്കാത്ത വിധം കേള്‍വിയും ഹൃദയവും മരവിച്ചുപോയ രവിചന്ദ്രന്‍ , തന്റെ കള്ളക്കണക്കുകളിലെ 'നൂറുകണക്കിനു' പേരുടെ നിലവിളികള്‍  കേട്ട് ഹൃദയം കേഴുന്നു. ആരും  ആശ്ചര്യപ്പെട്ടുപോകും.






2) ലേഖകന്‍ എഴുതിയ ദീര്‍ഘമായ ഈ വരികളൊക്കെയും കള്ളക്കഥകളും വിവരക്കേടുകളും മാത്രമാണ്:


"ഇസ്‌ളാമിക നിയമനുസരിച്ച് ഒരു കന്യകയെ ഇത്തരത്തില്‍ വധിക്കാനാവില്ല. അവള്‍ മതമേധാവിമാരുടെ കണ്‍മുന്നില്‍വെച്ച് മരണശിക്ഷ കിട്ടേണ്ട കടുത്ത കുറ്റം (ഉദാ- ബുര്‍ഖ ഉയര്‍ത്തി സ്വന്തം തലമുടി അന്യപുരുഷനെ കാണിക്കുക!) ചെയ്‌തെന്നിരിക്കട്ടെ. എന്നാലും അവളെ കൊല്ലാനാവില്ല. പക്ഷേ, ഈ തടസ്സം നിസ്സാരമായി പരിഹരിക്കാവുന്നതേയുള്ളു. എങ്ങനെ? കന്യകയെ ഇസ്‌ളാമിക് സെക്യൂരിറ്റി ഗാര്‍ഡുകളെകൊണ്ട് ബലാല്‍സംഗം ചെയ്താല്‍ പ്രശ്‌നം തീര്‍ന്നു. പിന്നെയവള്‍ കന്യകയല്ലല്ലോ! വധിക്കാന്‍ നിയമതടസ്സവുമില്ല! ഇത്തരം ശിക്ഷാരീതികള്‍ ഇസ്‌ളാമികരാജ്യങ്ങളില്‍ അത്ഭുതമല്ല. ഇതൊക്കൈ കണ്ട് മറ്റുള്ളവര്‍ അത്ഭുതപ്പെടുന്നതിലേ അവര്‍ക്കത്ഭുതമുള്ളു. 'ആഭ്യന്തരപീഡനവും ബാഹ്യഭീകരത'യുമാണ് (Torture within and Terror without ) ഇസ്‌ളാം അനുവര്‍ത്തിക്കുന്നതെന്ന നിരീക്ഷണത്തിന് മുന നല്കുന്ന സാഹചര്യമാണിത്.'' (നാസ്തികനായ ദൈവം, ഡി.സി ബുക്‌സ് കോട്ടയം, പേജ് 458-461)(12) സെക്യൂരിറ്റി ഗാര്‍ഡുകള്‍ കുറ്റവാളികളായ കന്യകകളെ മാനംഭഗപ്പെടുത്തി പങ്കിലകളാക്കി നരകത്തിലയക്കുന്നത് ഇറാനില്‍ ഒരു കൗതുക വാര്‍ത്തയേ അല്ല. ഈയിടെ ഇറാനില്‍ നടന്ന ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ അറസ്റ്റിലായ നിരവധി വിദ്യാര്‍ത്ഥിനികളെ ജയില്‍ ഗാര്‍ഡുകള്‍ (paramilitary Basiji militia) കൂട്ടത്തോടെ മാനഭംഗപ്പെടുത്തുകയായിരുന്നു. അവര്‍ സ്വര്‍ഗ്ഗത്ത് പ്രവേശിക്കാതിരിക്കാന്‍ വേണ്ടിയാണത്രെ ഗാര്‍ഡുകള്‍ ഈ പുണ്യകര്‍മ്മം ചെയ്യുന്നത്! വിശദാംശങ്ങളും അനുബന്ധ വിവരങ്ങള്‍ക്കും നൂറ്ക്കണക്കിന് ലിങ്കുകള്‍ ലഭ്യമാണ്. രണ്ടുമൂന്നെണ്ണം ഇവിടെ കൊടുക്കുന്നു: http://www.mererhetoric.com/2009/07/19/figures-iranian-prison-guards-rape-female-prisoners-before-execution-lest-they-go-to-paradise/(2) www.facebook.com/video/video.php?v=101968506480866 (3)ww.iran-bulletin.org/women/RAPE.html 

ആത്മീയ നേതാവ് അയത്തൊള്ള അലി ഖൊമൈനിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇറാനിയന്‍ ജയിലുകളില്‍ കന്യകയായ യുവതികള്‍ ഇത്തരത്തില്‍ നിര്‍ദ്ദയം പീഡിപ്പിക്കപ്പെടുന്നത്. വധശിക്ഷയ്ക്ക് തലേന്നാണ് 'കന്യകയായ കുറ്റത്തിന്' ഈ കഠിനശിക്ഷ. വധശിക്ഷയേക്കാള്‍ ഈ ബലാല്‍സംഗമാണ് പെണ്‍കുട്ടികളെ സംബന്ധിച്ച് വലിയ പേടിസ്വപ്നം. ഇതു ഭയന്ന് തങ്ങള്‍ കന്യകകളല്ലെന്ന് തെളിയിക്കാന്‍ ഇരകള്‍ പല സൂത്രപ്പണികളും ഒപ്പിക്കാറുണ്ട്. പക്ഷെ അതാകട്ടെ ഗാര്‍ഡുകള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ് ചെയ്യുന്നത്. കാരണം കന്യകയാണെങ്കില്‍ ചില 'ഫോര്‍മാലിറ്റി'കളൊക്കെയുണ്ട്. ഗാര്‍ഡുമാര്‍ക്കിടയില്‍ നറുക്കിട്ടെടുത്ത് വേണം അന്ത്യരാത്രിയില്‍ വിവാഹം നടത്താന്‍. ശേഷം ജയിലില്‍ വെച്ച് വിവാഹസര്‍ട്ടിഫിക്കേറ്റ് നിര്‍മ്മിച്ച് സീലടിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കണം. കുറ്റം പറയരുതല്ലോ, ഒപ്പം വിവാഹസമ്മാനമായി ഒരു പെട്ടി നിറയെ മിട്ടായികളും വീട്ടിലെത്തിക്കും. വിവാഹശേഷം 'വരന്‍' ആദ്യരാത്രി ആഘോഷിക്കുന്നു.'വധു'വിന് പിന്നൊരു രാത്രിയില്ല! ഇതുപോലൊരു ഒരു ആദ്യരാത്രി ആഘോഷത്തിന് സാക്ഷിയായ ഒരു സെക്യൂരിറ്റി ഗാര്‍ഡ് പറയുന്നതിനെ പറ്റി താഴെ വായിക്കുക:

In the Islamic Republic it is illegal to execute a young woman, regardless of her crime, if she is a virgin, he explained. Therefore a “wedding” ceremony is conducted the night before the execution: The young girl is forced to have sexual intercourse with a prison guard – essentially raped by her “husband.”…

“I could tell that the girls were more afraid of their ‘wedding’ night than of the execution that awaited them in the morning. And they would always fight back, so we would have to put sleeping pills in their food. By morning the girls would have an empty expression; it seemed like they were ready or wanted to die. I remember hearing them cry and scream after [the rape] was over,” he said. “I will never forget how this one girl clawed at her own face and neck with her finger nails afterwards. She had deep scratches all over her.”

1. ('http://thedaleygator.wordpress.com/2011/06/25)

2. www.facebook.com/video/video.php?v=1,www.youtube.com/watch?v=KQTod8Q_R10,
3. www.foxnews.com/story/0,2933,534116,00.html, rdfi.org/index.php?...iran...guards...rape-virgins...


പിറ്റേന്നു പുലര്‍ച്ചയുള്ള വധശിക്ഷയേക്കാള്‍ തലേന്നുള്ള ആദ്യരാത്രി ഭയന്നു കഴിയുകയായിരുന്നു ഈ പെണ്‍കുട്ടി. അതിന് മുമ്പ് എങ്ങനെയെങ്കിലും മരിച്ചിരുന്നെങ്കില്‍ എന്നുപോലും അവള്‍ ആഗ്രഹിച്ചു. ''സ്വന്തം നഖങ്ങള്‍കൊണ്ട് കഴുത്തും മുഖവും മാന്തിക്കീറിയ ഒരു പെണ്‍കുട്ടിയുടെ മുഖം ഞാനിന്നും മറന്നിട്ടില്ല. അവളുടെ ശരീരം നിറയെ പാടുകളുണ്ടായിരുന്നു'' എന്നാണ് ആ സെക്യൂരിറ്റി ഗാര്‍ഡ് പറഞ്ഞത്. 

ഇനി സെക്യൂരിറ്റി ഗാര്‍ഡുകള്‍ 'നിയമം പാലിക്കാനായി' ചെയ്യുന്ന ഒരു വിശുദ്ധകര്‍മ്മമായി ഇതിന ലഘൂകരിക്കരുത്. 2009 ല്‍ നെജാദിനെതിരെയുള്ള ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രോക്ഷോഭണത്തില്‍ ജയിലിലായ നൂറ് കണക്കിന് കന്യകകളെ മാനഭംഗം ചെയ്യാന്‍ അതേ ജയിലിലുള്ള അക്രമാസക്തരായ അന്തേവാസികളെ പ്രേരിപ്പിക്കുകയും അതിനായവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുകയും ചെയതതും ഇതേ സെക്യൂരിറ്റി സേനയാണ്.('Iranian Prison Guards Allegedly Give Inmates Condoms To ‘Mass Rape’ Opposition Activists, 
thedaleygator.wordpress.com/.../iranian-prison-guards-allegedly-giv.)"




ഈ  നുണകളത്രയും പകര്‍ത്തിവെച്ചതിനു ലേഖകന്‍ എന്തു തെളിവാണു ഹാജരാക്കുന്നത്? ഒന്ന് , ലേഖകന്റെ തന്നെ ഒരു മഠയന്‍ കൃതി; രണ്ട് , 2009 ല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഫണ്ട് പറ്റുന്ന ഇറാനിലെ ചില പ്രതിപക്ഷ നേതാക്കള്‍ ചെയ്ത പ്രസ്താവനയിലെ വ്യാജമായ ആരോപണങ്ങള്‍ പ്രസിദ്ധീകരിച്ച മൂന്നു വാര്‍ത്തകള്‍ . ഇവ മൂന്നിലെയും ഉള്ളടക്കം ഒന്നുതന്നെ. ഇറാനിലെ ചില ജയിലുകളില്‍ ലൈംഗിക പീഡനം നടക്കുന്നു എന്ന ഒരൊറ്റ വ്യാജവാര്‍ത്തയുടെ ആവര്‍ത്തനങ്ങള്‍ മാത്രം. "വിശദാംശങ്ങളും അനുബന്ധ വിവരങ്ങള്‍ക്കും നൂറ് കണക്കിന് ലിങ്കുകള്‍ ലഭ്യമാണ് " എന്ന മറ്റൊരു പച്ചക്കള്ളവും ലേഖകന്‍ തട്ടിവിടുന്നു. 2009 ലെ,  അടിസ്ഥാനരഹിതമെന്നു തെളിഞ്ഞ ,ചില പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളല്ലാതെ വിശ്വസനീയമായ യാതൊരു തെളിവും ഇന്റര്‍നെറ്റിലെ ഇസ്ളാം വിരുദ്ധ വെബ്സൈറ്റുകളില്‍ പോലും ലഭ്യമല്ല!! ഒരേ വാര്‍ത്ത നൂറു കണക്കിനു സൈറ്റുകളിലോ ഏതാനും പീറപത്രങ്ങളിലോ പ്രസിദ്ധീകരിച്ചാല്‍ നൂറു കണക്കിനു ലിങ്കുകളായി എന്നു കരുതുന്ന ലേഖകന്റെ സൈബര്‍ സാക്ഷരത  ബഹുകേമം തന്നെ!!


ഇറാനിലെ, അമേരിക്കന്‍ പണം പറ്റുന്ന ചില പ്രതിപക്ഷ നേതാക്കള്‍ 2009 ല്‍ പ്രചരിപ്പിച്ച വ്യാജവാര്‍ത്തകളല്ലാതെ, അവ പകര്‍ത്തിവെച്ച ഏതാനും സാമ്രാജ്യത്വ പത്രവാര്‍ത്തകളല്ലാതെ ഒരൊറ്റ ആധികാരിക തെളിവെങ്കിലും ഈ ആരോപണങ്ങള്‍ക്കു താങ്ങായി ലേഖകനു ഹാജരാക്കാനാവുമോ? അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ  സുലഭമായ ഫണ്ടുപയോഗിച്ച് അവിടുത്തെ ആയിരക്കണക്കിനു പ്രഗത്ഭ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളെങ്കിലും നടത്തിയ , വിശ്വസനീയവും ദുര്‍ബ്ബലമായ തെളിവെങ്കിലും നിരത്തുന്നതുമായ ഒരൊറ്റ അന്വേഷണാത്മ റിപ്പോര്‍ട്ടെങ്കിലും ലേഖകന്‍ ഈ ആരോപണങ്ങള്‍ക്കു തെളിവായി ഹാജരാക്കാമോ?
ദിനേനയെന്നോണം കള്ളക്കഥകള്‍ മെനയുന്ന ലേഖകന് സത്യസന്ധതയുടെ തരിമ്പെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കില്‍ ആധികാരികമായ ഒരൊറ്റ അന്വേഷണാത്മക റിപ്പോര്‍ട്ടെങ്കിലും ഹാജരാക്കാനാവുമോ?


ഇനി, ഒരു വര്‍ഷം രണ്ടു ലക്ഷത്തി പതിനാറായിരത്തി അറുനൂറു (216,600) തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുന്ന ,ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്കയിലെ ജയിലിലെ വ്യാപകമായ ലൈംഗിക പീഡനങ്ങളെപ്പറ്റി അമേരിക്കയിലെ വിവിധ സംഘടനകള്‍ പ്രസിദ്ധീകരിച്ച ആധികാരിക അന്വേഷണ റിപ്പോര്‍ട്ടുകളുടെ ലിസ്റ്റ് താഴെ നല്‍കാം:


Valerie Jenness, et al., Violence in California Correctional Facilities: An Empirical Examination of Sexual Assault, Center for Evidence-Based Corrections, University of California-Irvine (2007).
Cindy Struckman-Johnson and David Struckman-Johnson, Comparison of Sexual Coercion Experiences Reported by Men and Women in Prison, 21 Journal of Interpersonal Violence 1591 (2006).
Human Rights Watch Report: No Escape, Human Rights Watch, 2001.
Prison Rape: A Critical Review of the Literature, National Institute of Justice, 2004.
http://www.justdetention.org/en/articlesandlinks.aspx


നട്ടെല്ലുണ്ടെങ്കില്‍ ,വിശ്വസനീയമായ  ഒരു അന്വേഷണാത്മക പത്രറിപ്പോര്‍ട്ടെങ്കിലും ഇറാനിലെ   ലൈംഗിക പീഡനങ്ങളെപ്പറ്റി  ഹാജരാക്കൂ! ഏതു കള്ളക്കഥകളും വാരിവലിച്ചു വിഴുങ്ങാന്‍ ശീലിച്ച യുക്തി-നിരീശ്വരവാദികളുണ്ടാകാമെങ്കിലും വായനക്കാര്‍ മൊത്തം അത്തരം വങ്കന്മാരാണെന്നു കരുതിയതു സാഹസവും യുക്തിഹീനവുമായി ഏതായാലും.


(3)  "ബുര്‍ഖ ഉയര്‍ത്തി സ്വന്തം തലമുടി അന്യപുരുഷനെ കാണിക്കുക" എന്ന "കുറ്റം" ചെയ്താല്‍ ഇസ്ളാമിക നിയമമനുസരിച്ചു വധശിക്ഷയാണെന്നു കരുത്തുന്നത്ര വിവരദോഷികള്‍ ആമസോണ്‍ കൊടും കാടുകളില്‍ പോലും വസിക്കുന്നില്ല! പിന്നെയല്ലേ വയനാട്ടിലെ കാടുകളില്‍ !! കേരളത്തിലെ 'കാടന്‍ 'മാര്‍ പോലും ഇതേക്കാള്‍ വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്. അവര്‍ക്കു ധാരണകള്‍ കുറവാണ് എന്നേയുള്ളു!   "നൂറ് കണക്കിന്" അബദ്ധധാരണകള്‍ ഇല്ല.




(4) ലേഖകന്റെ വരികള്‍ :


" ഇറാന്റെ ജയിലുകളില്‍ നിന്നുയരുന്ന ഈ നിലവിളികകള്‍ പ്രിയ വായനക്കാരാ, നിങ്ങള്‍ക്ക് കേള്‍ക്കാമോ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണിത് അരങ്ങേറുന്നതെന്നോര്‍ക്കുക. ഇതാണ് സൗദി കഴിഞ്ഞാല്‍ സ്ത്രീകളുടെ അടുത്ത സ്വര്‍ഗ്ഗം? ഡെന്‍മാര്‍ക്കും സ്വീഡനും നോര്‍വയുമൊക്കെ എവിടെ കിടക്കുന്നു!!"


ഒരു വര്‍ഷം രണ്ടു ലക്ഷത്തി പതിനാറായിരത്തി അറുനൂറു (2,16,600) തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുന്ന അമേരിക്കയാണോ അതോ വ്യാജവാര്‍ത്തകളില്‍ മാത്രം ആരോപണ ലക്ഷ്യമായി പ്രത്യക്ഷപ്പെടുന്ന ഇറാനാണോ പ്രൊഫ: രവിചന്ദ്രാ,ലോകത്തെ സ്വര്‍ഗം? രണ്ടു ലക്ഷത്തിലേറെപ്പേര്‍ ( ഒരു വര്‍ഷത്തെ മാത്രം കണക്ക്!!!) അമേരിക്കന്‍ ജയിലുകളില്‍ നിന്ന് ലൈംഗിക പീഡനത്തിനിരയായി അലമുറയിട്ടിട്ടും കേള്‍ക്കാത്ത താങ്കള്‍ ,വ്യാജ പത്രവാര്‍ത്തകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട ഇറാന്‍ ജയിലുകളിലെ കരച്ചിലുകള്‍ മാത്രം കേട്ടതെങ്ങനെ?  താങ്കളുടെ കര്‍ണങ്ങള്‍ക്കാണോ  അതോ ഹൃദയത്തിനാണോ തകരാറ്? അതോ ബുദ്ധിക്കോ?!




(5) യുക്തി-നിരീശ്വരവാദികള്‍ 'ശാസ്ത്രീയവും' 'വസ്തുനിഷ്ഠ'വും 'സമൂര്‍ത്ത'വുമായ തെളിവു കിട്ടിയാലേ വിശ്വസിക്കൂ എന്ന് അവകാശപ്പെടാറുണ്ട്. ഈ അവകാശവാദങ്ങള്‍ പൊള്ളയാണെന്നു പലവട്ടം തെളിഞ്ഞതാണെന്നതിരിക്കട്ടെ. തെളിവ് എന്താണെന്ന പ്രാഥമിക ധാരണയെങ്കിലും ഇവര്‍ക്കുണ്ടോ എന്നു സംശയമാണ്. കേരള ഡോക്കിന്‍സുമാര്‍ ഇറാനെ അപകീര്‍ത്തിപ്പെടുത്താന്‍ തെളിവ് ഉദ്ധരിക്കുന്നത് ഇറാനോടു കടുത്ത ശത്രുത പുലര്‍ത്തുന്ന ഇസ്രായേലീ പത്രങ്ങളില്‍ നിന്നും ഇസ്ളാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രം സ്ഥാപിതമായ  സയണിസ്റ്റ് വെബ്സൈറ്റില്‍ നിന്നുമാണ്. ഇവയില്‍ നിന്നു നിര്‍ലജ്ജം ഹാജരാക്കുന്ന  തെളിവു പരിശോധിച്ചാല്‍ അതിലും വലിയ തമാശകള്‍ കാണാം. ഉദാഹരണമായി ലേഖകന്‍ അവതരിപ്പിച്ച ചില കെട്ടുകഥകള്‍ സാമ്പിളായി നോക്കാം . "വിശദാംശങ്ങളും അനുബന്ധ വിവരങ്ങള്‍ക്കും  നൂറ് കണക്കിന് ലിങ്കുകള്‍ ലഭ്യമാണ്" എന്നു സൂചിപ്പിച്ചുകൊണ്ടു കൊടുത്ത മൂന്നു ലിങ്കുകള്‍ പരിശോധിച്ചാല്‍ ആരൊക്കെയോ എഴുതിയ കഥകള്‍ മാത്രമാണവ എന്നു ബോധ്യമാകും. ഒന്നാമത്തെ ലിങ്കില്‍ കൊടുത്ത കഥ ഇസ്രായേലിലെ Jerusalem Post ല്‍ നിന്നും പകര്‍ത്തിയതാണ്. ബസീജി മിലിഷ്യ എന്ന ഇറാന്‍ പാരാമിലിട്ടറിയിലെ ഒരു മെമ്പര്‍ Jerusalem Post നോടു പറഞ്ഞു എന്ന കെട്ടുകഥ ചമച്ചു കൊണ്ടാണു വാര്‍ത്തയാരംഭിക്കുന്നത്. ഏതു കാര്യത്തിനും (ദൈവാസ്തിത്വത്തിനു പോലും!!! ) ശാസ്ത്രീയവും ആധികാരികവും  'വസ്തുനിഷ്ഠ'വും 'ശാസ്ത്രീയവും' 'സമൂര്‍ത്തമായ' തെളിവു വേണമെന്നു ശാഠ്യം പിടിക്കുന്ന കേരള ഡോക്കിന്‍സുമാര്‍ക്ക് ഇറാനിയന്‍ ജയിലുകളില്‍ മാനഭംഗം നടക്കുന്നുവെന്നും അതിന് ഇറാന്‍  ആത്മീയ നേതാവ് ഉത്തരവിട്ടുട്ടുണ്ടെന്നും നിര്‍ലജ്ജം എഴുതി വിടാന്‍ ഇസ്രായേലിലെ ഇറാന്‍ വിരുദ്ധ പത്രത്തില്‍ "ഒരു മെമ്പര്‍ പറഞ്ഞു" എന്നു വിവരിച്ചുകൊണ്ടു തയാറാക്കിയ ചെറിയൊരു കള്ളവാര്‍ത്ത മതിയാകും!!!. ഇവര്‍ നാഴികക്കു നാല്‍പ്പതു വട്ടം ഉരുവിടുന്ന ശാസ്ത്ര-യുക്തി-വസ്തു നിഷ്ഠ-സമൂര്‍ത്ത തെളിവുകള്‍ തനി കാപട്യമാണെന്നതിന്  ഇതില്‍പ്പരം തെളിവെന്തിന്? (ഇസ്രായേലിലെ Jerusalem Post ല്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ഈ വാര്‍ത്തയാണ് അനേകം വെബ്സൈറ്റുകളില്‍ പകര്‍ത്തി വെച്ചിട്ടുള്ളത്. എന്നാല്‍ Jerusalem Post  പത്രത്തിന്റെ ആര്‍ക്കൈവില്‍ ഈ വാര്‍ത്ത അപ്രത്യക്ഷമാവുകയും ചെയ്തതായി കാണാം!!!.)
  
ലേഖകന്‍ മറ്റൊരു ലിങ്കായി നല്‍കിയ FOX NEWS(21 July 2009 ) ലും ജറുശലേം പോസ്റ്റ് പത്രത്തിലെ  കള്ളക്കഥ ആവര്‍ത്തിക്കുക മാത്രമാണു ചെയ്തിട്ടുള്ളത്. ജറുശലേം പോസ്റ്റില്‍ നിന്നു പകര്‍ത്തുന്നു എന്നവര്‍ സൂചിപ്പിച്ചിട്ടുമുണ്ട്. ഇങ്ങനെ, ഒരു പത്രത്തിലെ ഒരേ കഥ നൂറു കണക്കിനു വെബ്സൈറ്റുകളില്‍ പകര്‍ത്തിവെച്ചാല്‍ ലേഖകനെ സംബന്ധിച്ചിടത്തോളം "നൂറ് കണക്കിന്" തെളിവുകളായി!! എന്തൊരു കറ കളഞ്ഞ ശാസ്ത്രബോധം!!. യുക്തി ബോധം!!!


ലേഖകന്‍ വാദിച്ച പോലെ ഇതൊക്കെ "നൂറ് കണക്കിന്" ഇറാനില്‍ നടക്കുന്നുണ്ടെങ്കില്‍  ദിനേനയെന്നോണം ജറുശലേം പോസ്റ്റിലെങ്കിലും വാര്‍ത്തകള്‍ വരേണ്ടതല്ലേ?തട്ടിക്കൂട്ടിയപ്പോള്‍ ആകെക്കൂടി ലേഖകനു  കിട്ടിയത് 2009 ലെ ഒരു ജറുശലേം പത്ര റിപ്പോര്‍ട്ട് മാത്രം! 2009 നു മുന്‍പും പിന്‍പും ജറുശലേം പത്രം ഇറങ്ങിയിട്ടില്ലേ? ഏതാനും  കള്ളക്കഥകള്‍കൂടി ഹാജരാക്കാമായിരുന്നില്ലേ ?  ഇറാനേക്കുറിച്ചു കള്ളക്കഥകള്‍ മാത്രം തയ്യാറാക്കി ശീലമുള്ള അവര്‍ക്കും ആകെ കൂടി കെട്ടിച്ചമക്കാനായത് ഒരു വാര്‍ത്ത മാത്രം !!!
  
ലേഖകന്‍ തട്ടിക്കൂട്ടിയ എല്ലാ കള്ള വാര്‍ത്തകളും സത്യമാണെന്നു സങ്കല്‍പ്പിച്ചാല്‍ പോലും ഒരു വര്‍ഷം രണ്ടു ലക്ഷത്തിലേറെ ജയില്‍ തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുന്ന അമേരിക്കയുടെ അടുത്തെത്താന്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞാല്‍ പോലും ഇറാനാവുമോ രവിചന്ദ്രാ?


(6) അമേരിക്കന്‍ ഫണ്ടുപറ്റി ഇറാനില്‍ അട്ടിമറിക്കു ശ്രമിച്ച് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ ചില പ്രതിപക്ഷക്കാരാണ് ഇറാന്‍ ജയിലുകളിലെ 'ലൈംഗിക പീഡനം' വ്യാപകമായി പ്രചരിപ്പിച്ചത്. ഇക്കാലത്താണ് ഇസ്രായേലി- പാശ്ചാത്യ പത്രങ്ങള്‍ അവ ഏറ്റെടുത്തതും . ആനംസ്റ്റിയുടെ കണക്കനുസരിച്ച്  തന്നെ ഇറാന്‍ ജയിലിലടച്ച രാഷ്ട്രീയ തടവുകാരുടെ എണ്ണം ആറായിരത്തില്‍ താഴെയാണ് . ഇവരുടെ വ്യാജ ആരോപണം ശരിയാണെന്നു സങ്കല്‍പ്പിച്ചാല്‍ തന്നെയും ഇവരില്‍ ഏതാനും പേരെ മാത്രമേ പീഡിപ്പിച്ചിരിക്കാന്‍ സാധ്യതയുള്ളു. എങ്കില്‍പ്പോലും വര്‍ഷം രണ്ടു ലക്ഷത്തിലേറെ തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുന്ന അമേരിക്കയുടെ അടുത്തെത്താന്‍ ഇറാനു കഴിയുമോ രവിചന്ദ്രാ? താങ്കളുടെ മനക്കണക്കില്‍പ്പോലും അതു സാധ്യമാവുമോ? ആരെക്കുറിച്ച് എന്തു തോന്ന്യാസങ്ങള്‍ എഴുതി വിടാനും മടിയില്ലെന്നറിയാമെങ്കിലും മേമ്പൊടിക്കെങ്കിലും മാന്യതയും മര്യാദയും പ്രതീക്ഷിച്ചു. എവിടെ?


(7) പ്രതിപക്ഷം യാതൊരു തെളിവും ഹാജരാക്കാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഇറാന്‍ സ്പെഷല്‍ പാര്‍ലമെന്ററി കമ്മറ്റി ഔദ്യോഗികമായി അന്വേഷണം നടത്തുകയും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നു തെളിയുകയും ചെയ്തതാണ്. ഇക്കാര്യം വ്യക്തമാക്കുന്ന, പാര്‍ലമെന്റ് സ്പീക്കറായ ലറിജാനിയുമായുള്ള അഭിമുഖ റിപ്പോര്‍ട്ട് NEW YORK TIMES  (13 Aug , 2009) തന്നെ പ്രസിദ്ധീകരിച്ചതാണ്. ഇതിനുശേഷം പ്രതിപക്ഷം പോലും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നു മാത്രമല്ല , ഒരു കേസു പോലും അവര്‍ ഇറാനിലോ ഇന്റര്‍നാഷണല്‍ കോര്‍ട്ടിലോ ഫയല്‍ ചെയ്യുകയുമുണ്ടായില്ല. ഇതില്‍ നിന്നു തന്നെ കള്ളക്കഥയുടെ യാഥാര്‍ഥ്യം വെളിവാകുന്നുണ്ട്. എന്നിരിക്കെ, ഇറാനോടു കടുത്ത ശത്രുതയുള്ള ഇസ്രായേലീ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച പഴയ കള്ളക്കഥകള്‍ പകര്‍ത്തിയെഴുതാന്‍ തുനിയുന്നവരുടെ അക്കാദമികമായ നട്ടെല്ലില്ലായ്മ അപാരമെന്നേ പറയാനാവൂ.




(8) എന്റെ മറുപടികള്‍ വായിച്ച് മനസ്സമാധാനത്തിനായി താങ്കള്‍ ഇങ്ങനെ കുറിച്ചതായി കാണുന്നു:




" പിന്നെ, ഈ കഥയില്ലാത്ത ആവേശവും പൊട്ടിത്തെറിയുമൊന്നും ഒന്നിനും പരിഹാരമല്ല സര്‍. കാര്യങ്ങള്‍ നേരാവണ്ണം പറഞ്ഞാല്‍ മതിയല്ലോ. താങ്കളുടെ പരാക്രമവും പതഞ്ഞുചീറ്റലുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ആട്ടുകല്ലിന് കാറ്റ് പിടിക്കുന്നതുപോലയെ ഉള്ളുവെന്നറിയുക."



അമേരിക്കന്‍ ജയിലുകളില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ ഒരു വര്‍ഷം ലൈംഗിക പീഡനത്തിന് ഇരയായി  കൂട്ടനിലവിളികളുയര്‍ത്തുമ്പോഴും താങ്കളെ സംബന്ധിച്ചിടത്തോളം "ആട്ടുകല്ലിന് കാറ്റ് പിടിക്കുന്നതുപോലെയേ ഉള്ളൂവെ"ന്നായിരിക്കാം. സമ്മതിക്കുന്നു. കൃത്യമായും മനസ്സിലാവുന്നു. എന്നാല്‍ ഇറാന്‍ ജയിലുകളില്‍ ലൈംഗിക പീഡനം നടന്നതായുള്ള ഏതാനും വ്യാജ വാര്‍ത്തകള്‍ വരുമ്പോഴേക്കും താങ്കള്‍ കരിയിലക്കു കാട്ടുതീ ബാധയേറ്റപോലെ വിഭ്രമചിത്തനായി മാറുന്നതിലെ യുക്തിയും ശാസ്ത്രവുമൊന്നും പിടികിട്ടുന്നില്ലല്ലോ രവിചന്ദ്രാ! അതോ ഇതിനൊക്കെ പിന്നില്‍ യുക്തിയും ശാസ്ത്രവുമല്ലാത്ത, ചരിത്രത്തില്‍ ഏറെ വേരുകളുള്ള മലീമസമായ വംശീയ രാഷ്ട്രീയം മണക്കുന്നുവെന്നു കരുതാമോ?


രണ്ടു ലക്ഷത്തിലേറെ പേര്‍ ഒരൊറ്റ വര്‍ഷം ജയിലില്‍ ലൈംഗിക പീഡനം അനുഭവിക്കുന്നതുവഴി ഉയരുന്ന കൂട്ടനിലവിളികളില്‍ ഹൃദയമലിയാത്ത താങ്കള്‍ , ഇറാനിലെ ജയിലിലെ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ കാണുമ്പോഴേക്ക് മനമുരുകി നിലവിളിച്ചാര്‍ക്കുന്നതിലെ മനശാസ്ത്രമെന്താണെന്നു വ്യക്തമാക്കാമോ? രണ്ടു ലക്ഷത്തിലേറെപ്പേരുടെ നിലവിളികള്‍ കേള്‍ക്കാതിരുന്നതിന്റെയും വ്യാജവാര്‍ത്തകളിലെ "നൂറുക്കണക്കിന്" പേരുടെ നിലവിളികള്‍ കേള്‍ക്കുന്നതിന്റെയും ഫിസിയോളജിയും ഫിസിക്സും വിശദീകരിക്കാമോ?


(9) ലേഖകന്‍ എഴുതി:




" താങ്കള്‍ നടത്തുന്ന വ്യക്തിഹത്യയെക്കുറിച്ച്-ഓരോ പാരഗ്രാഫിലും താങ്കള്‍ എന്നെ പരിഹസിക്കുന്നുണ്ട്. സത്യത്തില്‍ ഇപ്പോഴും താങ്കള്‍ക്ക് ഇതൊക്കെയേ സാധിക്കുന്നുള്ളു എന്നത് ഖേദകരമാണ്. രണ്ടായാലും ഞാനതിനൊന്നും മറുപടി പറയുന്നില്ല. പിന്നെ, ഈ കഥയില്ലാത്ത ആവേശവും പൊട്ടിത്തെറിയുമൊന്നും ഒന്നിനും പരിഹാരമല്ല സര്‍. കാര്യങ്ങള്‍ നേരാവണ്ണം പറഞ്ഞാല്‍ മതിയല്ലോ. ... ഇതൊക്കെ ആവര്‍ത്തനത്തിലൂടെ വായനക്കാര്‍ക്കും വല്ലാതെ ബോറായി തുടങ്ങിയെന്ന് അവരും പറയുന്നു. അതുകൊണ്ട്, ദയവായി വസ്തുനിഷ്ഠമായ കാര്യങ്ങള്‍ പറഞ്ഞാലും. രവിചന്ദ്രനും ഹുസൈനുമൊന്നും അവിടെ വരേണ്ടതില്ല. പുലിയാണെന്ന് മതവിശ്വാസികളെ ധരിപ്പിക്കാനാണോ ഈ പുലഭ്യധാര? കാര്യങ്ങള്‍ താങ്കള്‍ വ്‌സതുനിഷ്ഠമായി അവതരിപ്പിക്കൂ, അവര്‍ക്കും മനസ്സിലാകും."


അഴിമതി,കുറ്റകൃത്യനിരക്ക്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയവയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് സ്വീഡനും ഡെന്‍മാര്‍ക്കും കാഴ്ചവെക്കുന്നതെന്നു താങ്കള്‍ നുണയെഴുതി. മാനഭംഗം, കൊലപാതകം, കളവ് എന്നിത്യാദികളുടെ കാര്യത്തില്‍ സ്വീഡനേക്കാളും ഡെന്‍മാര്‍ക്കിനേക്കാളും വളരെ സാംസ്കാരിക പുരോഗതി നേടിയ രാജ്യങ്ങള്‍ സൌദി അറേബ്യയും ഇറാനും തുര്‍ക്കിയുമാണെന്ന് ഇന്റര്‍പോള്‍ ഡാറ്റയെ ആസ്പദമാക്കി സാന്‍ഡിഗോ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ക്രിമിനോളജിയിലെ ആധികാരിക ഗവേഷകനായിരുന്ന ഡോ:റോബര്‍ട്ട് വിന്‍സ്ളോയുടെ വിശകലനം ഹാജരാക്കി ഞാന്‍ വാദിച്ചു. സൌദി അറേബ്യയില്‍ നിയമപരമായി ‘മാനഭംഗം’ തന്നെയില്ലെന്നും കേസെടുക്കാതെ എങ്ങനെയാണു ലോകം അറിയുന്നതെന്നും താങ്കള്‍ നുണയെഴുതിയപ്പോള്‍ മാനഭംഗത്തിനു വധശിക്ഷ വരെ നല്‍കിയതിന് അമേരിക്കയിലെ എ.ബി.സി ചാനല്‍ റിപ്പോര്‍ട്ട് ഞാന്‍ തെളിവായി നല്‍കി. അമേരിക്കയില്‍ "sexual assault is a wider societal problem" എന്ന് പെന്റഗണ്‍ വക്താവ് പറഞ്ഞത് (THE WEEK, 17 Feb 2011) താങ്കള്‍ക്കു തെളിവായി നല്‍കി. സൌദിയിലും ഇറാനിലും തുര്‍ക്കിയിലും  ഇത് "wider societal problem"  അല്ലെന്നു മാത്രമല്ല "societal problem" പോലുമല്ലെന്നു ഞാന്‍ സമര്‍ഥിച്ചു . ഇതൊക്കെയാണോ രവിചന്ദ്രാ ‘പുലഭ്യധാര’ ?. ഇതൊക്കെയാണോ ‘വ്യക്തിഹത്യ’? ഇതൊക്കെയാണോ ‘പരിഹാസം’? ഇതൊക്കെയാണു താങ്കള്‍ക്ക് ‘പുലഭ്യധാര’ യെങ്കില്‍ താങ്കളുടെ ‘പുലഭ്യധാര’ ഏങ്ങനെയിരിക്കുമെന്ന് എനിക്ക് ഊഹിക്കാന്‍കൂടി വയ്യ !!
  
താങ്കള്‍ ,യാതൊരു തെളിവും ഹാജരാക്കാതെ കളവുകള്‍ പ്രചരിപ്പിക്കുന്നതും കള്ളക്കഥകള്‍ പകര്‍ത്തിയെഴുതുന്നതും ‘വസ്തുനിഷ്ഠ’ അവതരണമാണെന്നും  ഞാന്‍ അമേരിക്കന്‍ ഗവണ്മമെന്റിനെയും സാന്‍ഡിഗോ യൂണിവേഴ്സിറ്റി ഗവേഷകന്റെയും ആധികാരിക രേഖകള്‍ അവലംബിച്ച് എഴുതുന്നതു 'വസ്തുനിഷ്ഠ' അവതരണം അല്ലെന്നുമാകാം താങ്കളുടെ ധാരണ. താങ്കളുടെ ധാരണ താങ്കളെ രക്ഷിക്കട്ടെ !! കള്ളക്കഥകള്‍ പകര്‍ത്തിയെഴുതുന്നതും ആധികാരിക രേഖകള്‍ ഹാജരാക്കി അവയെ വിശകലനം ചെയ്യുന്നതും ഏവര്‍ക്കും വേര്‍തിരിച്ചറിയാനാവും. താങ്കളെഴുതുന്നതും എഴുതിയതും താങ്കളുടെ വായനക്കാര്‍ക്കു തന്നെ ബോറായി തുടങ്ങി. അതാണല്ലോ ഈ വാക്യത്തിലൂടെ താങ്കള്‍ക്ക് തന്നെ അതു സമ്മതിക്കേണ്ടിവന്നത് :






" ഇതൊക്കെ ആവര്‍ത്തനത്തിലൂടെ വായനക്കാര്‍ക്കും വല്ലാതെ ബോറായി തുടങ്ങിയെന്ന് അവരും പറയുന്നു."


എന്റെ വായനക്കാര്‍ക്ക് ഈ പ്രശ്നമൊന്നും ഇല്ല! താങ്കളുടെ ഓരോ കള്ളക്കഥകളുടെയും യാഥാര്‍ഥ്യം കണ്ടെത്താനും ആധികാരിക രേഖകളെ ആസ്പദമാക്കുന്ന വിശകലനങ്ങള്‍ മനസ്സിലാക്കാനും അവര്‍ ആവേശത്തിലാണ്!! നുണക്കഥകളും വ്യാജവാര്‍ത്തകളും മാത്രം എഴുതികൊണ്ടിരുന്നാല്‍ യുക്തി- നിരീശ്വരവാദികള്‍ക്കുപോലും ബോറടിക്കുമെന്ന കാര്യവും ലേഖകന് ഇനിയും മനസ്സിലായിട്ടില്ല;  വായനക്കാര്‍ സൂചന നല്‍കിയിട്ടുപോലും !!!
  
വാദിയും പ്രതിയുമല്ല ജഡ്ജിയാണു വിധി പറയുന്നത്.  സംവാദത്തില്‍ വായനക്കാര്‍ക്കാണ് ആ റോള്‍ . താങ്കളുടെ വാദങ്ങള്‍ ‘അതിഗംഭീര'മാണെന്ന് താങ്കള്‍ക്കും യുക്തിയോ വിവരമോ ഏഴയലത്തുപോലുമില്ലാത്ത ഏതാനും കുഞ്ഞാടുകള്‍ക്കും തോന്നുന്നുണ്ടാകും. എന്നാല്‍ നിഷ് പക്ഷ വായനക്കാര്‍ മറിച്ചായിരിക്കും വിധികല്‍പ്പിക്കുക. ഡോക്കിന്‍സിന്റെ ഏതാനും കൃതികള്‍ പുനരാഖ്യാനം ചെയ്യാനും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നുണപ്രചാരണങ്ങള്‍ നിജസ്ഥിതി പരിശോധിക്കാതെ പകര്‍ത്തിയെഴുതാനും മാത്രം ശീലിച്ചാല്‍ ഇക്കാലത്ത് സംവാദത്തില്‍ പിടിച്ചുനില്‍ക്കാനാവില്ല. ഇത്തരം കള്ളക്കഥകള്‍ നിരൂപണം നടത്തി re-investigate  ചെയ്യുന്ന നിരവധിപേര്‍  ഭൂലോകത്തുണ്ടെന്ന സാമാന്യ വിവരമെങ്കിലും ലേഖകന്‍ അറിയുന്നതു നന്ന്. വര്‍ഷം തോറും പാശ്ചാത്യ മാധ്യമങ്ങളുടെ കള്ളക്കഥകള്‍ തുറന്നുകാട്ടുന്ന നിരവധി കൃതികള്‍ ഇറങ്ങുന്ന കാര്യം ഡോക്കിന്‍സിനറിയാത്തതുകൊണ്ടു ലേഖകനും അറിയുന്നില്ലായിരിക്കാം. എന്നാല്‍ അതൊരു സത്യമാണ്.




(10) ഇറാനിലെ ഭരണകൂടത്തിന്റെ അങ്ങേയറ്റം “ദയാരഹിതമായ ” പ്രവര്‍ത്തനങ്ങളായി ലേഖകന്‍ വിവരിച്ചതില്‍ മുഖ്യമായത് ഇവയൊക്കെയാണ്.:



" കഴിഞ്ഞ ആറേഴു വര്‍ഷമായി യൂണിവേഴ്‌സിറ്റി തലത്തില്‍ നടക്കുന്ന കാംപെയിനുകളുടെ വെബ്‌സൈറ്റ് നിരോധിക്കുകയും അതിന്റെ നേതാക്കളെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. കാംപെയിന് വേണ്ടി ഒപ്പുശേഖരണം നടത്തിയതിന് നസിം സാരബന്ദി, ഫാത്തിമ ദെഷ്ദാസ്തി എന്നിവരാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ വനിതകള്‍. 24 മണിക്കൂര്‍ തടങ്കലായിരുന്നു ശിക്ഷ. 


കുറഞ്ഞത് 40 സ്രതീകളെങ്കിലും വിമോചനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലുവര്‍ഷമായി തടങ്കലിലായിട്ടുണ്ട്. നല്ലൊരു പങ്ക് നേതാക്കള്‍ വിദേശരാജ്യങ്ങളില്‍ അഭയം തേടിയിട്ടുണ്ട്.


ഇറാനിലെ സ്ത്രീവിമോചന സമരത്തിലെ മുന്നണി പോരാളികളായ റൊണാക് സഫര്‍സേദും ഹാന്‍ അബ്ദിയും(Ronak Safarzadeh and Hana Abdi )കഴിഞ്ഞ 4 വര്‍ഷമായി തടങ്കലിലാണ്. 


ഇസ്‌ളാമികകോടതി  സൊരയയെ കല്ലെറിഞ്ഞുകൊല്ലാന്‍ വിധിച്ചു. വളരെ ആചാരപൂര്‍വമാണ് കല്ലെറിഞ്ഞുകൊല്ലല്‍ ചടങ്ങ് നടക്കുന്നത്.


2007 ജൂലൈയില്‍ കിഴക്ക് വടക്ക് ഇറാനിലെ ജാഫര്‍ കിയാനിയെന്ന (Jafar Kiani) യുവാവിനെ കല്ലറിഞ്ഞുകൊന്നപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.


മധ്യ ഇറാനിലെ ഇസ്ഫഹാന്‍ (Isfahan) ജയിലില്‍ 30 വയസ്സുകാരിയായ ജിലാന്‍ മൊഹ്മാദിയും (Gilan Mohammadi) അഫ്ഗാന്‍ പൗരനായ ഗോലാമലി ഇസ്‌കാന്‍ഡാരിയും (Gholamali Eskandari) കല്ലറിഞ്ഞുകൊല്ലല്‍ ശിക്ഷ കാത്ത് നാളുകളെണ്ണി നീക്കുകകയാണത്രെ".


ഇവയോടൊപ്പം "നൂറ് കണക്കിന്" മാനഭംഗങ്ങള്‍ ഇറാനിലെ ജയിലില്‍ നടക്കുന്നതായുള്ള , അമേരിക്കന്‍ പാവകളായ ചില പ്രതിപക്ഷ നേതാക്കളുടെ ആരോപണവും ലേഖകന്‍ വിസ്തരിച്ച് അവതരിപ്പിക്കുന്നു. ഇനി ചോദിക്കട്ടെ : ഒരു വര്‍ഷം രണ്ടു ലക്ഷത്തി പതിനാറായിരത്തി അറുനൂറു (2,16,600)  തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുകയും പുറമേ ഒരു വര്‍ഷം ആറു ലക്ഷത്തി എണ്‍പത്തിമൂവ്വായിരം ( NATIONAL VICTIMS CENTER, AMERICA  യുടെ 1990 ലെ കണക്ക്) സ്ത്രീകളെ മാനഭംഗം നടത്തുകയും ചെയ്യുന്ന, ശാസ്ത്ര - സാങ്കേതിക സ്വര്‍ഗമായ അമേരിക്കയുമായി മാനഭംഗത്തില്‍ മത്സരിച്ചാല്‍ ഇറാന്റെ അവസ്ഥ കുതിരയും ആമയും ഓടുന്നതുപോലെയാവില്ലേ പ്രൊഫ: രവിചന്ദ്രന്‍ ? ഒരു വര്‍ഷം ജയിലിലും പുറത്തുമായി എട്ടു ലക്ഷത്തിലേറെ പൌരന്മാരെ ലൈംഗികമായി പീഡിപ്പിക്കുന്ന അമേരിക്കയിലാണോ അതോ (താങ്കളുടെ കള്ളക്കണക്കു പ്രകാരം) "നൂറ് കണക്കിന്" പേരെ പീഡിപ്പിക്കുന്ന ഇറാനിലാണോ സംസ്കാരമുള്ളത്? ലക്ഷക്കണക്കിനു പേരെ ലൈംഗികമായി പീഡിപ്പിക്കുന്ന രാജ്യത്താണ് "നൂറുകണക്കിന് " പേരെ ലൈംഗികമായി പീഡിപ്പിക്കുന്ന രാജ്യത്തേക്കാള്‍ സംസ്കാരമുള്ളതെന്ന് താങ്കള്‍ ഏതു  ‘ സാംസ്കാരിക കോഴ്സില്‍ ’ നിന്നാണു പഠിച്ചത് ? ആ കോഴ്സിന് ആധാരമായ ടെക്സ്റ്റുകള്‍ ഏതൊക്കെയാണ്?


(11)    ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്കയിലും മറ്റു പാശ്ചാത്യ സമുഹങ്ങളിലും ചായകുടിപോലെയാണു ലൈംഗിക പീഡനങ്ങള്‍ . മുസ്ളീം സമുഹത്തിലും അങ്ങനെയാകുമെന്ന് പാശ്ചാത്യ സംസ്ക്കാരത്തിന്റെ പ്രണേതാവായ ലേഖകന്‍ തെറ്റിദ്ധരിച്ചതില്‍ അസ്വാഭാവികതയില്ല. സ്വന്തം അബദ്ധധാരണകളെ ആസ്പദമാക്കി തോന്നിയത് എഴുതി വിടുക എന്നതിനപ്പുറം സത്യസന്ധതയോ സത്യാന്വേഷണമോ ഇവരില്‍ കാണുമെന്നു പ്രതീക്ഷിക്കുന്നതാണല്ലോ അബദ്ധം. വസ്തുതകള്‍ ഹാജരാക്കുന്നതിനു പകരം മലീമസമായ തന്റെ വൈകാരികോന്മത്തതക്കു തെളിവായി ‘സ്റ്റാണിങ് ഓഫ് സൊരയാ എം’ എന്ന സിനിമാ കെട്ടുക്കഥ ഹാജരാക്കേണ്ട ഗതികേടുണ്ടായത് അതുകൊണ്ടാണ്. പച്ചനുണകള്‍ മാത്രം അടങ്ങിയ സിനിമാക്കഥയാണു ലേഖകന്റെ, 'ശാസ്ത്രീയവും' 'വസ്തുനിഷ്ഠ'വും 'മൂര്‍ത്ത'വുമായ തെളിവ്!!


“ഭാര്യ മരിച്ചുപോയ ഒരു കുടുംബ സുഹൃത്തിനുവേണ്ടി ആഹാരം പാകം ചെയ്തു    കൊടുത്തു” എന്ന ലൈംഗിക കുറ്റത്തിന് സൊരയായെ കല്ലെറിഞ്ഞുകൊന്നു എന്നാണു കഥ.
“ഇത്  വഴി തെറ്റിയ ജിഹാദോ താലിബാന്‍ ഭീകരതയോ അല്ല. മറിച്ച് ഇന്നും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന പരമ്പരാഗതമായ ഒരു മതാനുഷ്ഠാനമാണ് ”എന്നുമുള്ള പച്ചക്കള്ളവും ലേഖകന്‍ തട്ടിവിടുന്നുണ്ട്. “ഭാര്യ മരിച്ചുപോയ ഒരു കുടുംബസുഹൃത്തിനുവേണ്ടി ആഹാരം പാകംചെയ്തു കൊടുത്തു” എന്ന കാരണത്താല്‍ കൊലക്കുറ്റം ഇന്നും ആഘോഷപൂര്‍വ്വം അനുഷ്ഠിക്കുന്നുണ്ടെങ്കില്‍  മുസ്ളീം രാജ്യങ്ങളില്‍ സ്ത്രീകള്‍ ജനസംഖ്യയുടെ ചെറിയൊരു ശതമാനമേ കാണാന്‍ സാധ്യതയുള്ളു. !!
മാത്രമല്ല , ഇതു പരമ്പരാഗതമായി ചെയ്തുവരുന്നതും ഇന്നും ആഘോഷപുര്‍വ്വം കൊണ്ടാടുന്നതുമായ ഒരു മതാനുഷ്ഠാനമാണെങ്കില്‍ എന്നേ മുസ്ളീം സമുഹങ്ങളില്‍ സ്ത്രീ ജനസംഖ്യയും തല്‍ഫലമായി ജനസംഖ്യതന്നെയും നിഷ്കാസിതമാകുമായിരുന്നു!! കേരളാ ഡോക്കിന്‍സുമാരുടെ 'യുക്തി'യും 'ബുദ്ധി'യും ഉപ്പിട്ടു സൂക്ഷിച്ച് വരും തലമുറകള്‍ക്കു പഠിക്കാന്‍ അവസരമുണ്ടാക്കേണ്ടതാണ്.


(12) ലേഖകന്‍ അവതരിപ്പിച്ച സിനിമാ കെട്ടുക്കഥയിലെ കേസ് പരിശോധിക്കാം. ലേഖകന്റെ വാക്കുകള്‍ നോക്കൂ:




"അമേരിക്കയില്‍ വസിക്കുന്ന ഇറാന്‍കാരനായ സൈറസ് നൗരാസ്ച് (Cyrus Nowrastch) ആണ് ചിത്രത്തിന്റെ‚സംവിധായകന്‍. ഇറാനില്‍ നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി ഇറാനിയന്‍ വംശജനായ ഫ്രഞ്ച് എഴുത്തുകാരനായ ഫ്രീഡണ്‍ സാഹ്ജന്‍ (Freidoune Sahejan) 1990-ല്‍ എഴുതിയ പുസ്തകമാണ് സിനിമയ്ക്ക് പ്രചോദനം. 20 വര്‍ഷം മുമ്പാണ് സംഭവം നടന്നത്. നായിക സൊരയ ഒമ്പത് കുട്ടികളുടെ മാതാവായ ഒരു 'യുവതി'യാണ്. കുറേക്കൂടി പ്രായംകുറഞ്ഞ ഒരു പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ അവസരം കൈവന്നപ്പോള്‍ ഭര്‍ത്താവായ അലി അവളില്‍ സ്വഭാവദൂഷ്യം (Adultery) ആരോപിച്ചു. ഭാര്യ മരിച്ചുപോയ ഒരു കുടുംബസുഹൃത്തിനുവേണ്ടി ആഹാരം പാചകം ചെയ്തുകൊടുത്തതാണ് സൊരയാ ചെയ്ത ലൈംഗികകുറ്റം."


ഭര്‍ത്താവായ അലി അവളില്‍ സ്വഭാവദൂഷ്യം ആരോപിക്കണമെങ്കില്‍ എന്തുവേണമെന്ന് ഇസ്ളാമിക നിയമത്തെപ്പറ്റി സാമാന്യധാരണയെങ്കിലും ഉള്ള ഏവര്‍ക്കുമറിയാം. സ്വഭാവദൂഷ്യത്തിന് നാലു സാക്ഷികളെങ്കിലും വേണ്ടിവരും. സ്ത്രീക്കെതിരെ പുരുഷന്‍ ആരോപണമുന്നയിച്ചാലും പുരുഷനെതിരെ സ്ത്രീ ഉന്നയിച്ചാലും നാലു സാക്ഷികള്‍ വേണം. സ്ത്രീക്കെതിരായ ആരോപണത്തിന്റെ നിയമവശം സൂചിപ്പിച്ചുകൊണ്ട് ലേഖകന്‍ തന്നെ മുന്‍പൊരിക്കല്‍ എഴുതിയതു നോക്കൂ:





"മാനഭംഗത്തിനിരിയാകുന്ന പെണ്‍കുട്ടി  ഇസ് ളാമിക നിയമമനുസരിച്ച് തനിക്കനുകൂലമായി 4 പുരുഷന്‍മാരെയോ 8 സ്ത്രീകളെയോ സാക്ഷി ഹാജരാക്കണം. ഒരു സ്ത്രീയെ മാനഭംഗം ചെയ്യുന്നത് 4 പുരുഷന്‍മാര്‍ കണ്ടുനില്‍ക്കുകയാണെങ്കില്‍ ആ മഹാന്‍മാരെ കുറിച്ച് നാമെന്താണ് ധരിക്കേണ്ടത്? 8 സ്ത്രീകള്‍ അത് കണ്ടുനില്‍ക്കുമെന്നും പ്രതീക്ഷിക്കാനാവില്ല. സ്വഭാവികമായും ആരോപണമുന്നയിച്ച സ്ത്രീയുടെ പേരില്‍ പരപുരുഷബന്ധം ആരോപിക്കപ്പെടും. ഭാഗ്യമുണ്ടെങ്കില്‍ ചാട്ടവാറടി അല്ലെങ്കില്‍ കല്ലെറിഞ്ഞ് കൊല്ലല്‍ സമ്മാനം."


ലേഖകന്റെ സിനിമയില്‍ ഭര്‍ത്താവാണ് ആരോപകന്‍ . അയാള്‍ക്ക് നാലുസാക്ഷികളെ ഹാജരാക്കാനായില്ലെങ്കില്‍ ചാട്ടവാറായിരിക്കും ഫലം. സാധാരണ നിലയില്‍ ഇങ്ങനെയൊരു സംഭവമേ നടക്കില്ല എന്നര്‍ഥം! ഇതൊക്കെ നിയമവശം. പക്ഷേ ലേഖകന്‍ എഴുതിയതൊക്കെയും പച്ചക്കള്ളങ്ങളാണ്. ഭാര്യ മരിച്ചു പോയ കുടുംബസുഹൃത്തിനുവേണ്ടി ആഹാരം പാകം ചെയ്തു കൊടുത്തു എന്ന ലൈംഗികകുറ്റത്തിന് സൊരയായെ കല്ലെറിഞ്ഞു കൊന്നു എന്നാണ് ലേഖകന്റെ സിനിമാക്കഥ! "ബുര്‍ഖ ഉയര്‍ത്തി തലമുടി അന്യപുരുഷനെ കാണിക്കുക എന്ന കുറ്റം ചെയ്താല്‍ " ഇസ്ളാമിക നിയമമനുസരിച്ചു വധശിക്ഷയാണെന്ന അബദ്ധധാരണയുള്ള ഒരാള്‍ ഇതൊക്കെ എഴുതിയില്ലെങ്കിലേ അത്ഭുതമുള്ളു. ഏതു സമുഹത്തിലെയും ഭിക്ഷക്കാര്‍ക്കുപോലും കേരള ഡോക്കിന്‍സുമാരേക്കാള്‍ ബുദ്ധിയും യുക്തിയും വിവരവുമുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?




(13) വസ്തുതകള്‍ നിരത്തി വാദങ്ങള്‍ സമര്‍ത്ഥിക്കാനാകാതെ വരുമ്പോള്‍ സിനിമാക്കഥയില്‍ അഭയം തേടുന്നതു മനസ്സിലാക്കാം. എന്നാല്‍ സാമാന്യവിവരം എന്ന മട്ടില്‍ അവതരിപ്പിക്കുന്ന വാചകങ്ങള്‍ക്കും യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല എന്നതാണു വസ്തുത. ലേഖകന്റെ ഈ വാക്യങ്ങള്‍ നോക്കൂ:




"2007-ല്‍ ഇറാനിലെ സുപ്രീംകോടതി ഇത്തരത്തിലുള്ള˜ നിരവധി വധശിക്ഷകള്‍ക്ക് അന്തിമ അംഗീകാരം നല്കുകയുണ്ടായി. പരസ്യമായി കല്ലറിഞ്ഞുകൊല്ലുന്നത് നിരോധിക്കണമെന്ന 2008 ല്‍ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ‚ പൊതു അഭ്യര്‍ത്ഥനയുമുണ്ടായി. തുടര്‍ന്ന് ഇറാനില്‍ മരണം കാത്ത് ജയിലില്‍ കിടന്ന ഒമ്പത് പേരുടെ ശിക്ഷ മാറ്റവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അവരൊക്കെ രക്ഷപെട്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല."



യാഥാര്‍ഥ്യമെന്താണ്? 2002 ല്‍ തന്നെ ഇറാനിയന്‍ ജുഡീഷ്യറി  അത്തരം ശിക്ഷകള്‍ റദ്ദാക്കിയിരുന്നു.  മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ചില അഭ്യൂഹങ്ങളല്ലാതെ അത്തരം സംഭവങ്ങളൊന്നും പിന്നീട് ഇറാനില്‍ ഉണ്ടായിട്ടേയില്ല. (അതിനു മുന്‍പു നടന്നതു പോലും ഒറ്റപ്പെട്ട സംഭവങ്ങളാണ്. അത്തരം നിരവധി സംഭവങ്ങള്‍ നടക്കുന്നു എന്ന് ലേഖകന്‍ പച്ചക്കള്ളം തട്ടിവിടുന്നു എന്നുമാത്രം. ഇനി അഥവാ ലേഖകന്‍ തന്നെ സൂചിപ്പിച്ച സംഭവങ്ങള്‍ ശരിയാണെന്നു സങ്കല്‍പ്പിച്ച് എണ്ണിയാല്‍ പോലും അവ അപൂര്‍വ്വങ്ങളില്‍ അപുര്‍വ്വമാണെന്നു കാണാം. എന്നാല്‍ ഇതേ സമയം  പാശ്ചാത്യന്‍ സമുഹങ്ങളില്‍ നിയമവിധേനയല്ലാതെയുള്ള കൊലപാതകങ്ങള്‍ ആയിരക്കണക്കിനു വരും.
2005 ല്‍ ബി.ബി.സി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇറാനിയന്‍ പ്രതിനിധി കരിമിറാദ് അത്തരം സംഭവങ്ങള്‍ മാധ്യമ സൃഷ്ടികളാണെന്നു വ്യക്തമാക്കുകയുണ്ടായി. (BBC NEWS,11 Jan 2005 ).


(14)  "2007 ല്‍ ഇറാനില്‍ സുപ്രീംകോടതി ഇത്തരത്തിലുള്ള നിരവധി വധശിക്ഷകള്‍ക്ക് അന്തിമ അംഗീകാരം നല്‍കുകയുണ്ടായി" എന്ന ലേഖകന്റെ വാചകം പച്ചക്കള്ളമാണ്. 2002 ല്‍ തന്നെ സുപ്രീംകോടതി ഇത്തരം വധശിക്ഷകള്‍ നിരോധിച്ചിരുന്നു എന്നതാണു വസ്തുത.




(15) അത്യപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമാണ് ഇറാനില്‍ വധശിക്ഷകള്‍ നടപ്പാക്കപ്പെടുന്നത് . പാശ്ചാത്യനാടുകളെ അപേക്ഷിച്ച് ഇറാനില്‍ കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും വളരെ കുറവാണ്. ഇക്കാര്യം മുന്‍ പോസ്റ്റുകളില്‍ സമര്‍ഥിക്കുകയുണ്ടായി. അവയെപ്പറ്റി ഒന്നും പറയാനാകാതെ കുഴങ്ങിയ ലേഖകന്‍ പച്ചക്കള്ളങ്ങള്‍ കെട്ടിച്ചമച്ച് വായനക്കാര്‍ക്കു മുന്നില്‍ സ്വയം പരിഹാസ്യനാവുകയായിരുന്നു. ഏതായാലും ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്കന്‍ സമൂഹത്തില്‍ മാത്രം നടക്കുന്ന കുറ്റകൃത്യങ്ങളുടെ ചില സൂചനകള്‍ താഴെ:


(i) അമേരിക്കന്‍ കുറ്റാന്വേഷണ സംഘമായ FBI യുടെ കണക്കുപ്രകാരം 2008 ല്‍ മാത്രം പതിനാലായിരത്തിലേറെ പേര്‍ (14180) അമേരിക്കന്‍ സമൂഹത്തില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. പതിനാലായിരം പോരെ വധിക്കുന്ന അമേരിക്കന്‍ സമൂഹത്തിലാണോ അതിന്റെ ഇരുപതിലൊന്നുപോലും ജനങ്ങളെ വധിക്കാത്ത ഇറാനിയന്‍ സമൂഹത്തിലാണോ സംസ്ക്കാരവും സുരക്ഷിതത്വവും സ്വാതന്ത്ര്യവും സാമൂഹിക ഭദ്രതയും ഉണ്ടാവുക പ്രൊഫ:രവിചന്ദ്രാ?


(ii) 2006 ല്‍ അമേരിക്കന്‍ ജയിലിലെ തടവുകാരുടെ എണ്ണം 70 ലക്ഷം വരും. ലോകത്ത് ഏറ്റവും കൂടുതല്‍ പൌരന്മാരെ ജയിലിലടക്കുന്ന രാജ്യം യുക്തി-നിരീശ്വരവാദികളുടെ ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്കയാണ്. 70 ലക്ഷം പൌരന്മാരെ ജയിലിലടക്കുന്ന അമേരിക്കയിലാണോ അതോ അതിന്റെ ഇരുപതിലൊന്നുപോലും  ജനങ്ങളെ ജയിലിലടക്കാത്ത ഇറാനിലാണോ സ്വാതന്ത്ര്യവും സുരക്ഷിതത്വവും കൂടുതലുണ്ടാവുക? ഏറ്റവും കൂടുതല്‍  പൌരന്മാരെ  ജയിലിലടക്കുന്ന രാജ്യത്താണോ താങ്കളുടെ തത്ത്വശാസ്ത്രപ്രകാരം കൂടുതല്‍ പൌരസ്വാതന്ത്ര്യമുള്ളത്? സംസ്കാരമുള്ളത്? സാമൂഹിക ഭദ്രതയുളളത്? എത്ര മഹത്തായ ജനാധിപത്യ-- സ്വാതന്ത്ര്യ ധാരണകളാണു താങ്കള്‍ക്കുള്ളതെന്ന് വായനക്കാര്‍ അത്ഭുതപ്പെടാതിരിക്കുന്നതെങ്ങനെ? താങ്കളുടെ വിചിത്ര വിവര-ധാരണകളെപ്പറ്റി മറ്റുള്ളവര്‍ അത്ഭുതപ്പെടുന്നതിലാണല്ലോ താങ്കള്‍ അത്ഭുതം കൂറുന്നത്!!


(iii) ലോകജനസംഖ്യയുടെ അഞ്ചുശതമാനമാണ് അമേരിക്കയില്‍ . പക്ഷേ ലോകത്ത് മൊത്തം ജയില്‍ പുള്ളികളുടെ ഇരുപത്തഞ്ചുശതമാനം അമേരിക്കയിലാണ്! ലോകത്തെ മൊത്തം ജയില്‍പുള്ളികളുടെ ഇരുപത്തഞ്ച് ശതമാനം (WASHINGTON POST, 29 Feb 2008)  സ്വന്തം ജയിലുകളിലാണെന്ന് 'അഭിമാനിക്കുന്ന' അമേരിക്കയിലാണോ അതിന്റെ നിസ്സാരമായൊരംശം പൌരന്മാരെ ജയിലിലടച്ച ഇറാനിലാണോ പൌരസ്വാതന്ത്ര്യവും മനുഷ്യാവകാശമുള്ളത് ? ഏറ്റവും കൂടുതല്‍  പൌരന്മാരെ ജയിലിലടക്കുന്ന രാജ്യത്തായിരിക്കും കൂടുതല്‍ പൌരസ്വാതന്ത്യവും മനുഷ്യാവകാശമുള്ളതെന്ന് ഏതു ചരിത്ര-രാഷ്ട്രതന്ത്ര പുസ്തകത്തിലാണു താങ്കള്‍ പഠിച്ചിട്ടുള്ളത്?


(iv) അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് കടുത്ത വംശീയ വിവേചനങ്ങളുണ്ടെന്നത് താങ്കളെ അലട്ടുന്ന വിഷയമായിരിക്കില്ല. (ഇന്ത്യയിലെ ജാതിഭീകരതയേയും വംശീയ അസ്പൃശ്യതയെയും കുറിച്ച് ഒരക്ഷരം ഉരിയാടാതെ സൌദിയേയും ഇറാനേയും കുറിച്ച് വാചാലരാകുന്ന സവര്‍ണയുക്തി-നിരീശ്വരവാദികള്‍ അടിസ്ഥാനപരമായി വംശീയവാദികളാണെന്നു മനസ്സിലാക്കാന്‍ ഐന്‍സ്റ്റീന്റെ ബുദ്ധിവേണ്ട;സാമാന്യബുദ്ധി തന്നെ ധാരാളം മതി! ) അമേരിക്കന്‍ ജയിലില്‍ കഴിയേണ്ടവര്‍ക്കുപോലും കടുത്ത വംശീയ വിവേചനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നുണ്ട്. അമേരിക്കന്‍ അക്കാദമീഷ്യരില്‍ വലിയൊരു വിഭാഗം വംശീയവാദികളായിരുന്നിട്ടും അവരാല്‍ നിയന്ത്രിക്കപ്പെടുന്ന വിക്കിപീഡിയയില്‍ ജയിലിലെ വംശീയ വിവേചനത്തെപ്പറ്റി ഇങ്ങനെ എഴുതാന്‍ നിര്‍ബന്ധിതരായി:




" In 2002, roughly 93.2 % of prisoners were male. About 10.4 % of all black males in the United States between the ages of 25 and 29 were sentenced and in prison by year end, compared to 2.4 % of Hispanic males and 1.2 % of white males.[20] Many sociologists and Criminal Justice Academics argue that this disparity in prison population is reflective of discriminatory sentencing. In a study conducted by the Rand Corporation, it has been estimated that Blacks and Latinos received longer sentences and spent more time in jail than their white counterparts who were convicted of similar crimes and with similar criminal records. One particular example revealed the state of California statistically imposed sentences that averaged 6.5 months longer for Hispanics, and 1.5 months longer for Blacks when compared to white inmates."


പുരുഷന്മാരെത്തന്നെ വംശീയമായി വിവേചിക്കുന്ന ശാസ്ത്ര-സാങ്കേതിക സ്വര്‍ഗ്ഗത്തിന്റെ ഉച്ഛിഷ്ടമെങ്കിലും കിട്ടിയെങ്കില്‍ എന്നാഗ്രഹിച്ച് മറ്റു ജനവിഭാഗങ്ങളെ അവമതിക്കാന്‍ നടക്കുന്നവര്‍ക്ക് ഇറാനിലെ സ്ത്രീവിവേചനത്തെപ്പറ്റി സംസാരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? ( സ്ത്രീകളുടെ മേല്‍ 'മുലക്കരം' വരെ ഏര്‍പ്പെടുത്തിയ സവര്‍ണ രാജാക്കന്മാരുടെ സാംസ്കാരിക പാരമ്പര്യം മറ്റൊരു വിഷയമായതുകൊണ്ട് തല്‍ക്കാലം ഒഴിവാക്കുന്നു).


(v)  വെറും വംശീയവിവേചനമല്ല, എല്ലാത്തരം വിവേചനങ്ങളും നടക്കുന്ന രാജ്യമാണ് ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്ക. അമേരിക്കന്‍ നയങ്ങളെ എക്കാലവും വെള്ളപൂശിയ പാരമ്പര്യമുള്ള വിക്കിപീഡിയപോലും എഴുതിയതു നോക്കൂ:




"Patterns are found within the victimology of crime in the United States. Overall, the financially disadvantaged, females, those younger than 25 and non Whites were more likely to fall victim to crime. Income, sex and age had the most dramatic effect on the chances of a person being victimized by crime, while the characteristic of race depended upon the crime being committed."


വരുമാനവിവേചനം, ലിംഗവിവേചനം, വംശീയവിവേചനം, പ്രായവിവേചനം തുടങ്ങി സകലമാന വിവേചനങ്ങളുടേയും കൂത്തരങ്ങായ, ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്കയെ തുറന്നുകാട്ടാന്‍ ഒരു നിമിഷം പോലും  ചെലവാക്കാത്ത ലേഖകന്‍ ഇറാനിലെയും സൌദിയിലെയും സ്ത്രീ വിവേചനത്തെപ്പറ്റി വാചാലനാവുന്നതു ചിരിക്കു  വകനല്‍കുന്നുണ്ട് ;ധാരാളം.




(ലേഖകന്റെ അവശേഷിക്കുന്ന വാദങ്ങളുടെ വിശകലനവും സൌദി കുമ്പസാരങ്ങളും നുണകളും പരിശോധിക്കുന്ന ബാക്കി ഭാഗവും അടുത്ത പോസ്റ്റില്‍ )









Tuesday, July 26, 2011

കരകവിഞ്ഞൊഴുകിയ നുണകള്‍

ലോകോത്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ ഡാറ്റയെ ആസ്പദമാക്കി സാന്‍ഡിഗോ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ക്രിമിനോളജിയില്‍ അതിവിദഗ്ധനും സര്‍വ്വാംഗീകൃതനുമായ ഡോ:റോബര്‍ട്ട് വിന്‍സ്ലോയുടെ വിശകലനങ്ങള്‍ പ്രകാരം സ്വീഡന്‍ ,ഡെന്മാര്‍ക്ക് എന്നിവിടങ്ങളിലേതിനേക്കാള്‍ കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും വളരെ കുറവുള്ളത്  സൗദി ,തുര്‍ക്കി,ഇറാന്‍ എന്നിത്യാദി രാജ്യങ്ങളിലാണ് . "അഴിമതി ,കുറ്റകൃത്യനിരക്ക് ,സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയവയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് "സ്വീഡനും ഡെന്മാര്‍ക്കും കാഴ്ചവെക്കുന്നതെന്ന പ്രൊഫ:രവിചന്ദ്രന്റെ വാദം വസ്തുനിഷ്ഠമായി അബദ്ധമാണെന്നു ഞാൻ സമർത്ഥിക്കുകയുണ്ടായി .കുറ്റകൃത്യങ്ങള്‍ ഉയര്‍ന്ന തോതിലുള്ള സ്ഥലങ്ങളിലാണോ കുറഞ്ഞ തോതിലുള്ള രാജ്യങ്ങളിലാണോ സാമൂഹിക സന്തുഷ്ടി കൂടുതലുണ്ടാവുക എന്നതായിരുന്നു  എന്റെ ലളിതമായ ചോദ്യം. ഡെന്മാര്‍ക്കിലും മറ്റും ആത്മഹത്യകളുടെ  നിരക്കു   പെരുകിവരുന്നതും  സാമൂഹിക സന്തുഷ്ടിയുടെ അടയാളങ്ങളായി കണക്കാക്കാമോ  എന്ന സംശയവും ഉന്നയിച്ചിരുന്നു.ഇവക്കൊന്നും തൃപ്തികരമായ വിശദീകരണം നല്‍കാതെ ലേഖകന്‍ ,
കുറെയേറെ നുണകളുമായി കരകവിഞ്ഞൊഴുകുകയാണു തന്റെ മറുപടി പോസ്റ്റിലൂടെ ചെയ്തത് . അവ എന്തൊക്കെയെന്നു പരിശോധിക്കാം.


1) ലേഖകൻ എഴുതി :




"ഇസ് ളാമിക നിയമം നിലനില്‍ക്കുന്ന സൗദിയില്‍ "മാനഭംഗം" എന്നൊരു ഏര്‍പ്പാടില്ല! There is Only 'adultery' in Islam and no such thing as 'rape'. പിന്നെയെങ്ങനെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ ലോകമറിയുന്നത്. കേസെടുത്തിട്ട് വേണ്ടേ അറിയാന്".


ഇത് കളവാണെന്നു സമർത്ഥിച്ച്  ഞാന്‍ ഇങ്ങനെ മറുപടി യെഴുതി :
"ലേഖകന്റെ വരികളെല്ലാം പച്ചക്കള്ളങ്ങളാണ്. അമേരിക്ക യിലെ പ്രമുഖ ടി.വി ചാനലായ എ.ബി .സി  ന്യൂസ് ( 2007-Nov21 ) റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ഒരു യുവതിയെ ബലാത്സംഗം ചെയ്തതിന് സൗദി അറേബ്യയില്‍ ഏഴു പേരെ  രണ്ടു  മുതല്‍ ഒമ്പതു വര്‍ഷം വരെ തടവു ശിക്ഷക്കു വിധിച്ചതായി പറയുന്നു .എ.ബി .സി  ന്യൂസിനുവേണ്ടി ലാറ തയ്യാറാക്കിയ എക്സ്ക്ളൂസീവ് റിപ്പോര്‍ട്ടിലാ ണിത്(സൗദി ഗവര്‍മെന്റിന്റെ സ്പോൺസേർഡ് ന്യൂസല്ലെന്നർത്ഥം. എല്ലാ സർക്കാർ ന്യൂസുകളും സ്പോൺസേർഡ് ന്യൂസാണെന്ന റിയാത്തവരാണ്‌ സൗദിയുടേതു മാത്രം സ്പോൺസേർഡ് ന്യൂസാ ണെന്ന ആരോപണമുന്നയിക്കുന്നത്!) . സൗദി അറേബ്യയിൽ ബലാൽസംഗത്തിന്‌ ഏഴുപേരെ ഒമ്പതുവർഷംവരെ ജയിൽ തടവിനു ശിക്ഷിച്ചുവെന്ന അമേരിക്കയിലെ പ്രമുഖ ടി.വി ചാന ലായ എ.ബി.സി ന്യൂസിന്റെ വാർത്ത  ടൈപ്പിങ് പിശകാവാൻ തരമില്ല. ചിലപ്പോൾ ക്യാമറാ പിശകായിരിക്കും!! ഹോ! കേരള ഡോക്കിൻസുമാരുടെ 'യുക്തി'യുടെയും 'സത്യസന്ധത'യുടെയും ഊക്ക്  പോയ പോക്ക് വിചിത്രം തന്നെ!

ഇനി , സൗദിഅറേബ്യൻ മന്ത്രാലയം 2010 ഒക്ടോ 22നു പുറത്തി റക്കിയ ഒരു പ്രസ്താവന: ഒരു സ്ത്രീയെ വീട്ടിൽകയറി ബലാൽസംഗം ചെയ്ത രണ്ടു പേരെ തലവെട്ടിയെന്ന്! 

മരപ്പട്ടിക്കു കൂട്ട് ഈനാംപേച്ചി എന്ന ചൊല്ലിനെ ഓർമ്മിപ്പിക്കും വിധം ,മുസ്ലിം നാമധാരികളായ ചില യുക്തിവാദി ബഫൂണുകളിൽ നിന്നും ഖുർആൻ പഠിച്ചാൽ ലേഖകൻ എഴുതിയ മഠയത്തര ങ്ങളായിരിക്കും ഫലം. ബലാൽസംഗത്തിനു ശിക്ഷ വിധിക്കാൻ നാലാൾകാൺകെ അതു ചെയ്യണമെന്ന നിയമമൊന്നും ഇസ്ലാമി ലില്ലെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെയുണ്ട്.അതിന്‌ അടിസ്ഥാനമായ ഇസ്ലാമിക പ്രമാണങ്ങളും അവർ ഹാജറാക്കിയിട്ടുണ്ട്".


അതിനുള്ള ലേഖകന്റെ മറുപടി നോക്കൂ:
"സൗദി അറേബ്യയില്‍ മാനഭംഗത്തിന് ആരേയും ശിക്ഷിച്ചിട്ടില്ലെന്ന് പറഞ്ഞില്ല. അപൂര്‍വമായി അങ്ങനെയും സംഭവിച്ചിട്ടുണ്ടാകും. മദയാന ചവിട്ടിയാലും ചാകാത്ത വരില്ലേ!?"


"ഇസ്ലാമിക നിയമം നിലനില്‍ക്കുന്ന സൗദിയില്‍ "മാനഭംഗം " എന്നൊരു ഏര്‍പ്പാടില്ല "എന്നും" പിന്നെയെങ്ങനെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ ലോകമറിയുന്നത് "എന്നും "കേസെടുത്തിട്ട് വേണ്ടേ അറിയാന്‍ "എന്നും" വാദിച്ച ലേഖകന്‍ ഇപ്പോള്‍ എഴുതുന്നു :"സൗദി അറേബ്യയില്‍ മാനഭംഗത്തിന് ആരെയും ശിക്ഷിച്ചിട്ടില്ലെന്ന് പറഞ്ഞില്ല "എന്ന് !!!


സൗദിയില്‍ നിയമപരമായി "മാനഭംഗം" തന്നെയില്ലെന്നും "കേസെടുത്തിട്ട് വേണ്ടേ അറിയാന്‍ "എന്നും എഴുതിയ ആള്‍ നിയമം ഇല്ലാതെയും കേസെടുക്കാതെയും പലരേയും ശിക്ഷിക്കാറുണ്ട് എന്ന പുതിയ 'നിയമവിജ്ഞാനകോശം' പുറത്തിറക്കുന്നതു കൌതുകകരമായിട്ടുണ്ട്.അതും  വധശിക്ഷകള്‍ !!


കേരള ഡോക്കിന്‍സുമാരുടെ കുതന്ത്രബുദ്ധിയെ നമിച്ചിരിക്കു ന്നു!


2.  "അപൂര്‍വ്വമായി അങ്ങനെയും സംഭവിച്ചിട്ടുണ്ടാകും "എന്നും ലേഖകന്‍ തട്ടിവിടുന്നു .ഡെന്മാര്‍ക്കിനേക്കാള്‍ അപൂര്‍വ്വമാണ് സൗദിയില്‍ മാനഭംഗങ്ങള്‍ എന്നായിരുന്നല്ലോ എന്റേയും വാദം.അപൂര്‍വ്വമായി നടക്കുന്ന കുറ്റത്തിന് അപൂര്‍വ്വമായല്ലേ ശിക്ഷയും സംഭവിക്കൂ ! അപൂര്‍വ്വ കുറ്റങ്ങള്‍ക്ക് വികസിത നാടുകളിലൊക്കെ അപൂര്‍വ്വമല്ലാത്ത ശിക്ഷയാണെന്നാണോ ലേഖകന്‍ ധരിച്ചത്‌? വികസിത നാടുകളില്‍ ,വിശേഷിച്ചും  ശാസ്ത്രസാങ്കേതിക സംസ്കാരത്തിന്റെ കൂത്തരങ്ങായ അമേരിക്ക യില്‍ മാനഭംഗങ്ങള്‍ അപൂര്‍വ്വമല്ല ,പതിവു സംഭവ ങ്ങളാണ്  ( ചായകുടിവാണിഭം എന്ന് പണ്ടൊരു വിദ്വാന്‍ പരിഹസിച്ചത്‌ ആരും മറന്നിരിക്കില്ല ).


അമേരിക്കയിലെ The week-ല്‍ വന്ന ലേഖനത്തില്‍ (17 Feb 2011) ഒരു പെന്റഗണ്‍ വക്താവ് ഇങ്ങനെ പറഞ്ഞതായി കാണാം : "Sexual assault is a wider societal problem". ഏതായാലും സൌദിയിലും തുര്‍ക്കിയിലും ഇറാനിലും മാനഭംഗം ഒരു "സാമൂഹ്യപ്രശ്ന"ത്തിന്റെ റോളില്‍ തിളങ്ങി നില്കുന്നില്ലെന്നെങ്കിലും മനസ്സിലാക്കാം.ഇതൊക്കെ സാമൂഹിക പ്രശ്നങ്ങള്‍ ആകുന്നിടത്താണ് റിപ്പോര്‍ട്ടിങ്, ക്രൈസിസ് കാള്‍സെന്ററുകള്‍ ... ഒക്കെ ആവശ്യമായി വരുന്നതെന്ന പ്രാഥമിക സാമൂഹിക ശാസ്ത്രധാരണയെങ്കിലും ലേഖകന്  ഉണ്ടായിരിക്കണം.


ഏതായാലും പീഡന വീരന്മാര്‍ക്ക് സംരക്ഷണവും പ്രമോഷനും നല്‍കുന്ന പ്രതിരോധ സെക്രട്ടിമാരെ ചുമക്കേണ്ട ഗതികേട് മേല്‍ രാജ്യങ്ങള്‍ക്കില്ല!


ഇതൊക്കെ  അമേരിക്കയില്‍  കാപ്പികുടിപോലെ  പതിവു സംഭവങ്ങളായാതിനാല്‍ സൗദിയും  മറ്റും അങ്ങനെയാകാതെ തരമില്ലെന്ന് ലേഖകന്റെ 'യുക്തി ' വാദിച്ചതാകാം ഇത്തരം മഠയത്തങ്ങള്‍ക്കു കാരണം .അമേരിക്കയില്‍ പതിവു സംഭവ ങ്ങളാണെങ്കില്‍  'പ്രാകൃത'രായ സൗദി അറേബ്യക്കാര്‍ക്കിടയില്‍ ഇതൊക്കെ 'പതിവുപതിവു 'സംഭവങ്ങളാണെന്നും 'യുക്തി 'ധരിപ്പിച്ചു കാണും .അതാണല്ലോ ആധുനിക യുക്തിയുടെ ഗതി !


ഇനി ,വികസിത നാടുകളിലെ ലേഖകന്റെ 'മഹത്തായ 'റിപ്പോര്‍ട്ടിങ് സമ്പ്രദായത്തിലേക്ക്‌ അല്പം വെളിച്ചം വീശട്ടെ. പെന്റഗണ് എതിരായി കേസ്‌ ഫയല്‍ ചെയ്ത വനിതാ സൈനിക മിസ്‌ Myla Haider പറഞ്ഞതിങ്ങനെ : "മാനഭംഗത്തിനിരയായവര്‍ സൈനികനേതൃത്വത്തിനു പരാതിനല്‍കിയാല്‍ തിരിച്ചടിയാ യിരിക്കും ഫലം .സ്വയം വിശദീകരണം നല്‍കാന്‍ പോലും അവസരമുണ്ടാകില്ല".പോരെ പൂരം ലേഖകാ! മഹത്തായ വികസനത്തിന്റെയും റിപ്പോര്‍ട്ടിങ് സമ്പ്രദായത്തിന്റെയും അപൂര്‍വ്വ ഫലം !!


ലേഖകന്റെ വാക്കുകള്‍ തന്നെ ഇവിടെ ചേര്‍ക്കട്ടെ :


"ഹാപ്പിനസ്സ് ഇന്‍ഡെക്‌സും ഡെവലെപ്പ്‌മെന്റ് ഇന്‍ഡക്‌സുമൊക്കെ നമുക്ക് തല്‍ക്കാലം മാറ്റിവെക്കാം. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ ഇതാണ്, ഇതാണ്, ഇതുമാത്രമാണ്!!"


3) "ഇറാന്റെ  വിശേഷങ്ങള്‍ക്കും നല്ലൊരു വകുപ്പ്‌ വേറെയുണ്ട്" എന്ന് ലേഖകന്‍ .ജോര്‍ജ്ജ് ബുഷും പിന്നിട് ഒബാമയും 'അടുത്തത് ഇറാന്‍ 'എന്ന് പറഞ്ഞുപറഞ്ഞ് ദിവസങ്ങളെണ്ണാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായില്ലേ ? ഇപ്പോഴോ ,  വാലും ചുരുട്ടി ഒറ്റയിരുപ്പാണ്. അഫ്ഗാനിലും ഇറാഖിലും കുടുങ്ങിയ വാലുകള്‍ ഉരാനുള്ള തത്രപ്പാട് തന്നെ വിജയിക്കുന്നില്ല.ബി.ബി.സിയും സി.എന്‍ .എന്നും മറ്റു പാശ്ചാത്യന്‍ മാധ്യമങ്ങളും ഇതുവരെയും ഇറാനെതിരെ നിരത്തിയ നുണകള്‍ മാധ്യമ നിരൂപകരാല്‍ തുറന്നു കാട്ടപ്പെട്ടിട്ടുണ്ട്. രാഷ്ട്രാന്തരീയ വിവാദങ്ങളില്‍ ബി.ബി.സി,സി.എന്‍ .എന്‍ പോലുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെ സ്പോണ്‍സേര്‍ഡ് ആയ വ്യാജവാര്‍ത്തകളെ നിരീക്ഷിച്ചു വിശകലനങ്ങള്‍ തയ്യാറാക്കാറുള്ള എനിക്ക് ലേഖകന്‍ ബി.ബി.സി യും സി.എൻ എന്നും
പകര്‍ത്തിവെച്ചാല്‍ പുതുമ തോന്നാനിടയില്ല.ഏതായാലും പാശ്ചാത്യ മാധ്യമനുണകള്‍ പകര്‍ത്തിവെച്ചതു തുറന്നുകാട്ടപ്പെടുമ്പോള്‍  "ഡോ:വിന്‍സ്ലോയുടേത്‌ പോലെ ആധികാരികമാണ് സുക്കര്‍മാന്റെയും " എന്നു കുമ്പസാരിച്ചു നുണകള്‍ വിഴുങ്ങേണ്ട ഗതികേടില്ലാതിരിക്കാന്‍ ശ്രദ്ധിക്കുക.


4) "വൈകാരികമായ പൊട്ടിത്തെറികള്‍ കൊണ്ട് ശബ്ദവും പുകയും മാത്രം മിച്ചം "എന്നു ലേഖകന്‍ . പൊട്ടിത്തെറികള്‍ കൊണ്ട് ശബ്ദവും പുകയും മാത്രമേ  ഉണ്ടാകൂ എന്നതു പുതിയ ഊര്‍ജജതന്ത്രമാണല്ലോ! അതിരിക്കട്ടെ...  പച്ചക്കള്ളങ്ങള്‍ തട്ടിവിടുമ്പോള്‍ വസ്തുതകള്‍ അറിയാവുന്നവര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്.സത്യസന്ധത കൊണ്ടാണത്‌.കപടന്മാര്‍ നനഞ്ഞ പടക്കം പോലെയാണ് .


5) ശതമാനക്കണക്കു തിരുത്തി  നിരക്കാക്കിയാണ് പോസ്റ്റിട്ടത് .ഡോ:റോബര്‍ട്ട് വിന്‍സ്ലോയുടെ ശരിയായ കണക്കാണ് ആദ്യന്തം അവതരിപ്പിച്ചത്‌.ഒരു ചെറിയ ടൈപ്പിങ് പിശകു പോലും ഇല്ലാത്ത, അനേക വര്‍ഷങ്ങളിലെ കുറ്റകൃത്യ ട്രെന്റുകള്‍ താരതമ്യ വിശകലനത്തിനു വിധേയമാക്കുന്ന കംപാരറ്റീവ് ക്രിമിനോളജിയിലെ ആധികാരിക ഡാറ്റയാണത്.സാധുവായ ഒരു ചെറുവിമര്‍ശനം പോലും ഉന്നയിക്കാനാകാതെ വരുമ്പോള്‍ ഇതിനെതിരെ പല്ലിളിച്ചാല്‍ 'യുക്തിവാദ'വും 'ശാസ്ത്ര'വും ആകുമെന്നു 'തെളിയിച്ച' ലേഖകനു നന്ദി.


6)അമേരിക്കയെപ്പറ്റി എഴുതിയത് 'മഹത്തായ ശാസ്ത്ര സാങ്കേതിക-വികസിത സംസ്കാര'വുമായി 'പ്രാകൃത' സമൂഹങ്ങള്‍ക്കുള്ള അന്തരം തിരിച്ചറിയാനാണ്.ആധുനിക കാപട്യത്തിന്റെ അന്ത:സത്ത തുറന്നു കാട്ടിയതാണ്.ഇതൊക്കെ വായിച്ച് അസ്വസ്ഥനായ ലേഖകന്‍ എഴുതി :




"അമേരിക്ക, അമേരിക്ക, ...അമേരിക്കാാാ!!!!!! പശുവിനെകുറിച്ച് അഞ്ചു വാചകമെഴുതാന്‍ പറയുമ്പോള്‍ പശുവിനെ പിടിച്ച് തെങ്ങില്‍ കെട്ടിയിട്ട് തെങ്ങിനെ കുറിച്ച് പത്ത് വാചകമെഴുതുന്നത് കണ്ടുനില്‍ക്കാന്‍ രസമുണ്ട്. പക്ഷെ അതുകൊണ്ടൊന്നും കാര്യങ്ങള്‍ക്കൊരു പരിഹാരമാകുന്നില്ലല്ലോ. നാം പറഞ്ഞുവരുന്നത് സൗദിയെക്കുറിച്ച് സൗദി...സൗദി..സൗദി... Please note the point."


ശ്രീനിവാസന്‍ ശൈലിയില്‍ പറഞ്ഞാല്‍ "അമേരിക്കയെപ്പറ്റി മാത്രം മിണ്ടരുത് !!" ഒരു ടിപ്പണികൂടി --"സൗദി അറേബ്യയെകുറിച്ചു മാത്രം മിണ്ടുക".ഏതായാലും ലേഖകന്‍ ഒറ്റവാക്യത്തില്‍  ശ്രീനിവാസനെയും കടത്തിവെട്ടിയതിന് അനുമോദനങ്ങള്‍ !


7) ലേഖകന്‍ എഴുതി :

"ഞാന്‍ ഡെന്മാര്‍ക്കിനെപ്പറ്റി പറഞ്ഞപ്പോള്‍ താങ്കള്‍ സൗദി എടുത്തിട്ടു. സൗദിയെക്കുറിച്ച് പറഞ്ഞപ്പോള്‍ അമേരിക്ക എടുത്തിട്ടു. ഇനി ഞാന്‍ അമേരിക്കയെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ താങ്കള്‍ എങ്ങോട്ടു കടക്കും? 

Please do not practice 'hit and run 'policy. Kindly stay your ground. I am here. Now at SAUDI
വേണമെങ്കില്‍, മുമ്പ് ഓര്‍ഡര്‍ ചെയ്ത നിലയ്ക്ക്‌, ഒന്നു രണ്ടു ടീസ്പൂണ്‍ 'ഇറാനാ'കാം. വിരോധമില്ല".


താങ്കള്‍ ഡെന്മാര്‍ക്കിനെപ്പറ്റി പറഞ്ഞപ്പോള്‍ ഞാനല്ലല്ലോ മുസ്ലിം രാജ്യങ്ങളുടെ കാര്യം എടുത്തിട്ടത് ? താങ്കളുടെ ആദ്യ ഡെന്മാര്‍ക്ക്‌ ലേഖനത്തില്‍ തന്നെ  ഇവയൊക്കെയുണ്ട്. മറന്നു പോയെങ്കില്‍ (വായിച്ചുകളയുന്ന ഒരാളാണെന്ന് മുന്‍പ്‌ താങ്കള്‍ തന്നെ എഴുതിയത് ഓര്‍ക്കുന്നു !) താങ്കളുടെ വരികള്‍ തന്നെ നോക്കൂ :






"മതരഹിതസമൂഹങ്ങളില്‍ അരാജകത്വവും കുറ്റകൃത്യങ്ങളും രൂക്ഷമായിരിക്കുമെന്ന് മതം പ്രചരിപ്പിക്കാറുണ്ടെങ്കിലും വിപരീതചിത്രങ്ങളാണ് പല മതാധിഷ്ഠിത രാജ്യങ്ങളും മുന്നോട്ടുവെക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, പാകിസ്താന്‍, ബംഗ്‌ളാദേശ്, ആഫ്രിക്കയിലെ പട്ടിണിരാജ്യങ്ങള്‍ തുടങ്ങിയ മതാധിഷ്ഠിതരാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ മതത്തിന്റെ അവകാശവാദങ്ങള്‍ റദ്ദ് ചെയ്യുന്നു. അമേരിക്കയിലാകട്ടെ, 15-20 ശതമാനംവരെ അവിശ്വാസികളോ നിര്‍മതരോ ഉണ്ടെന്ന് മിക്ക സര്‍വെകളും സ്ഥിരീകരിക്കുമ്പോഴും അമേരിക്കന്‍ ജയിലുകളിലെ അന്തേവാസികളില്‍ ഈ വിഭാഗം കേവലം ഒരു ശതമാനത്തിലും താഴെയാണ്. "


അഫ്ഗാനിസ്ഥാന്‍ ,ഇറാഖ്‌ ,പാക്കിസ്ഥാന്‍ ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്കയെ ആദ്യം താരതമ്യപ്പെടുത്തിയതു താങ്കള്‍ തന്നെയല്ലേ? താങ്കളുടെ തന്നെ താരതമ്യത്തിന്റെ അര്‍ത്ഥ ശൂന്യത കൂടുതല്‍ വ്യക്തമാക്കാന്‍ കൂടുതല്‍ മതാധിഷ്ഠിത രാജ്യങ്ങളിലെ ആധികാരിക കുറ്റകൃത്യ നിരക്കുകള്‍ അവതരിപ്പിക്കുക മാത്രമാണു ഞാന്‍ ചെയ്തത്.താങ്കളുടെ സകല വാദങ്ങളും പൊളിഞ്ഞപ്പോള്‍ നിരാശനായി അമേരിക്കയെപ്പറ്റി മിണ്ടരുതെന്നു പറഞ്ഞാല്‍ എന്തു കാര്യം ? താങ്കള്‍ തന്നെ അമേരിക്കയെ കുറിച്ച് ആദ്യ ലേഖനത്തില്‍ പിന്നെയും കുറിച്ചതു നോക്കൂ :




"അമേരിക്കയില്‍ മതം ശക്തമായിട്ടും സമ്പന്നതയുണ്ടെന്ന വസ്തുത സുക്കര്‍മാന്‍ നിരാകരിക്കുന്നില്ല. എന്നാല്‍ അമേരിക്കയില്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം ബീഭത്സമാണ്;വന്‍തോതിലുള്ള സാമൂഹികസംഘര്‍ഷവും സമ്മര്‍ദ്ദവും അവിടെ നിലനില്‍ക്കുകയും ചെയ്യുന്നു. സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളാകട്ടെ വരുമാനവിതിരണത്തിന്റെയും പൗരാവകാശങ്ങളുടെയും കാര്യത്തില്‍ ലോകത്തിനാകെ അനുപമ മാതൃകയായി വര്‍ത്തിക്കുന്നു."


8) "ഇനി ഞാന്‍ അമേരിക്കയെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ താങ്കള്‍ എങ്ങോട്ട് കടക്കും ?"എന്നാണ് താങ്കളുടെ ചോദ്യം.താങ്കള്‍ അമേരിക്കയെകുറിച്ച് എത്രയോ പറഞ്ഞു തുടങ്ങിയെന്ന കാര്യം തന്നെ ഒരാഴ്ച്ചക്കകം മറന്നുപോയാല്‍ ഞാന്‍ എന്തു ചെയ്യണമെന്ന് എനിക്കറിയില്ല രവിചന്ദ്രന്‍ ! താങ്കള്‍ തന്നെ
വഴി പറഞ്ഞുതാ !! സര്‍വ്വാത്മനാ ഞാന്‍ സ്വീകരിക്കാം.


9) ലേഖകന്‍ എഴുതി :
"നേരിട്ടിറങ്ങി പൊതുസമൂഹത്തില്‍നിന്നും ഡേറ്റാ സ്വീകരിക്കുന്നതും ബന്ധപ്പെട്ട അധികൃതര്‍ പടച്ചുവെച്ച റിപ്പോര്‍ട്ടുകളുടേയും അയച്ചുകൊടുക്കുന്ന സ്റ്റേറ്റ്-സ്‌പോണ്‍സേര്‍ഡ് ഡേറ്റയുടേയും അടിസ്ഥാനത്തില്‍ നിഗമനങ്ങള്‍ സ്വരൂപിക്കുന്നതും തമ്മില്‍ ഗുണപരമായ വ്യത്യാസമുണ്ട്."


ബന്ധപ്പെട്ട സ്വീഡിഷ്,ഡെന്മാര്‍ക്ക്,അമേരിക്കന്‍ അതികൃതര്‍ "പടച്ചു വെച്ച റിപ്പോര്‍ട്ടുകളുടേയും അയച്ചുകൊടുക്കുന്ന സ്റ്റേറ്റ്-സ്പോൺസേർഡ് ഡാറ്റയുടെയും അടിസ്ഥാനത്തില്‍ " തന്നെയാണ് സുക്കര്‍മാന്റെ എല്ലാ പഠനങ്ങളും നിലകൊള്ളുന്നത്. ഡോ:വിൻസ്ലോയുടെതും അങ്ങനെ തന്നെ .എന്നാല്‍ സുക്കര്‍മാന്റെ നിഗമനം വിഴുങ്ങുന്ന ലേഖകന്‍ ഡോ:വിന്‍സ്ലോയുടെ ഡാറ്റയെ തൊഴിക്കുന്നത് എന്തിനാണെന്നതിന്  അക്കാദമികമായ യാതൊരു കാരണവും ചൂണ്ടിക്കാട്ടിയിട്ടില്ല.വിന്‍സ്ലോയുടെ വിവരണം തെറ്റാണെങ്കില്‍ തെളിവു ഹാജരാക്കേണ്ടയാള്‍ ലേഖകനാണ്. സുക്കര്‍മാന്റെ ഒരു ഡാറ്റയും തെറ്റാണെന്ന് ഞാന്‍ എഴുതിയിട്ടില്ല. സുക്കര്‍മാന്റെ ഡാറ്റയെ സംശയിക്കാവുന്ന തെളിവ്‌ താങ്കള്‍ തന്നെയാണു നല്കിയിട്ടുള്ളത്.താങ്കളുടെ തന്നെ വരികള്‍ നോക്കൂ:


"അക്കാദമിക് മാനദണ്ഡമനുസരിച്ച് പരിശോധിച്ചാല്‍ പുസ്തകത്തിലെ ചര്‍ച്ച അത്ര ഗഹനമാണെന്ന് പറഞ്ഞുകൂടാ...

സ്വതന്ത്രചിന്തകനായ സുക്കര്‍മാന്‍ സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടെ കടുത്ത ആരാധകനാണ് താനെന്ന് തുറന്നുസമ്മതിക്കുന്നുണ്ട്."


സ്കാന്റിനേവിയന്‍ രാജ്യങ്ങളുടെ "കടുത്ത ആരാധകനായ "(കുറഞ്ഞ അനുഭാവമൊന്നുമല്ല,"കടുത്ത ആരാധന" തന്നെ !!)ഒരാളെഴുതിയ "അത്ര ഗഹനമല്ലാത്ത" ഒരു കൃതി അപ്പടി വിഴുങ്ങിയിട്ട് സൗദി അറേബ്യയോട് അല്പം പോലും അനുഭാവമുണ്ടെന്നു കരുതാനാവാത്ത ഡോ:വിന്‍സ്ലോയുടെ ഏറ്റവും ഗഹനവും ആധികാരികവുമായ ഒരു ഡാറ്റയാണ് താങ്കള്‍ തിരസ്കരിക്കുന്നത് !ഇതു കാപട്യമല്ലെങ്കില്‍ മറ്റെന്താണ് ? ഈ ന്യായമായ സംശയത്തിനു മുന്നില്‍ കാലിടറിയ ലേഖകന്‍ മറുപടിയില്‍ ഇങ്ങനെ സമ്മതിക്കുന്നു :


"റോബര്‍ട്ട് വിന്‍സ്‌ളോയുടെ റിപ്പോര്‍ട്ട് തൃപ്തികരമെങ്കില്‍ ഫില്‍ സുക്കര്‍മാന്റെ റിപ്പോര്‍ട്ടും അങ്ങനെ തന്നെ. വാദത്തിന് വേണ്ടി ഇരുവര്‍ക്കും തുല്യ ആധികാരികത തന്നെ കല്‍പ്പിച്ചുകൊള്ളു. അപ്പോള്‍പ്പിന്നെ നോക്കേണ്ടത് നിഷ്പക്ഷ ഏജന്‍സികളുടെ കണക്കുകളും യു.എന്‍ റിപ്പോര്‍ട്ടുകളുമാണ്. പിന്നെ നോക്കാനുള്ളത് ഇതു സംബന്ധിച്ച പൊതുബോധവും കണ്‍മുമ്പിലെ യാഥാര്‍ത്ഥ്യങ്ങളുമാണ്. ആ വിഭാഗങ്ങളില്ലാം സൗദി അറേബ്യ കുഴഞ്ഞുവീഴുകയാണ്. അത്രയേ ഞാന്‍ പറഞ്ഞുള്ളു. അല്ലെങ്കില്‍ തെളിയിക്കുക."






"റോബര്‍ട്ട് വിന്‍സ്ലോയുടെ റിപ്പോര്‍ട്ട് തൃപ്തികരമെങ്കില്‍ ഫില്‍ സുക്കര്‍മാന്റെ റിപ്പോര്‍ട്ടും അങ്ങനെ തന്നെ "എന്ന് ഇപ്പോള്‍ പറയുന്ന താങ്കള്‍ ടൈപ്പിങ് അബദ്ധം എന്ന ആരോപണം എന്തു ചെയ്തു ?! " നിഷ്പക്ഷ  ഏജന്‍സികളുടെ കണക്കുകളും യു.എന്‍ റിപ്പോര്‍ട്ടുകളും " "ഇതു സംബന്ധിച്ച
പൊതുബോധവും " "കണ്മുമ്പിലെ യാഥാര്‍ത്ഥ്യങ്ങളും " താങ്കള്‍ സൂചിപ്പിക്കുന്നു.ഇവ എങ്ങനെയാണ് ഡോ:വിന്‍സ്ലോയുടെ ഡാറ്റയെ ദുര്‍ബലമാക്കുന്നതെന്നു മാത്രം താങ്കള്‍ വ്യക്തമാക്കുന്നില്ല.  "സൗദി കുഴഞ്ഞു വീഴുകയാണ് " എന്നെഴുതിയ താങ്കളാണ് യാഥാര്‍ത്ഥത്തില്‍ വസ്തുതകള്‍ക്കു മുന്നില്‍ കുഴഞ്ഞു
വീണതെന്ന് മുകളിലെ വിവരണങ്ങള്‍ തെളിയിക്കുന്നില്ലേ ?  കുഴഞ്ഞുവീണുവെന്നു മാത്രമല്ല "റോബര്‍ട്ട് വിന്‍സ്ലോയുടെ റിപ്പോര്‍ട്ട് തൃപ്തികരമെങ്കില്‍ ഫില്‍സുക്കര്‍മാന്റെ റിപ്പോര്‍ട്ടും അങ്ങനെ തന്നെ "  എന്നു കുമ്പസാരിക്കേണ്ടിയും വന്നില്ലേ ?
  
ലോകമെമ്പാടുമുള്ള ആധികാരിക ഏജന്‍സികളുടെ കണക്കുകളും യു.എന്‍ .റിപ്പോര്‍ട്ടുകളും ഡോ:വിന്‍സ്ലോയുടെ വിശകലനത്തെ ശരിവെക്കുന്നു.കണ്മുന്നിലെ യാഥാര്‍ത്ഥ്യങ്ങളും അങ്ങനെ തന്നെ. ഇതിനൊക്കെ ഏക അപവാദം താങ്കളുടെ 'ബോധം ' മാത്രമാണ്. അതാണ്‌ "പൊതുബോധം" എന്നു തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു എന്നുമാത്രം !


ഡോ:വിന്‍സ്ലോയുടെ വിശകലനം ശരിയല്ലെങ്കില്‍ അതു തെളിയിക്കേണ്ട ബാധ്യത താങ്കള്‍ക്കാണെന്നിരിക്കെ "അല്ലെങ്കില്‍ തെളിയിക്കുക" എന്നു പറഞ്ഞു മുങ്ങിയതു തമാശയായിടുണ്ട്! ഇതല്ലേ "വേഷം കെട്ടി ദാഹിക്കുന്ന"വരുടെ ഒത്ത ലക്ഷണം !!


10) "വിന്‍സ്ലോയുടെ റിപ്പോര്‍ട്ട്  ചെമ്പാണെങ്കില്‍ സുക്കര്‍മാന്റേത് സ്വര്‍ണ്ണമാണ്" എന്ന് ലേഖകന്‍ .സുക്കര്‍മാന്റേത് സ്വര്‍ണ്ണമാകുന്ന തെങ്ങനെയെന്നു ലേഖകന്റെ വിവരണത്തില്‍ നിന്നു തന്നെ മനസ്സിലാക്കാം .അദ്ദേഹത്തിന്റെ വാക്കുകള്‍ :
"അഭിമുഖത്തില്‍ പങ്കെടുത്ത ഒരാള്‍ സുക്കര്‍മാനോട് രസകരമായ ഒരു സ്വകാര്യാനുഭവം വര്‍ണ്ണിച്ചു: ഒരിക്കല്‍ അയാള്‍ ബാറില്‍ അടുത്ത സുഹൃത്തുമായി ബിയര്‍ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ സുഹൃത്ത് വികാരവേശത്തോടെ ചാടിയെഴുന്നേറ്റ് തനിക്ക് ദൈവവിശ്വാസമുണ്ടെന്ന് തുറന്നടിച്ചു. ദയവ് ചെയ്ത് അക്കാരണത്താല്‍ തന്നെ ഒരു മോശം വ്യക്തിയായി വിലയിരുത്തരുതെന്നും സുഹൃത്ത് അയാളോടഭ്യര്‍ത്ഥിച്ചുവത്രെ! (One man recounted the shock he felt when a colleague, after a few drinks, confessed to believing in God. “I hope you don’t feel I’m a bad person,” the colleague pleaded.’’P-16). മതഭക്തി അതിവിശിഷ്ടഗുണമാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് അവിശ്വസനീയമായി തോന്നാവുന്ന കുറ്റബോധമാണ് ആ ഡാനിഷ് യുവാവ് പ്രകടിപ്പിച്ചത്."


മദ്യം കഴിച്ചുകൊണ്ടിരിക്കെ ലഹരിബാധിതനായ ഒരാള്‍ ചാടിയെഴുന്നേറ്റു തുറന്നടിച്ച കാര്യങ്ങളാണ് സ്വര്‍ണം! ലോകോത്തര  കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ ഡാറ്റയെ ആസ്പദമാക്കിയ, സാന്‍ഡിഗോ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ക്രിമിനോളജിയില്‍ അതിവിദഗ്ധനും സര്‍വ്വാഗീകൃതനുമായ ഡോ:റോബര്‍ട്ട് വിന്‍സ്ലോയുടെ വിശകലനങ്ങള്‍ ചെമ്പും !
"ഒരാള്‍ പറഞ്ഞു " , "ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞു" ....എന്നിത്യാദി മറ്റുള്ളവര്‍ക്കു സ്ഥിരീകരിക്കാനാവാത്ത വിവരങ്ങളാണു സ്വര്‍ണം !! ആര്‍ക്കും പരിശോധിച്ചു സ്ഥിരീകരിക്കാവുന്ന ഇന്റര്‍പോള്‍ ഡാറ്റയാണ് ചെമ്പ്‌ !!!


'സ്വര്‍ണ ഡാറ്റ ' വേണ്ടവര്‍ ബാറിലേക്കും 'ചെമ്പു ഡാറ്റ' വേണ്ടവര്‍ ഇന്റര്‍പോള്‍ ആസ്ഥാനത്തും പോകുക !.


11) സൗദിയില്‍ "മാനഭംഗം" എന്നൊരു ഏര്‍പ്പാടില്ലെന്നും "പിന്നെ എങ്ങനെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ ലോകമറിയുന്നത് "എന്നും "കേസെടുത്തിട്ടു വേണ്ടേ അറിയാന്‍ " എന്നും പച്ചക്കള്ളം എഴുതിയ ലേഖകന്‍ കളം മാറ്റിച്ചവുട്ടി ഇങ്ങനെ തട്ടിവിടാന്‍ നിര്‍ബന്ധിതനായി :


"ഇനി അത്യപൂര്‍വമായിട്ടെങ്കിലും ശിക്ഷിക്കപ്പെടണമെങ്കില്‍ ഇര ധനികപുത്രിയോ പുരോഹിതബന്ധുവോ ആയാല്‍ മാത്രം പോരാ. പ്രതി ദരിദ്രനും സാമൂഹികമായി താണനിലയില്‍ ഉള്ളവനും മതനേതൃത്വത്തിന്റെ പിന്തുണയില്ലാത്തവനുമായിരിക്കണം. സൗദിയിലെ ശിക്ഷയുടെ ഒരു പ്രത്യേകതയെന്തെന്നാല്‍ അവിടെ ഉപരിവര്‍ഗ്ഗത്തിനും അമേരിക്കന്‍-ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും നിയമവ്യവസ്ഥയുടെ "ശല്യ'മില്ലെന്നതാണ്."


ജാളൃത മറക്കാനുള്ള ഈ പുതിയ നുണകള്‍ സൗദിയില്‍ ഡെന്മാര്‍ക്കിനേക്കാള്‍ മാനഭംഗം കൂടുതലാണെന്നു തെളിയിക്കുന്നുണ്ടോ?സ്കാന്റിനേവിയൻ രാജ്യങ്ങളെക്കാള്‍ കുറ്റകൃത്യങ്ങളും ബലാല്‍സംഗങ്ങളും വളരെ കുറവാണ് സൗദി,ഇറാന്‍ ,തുര്‍ക്കി എന്നിവിടങ്ങളില്‍ എന്നതിനു തെളിവു നല്‍കിയപ്പോള്‍ സൗദി (മറ്റു സ്ഥലങ്ങളെ പറ്റി മിണ്ടാട്ടമില്ല)യില്‍ നിയമപരമായി മാനഭംഗം തന്നെയില്ലെന്നും കേസെടുത്തിട്ടു വേണ്ടേ അറിയാന്‍ എന്നും ലേഖകന്‍ തട്ടിവിട്ടു.മാനഭംഗത്തിനു തടവുശിക്ഷയും വധശിക്ഷയും നല്‍കിയതിനു തെളിവു നല്‍കിയപ്പോള്‍ വാദം മറ്റൊന്നായി ! ഇര ധനിക പുത്രിയും പ്രതി ദാരിദ്രനുമാണെങ്കിലേ സൗദി അറേബ്യയില്‍ മാനഭംഗത്തിനു ശിക്ഷിക്കപ്പെടു എന്നായി !! അങ്ങനെയൊരു നിയമമേ ഇല്ലെന്നും പിന്നെയല്ലേ കേസെടുക്കാന്‍ എന്നും വാദിച്ചയാള്‍ കടുത്ത ജാളൃതയോടെയാണെങ്കിലും നിയമമുണ്ടെന്നും കേസെടുക്കാറുണ്ടെന്നും കടുത്ത ശിക്ഷകള്‍ നല്‍കാറുണ്ടെന്നും സമ്മതിക്കാന്‍ നിര്‍ബന്ധിതനായല്ലോ.അസൂയയും പകയും വിവരക്കേടും കൊണ്ടു മലീമസമായ മനസ്സ്‌ ഇതുകൊണ്ടൊന്നും തുറക്കപ്പെടില്ലല്ലോ .അതാ വരുന്നു അടുത്ത നുണകള്‍ ...ഇര ധനികപുത്രിയും പ്രതി ദരിദ്രനുമാകണമത്രേ ശിക്ഷിക്കപ്പെടാന്‍ ! ചരിത്രം കണ്ട ഏറ്റവും വലിയ മുതലാളിത്ത സാമ്പത്തിക സൈദ്ധാന്തികനായ ആദം സ്മിത്തിനു പോലും കണ്ടെത്താന്‍ കഴിയാതിരുന്ന കോമ്പിനേഷന്‍ !!


പണത്തെ പൂജിക്കുകയും മുതലാളികള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും വിടുവേല ചെയ്യുകയും സമ്പന്ന വിഭാഗങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയ-സാമ്പത്തിക 'സംസ്കാരം 'ആഗോളവത്ക്കരിക്കുകയും  ചെയ്ത ആധുനിക പാശ്ചാത്യന്‍ വ്യാവസായിക നാടുകളുടെ കുഴലൂത്തുകാരായ യുക്തിവാദികള്‍ സൗദിയില്‍ സമ്പന്ന വിഭാഗത്തിനു സ്വാധീനവും ദരിദ്രവിഭാഗത്തിന് അവഗണനയുമാണ് എന്നൊക്കെ തട്ടിമൂളിക്കുന്നതു ചിരിക്കു വക നല്‍കുന്നുണ്ട്. ആധുനിക കോളനി വാഴ്ച്ചയുടെ പ്രത്യായശാസ്ത്രമായ യുക്തിവാദ-ഭൌതികവാദത്തിന്റെ അപ്പോസ്തലന്മാരുടെ ദാരിദ്ര്യാനുരാഗത്തിനു മുന്നില്‍ മുതലക്കണ്ണീർ ഒന്നുമല്ല തന്നെ !


ഇര ധനികപുത്രിയായത്തിന്റെ പേരിലും പ്രതി ദാരിദ്രനായതിന്റെ പേരിലും മാത്രം ശിക്ഷിക്കപ്പെട്ടതിനു് ഉദാഹരണമായി ഒരു വ്യാജവാര്‍ത്ത പോലും ലേഖകനു ചൂണ്ടിക്കാട്ടാനില്ല . ഒരുദാഹരണം പോലും സ്റ്റോക്കില്ലെങ്കിലും നുണകള്‍ വര്‍ഷിച്ചുകൊണ്ടേയിരിക്കുക എന്നതാണ് കേരളിയ യുക്തിവാദികളുടെ പതിവു ശൈലിയെന്നു ഇതില്‍ നിന്നു വ്യക്തം . ആദ്യം എഴുതിവിട്ട കല്ലുവെച്ച നുണകളെ സംരക്ഷിക്കാന്‍ മറ്റൊരു കൂട്ടം കല്ലുവെച്ച നുണകള്‍ !!


1998 ജൂണ്‍ 3ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിതാ : മകലൂഷ് ലാന്‍ എന്ന ബ്രിട്ടീഷ് കാരിയെ ഇവോണ്‍ ഗിൽഫോർസിന്റെ വധത്തില്‍ പങ്കാളിയാണെന്നു കണ്ട് സൗദി ഗവണ്മെന്‍റ് ജയിലിലടച്ചുവെന്ന്! കൂട്ടത്തില്‍ മേരി ബെല്‍ അടക്കം മറ്റു രണ്ടു ബ്രിട്ടിഷുകാരികളെയും ശിക്ഷിച്ചിരുന്നു !!
ഇവയൊന്നും , കുറ്റകൃത്യങ്ങളും മാനഭംഗങ്ങളും ഡെന്മാര്‍ക്കിനെക്കാള്‍ സൗദിയില്‍ കൂടുതലാണെന്നു തെളിയിക്കുന്നില്ലെന്നു കൂടി മനസ്സിലാക്കിയാല്‍ നന്ന്. ഡെന്മാര്‍ക്കിനെ വെള്ളപൂശാനായിരുന്നല്ലോ ഈ നുണകളത്രയും തട്ടിവിട്ടത് !


12) ലേഖകന്‍ തുടരുന്നു :


"ഏഷ്യക്കാരനും കറുത്തവനും എളുപ്പം അയവങ്ങള്‍ നഷ്ടപ്പെടുന്നു. നൗഷാദുമാര്‍ പിറക്കുന്നത് അങ്ങനെയാണ്. നൗഷാദ് എന്റെ ജില്ലക്കാരനാണ്. രണ്ടുവര്‍ഷത്തിന് മുമ്പ് നൗഷാദിന്റെ കണ്ണ് ചൂഴ്‌ന്നെടുക്കാതിരുന്നതിന് അദ്ദേഹം നന്ദി പറഞ്ഞത് മുസ്‌ളീം മതദൈവത്തോടാണ്. ഞാന്‍ നന്ദി പറയുക ആ രാജ്യത്തോടാണ്. കാരണം അവര്‍ പണം കൊടുത്താല്‍ ശിക്ഷ മായിച്ചുകളഞ്ഞ് കണ്ണു തെളിയിക്കും. വേറെവിടെയുണ്ട് ഈ സൗകര്യം?! അപ്പോള്‍ പണമില്ലെങ്കിലോ?"


മറ്റൊരു പച്ചക്കള്ളം കൂടി .നൌഷാദിന്റെ കണ്ണു നഷ്ടപ്പെടുത്തുന്ന ശിക്ഷ പിന്‍വലിക്കപ്പെട്ടതിനു കാരണം നൌഷാദിന്റെ അടിയേറ്റ്‌ കണ്ണു നഷ്ടപ്പെട്ട  വാദി മാപ്പു കൊടുത്തതു കൊണ്ടാണ്. ഈയിനത്തില്‍ അഞ്ചുപൈസ പോലും നൌഷാദ് കൊടുത്തിട്ടില്ല. നൌഷാദ് പണം നല്‍കി,പണം നല്‍കിയാല്‍ ശിക്ഷ റദ്ദാക്കപ്പെടും ,  പണമില്ലെങ്കില്‍ രക്ഷയില്ല ....എന്നിങ്ങനെ എത്ര നുണകളാണ് തന്റെ ജില്ലക്കാരന്റെ കേസിനെപ്പറ്റി ലേഖകന്‍ തട്ടിവിട്ടത്‌ !! ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ .ഇതു സംബന്ധമായ ന്യൂസിന് (23 Jan 2006) നല്‍കിയ ശീര്‍ഷകമെങ്കിലും ലേഖകന്‍ വായിച്ചിരുന്നെങ്കില്‍ ( 'Noushad not to loose eye as Saudi victim pardons him' ) ഇത്തരം മുഴുനീള വിവരക്കേടുകള്‍ എഴുതേണ്ടി വരില്ലായിരുന്നു! (ആക്രമണത്തിനു ഇരയായവര്‍ പ്രതികള്‍ക്കു മാപ്പു നല്‍കുകയാണെങ്കില്‍ ശിക്ഷ റദ്ദാക്കപ്പെടുന്ന നിയമം ഇസ്ലാമിക നിയമത്തിന്റെ ഭാഗമാണെന്ന് സ്വന്തം നാട്ടിലെ പത്രങ്ങള്‍ പോലും സൂക്ഷ്മമായി വായിക്കാത്തവരുണ്ടോ അറിയുന്നു ! സ്വന്തം ജില്ലക്കാരനായ നൌഷാദിന്റെ കേസിനെപ്പറ്റി തെറ്റായ ധാരണ മാത്രമുള്ള ലേഖകന്‍ സൌദിയേയും തുര്‍ക്കിയേയും ഇറാനെയും കുറിച്ച് എഴുതിയാല്‍ എങ്ങനെയിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ !!)


13)  ലേഖകന്‍ തുടരുന്നു :


"ചോദ്യമിതാണ്: സൗദി അറേബ്യയില്‍ എത്ര അമേരിക്കന്‍ പൗരന്‍മാരുടെ തല വെട്ടിയിട്ടുണ്ട്? എത്രപേര്‍ കാരഗ്രഹത്തില്‍ കിടക്കുന്നു?ഉത്തരം ആലോചിച്ച് പറഞ്ഞാല്‍ മതി.അമേരിക്കക്കാരെ പോലെ ഇത്രയും ഉന്നതമായ ധാര്‍മ്മിക-സദാചാരശീലമുള്ള ജനത വേറെയുണ്ടോ? ഡേറ്റ താരതമ്യം ചെയ്ത് ഖണ്ഡിക്കുക."


അമേരിക്കയില്‍ മാനഭംഗവീരന്മാരായി വിലസുന്നവരും കൊലപാതകികളും മോഷ്ടാക്കളുമായി വിഹരിക്കുന്നവരും സൌദിയില്‍ മര്യാദക്കാരായില്ലെങ്കില്‍ ശരിയാവില്ലെന്ന കാര്യം സൌദിയിലെ  അമേരിക്കാര്‍ക്കറിയാം (ലേഖകന് അറിയില്ലെങ്കിലും ).അമേരിക്കയിലെ National Victims Center  കണക്കു പ്രകാരം 1990-ല്‍  മാത്രം  ആറുലക്ഷത്തി എണ്‍പത്തി മുവ്വായിരം (6,83,000) മാനഭംഗങ്ങള്‍ അമേരിക്കയില്‍ സ്ത്രികള്‍ക്കു നേരെ ഉണ്ടായി. ഇവരൊക്കെ സൗദിയിലെത്തിയാല്‍ ഒരു വര്‍ഷം ആറുലക്ഷത്തി എണ്‍പത്തി മുവ്വായിരം മാനഭംഗങ്ങള്‍
നടത്തുമോ രവിചന്ദ്രാ? ഒരിക്കലുമില്ല.ഇതിനുകാരണം അമേരിക്കക്കാരുടെ ധാര്‍മിക സദാചാരബോധാമാണെന്ന താങ്കളുടെ ധാരണ ബഹു തമാശ തന്നെ!


അമേരിക്കക്കാരുടെ ധാര്‍മിക സദാചാര ബോധമാണെങ്കില്‍ ഒരു വര്‍ഷം അമേരിക്കയില്‍  ആറുലക്ഷത്തി എണ്‍പത്തി മുവ്വായിരം മാനഭംഗങ്ങള്‍ നടക്കുമോ ? താങ്കളുടെ 'യുക്തി' തലകുത്തി നില്‍ക്കുക(അതോ കിടക്കുകയോ ?)യാണ്.സൗദി സമൂഹത്തിന്റെ ധാര്‍മിക സദാചാര ബോധവും അതു
പ്രതിഫലിപ്പിക്കുന്ന കര്‍ശന നിയമങ്ങളുമാണ് അവിടത്തെ അമേരിക്കക്കാരനെ മര്യാദക്കാരാക്കുന്നത് .ഇത്തരം സാമാന്യ വിവരമോ ചിന്താശീലമോ അശേഷമില്ലാതെ ലേഖകന്‍ വെല്ലുവിളിക്കുകയാണ് :"ഡാറ്റ താരതമ്യം ചെയ്ത് ഖണ്ഡിക്കുക ".!!
അമേരിക്കക്കാരുടെ മാനഭംഗ'സംസ്കാരം' സാമൂഹിക പ്രശ്നമായതിനെപ്പറ്റി ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ എഴുതിയത് താഴെ ചേര്‍ക്കുന്നു :


"അമേരിക്കയിലെ വനിതാ സൈനികര്‍ പുരുഷ സൈനികരുടെ ബലാല്‍സംഗം സഹിക്കാന്‍ കഴിയാതെ പൊറുതിമുട്ടി ഡിഫെന്‍സ് ഡിപ്പാര്‍ട്ടുമെന്റിനെ പ്രതിചേര്‍ത്ത്  കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തിരിക്കുന്നു എന്നതാണ് ഒടുവിലത്തെ വാര്‍ത്ത (New York Times , 2011 Feb 15) (അമേരിക്കയിലെ സര്‍ക്കാര്‍ അനുകൂലമായ പ്രമുഖ പത്രത്തിലും "Typing Error" സംഭവിച്ചുവെന്ന എതിര്‍വാദം വരില്ലെന്ന പ്രതീക്ഷയോടെ...) . ഡിഫെന്‍സ് സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ്‌ ,മുന്‍ ഡിഫെന്‍സ് സെക്രട്ടറി റൊണാള്‍ഡ് റംസ്ഫെല്‍ഡ് എന്നിവര്‍ ബലാല്‍സം ഗക്കാരായ പുരുഷസൈനികരെ സംരക്ഷിക്കുകയും ജോലിക്കയറ്റം  നല്കുക യും  ചെയ്തു എന്നാണ് ഫെഡറല്‍ ലോസ്യൂട്ടില്‍ പറഞ്ഞിട്ടുള്ളത്‌. ബലാല്‍സംഗം ദിനചര്യയാക്കിയവരെ സംരക്ഷിക്കുകയും സ്ഥാനക്കയറ്റം നല്‍കി ആദരിക്കുകയും ചെയ്യുന്ന അമേരിക്കയെ ലോകോത്തര വികസിത-സംസ്കാര മാതൃകയാക്കുകയും ബലാല്‍സംഗക്കാരെ വധിക്കുക വരെ ചെയ്യുന്ന സൗദി അറേബ്യയെ പ്രാകൃത രാജ്യമാക്കുകയും ചെയ്യുന്ന  യുക്തി വാദ-നിരീശ്വര വാദം സാംസ്കാരിക ബോധമുള്ളവര്‍ക്കു  നാണക്കേടാണ്(ഈ 'നാണക്കേടി'ന്റെ ചരിത്രപരമായ വേരുകള്‍ മറ്റൊരു വിഷയമായ തിനാല്‍ തത്കാലം മാറ്റിവെയ്ക്കുന്നു). 

'ന്യൂയോര്‍ക്ക്‌ ടൈംസി'ല്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് നോക്കൂ : Military Is Rife With sexual Abuse (A Report By:Ashley Parker) . നാടിനു വേണ്ടി ജീവത്യാഗം ചെയ്യാന്‍ തയ്യാറായി വരുന്ന വനിതാ സൈനികര്‍ക്കു  വരെ രക്ഷയില്ലാത്ത നാടാണ് അമേരിക്ക.(മറ്റു വികസിത നാടുകളിലെ സ്ഥിതിവിവരക്കണക്കു കളുടെ മലര്‍മഞ്ചല്‍ തത്ക്കാലം തുറക്കുന്നില്ല ;ആവശ്യമെങ്കില്‍ പിന്നീട്) .സൈന്യത്തിലെ ബലാല്‍സംഗം വ്യാപകമായൊരു സാമൂഹിക പ്രശ്നമായതിനാല്‍ അതിനെതിരെ പ്രതികരിക്കാന്‍ അമേരിക്കയില്‍  സംഘടന പോലും  രൂപം കൊണ്ടിട്ടുണ്ട്- Service Women's Action Network. വില്‍കിന്‍സ് എഴുതിയ മറ്റൊരു വാര്‍ത്തയുടെ തലക്കെട്ട് 'Rape Epidemic Plagues US Military' (18 Feb 2011) . വനിതാ സൈനിക രുടെ മാനത്തിനു പോലും വിലയില്ലാത്ത ഐക്യനാടുകളില്‍ സാധാരണ പൌരന്മാരുടെ കാര്യം പറയണോ? സ്വര്‍ണ്ണത്തിനു തുരുമ്പു പിടിച്ചാല്‍ ഇരുമ്പിന്റെ കഥ പറയണോ ?(ഇതിന്റെ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ പിന്നീട് ;വേലി തന്നെ മാനം  തിന്നുന്ന അമേരിക്കന്‍ പാഠങ്ങള്‍ "എത്ര കുറച്ചു പറയുന്നുവോ അത്രയും നന്ന്" !!)."



ഇതേപ്പറ്റി ഒരക്ഷരം ഉരിയാടാതെ ഒട്ടകപ്പക്ഷി നയം സ്വീകരിച്ച് പോസ്റ്റിട്ട ലേഖകന്‍ അമേരിക്കക്കാര്‍ക്ക് "ഉന്നതമായ ധാര്‍മ്മിക സദാചാരശീല"മില്ലെന്നു തെളിയിക്കാന്‍ എന്നെ വെല്ലുവിളിച്ചതു കേമമായിട്ടുണ്ട് !! ഏതായാലും അമേരിക്കക്കാരുടെ  "ഉന്നതമായ ധാര്‍മ്മിക സദാചാരശീലം" തെളിയിക്കാന്‍ സൗദി
അറേബ്യയിലേക്കു പോകേണ്ട ഗതികേട് ലേഖകനുണ്ടായതു വിധിവൈപരീത്യം തന്നെ !


14) ലേഖകന്‍ എഴുതി :

"ഇസ് ളാമിക നിയമം നിലനില്‍ക്കുന്ന സൗദിയില്‍ "മാനഭംഗം" എന്നൊരു ഏര്‍പ്പാടില്ല! There is Only 'adultery' in Islam and no such thing as 'rape'. പിന്നെയെങ്ങനെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ ലോകമറിയുന്നത്. കേസെടുത്തിട്ട് വേണ്ടേ അറിയാന്‍."


ഇതിനു മറുപടിയായി ഞാനെഴുതി :


"ലേഖകന്റെ വരികളെല്ലാം പച്ചക്കള്ളങ്ങളാണ്. അമേരിക്ക യിലെ പ്രമുഖ ടി.വി ചാനലായ എ.ബി .സി  ന്യൂസ് ( 2007-Nov21 ) റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ഒരു യുവതിയെ ബലാത്സംഗം ചെയ്തതിന് സൗദി അറേബ്യയില്‍ ഏഴു പേരെ  രണ്ടു  മുതല്‍ ഒമ്പതു വര്‍ഷം വരെ തടവു ശിക്ഷക്കു വിധിച്ചതായി പറയുന്നു .എ.ബി .സി  ന്യൂസിനുവേണ്ടി ലാറ തയ്യാറാക്കിയ എക്സ്ക്ളൂസീവ് റിപ്പോര്‍ട്ടിലാ ണിത്(സൗദി ഗവര്‍മെന്റിന്റെ സ്പോൺസേർഡ് ന്യൂസല്ലെന്നർത്ഥം. എല്ലാ സർക്കാർ ന്യൂസുകളും സ്പോൺസേർഡ് ന്യൂസാണെന്നറിയാ ത്തവരാണ്‌ സൗദിയുടേതു മാത്രം സ്പോൺസേർഡ് ന്യൂസാണെന്ന ആരോപണമുന്നയിക്കുന്നത്!) . സൗദി അറേബ്യയിൽ ബലാൽ സംഗത്തിന്‌ ഏഴുപേരെ ഒമ്പതുവർഷംവരെ ജയിൽതടവിനു ശിക്ഷിച്ചുവെന്ന അമേരിക്കയിലെ പ്രമുഖ ടി.വി ചാനലായ എ.ബി.സി  ന്യൂസിന്റെ വാർത്ത  ടൈപ്പിങ് പിശകാവാൻ തരമില്ല. ചിലപ്പോൾ ക്യാമറാ പിശകായിരിക്കും!! ഹോ! കേരള ഡോക്കിൻ സുമാരുടെ 'യുക്തി'യുടെയും 'സത്യസന്ധത'യുടെയും ഊക്ക്  പോയ പോക്ക് വിചിത്രം തന്നെ!

ഇനി , സൗദിഅറേബ്യൻ മന്ത്രാലയം 2010 ഒക്ടോ 22നു പുറത്തി റക്കിയ ഒരു പ്രസ്താവന: ഒരു സ്ത്രീയെ വീട്ടിൽകയറി ബലാൽസംഗം ചെയ്ത രണ്ടു പേരെ തലവെട്ടിയെന്ന്! 

മരപ്പട്ടിക്കു കൂട്ട് ഈനാംപേച്ചി എന്ന ചൊല്ലിനെ ഓർമ്മിപ്പിക്കും വിധം ,മുസ്ലിം നാമധാരികളായ ചില യുക്തിവാദി ബഫൂണുകളിൽ നിന്നും ഖുർആൻ പഠിച്ചാൽ ലേഖകൻ എഴുതിയ മഠയത്തരങ്ങളായിരിക്കും ഫലം. ബലാൽസംഗത്തിനു ശിക്ഷ വിധിക്കാൻ നാലാൾകാൺകെ അതു ചെയ്യണമെന്ന നിയമമൊന്നും ഇസ്ലാമിലില്ലെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെയുണ്ട്.അതിന്‌ അടിസ്ഥാനമായ ഇസ്ലാമിക പ്രമാണങ്ങളും അവർ ഹാജറാക്കിയിട്ടുണ്ട്."
അപ്പോള്‍ ലേഖകന്റെ മറുപടി നോക്കൂ :
" എ.ബി. സി ന്യൂസ് എപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തു? ലിങ്ക് ദയവായി തന്നാലും. മറ്റൊന്നുമല്ല, ആ റിപ്പോര്‍ട്ട് വളരെ രസകരമായി തോന്നുന്നു. ലാറ റിപ്പോര്‍ട്ട് ചെയ്തുവത്രെ? ഏതു ലാറ? ബ്രയാന്‍ ലാറയൊന്നുമല്ലെന്ന് കരുതട്ടെ. ബലാല്‍സംഗത്തിന് ഏഴുപേര്‍ക്ക് 2 മുതല്‍ 7 വര്‍ഷത്തെ തടവോ? എന്താണതിന്റെ മതയുക്തി? "
 

(6)......സൗദി മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പ് തരക്കേടില്ലാത്ത തമാശ തന്നെയെന്ന് സമ്മതിക്കണം. 'വളേരേ' വിശ്വസനീയമായ ഒന്ന്!! ബലാല്‍സംഗം ചെയ്തുകഴിഞ്ഞ ഉടനെ തന്നെ സംഭവസ്ഥലത്തുവെച്ച് തല വെട്ടുകയായിരുന്നുവോ സര്‍? അതോ പിന്നീടാണോ ആ 'നീതി' നടപ്പിലാക്കിയത്? പ്രതികള്‍ ബലാല്‍സംഗം ചെയ്തതാണെന്ന് തെളിയച്ചതെങ്ങനെയെന്നും റപ്പോര്‍ട്ടിലുണ്ടെന്ന് ആശിക്കട്ടെ. In Saudi Arabia marriage very often proves to be an institution for constitutionlized rape. Because the wife can't complain against 'marital sexual abuse'. You may kindly enquire.

സ്ത്രീകള്‍ക്കെതിരെയുള്ള ഭീകരതയില്‍ ലോകറിക്കാഡിട്ട സൗദി മന്ത്രാലയം(ഏത് മന്ത്രാലയമാണാവോ? വിനോദ-ടൂറിസം വകുപ്പല്ലെന്ന് കരുതട്ടെ) ഇങ്ങനെ മുഖംമിനുക്കാന്‍ കെട്ടിയെഴുന്നെള്ളിക്കുന്ന 'രസഗുളകള്‍' ഇവിടെ ഉദ്ധരിച്ചത് മോശമായിപ്പോയി. ഇതേ കിട്ടിയുള്ളോ!? പിന്നെ ഒരു എ.ബി.സി ന്യൂസും. അങ്ങനെ കാര്യം തീര്‍പ്പായി. സൗദിയില്‍ ഇതുവരെ മാനഭംഗത്തിന് രണ്ടുപേരെ തലവെട്ടുകയും ഏഴുപേരെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിട്ടുണ്ട്. സൗദി നിലവില്‍ വന്നതിന് ശേഷമുള്ള മൊത്തം കണക്കാണോ ഇത്? അപ്പോള്‍ ബാക്കി മാനഭംഗങ്ങളുടെയൊക്കെ കാര്യം എന്തായി സര്‍?മാനഭംഗപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടോ? ചെയ്യുമ്പോഴൊക്കെ ഇതേ ശിക്ഷ ഉണ്ടാകാറുണ്ടോ?"
......
"ബലാല്‍സംഗം നാലാള്‍ കാണ്‍കെ ചെയ്യുകയെന്നത് വലിയ വിഷമം പിടിച്ച പണി തന്നെയാണ്. ഞാന്‍ പറഞ്ഞതും മറ്റൊന്നല്ല. പക്ഷെ ഇസ് ളാമിക നിയമമനുസരിച്ച്‌ മാനഭംഗത്തിന് ശിക്ഷിക്കണമെങ്കില്‍ നാല് പുരുഷ 'സാക്ഷി'കള്‍ വേണം. അല്ലെങ്കില്‍ മറിച്ച് തെളിയിക്കുക."


ഒന്നാന്തരം സമർത്ഥനം!! ഏതായാലും പുരോഗതിയില്ല എന്നു പറഞ്ഞുകൂടാ. ഇസ്ലാമിക നിയമ പ്രകാരം സൌദിയില്‍ നിയമപരമായി  'മാനഭംഗം' തന്നെയില്ലെന്നും കേസേടുക്കാറു പോലുമില്ലെന്നും നുണകളെഴുതി വിട്ട ലേഖകന്‍ ഇപ്പോള്‍ അന്വേഷണം ആരംഭിച്ചതു പുരോഗതി തന്നെ!!! മാനഭംഗത്തിനു തടവുശിക്ഷയും വധശിക്ഷയും നല്‍കിയതിന്റെ വാര്‍ത്ത തയ്യാറാക്കിയതാരാണ്? ഇസ്ലാമിക നിയമപ്രകാരം തടവുശിക്ഷയും വധശിക്ഷ വരെയും നല്‍കുന്നതിന്റെ അടിസ്ഥാനമെന്താണ്? ....എന്നൊക്കെ നുണപ്രചാരണത്തിനു ശേഷമാണെങ്കിലും അന്വേഷിക്കാന്‍ തോന്നിയതു ശുഭലക്ഷണം !


മുസ്ലിം നാമധാരികളായ ചില യുക്തിവാദി ബഫൂണുകളില്‍ നിന്നു് ഇനി വസ്തുതപരമായ യാതൊന്നും കിട്ടാനില്ലെന്നും കിട്ടുന്നതൊക്കെ അക്കിടി പറ്റുന്ന നുണകളാണെന്നും ലേഖകന് ഇപ്പോളും ബോദ്ധ്യമായിട്ടുണ്ടെന്നു കരുതുന്നില്ല.എങ്കിലും ഇതൊക്കെ ഇപ്പോഴെങ്കിലും അന്വേഷിച്ചു തുടങ്ങിയതിനു നന്ദി. കൂടുതല്‍ മഠയത്തരങ്ങള്‍ എഴുതുന്നതിനു മുന്‍പ് കുറച്ചെങ്കിലും പഠിക്കാന്‍ ശ്രമിക്കുന്നത് വിദ്യാര്‍ത്ഥിക്കു മാത്രമല്ല അദ്ധ്യാപകനും നല്ലതാണല്ലോ .


പച്ചനുണകള്‍ തട്ടിവിട്ടത് സയുക്തികം തെളിവുകള്‍ നിരത്തി ഖണ്ഡിക്കപ്പെട്ടപ്പോള്‍ ലേഖകന്‍ കിടന്നു പുളയുന്നതു കണ്ടില്ലേ ? വിവരക്കേടുകളില്‍ നിന്നും ജനിക്കുന്ന കുറെ മഠയന്‍ സംശയങ്ങള്‍ പരിഹാസത്തില്‍ പൊതിഞ്ഞു നിരത്തിയാല്‍ സമര്‍ത്ഥ നമാകുമെന്നു ധരിച്ച ലേഖകന്‍ മറ്റെന്തു ചെയ്യാന്‍ ?!
ഏതായാലും ഇത്തരം സംവാദങ്ങള്‍ക്കു ചാടിയിറങ്ങുന്ന ഇക്കൂട്ടര്‍ക്ക്‌  സാമാന്യ വിവരമെങ്കിലും ഉണ്ടാകുമെന്ന ധാരണ തെറ്റാണെന്നു വ്യക്തമായില്ലേ?!!!




15) ലേഖകന്റെ വമ്പന്‍ സംശങ്ങള്‍ നോക്കൂ :
"വാര്‍ത്തകള്‍ തപ്പിയെടുത്ത് ഹാജരാക്കുമ്പോള്‍ അതിന് അല്‍പ്പം ആനച്ചന്തമൊക്കെ നാം പ്രതീക്ഷിക്കും. പക്ഷെ അതിവിടെ കാണാനില്ല.ബലാല്‍സംഗം ചെയ്തതിന് ഒരു കൂട്ടര്‍ക്ക് രണ്ടുമുതല്‍ ഏഴുവര്‍ഷം തടവു കൊടുക്കുകയും മറ്റൊരു കൂട്ടരുടെ തല വെട്ടുകയുമോ? ഇതെന്തു നീതിന്യായം? സൗദി നിയമത്തില്‍ നിലനില്‍ക്കുന്ന നഗ്നമായ വിവേചനമല്ലേ സര്‍ ഈ കാണുന്നത്? അങ്ങയെപ്പോലെ ധര്‍മ്മിഷ്ഠനായ ഒരാള്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതാണ്. ഹമുറാബി നിയമങ്ങള്‍ (Hamurabi code) ആധാരമാക്കി രൂപം കൊണ്ട ഒരു നിയമവ്യവസ്ഥയില്‍ 'കണ്ണിന് കണ്ണ്, പല്ലിന് പല്ല്' എന്നതാണ് കണക്ക്. ആ നിലയ്ക്ക് ബലാല്‍സംഗത്തിന് ശിക്ഷയെന്തെന്ന് ഊഹിക്കാവുന്നതേയുള്ളു. പക്ഷെ ഇവിടെ സൂചിപ്പിക്കുന്ന രണ്ടെണ്ണവും ആ ഗണത്തില്‍ പെടുന്നില്ല.എന്താവാം ശിക്ഷാരഹസ്യം??!! ഈ രണ്ടു റിപ്പോര്‍ട്ടുകളും താങ്കളെ ഒട്ടു സഹായിക്കുന്നില്ലല്ലോ ശ്രീ.എന്‍.എം.ഹുസൈന്‍."




രണ്ടാളുകളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്കു വധശിക്ഷയും  രണ്ടു പ്രതികള്‍ക്കു ജീവപര്യന്തം തടവും മൂന്നു പ്രതികള്‍ക്ക്‌ അഞ്ചുവര്‍ഷം തടവും വിധിക്കുകയും മറ്റു് ആറു പ്രതികളെ വെറുതെ വിടുകയും ചെയ്തു എന്ന വാര്‍ത്ത (സാധാരണ പത്രങ്ങളില്‍ വരുന്നത് ) വായിക്കുന്ന പ്രൊഫ:രവിചന്ദ്രന്‍ ഇതേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുമെന്നുറപ്പാണ് !!!: രണ്ടാളുകളെ കൊലപ്പെടുത്തിയാല്‍ ഒരാള്‍ക്ക്‌ വധശിക്ഷയും രണ്ടുപേര്‍ക്ക് ജീവപര്യന്തം തടവും മൂന്നുപേര്‍ക്ക് അഞ്ചുവര്‍ഷം തടവും ആറുപ്രതികളെ വെറുതെ വിടുകയും ചെയ്യുകയോ ? ഇതെന്തു നീതിന്യായം ? നഗ്നമായ വിവേചനമല്ലേ ഇത്?!!!


കണ്ണിനു കണ്ണ് ,പല്ലിന് പല്ല് എന്നതുപോലെ ബലാല്‍സംഗത്തിനു ബലാല്‍സംഗം എന്നും ഹമുറാബി നിയമവ്യവസ്ഥയില്‍ ഉള്ളതായി ലേഖകന്‍ ധരിച്ചാലും അത്ഭുതമില്ല!!! ഒരു ശരാശരി പത്രവായനക്കാരന്റെ sense പോലും യുക്തി -നിരീശ്വരവാദികളുടെ അഭിനവ ആചാര്യന്മാര്‍ക്ക് ഇല്ലാതെ പോയല്ലോ എന്നു സഹതപിക്കാനേ നിവൃത്തിയുള്ളൂ.


16) ലേഖകന്റെ ഉപസംഹാരം :


"മരപ്പട്ടി, ഇനാംപേച്ചി, യുക്തിവാദി ബഫൂണുകള്‍,അക്കാദമിക് നട്ടെല്ലില്ലായ്മ...... ഒക്കെകൂടി കെട്ടിപൊതിഞ്ഞ് സ്‌നേഹപൂര്‍വം അടുത്ത തപാലില്‍ അങ്ങേയ്ക്ക് തിരിച്ചയയ്ക്കുന്നു. സ്റ്റാമ്പൊട്ടിക്കുന്നുണ്ട്. താങ്കള്‍ക്ക് അതുമൂലം ഇനിയൊരു വിഷമം ഉണ്ടാകരുതല്ലോ.
പ്രതികരിച്ചതിന് വളരെ നന്ദി."
 

ഇതൊന്നും താങ്കള്‍ സൂക്ഷിച്ചു വെക്കാന്‍ അയച്ചതല്ല. യഥാര്‍ത്ഥ സ്ഥിതിയെപ്പറ്റി ബോധാവാനാകാനുള്ള സൂചനകള്‍ മാത്രം. ഇത്തരം ഗുണങ്ങള്‍ സഹജമായുള്ളവര്‍ക്ക്‌ ഇത്തരം പ്രയോഗങ്ങള്‍ അയച്ചുതരുന്നത് അധികപ്പറ്റാണെന്നും അറിയാം. തിരിച്ചയച്ചതിനു നന്ദി. Acknowledged!!!