ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Friday, August 5, 2011

ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം

ഒരു വര്‍ഷം ആറുലക്ഷത്തി എണ്‍പത്തി മുവ്വായിരം (National Victims Center ന്റെ 1990 ലെ കണക്ക് ) മാനഭംഗങ്ങള്‍ നടക്കുന്ന ,യുക്തി-നിരീശ്വരവാദികളുടെ ശാസ്ത്ര-സാങ്കേതിക രാജ്യമായ അമേരിക്കയുടെ വികൃതമുഖം തുറന്നുകാട്ടപ്പെട്ടപ്പോള്‍ ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചതുപോലെയായ അവര്‍ പുത്തന്‍ നുണകളുമായി നെട്ടോട്ടത്തിലാണ്. പുതിയ കഥകള്‍ ക്ലൈമാക്സിലേക്കാണ് .
ഓരോന്നായി പരിശോധിക്കാം .


(1) രണ്ടു ലക്ഷത്തി പതിനാറായിരത്തി അറുനൂറ് (2,16,600) തടവുകാരെ ഒരു വര്‍ഷത്തിനിടെ മാത്രം ലൈംഗിക പീഡനത്തിനിരയാക്കുന്ന രാജ്യമാണ് അമേരിക്ക. 2008-ല്‍ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ Department  of Justice പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്  ഈ കണക്കുള്ളത്.(അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക കണക്കുപ്രകാരം )രണ്ടു ലക്ഷത്തിപതിനായിരത്തി അറുനൂറ് തടവുകാര്‍ ലൈംഗിക പീഡനത്തിനിരയായി അമേരിക്കന്‍ തടവറകളില്‍ നിന്നു കൂട്ടനിലവിളി ഉയര്‍ത്തിയിട്ടും പ്രൊഫ:രവിചന്ദ്രന്‍ അതു കേട്ടിട്ടില്ല! അറിഞ്ഞിട്ടില്ല !!അവരോടു കാരുണ്യം തോന്നിയിട്ടില്ല !!! അവര്‍ക്കു വേണ്ടി കേണിട്ടില്ല !!!! അവര്‍ക്കായി ഒരു വരി പോലും കുറിച്ചിട്ടില്ല !!!!! എന്നാല്‍ ഈ കേരളീയ ഹ്യൂമനിസ്റ്റ് ഇതാ ഇറാനിലെ തടവറയില്‍ നിന്നുയരുന്ന നിലവിളികള്‍ കേട്ടു എന്നവകാശപ്പെടുന്ന പുതിയോരു പോസ്റ്റിട്ടിരിക്കുന്നു :ഇറാനിലെ നിലവിളികള്‍




ഒരു വര്‍ഷം രണ്ടു ലക്ഷത്തി പതിനാറായിരത്തി അറുനൂറു തടവുകാര്‍ അമേരിക്കയില്‍ ലൈംഗിക പീഡനത്തിനിരയാവുന്നുവെന്ന് അമേരിക്കന്‍ ഗവണ്‍മെന്‍റ് തന്നെ ഔദ്യോഗികമായി വ്യക്തമാക്കുന്നു.എന്നാല്‍ ഇറാനില്‍ നിന്നു് എത്ര പേരുടെ നിലവിളിയാണു കേട്ടതെന്നു ലേഖകന്‍ പറയുന്നില്ല.അഞ്ചോ ?പത്തോ ?നൂറോ ?ആയിരമോ ?......ഒരു തിട്ടവുമില്ല .
ഇറാന്റെ കണക്കോ അമേരിക്കയുടെ കണക്കോ സ്വന്തം കള്ളക്കണക്കു പോലുമോ അദ്ദേഹം ഹാജറാക്കുന്നില്ല!


ആകെക്കൂടി ലേഖകന്‍ സൂചിപ്പിക്കുന്ന കണക്ക് “നൂറ് കണക്കിന്” എന്നു മാത്രമാണ്!! രണ്ടു ലക്ഷത്തി പതിനാറായിരത്തി അറുനൂറു (2,16,600) തടവുകാര്‍ ഒരൊറ്റ വര്‍ഷം ലൈംഗിക പീഡനത്തിന് ഇരയാവുന്ന, ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്കയില്‍ നിന്നുയരുന്ന ലക്ഷങ്ങളുടെ നിലവിളികള്‍ കേള്‍ക്കാത്ത വിധം കേള്‍വിയും ഹൃദയവും മരവിച്ചുപോയ രവിചന്ദ്രന്‍ , തന്റെ കള്ളക്കണക്കുകളിലെ 'നൂറുകണക്കിനു' പേരുടെ നിലവിളികള്‍  കേട്ട് ഹൃദയം കേഴുന്നു. ആരും  ആശ്ചര്യപ്പെട്ടുപോകും.






2) ലേഖകന്‍ എഴുതിയ ദീര്‍ഘമായ ഈ വരികളൊക്കെയും കള്ളക്കഥകളും വിവരക്കേടുകളും മാത്രമാണ്:


"ഇസ്‌ളാമിക നിയമനുസരിച്ച് ഒരു കന്യകയെ ഇത്തരത്തില്‍ വധിക്കാനാവില്ല. അവള്‍ മതമേധാവിമാരുടെ കണ്‍മുന്നില്‍വെച്ച് മരണശിക്ഷ കിട്ടേണ്ട കടുത്ത കുറ്റം (ഉദാ- ബുര്‍ഖ ഉയര്‍ത്തി സ്വന്തം തലമുടി അന്യപുരുഷനെ കാണിക്കുക!) ചെയ്‌തെന്നിരിക്കട്ടെ. എന്നാലും അവളെ കൊല്ലാനാവില്ല. പക്ഷേ, ഈ തടസ്സം നിസ്സാരമായി പരിഹരിക്കാവുന്നതേയുള്ളു. എങ്ങനെ? കന്യകയെ ഇസ്‌ളാമിക് സെക്യൂരിറ്റി ഗാര്‍ഡുകളെകൊണ്ട് ബലാല്‍സംഗം ചെയ്താല്‍ പ്രശ്‌നം തീര്‍ന്നു. പിന്നെയവള്‍ കന്യകയല്ലല്ലോ! വധിക്കാന്‍ നിയമതടസ്സവുമില്ല! ഇത്തരം ശിക്ഷാരീതികള്‍ ഇസ്‌ളാമികരാജ്യങ്ങളില്‍ അത്ഭുതമല്ല. ഇതൊക്കൈ കണ്ട് മറ്റുള്ളവര്‍ അത്ഭുതപ്പെടുന്നതിലേ അവര്‍ക്കത്ഭുതമുള്ളു. 'ആഭ്യന്തരപീഡനവും ബാഹ്യഭീകരത'യുമാണ് (Torture within and Terror without ) ഇസ്‌ളാം അനുവര്‍ത്തിക്കുന്നതെന്ന നിരീക്ഷണത്തിന് മുന നല്കുന്ന സാഹചര്യമാണിത്.'' (നാസ്തികനായ ദൈവം, ഡി.സി ബുക്‌സ് കോട്ടയം, പേജ് 458-461)(12) സെക്യൂരിറ്റി ഗാര്‍ഡുകള്‍ കുറ്റവാളികളായ കന്യകകളെ മാനംഭഗപ്പെടുത്തി പങ്കിലകളാക്കി നരകത്തിലയക്കുന്നത് ഇറാനില്‍ ഒരു കൗതുക വാര്‍ത്തയേ അല്ല. ഈയിടെ ഇറാനില്‍ നടന്ന ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ അറസ്റ്റിലായ നിരവധി വിദ്യാര്‍ത്ഥിനികളെ ജയില്‍ ഗാര്‍ഡുകള്‍ (paramilitary Basiji militia) കൂട്ടത്തോടെ മാനഭംഗപ്പെടുത്തുകയായിരുന്നു. അവര്‍ സ്വര്‍ഗ്ഗത്ത് പ്രവേശിക്കാതിരിക്കാന്‍ വേണ്ടിയാണത്രെ ഗാര്‍ഡുകള്‍ ഈ പുണ്യകര്‍മ്മം ചെയ്യുന്നത്! വിശദാംശങ്ങളും അനുബന്ധ വിവരങ്ങള്‍ക്കും നൂറ്ക്കണക്കിന് ലിങ്കുകള്‍ ലഭ്യമാണ്. രണ്ടുമൂന്നെണ്ണം ഇവിടെ കൊടുക്കുന്നു: http://www.mererhetoric.com/2009/07/19/figures-iranian-prison-guards-rape-female-prisoners-before-execution-lest-they-go-to-paradise/(2) www.facebook.com/video/video.php?v=101968506480866 (3)ww.iran-bulletin.org/women/RAPE.html 

ആത്മീയ നേതാവ് അയത്തൊള്ള അലി ഖൊമൈനിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇറാനിയന്‍ ജയിലുകളില്‍ കന്യകയായ യുവതികള്‍ ഇത്തരത്തില്‍ നിര്‍ദ്ദയം പീഡിപ്പിക്കപ്പെടുന്നത്. വധശിക്ഷയ്ക്ക് തലേന്നാണ് 'കന്യകയായ കുറ്റത്തിന്' ഈ കഠിനശിക്ഷ. വധശിക്ഷയേക്കാള്‍ ഈ ബലാല്‍സംഗമാണ് പെണ്‍കുട്ടികളെ സംബന്ധിച്ച് വലിയ പേടിസ്വപ്നം. ഇതു ഭയന്ന് തങ്ങള്‍ കന്യകകളല്ലെന്ന് തെളിയിക്കാന്‍ ഇരകള്‍ പല സൂത്രപ്പണികളും ഒപ്പിക്കാറുണ്ട്. പക്ഷെ അതാകട്ടെ ഗാര്‍ഡുകള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ് ചെയ്യുന്നത്. കാരണം കന്യകയാണെങ്കില്‍ ചില 'ഫോര്‍മാലിറ്റി'കളൊക്കെയുണ്ട്. ഗാര്‍ഡുമാര്‍ക്കിടയില്‍ നറുക്കിട്ടെടുത്ത് വേണം അന്ത്യരാത്രിയില്‍ വിവാഹം നടത്താന്‍. ശേഷം ജയിലില്‍ വെച്ച് വിവാഹസര്‍ട്ടിഫിക്കേറ്റ് നിര്‍മ്മിച്ച് സീലടിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കണം. കുറ്റം പറയരുതല്ലോ, ഒപ്പം വിവാഹസമ്മാനമായി ഒരു പെട്ടി നിറയെ മിട്ടായികളും വീട്ടിലെത്തിക്കും. വിവാഹശേഷം 'വരന്‍' ആദ്യരാത്രി ആഘോഷിക്കുന്നു.'വധു'വിന് പിന്നൊരു രാത്രിയില്ല! ഇതുപോലൊരു ഒരു ആദ്യരാത്രി ആഘോഷത്തിന് സാക്ഷിയായ ഒരു സെക്യൂരിറ്റി ഗാര്‍ഡ് പറയുന്നതിനെ പറ്റി താഴെ വായിക്കുക:

In the Islamic Republic it is illegal to execute a young woman, regardless of her crime, if she is a virgin, he explained. Therefore a “wedding” ceremony is conducted the night before the execution: The young girl is forced to have sexual intercourse with a prison guard – essentially raped by her “husband.”…

“I could tell that the girls were more afraid of their ‘wedding’ night than of the execution that awaited them in the morning. And they would always fight back, so we would have to put sleeping pills in their food. By morning the girls would have an empty expression; it seemed like they were ready or wanted to die. I remember hearing them cry and scream after [the rape] was over,” he said. “I will never forget how this one girl clawed at her own face and neck with her finger nails afterwards. She had deep scratches all over her.”

1. ('http://thedaleygator.wordpress.com/2011/06/25)

2. www.facebook.com/video/video.php?v=1,www.youtube.com/watch?v=KQTod8Q_R10,
3. www.foxnews.com/story/0,2933,534116,00.html, rdfi.org/index.php?...iran...guards...rape-virgins...


പിറ്റേന്നു പുലര്‍ച്ചയുള്ള വധശിക്ഷയേക്കാള്‍ തലേന്നുള്ള ആദ്യരാത്രി ഭയന്നു കഴിയുകയായിരുന്നു ഈ പെണ്‍കുട്ടി. അതിന് മുമ്പ് എങ്ങനെയെങ്കിലും മരിച്ചിരുന്നെങ്കില്‍ എന്നുപോലും അവള്‍ ആഗ്രഹിച്ചു. ''സ്വന്തം നഖങ്ങള്‍കൊണ്ട് കഴുത്തും മുഖവും മാന്തിക്കീറിയ ഒരു പെണ്‍കുട്ടിയുടെ മുഖം ഞാനിന്നും മറന്നിട്ടില്ല. അവളുടെ ശരീരം നിറയെ പാടുകളുണ്ടായിരുന്നു'' എന്നാണ് ആ സെക്യൂരിറ്റി ഗാര്‍ഡ് പറഞ്ഞത്. 

ഇനി സെക്യൂരിറ്റി ഗാര്‍ഡുകള്‍ 'നിയമം പാലിക്കാനായി' ചെയ്യുന്ന ഒരു വിശുദ്ധകര്‍മ്മമായി ഇതിന ലഘൂകരിക്കരുത്. 2009 ല്‍ നെജാദിനെതിരെയുള്ള ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രോക്ഷോഭണത്തില്‍ ജയിലിലായ നൂറ് കണക്കിന് കന്യകകളെ മാനഭംഗം ചെയ്യാന്‍ അതേ ജയിലിലുള്ള അക്രമാസക്തരായ അന്തേവാസികളെ പ്രേരിപ്പിക്കുകയും അതിനായവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുകയും ചെയതതും ഇതേ സെക്യൂരിറ്റി സേനയാണ്.('Iranian Prison Guards Allegedly Give Inmates Condoms To ‘Mass Rape’ Opposition Activists, 
thedaleygator.wordpress.com/.../iranian-prison-guards-allegedly-giv.)"




ഈ  നുണകളത്രയും പകര്‍ത്തിവെച്ചതിനു ലേഖകന്‍ എന്തു തെളിവാണു ഹാജരാക്കുന്നത്? ഒന്ന് , ലേഖകന്റെ തന്നെ ഒരു മഠയന്‍ കൃതി; രണ്ട് , 2009 ല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഫണ്ട് പറ്റുന്ന ഇറാനിലെ ചില പ്രതിപക്ഷ നേതാക്കള്‍ ചെയ്ത പ്രസ്താവനയിലെ വ്യാജമായ ആരോപണങ്ങള്‍ പ്രസിദ്ധീകരിച്ച മൂന്നു വാര്‍ത്തകള്‍ . ഇവ മൂന്നിലെയും ഉള്ളടക്കം ഒന്നുതന്നെ. ഇറാനിലെ ചില ജയിലുകളില്‍ ലൈംഗിക പീഡനം നടക്കുന്നു എന്ന ഒരൊറ്റ വ്യാജവാര്‍ത്തയുടെ ആവര്‍ത്തനങ്ങള്‍ മാത്രം. "വിശദാംശങ്ങളും അനുബന്ധ വിവരങ്ങള്‍ക്കും നൂറ് കണക്കിന് ലിങ്കുകള്‍ ലഭ്യമാണ് " എന്ന മറ്റൊരു പച്ചക്കള്ളവും ലേഖകന്‍ തട്ടിവിടുന്നു. 2009 ലെ,  അടിസ്ഥാനരഹിതമെന്നു തെളിഞ്ഞ ,ചില പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളല്ലാതെ വിശ്വസനീയമായ യാതൊരു തെളിവും ഇന്റര്‍നെറ്റിലെ ഇസ്ളാം വിരുദ്ധ വെബ്സൈറ്റുകളില്‍ പോലും ലഭ്യമല്ല!! ഒരേ വാര്‍ത്ത നൂറു കണക്കിനു സൈറ്റുകളിലോ ഏതാനും പീറപത്രങ്ങളിലോ പ്രസിദ്ധീകരിച്ചാല്‍ നൂറു കണക്കിനു ലിങ്കുകളായി എന്നു കരുതുന്ന ലേഖകന്റെ സൈബര്‍ സാക്ഷരത  ബഹുകേമം തന്നെ!!


ഇറാനിലെ, അമേരിക്കന്‍ പണം പറ്റുന്ന ചില പ്രതിപക്ഷ നേതാക്കള്‍ 2009 ല്‍ പ്രചരിപ്പിച്ച വ്യാജവാര്‍ത്തകളല്ലാതെ, അവ പകര്‍ത്തിവെച്ച ഏതാനും സാമ്രാജ്യത്വ പത്രവാര്‍ത്തകളല്ലാതെ ഒരൊറ്റ ആധികാരിക തെളിവെങ്കിലും ഈ ആരോപണങ്ങള്‍ക്കു താങ്ങായി ലേഖകനു ഹാജരാക്കാനാവുമോ? അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ  സുലഭമായ ഫണ്ടുപയോഗിച്ച് അവിടുത്തെ ആയിരക്കണക്കിനു പ്രഗത്ഭ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളെങ്കിലും നടത്തിയ , വിശ്വസനീയവും ദുര്‍ബ്ബലമായ തെളിവെങ്കിലും നിരത്തുന്നതുമായ ഒരൊറ്റ അന്വേഷണാത്മ റിപ്പോര്‍ട്ടെങ്കിലും ലേഖകന്‍ ഈ ആരോപണങ്ങള്‍ക്കു തെളിവായി ഹാജരാക്കാമോ?
ദിനേനയെന്നോണം കള്ളക്കഥകള്‍ മെനയുന്ന ലേഖകന് സത്യസന്ധതയുടെ തരിമ്പെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കില്‍ ആധികാരികമായ ഒരൊറ്റ അന്വേഷണാത്മക റിപ്പോര്‍ട്ടെങ്കിലും ഹാജരാക്കാനാവുമോ?


ഇനി, ഒരു വര്‍ഷം രണ്ടു ലക്ഷത്തി പതിനാറായിരത്തി അറുനൂറു (216,600) തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുന്ന ,ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്കയിലെ ജയിലിലെ വ്യാപകമായ ലൈംഗിക പീഡനങ്ങളെപ്പറ്റി അമേരിക്കയിലെ വിവിധ സംഘടനകള്‍ പ്രസിദ്ധീകരിച്ച ആധികാരിക അന്വേഷണ റിപ്പോര്‍ട്ടുകളുടെ ലിസ്റ്റ് താഴെ നല്‍കാം:


Valerie Jenness, et al., Violence in California Correctional Facilities: An Empirical Examination of Sexual Assault, Center for Evidence-Based Corrections, University of California-Irvine (2007).
Cindy Struckman-Johnson and David Struckman-Johnson, Comparison of Sexual Coercion Experiences Reported by Men and Women in Prison, 21 Journal of Interpersonal Violence 1591 (2006).
Human Rights Watch Report: No Escape, Human Rights Watch, 2001.
Prison Rape: A Critical Review of the Literature, National Institute of Justice, 2004.
http://www.justdetention.org/en/articlesandlinks.aspx


നട്ടെല്ലുണ്ടെങ്കില്‍ ,വിശ്വസനീയമായ  ഒരു അന്വേഷണാത്മക പത്രറിപ്പോര്‍ട്ടെങ്കിലും ഇറാനിലെ   ലൈംഗിക പീഡനങ്ങളെപ്പറ്റി  ഹാജരാക്കൂ! ഏതു കള്ളക്കഥകളും വാരിവലിച്ചു വിഴുങ്ങാന്‍ ശീലിച്ച യുക്തി-നിരീശ്വരവാദികളുണ്ടാകാമെങ്കിലും വായനക്കാര്‍ മൊത്തം അത്തരം വങ്കന്മാരാണെന്നു കരുതിയതു സാഹസവും യുക്തിഹീനവുമായി ഏതായാലും.


(3)  "ബുര്‍ഖ ഉയര്‍ത്തി സ്വന്തം തലമുടി അന്യപുരുഷനെ കാണിക്കുക" എന്ന "കുറ്റം" ചെയ്താല്‍ ഇസ്ളാമിക നിയമമനുസരിച്ചു വധശിക്ഷയാണെന്നു കരുത്തുന്നത്ര വിവരദോഷികള്‍ ആമസോണ്‍ കൊടും കാടുകളില്‍ പോലും വസിക്കുന്നില്ല! പിന്നെയല്ലേ വയനാട്ടിലെ കാടുകളില്‍ !! കേരളത്തിലെ 'കാടന്‍ 'മാര്‍ പോലും ഇതേക്കാള്‍ വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്. അവര്‍ക്കു ധാരണകള്‍ കുറവാണ് എന്നേയുള്ളു!   "നൂറ് കണക്കിന്" അബദ്ധധാരണകള്‍ ഇല്ല.




(4) ലേഖകന്റെ വരികള്‍ :


" ഇറാന്റെ ജയിലുകളില്‍ നിന്നുയരുന്ന ഈ നിലവിളികകള്‍ പ്രിയ വായനക്കാരാ, നിങ്ങള്‍ക്ക് കേള്‍ക്കാമോ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണിത് അരങ്ങേറുന്നതെന്നോര്‍ക്കുക. ഇതാണ് സൗദി കഴിഞ്ഞാല്‍ സ്ത്രീകളുടെ അടുത്ത സ്വര്‍ഗ്ഗം? ഡെന്‍മാര്‍ക്കും സ്വീഡനും നോര്‍വയുമൊക്കെ എവിടെ കിടക്കുന്നു!!"


ഒരു വര്‍ഷം രണ്ടു ലക്ഷത്തി പതിനാറായിരത്തി അറുനൂറു (2,16,600) തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുന്ന അമേരിക്കയാണോ അതോ വ്യാജവാര്‍ത്തകളില്‍ മാത്രം ആരോപണ ലക്ഷ്യമായി പ്രത്യക്ഷപ്പെടുന്ന ഇറാനാണോ പ്രൊഫ: രവിചന്ദ്രാ,ലോകത്തെ സ്വര്‍ഗം? രണ്ടു ലക്ഷത്തിലേറെപ്പേര്‍ ( ഒരു വര്‍ഷത്തെ മാത്രം കണക്ക്!!!) അമേരിക്കന്‍ ജയിലുകളില്‍ നിന്ന് ലൈംഗിക പീഡനത്തിനിരയായി അലമുറയിട്ടിട്ടും കേള്‍ക്കാത്ത താങ്കള്‍ ,വ്യാജ പത്രവാര്‍ത്തകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട ഇറാന്‍ ജയിലുകളിലെ കരച്ചിലുകള്‍ മാത്രം കേട്ടതെങ്ങനെ?  താങ്കളുടെ കര്‍ണങ്ങള്‍ക്കാണോ  അതോ ഹൃദയത്തിനാണോ തകരാറ്? അതോ ബുദ്ധിക്കോ?!




(5) യുക്തി-നിരീശ്വരവാദികള്‍ 'ശാസ്ത്രീയവും' 'വസ്തുനിഷ്ഠ'വും 'സമൂര്‍ത്ത'വുമായ തെളിവു കിട്ടിയാലേ വിശ്വസിക്കൂ എന്ന് അവകാശപ്പെടാറുണ്ട്. ഈ അവകാശവാദങ്ങള്‍ പൊള്ളയാണെന്നു പലവട്ടം തെളിഞ്ഞതാണെന്നതിരിക്കട്ടെ. തെളിവ് എന്താണെന്ന പ്രാഥമിക ധാരണയെങ്കിലും ഇവര്‍ക്കുണ്ടോ എന്നു സംശയമാണ്. കേരള ഡോക്കിന്‍സുമാര്‍ ഇറാനെ അപകീര്‍ത്തിപ്പെടുത്താന്‍ തെളിവ് ഉദ്ധരിക്കുന്നത് ഇറാനോടു കടുത്ത ശത്രുത പുലര്‍ത്തുന്ന ഇസ്രായേലീ പത്രങ്ങളില്‍ നിന്നും ഇസ്ളാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രം സ്ഥാപിതമായ  സയണിസ്റ്റ് വെബ്സൈറ്റില്‍ നിന്നുമാണ്. ഇവയില്‍ നിന്നു നിര്‍ലജ്ജം ഹാജരാക്കുന്ന  തെളിവു പരിശോധിച്ചാല്‍ അതിലും വലിയ തമാശകള്‍ കാണാം. ഉദാഹരണമായി ലേഖകന്‍ അവതരിപ്പിച്ച ചില കെട്ടുകഥകള്‍ സാമ്പിളായി നോക്കാം . "വിശദാംശങ്ങളും അനുബന്ധ വിവരങ്ങള്‍ക്കും  നൂറ് കണക്കിന് ലിങ്കുകള്‍ ലഭ്യമാണ്" എന്നു സൂചിപ്പിച്ചുകൊണ്ടു കൊടുത്ത മൂന്നു ലിങ്കുകള്‍ പരിശോധിച്ചാല്‍ ആരൊക്കെയോ എഴുതിയ കഥകള്‍ മാത്രമാണവ എന്നു ബോധ്യമാകും. ഒന്നാമത്തെ ലിങ്കില്‍ കൊടുത്ത കഥ ഇസ്രായേലിലെ Jerusalem Post ല്‍ നിന്നും പകര്‍ത്തിയതാണ്. ബസീജി മിലിഷ്യ എന്ന ഇറാന്‍ പാരാമിലിട്ടറിയിലെ ഒരു മെമ്പര്‍ Jerusalem Post നോടു പറഞ്ഞു എന്ന കെട്ടുകഥ ചമച്ചു കൊണ്ടാണു വാര്‍ത്തയാരംഭിക്കുന്നത്. ഏതു കാര്യത്തിനും (ദൈവാസ്തിത്വത്തിനു പോലും!!! ) ശാസ്ത്രീയവും ആധികാരികവും  'വസ്തുനിഷ്ഠ'വും 'ശാസ്ത്രീയവും' 'സമൂര്‍ത്തമായ' തെളിവു വേണമെന്നു ശാഠ്യം പിടിക്കുന്ന കേരള ഡോക്കിന്‍സുമാര്‍ക്ക് ഇറാനിയന്‍ ജയിലുകളില്‍ മാനഭംഗം നടക്കുന്നുവെന്നും അതിന് ഇറാന്‍  ആത്മീയ നേതാവ് ഉത്തരവിട്ടുട്ടുണ്ടെന്നും നിര്‍ലജ്ജം എഴുതി വിടാന്‍ ഇസ്രായേലിലെ ഇറാന്‍ വിരുദ്ധ പത്രത്തില്‍ "ഒരു മെമ്പര്‍ പറഞ്ഞു" എന്നു വിവരിച്ചുകൊണ്ടു തയാറാക്കിയ ചെറിയൊരു കള്ളവാര്‍ത്ത മതിയാകും!!!. ഇവര്‍ നാഴികക്കു നാല്‍പ്പതു വട്ടം ഉരുവിടുന്ന ശാസ്ത്ര-യുക്തി-വസ്തു നിഷ്ഠ-സമൂര്‍ത്ത തെളിവുകള്‍ തനി കാപട്യമാണെന്നതിന്  ഇതില്‍പ്പരം തെളിവെന്തിന്? (ഇസ്രായേലിലെ Jerusalem Post ല്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ഈ വാര്‍ത്തയാണ് അനേകം വെബ്സൈറ്റുകളില്‍ പകര്‍ത്തി വെച്ചിട്ടുള്ളത്. എന്നാല്‍ Jerusalem Post  പത്രത്തിന്റെ ആര്‍ക്കൈവില്‍ ഈ വാര്‍ത്ത അപ്രത്യക്ഷമാവുകയും ചെയ്തതായി കാണാം!!!.)
  
ലേഖകന്‍ മറ്റൊരു ലിങ്കായി നല്‍കിയ FOX NEWS(21 July 2009 ) ലും ജറുശലേം പോസ്റ്റ് പത്രത്തിലെ  കള്ളക്കഥ ആവര്‍ത്തിക്കുക മാത്രമാണു ചെയ്തിട്ടുള്ളത്. ജറുശലേം പോസ്റ്റില്‍ നിന്നു പകര്‍ത്തുന്നു എന്നവര്‍ സൂചിപ്പിച്ചിട്ടുമുണ്ട്. ഇങ്ങനെ, ഒരു പത്രത്തിലെ ഒരേ കഥ നൂറു കണക്കിനു വെബ്സൈറ്റുകളില്‍ പകര്‍ത്തിവെച്ചാല്‍ ലേഖകനെ സംബന്ധിച്ചിടത്തോളം "നൂറ് കണക്കിന്" തെളിവുകളായി!! എന്തൊരു കറ കളഞ്ഞ ശാസ്ത്രബോധം!!. യുക്തി ബോധം!!!


ലേഖകന്‍ വാദിച്ച പോലെ ഇതൊക്കെ "നൂറ് കണക്കിന്" ഇറാനില്‍ നടക്കുന്നുണ്ടെങ്കില്‍  ദിനേനയെന്നോണം ജറുശലേം പോസ്റ്റിലെങ്കിലും വാര്‍ത്തകള്‍ വരേണ്ടതല്ലേ?തട്ടിക്കൂട്ടിയപ്പോള്‍ ആകെക്കൂടി ലേഖകനു  കിട്ടിയത് 2009 ലെ ഒരു ജറുശലേം പത്ര റിപ്പോര്‍ട്ട് മാത്രം! 2009 നു മുന്‍പും പിന്‍പും ജറുശലേം പത്രം ഇറങ്ങിയിട്ടില്ലേ? ഏതാനും  കള്ളക്കഥകള്‍കൂടി ഹാജരാക്കാമായിരുന്നില്ലേ ?  ഇറാനേക്കുറിച്ചു കള്ളക്കഥകള്‍ മാത്രം തയ്യാറാക്കി ശീലമുള്ള അവര്‍ക്കും ആകെ കൂടി കെട്ടിച്ചമക്കാനായത് ഒരു വാര്‍ത്ത മാത്രം !!!
  
ലേഖകന്‍ തട്ടിക്കൂട്ടിയ എല്ലാ കള്ള വാര്‍ത്തകളും സത്യമാണെന്നു സങ്കല്‍പ്പിച്ചാല്‍ പോലും ഒരു വര്‍ഷം രണ്ടു ലക്ഷത്തിലേറെ ജയില്‍ തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുന്ന അമേരിക്കയുടെ അടുത്തെത്താന്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞാല്‍ പോലും ഇറാനാവുമോ രവിചന്ദ്രാ?


(6) അമേരിക്കന്‍ ഫണ്ടുപറ്റി ഇറാനില്‍ അട്ടിമറിക്കു ശ്രമിച്ച് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ ചില പ്രതിപക്ഷക്കാരാണ് ഇറാന്‍ ജയിലുകളിലെ 'ലൈംഗിക പീഡനം' വ്യാപകമായി പ്രചരിപ്പിച്ചത്. ഇക്കാലത്താണ് ഇസ്രായേലി- പാശ്ചാത്യ പത്രങ്ങള്‍ അവ ഏറ്റെടുത്തതും . ആനംസ്റ്റിയുടെ കണക്കനുസരിച്ച്  തന്നെ ഇറാന്‍ ജയിലിലടച്ച രാഷ്ട്രീയ തടവുകാരുടെ എണ്ണം ആറായിരത്തില്‍ താഴെയാണ് . ഇവരുടെ വ്യാജ ആരോപണം ശരിയാണെന്നു സങ്കല്‍പ്പിച്ചാല്‍ തന്നെയും ഇവരില്‍ ഏതാനും പേരെ മാത്രമേ പീഡിപ്പിച്ചിരിക്കാന്‍ സാധ്യതയുള്ളു. എങ്കില്‍പ്പോലും വര്‍ഷം രണ്ടു ലക്ഷത്തിലേറെ തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുന്ന അമേരിക്കയുടെ അടുത്തെത്താന്‍ ഇറാനു കഴിയുമോ രവിചന്ദ്രാ? താങ്കളുടെ മനക്കണക്കില്‍പ്പോലും അതു സാധ്യമാവുമോ? ആരെക്കുറിച്ച് എന്തു തോന്ന്യാസങ്ങള്‍ എഴുതി വിടാനും മടിയില്ലെന്നറിയാമെങ്കിലും മേമ്പൊടിക്കെങ്കിലും മാന്യതയും മര്യാദയും പ്രതീക്ഷിച്ചു. എവിടെ?


(7) പ്രതിപക്ഷം യാതൊരു തെളിവും ഹാജരാക്കാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഇറാന്‍ സ്പെഷല്‍ പാര്‍ലമെന്ററി കമ്മറ്റി ഔദ്യോഗികമായി അന്വേഷണം നടത്തുകയും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നു തെളിയുകയും ചെയ്തതാണ്. ഇക്കാര്യം വ്യക്തമാക്കുന്ന, പാര്‍ലമെന്റ് സ്പീക്കറായ ലറിജാനിയുമായുള്ള അഭിമുഖ റിപ്പോര്‍ട്ട് NEW YORK TIMES  (13 Aug , 2009) തന്നെ പ്രസിദ്ധീകരിച്ചതാണ്. ഇതിനുശേഷം പ്രതിപക്ഷം പോലും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നു മാത്രമല്ല , ഒരു കേസു പോലും അവര്‍ ഇറാനിലോ ഇന്റര്‍നാഷണല്‍ കോര്‍ട്ടിലോ ഫയല്‍ ചെയ്യുകയുമുണ്ടായില്ല. ഇതില്‍ നിന്നു തന്നെ കള്ളക്കഥയുടെ യാഥാര്‍ഥ്യം വെളിവാകുന്നുണ്ട്. എന്നിരിക്കെ, ഇറാനോടു കടുത്ത ശത്രുതയുള്ള ഇസ്രായേലീ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച പഴയ കള്ളക്കഥകള്‍ പകര്‍ത്തിയെഴുതാന്‍ തുനിയുന്നവരുടെ അക്കാദമികമായ നട്ടെല്ലില്ലായ്മ അപാരമെന്നേ പറയാനാവൂ.




(8) എന്റെ മറുപടികള്‍ വായിച്ച് മനസ്സമാധാനത്തിനായി താങ്കള്‍ ഇങ്ങനെ കുറിച്ചതായി കാണുന്നു:




" പിന്നെ, ഈ കഥയില്ലാത്ത ആവേശവും പൊട്ടിത്തെറിയുമൊന്നും ഒന്നിനും പരിഹാരമല്ല സര്‍. കാര്യങ്ങള്‍ നേരാവണ്ണം പറഞ്ഞാല്‍ മതിയല്ലോ. താങ്കളുടെ പരാക്രമവും പതഞ്ഞുചീറ്റലുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ആട്ടുകല്ലിന് കാറ്റ് പിടിക്കുന്നതുപോലയെ ഉള്ളുവെന്നറിയുക."



അമേരിക്കന്‍ ജയിലുകളില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ ഒരു വര്‍ഷം ലൈംഗിക പീഡനത്തിന് ഇരയായി  കൂട്ടനിലവിളികളുയര്‍ത്തുമ്പോഴും താങ്കളെ സംബന്ധിച്ചിടത്തോളം "ആട്ടുകല്ലിന് കാറ്റ് പിടിക്കുന്നതുപോലെയേ ഉള്ളൂവെ"ന്നായിരിക്കാം. സമ്മതിക്കുന്നു. കൃത്യമായും മനസ്സിലാവുന്നു. എന്നാല്‍ ഇറാന്‍ ജയിലുകളില്‍ ലൈംഗിക പീഡനം നടന്നതായുള്ള ഏതാനും വ്യാജ വാര്‍ത്തകള്‍ വരുമ്പോഴേക്കും താങ്കള്‍ കരിയിലക്കു കാട്ടുതീ ബാധയേറ്റപോലെ വിഭ്രമചിത്തനായി മാറുന്നതിലെ യുക്തിയും ശാസ്ത്രവുമൊന്നും പിടികിട്ടുന്നില്ലല്ലോ രവിചന്ദ്രാ! അതോ ഇതിനൊക്കെ പിന്നില്‍ യുക്തിയും ശാസ്ത്രവുമല്ലാത്ത, ചരിത്രത്തില്‍ ഏറെ വേരുകളുള്ള മലീമസമായ വംശീയ രാഷ്ട്രീയം മണക്കുന്നുവെന്നു കരുതാമോ?


രണ്ടു ലക്ഷത്തിലേറെ പേര്‍ ഒരൊറ്റ വര്‍ഷം ജയിലില്‍ ലൈംഗിക പീഡനം അനുഭവിക്കുന്നതുവഴി ഉയരുന്ന കൂട്ടനിലവിളികളില്‍ ഹൃദയമലിയാത്ത താങ്കള്‍ , ഇറാനിലെ ജയിലിലെ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ കാണുമ്പോഴേക്ക് മനമുരുകി നിലവിളിച്ചാര്‍ക്കുന്നതിലെ മനശാസ്ത്രമെന്താണെന്നു വ്യക്തമാക്കാമോ? രണ്ടു ലക്ഷത്തിലേറെപ്പേരുടെ നിലവിളികള്‍ കേള്‍ക്കാതിരുന്നതിന്റെയും വ്യാജവാര്‍ത്തകളിലെ "നൂറുക്കണക്കിന്" പേരുടെ നിലവിളികള്‍ കേള്‍ക്കുന്നതിന്റെയും ഫിസിയോളജിയും ഫിസിക്സും വിശദീകരിക്കാമോ?


(9) ലേഖകന്‍ എഴുതി:




" താങ്കള്‍ നടത്തുന്ന വ്യക്തിഹത്യയെക്കുറിച്ച്-ഓരോ പാരഗ്രാഫിലും താങ്കള്‍ എന്നെ പരിഹസിക്കുന്നുണ്ട്. സത്യത്തില്‍ ഇപ്പോഴും താങ്കള്‍ക്ക് ഇതൊക്കെയേ സാധിക്കുന്നുള്ളു എന്നത് ഖേദകരമാണ്. രണ്ടായാലും ഞാനതിനൊന്നും മറുപടി പറയുന്നില്ല. പിന്നെ, ഈ കഥയില്ലാത്ത ആവേശവും പൊട്ടിത്തെറിയുമൊന്നും ഒന്നിനും പരിഹാരമല്ല സര്‍. കാര്യങ്ങള്‍ നേരാവണ്ണം പറഞ്ഞാല്‍ മതിയല്ലോ. ... ഇതൊക്കെ ആവര്‍ത്തനത്തിലൂടെ വായനക്കാര്‍ക്കും വല്ലാതെ ബോറായി തുടങ്ങിയെന്ന് അവരും പറയുന്നു. അതുകൊണ്ട്, ദയവായി വസ്തുനിഷ്ഠമായ കാര്യങ്ങള്‍ പറഞ്ഞാലും. രവിചന്ദ്രനും ഹുസൈനുമൊന്നും അവിടെ വരേണ്ടതില്ല. പുലിയാണെന്ന് മതവിശ്വാസികളെ ധരിപ്പിക്കാനാണോ ഈ പുലഭ്യധാര? കാര്യങ്ങള്‍ താങ്കള്‍ വ്‌സതുനിഷ്ഠമായി അവതരിപ്പിക്കൂ, അവര്‍ക്കും മനസ്സിലാകും."


അഴിമതി,കുറ്റകൃത്യനിരക്ക്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയവയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് സ്വീഡനും ഡെന്‍മാര്‍ക്കും കാഴ്ചവെക്കുന്നതെന്നു താങ്കള്‍ നുണയെഴുതി. മാനഭംഗം, കൊലപാതകം, കളവ് എന്നിത്യാദികളുടെ കാര്യത്തില്‍ സ്വീഡനേക്കാളും ഡെന്‍മാര്‍ക്കിനേക്കാളും വളരെ സാംസ്കാരിക പുരോഗതി നേടിയ രാജ്യങ്ങള്‍ സൌദി അറേബ്യയും ഇറാനും തുര്‍ക്കിയുമാണെന്ന് ഇന്റര്‍പോള്‍ ഡാറ്റയെ ആസ്പദമാക്കി സാന്‍ഡിഗോ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ക്രിമിനോളജിയിലെ ആധികാരിക ഗവേഷകനായിരുന്ന ഡോ:റോബര്‍ട്ട് വിന്‍സ്ളോയുടെ വിശകലനം ഹാജരാക്കി ഞാന്‍ വാദിച്ചു. സൌദി അറേബ്യയില്‍ നിയമപരമായി ‘മാനഭംഗം’ തന്നെയില്ലെന്നും കേസെടുക്കാതെ എങ്ങനെയാണു ലോകം അറിയുന്നതെന്നും താങ്കള്‍ നുണയെഴുതിയപ്പോള്‍ മാനഭംഗത്തിനു വധശിക്ഷ വരെ നല്‍കിയതിന് അമേരിക്കയിലെ എ.ബി.സി ചാനല്‍ റിപ്പോര്‍ട്ട് ഞാന്‍ തെളിവായി നല്‍കി. അമേരിക്കയില്‍ "sexual assault is a wider societal problem" എന്ന് പെന്റഗണ്‍ വക്താവ് പറഞ്ഞത് (THE WEEK, 17 Feb 2011) താങ്കള്‍ക്കു തെളിവായി നല്‍കി. സൌദിയിലും ഇറാനിലും തുര്‍ക്കിയിലും  ഇത് "wider societal problem"  അല്ലെന്നു മാത്രമല്ല "societal problem" പോലുമല്ലെന്നു ഞാന്‍ സമര്‍ഥിച്ചു . ഇതൊക്കെയാണോ രവിചന്ദ്രാ ‘പുലഭ്യധാര’ ?. ഇതൊക്കെയാണോ ‘വ്യക്തിഹത്യ’? ഇതൊക്കെയാണോ ‘പരിഹാസം’? ഇതൊക്കെയാണു താങ്കള്‍ക്ക് ‘പുലഭ്യധാര’ യെങ്കില്‍ താങ്കളുടെ ‘പുലഭ്യധാര’ ഏങ്ങനെയിരിക്കുമെന്ന് എനിക്ക് ഊഹിക്കാന്‍കൂടി വയ്യ !!
  
താങ്കള്‍ ,യാതൊരു തെളിവും ഹാജരാക്കാതെ കളവുകള്‍ പ്രചരിപ്പിക്കുന്നതും കള്ളക്കഥകള്‍ പകര്‍ത്തിയെഴുതുന്നതും ‘വസ്തുനിഷ്ഠ’ അവതരണമാണെന്നും  ഞാന്‍ അമേരിക്കന്‍ ഗവണ്മമെന്റിനെയും സാന്‍ഡിഗോ യൂണിവേഴ്സിറ്റി ഗവേഷകന്റെയും ആധികാരിക രേഖകള്‍ അവലംബിച്ച് എഴുതുന്നതു 'വസ്തുനിഷ്ഠ' അവതരണം അല്ലെന്നുമാകാം താങ്കളുടെ ധാരണ. താങ്കളുടെ ധാരണ താങ്കളെ രക്ഷിക്കട്ടെ !! കള്ളക്കഥകള്‍ പകര്‍ത്തിയെഴുതുന്നതും ആധികാരിക രേഖകള്‍ ഹാജരാക്കി അവയെ വിശകലനം ചെയ്യുന്നതും ഏവര്‍ക്കും വേര്‍തിരിച്ചറിയാനാവും. താങ്കളെഴുതുന്നതും എഴുതിയതും താങ്കളുടെ വായനക്കാര്‍ക്കു തന്നെ ബോറായി തുടങ്ങി. അതാണല്ലോ ഈ വാക്യത്തിലൂടെ താങ്കള്‍ക്ക് തന്നെ അതു സമ്മതിക്കേണ്ടിവന്നത് :






" ഇതൊക്കെ ആവര്‍ത്തനത്തിലൂടെ വായനക്കാര്‍ക്കും വല്ലാതെ ബോറായി തുടങ്ങിയെന്ന് അവരും പറയുന്നു."


എന്റെ വായനക്കാര്‍ക്ക് ഈ പ്രശ്നമൊന്നും ഇല്ല! താങ്കളുടെ ഓരോ കള്ളക്കഥകളുടെയും യാഥാര്‍ഥ്യം കണ്ടെത്താനും ആധികാരിക രേഖകളെ ആസ്പദമാക്കുന്ന വിശകലനങ്ങള്‍ മനസ്സിലാക്കാനും അവര്‍ ആവേശത്തിലാണ്!! നുണക്കഥകളും വ്യാജവാര്‍ത്തകളും മാത്രം എഴുതികൊണ്ടിരുന്നാല്‍ യുക്തി- നിരീശ്വരവാദികള്‍ക്കുപോലും ബോറടിക്കുമെന്ന കാര്യവും ലേഖകന് ഇനിയും മനസ്സിലായിട്ടില്ല;  വായനക്കാര്‍ സൂചന നല്‍കിയിട്ടുപോലും !!!
  
വാദിയും പ്രതിയുമല്ല ജഡ്ജിയാണു വിധി പറയുന്നത്.  സംവാദത്തില്‍ വായനക്കാര്‍ക്കാണ് ആ റോള്‍ . താങ്കളുടെ വാദങ്ങള്‍ ‘അതിഗംഭീര'മാണെന്ന് താങ്കള്‍ക്കും യുക്തിയോ വിവരമോ ഏഴയലത്തുപോലുമില്ലാത്ത ഏതാനും കുഞ്ഞാടുകള്‍ക്കും തോന്നുന്നുണ്ടാകും. എന്നാല്‍ നിഷ് പക്ഷ വായനക്കാര്‍ മറിച്ചായിരിക്കും വിധികല്‍പ്പിക്കുക. ഡോക്കിന്‍സിന്റെ ഏതാനും കൃതികള്‍ പുനരാഖ്യാനം ചെയ്യാനും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നുണപ്രചാരണങ്ങള്‍ നിജസ്ഥിതി പരിശോധിക്കാതെ പകര്‍ത്തിയെഴുതാനും മാത്രം ശീലിച്ചാല്‍ ഇക്കാലത്ത് സംവാദത്തില്‍ പിടിച്ചുനില്‍ക്കാനാവില്ല. ഇത്തരം കള്ളക്കഥകള്‍ നിരൂപണം നടത്തി re-investigate  ചെയ്യുന്ന നിരവധിപേര്‍  ഭൂലോകത്തുണ്ടെന്ന സാമാന്യ വിവരമെങ്കിലും ലേഖകന്‍ അറിയുന്നതു നന്ന്. വര്‍ഷം തോറും പാശ്ചാത്യ മാധ്യമങ്ങളുടെ കള്ളക്കഥകള്‍ തുറന്നുകാട്ടുന്ന നിരവധി കൃതികള്‍ ഇറങ്ങുന്ന കാര്യം ഡോക്കിന്‍സിനറിയാത്തതുകൊണ്ടു ലേഖകനും അറിയുന്നില്ലായിരിക്കാം. എന്നാല്‍ അതൊരു സത്യമാണ്.




(10) ഇറാനിലെ ഭരണകൂടത്തിന്റെ അങ്ങേയറ്റം “ദയാരഹിതമായ ” പ്രവര്‍ത്തനങ്ങളായി ലേഖകന്‍ വിവരിച്ചതില്‍ മുഖ്യമായത് ഇവയൊക്കെയാണ്.:



" കഴിഞ്ഞ ആറേഴു വര്‍ഷമായി യൂണിവേഴ്‌സിറ്റി തലത്തില്‍ നടക്കുന്ന കാംപെയിനുകളുടെ വെബ്‌സൈറ്റ് നിരോധിക്കുകയും അതിന്റെ നേതാക്കളെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. കാംപെയിന് വേണ്ടി ഒപ്പുശേഖരണം നടത്തിയതിന് നസിം സാരബന്ദി, ഫാത്തിമ ദെഷ്ദാസ്തി എന്നിവരാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ വനിതകള്‍. 24 മണിക്കൂര്‍ തടങ്കലായിരുന്നു ശിക്ഷ. 


കുറഞ്ഞത് 40 സ്രതീകളെങ്കിലും വിമോചനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലുവര്‍ഷമായി തടങ്കലിലായിട്ടുണ്ട്. നല്ലൊരു പങ്ക് നേതാക്കള്‍ വിദേശരാജ്യങ്ങളില്‍ അഭയം തേടിയിട്ടുണ്ട്.


ഇറാനിലെ സ്ത്രീവിമോചന സമരത്തിലെ മുന്നണി പോരാളികളായ റൊണാക് സഫര്‍സേദും ഹാന്‍ അബ്ദിയും(Ronak Safarzadeh and Hana Abdi )കഴിഞ്ഞ 4 വര്‍ഷമായി തടങ്കലിലാണ്. 


ഇസ്‌ളാമികകോടതി  സൊരയയെ കല്ലെറിഞ്ഞുകൊല്ലാന്‍ വിധിച്ചു. വളരെ ആചാരപൂര്‍വമാണ് കല്ലെറിഞ്ഞുകൊല്ലല്‍ ചടങ്ങ് നടക്കുന്നത്.


2007 ജൂലൈയില്‍ കിഴക്ക് വടക്ക് ഇറാനിലെ ജാഫര്‍ കിയാനിയെന്ന (Jafar Kiani) യുവാവിനെ കല്ലറിഞ്ഞുകൊന്നപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.


മധ്യ ഇറാനിലെ ഇസ്ഫഹാന്‍ (Isfahan) ജയിലില്‍ 30 വയസ്സുകാരിയായ ജിലാന്‍ മൊഹ്മാദിയും (Gilan Mohammadi) അഫ്ഗാന്‍ പൗരനായ ഗോലാമലി ഇസ്‌കാന്‍ഡാരിയും (Gholamali Eskandari) കല്ലറിഞ്ഞുകൊല്ലല്‍ ശിക്ഷ കാത്ത് നാളുകളെണ്ണി നീക്കുകകയാണത്രെ".


ഇവയോടൊപ്പം "നൂറ് കണക്കിന്" മാനഭംഗങ്ങള്‍ ഇറാനിലെ ജയിലില്‍ നടക്കുന്നതായുള്ള , അമേരിക്കന്‍ പാവകളായ ചില പ്രതിപക്ഷ നേതാക്കളുടെ ആരോപണവും ലേഖകന്‍ വിസ്തരിച്ച് അവതരിപ്പിക്കുന്നു. ഇനി ചോദിക്കട്ടെ : ഒരു വര്‍ഷം രണ്ടു ലക്ഷത്തി പതിനാറായിരത്തി അറുനൂറു (2,16,600)  തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുകയും പുറമേ ഒരു വര്‍ഷം ആറു ലക്ഷത്തി എണ്‍പത്തിമൂവ്വായിരം ( NATIONAL VICTIMS CENTER, AMERICA  യുടെ 1990 ലെ കണക്ക്) സ്ത്രീകളെ മാനഭംഗം നടത്തുകയും ചെയ്യുന്ന, ശാസ്ത്ര - സാങ്കേതിക സ്വര്‍ഗമായ അമേരിക്കയുമായി മാനഭംഗത്തില്‍ മത്സരിച്ചാല്‍ ഇറാന്റെ അവസ്ഥ കുതിരയും ആമയും ഓടുന്നതുപോലെയാവില്ലേ പ്രൊഫ: രവിചന്ദ്രന്‍ ? ഒരു വര്‍ഷം ജയിലിലും പുറത്തുമായി എട്ടു ലക്ഷത്തിലേറെ പൌരന്മാരെ ലൈംഗികമായി പീഡിപ്പിക്കുന്ന അമേരിക്കയിലാണോ അതോ (താങ്കളുടെ കള്ളക്കണക്കു പ്രകാരം) "നൂറ് കണക്കിന്" പേരെ പീഡിപ്പിക്കുന്ന ഇറാനിലാണോ സംസ്കാരമുള്ളത്? ലക്ഷക്കണക്കിനു പേരെ ലൈംഗികമായി പീഡിപ്പിക്കുന്ന രാജ്യത്താണ് "നൂറുകണക്കിന് " പേരെ ലൈംഗികമായി പീഡിപ്പിക്കുന്ന രാജ്യത്തേക്കാള്‍ സംസ്കാരമുള്ളതെന്ന് താങ്കള്‍ ഏതു  ‘ സാംസ്കാരിക കോഴ്സില്‍ ’ നിന്നാണു പഠിച്ചത് ? ആ കോഴ്സിന് ആധാരമായ ടെക്സ്റ്റുകള്‍ ഏതൊക്കെയാണ്?


(11)    ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്കയിലും മറ്റു പാശ്ചാത്യ സമുഹങ്ങളിലും ചായകുടിപോലെയാണു ലൈംഗിക പീഡനങ്ങള്‍ . മുസ്ളീം സമുഹത്തിലും അങ്ങനെയാകുമെന്ന് പാശ്ചാത്യ സംസ്ക്കാരത്തിന്റെ പ്രണേതാവായ ലേഖകന്‍ തെറ്റിദ്ധരിച്ചതില്‍ അസ്വാഭാവികതയില്ല. സ്വന്തം അബദ്ധധാരണകളെ ആസ്പദമാക്കി തോന്നിയത് എഴുതി വിടുക എന്നതിനപ്പുറം സത്യസന്ധതയോ സത്യാന്വേഷണമോ ഇവരില്‍ കാണുമെന്നു പ്രതീക്ഷിക്കുന്നതാണല്ലോ അബദ്ധം. വസ്തുതകള്‍ ഹാജരാക്കുന്നതിനു പകരം മലീമസമായ തന്റെ വൈകാരികോന്മത്തതക്കു തെളിവായി ‘സ്റ്റാണിങ് ഓഫ് സൊരയാ എം’ എന്ന സിനിമാ കെട്ടുക്കഥ ഹാജരാക്കേണ്ട ഗതികേടുണ്ടായത് അതുകൊണ്ടാണ്. പച്ചനുണകള്‍ മാത്രം അടങ്ങിയ സിനിമാക്കഥയാണു ലേഖകന്റെ, 'ശാസ്ത്രീയവും' 'വസ്തുനിഷ്ഠ'വും 'മൂര്‍ത്ത'വുമായ തെളിവ്!!


“ഭാര്യ മരിച്ചുപോയ ഒരു കുടുംബ സുഹൃത്തിനുവേണ്ടി ആഹാരം പാകം ചെയ്തു    കൊടുത്തു” എന്ന ലൈംഗിക കുറ്റത്തിന് സൊരയായെ കല്ലെറിഞ്ഞുകൊന്നു എന്നാണു കഥ.
“ഇത്  വഴി തെറ്റിയ ജിഹാദോ താലിബാന്‍ ഭീകരതയോ അല്ല. മറിച്ച് ഇന്നും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന പരമ്പരാഗതമായ ഒരു മതാനുഷ്ഠാനമാണ് ”എന്നുമുള്ള പച്ചക്കള്ളവും ലേഖകന്‍ തട്ടിവിടുന്നുണ്ട്. “ഭാര്യ മരിച്ചുപോയ ഒരു കുടുംബസുഹൃത്തിനുവേണ്ടി ആഹാരം പാകംചെയ്തു കൊടുത്തു” എന്ന കാരണത്താല്‍ കൊലക്കുറ്റം ഇന്നും ആഘോഷപൂര്‍വ്വം അനുഷ്ഠിക്കുന്നുണ്ടെങ്കില്‍  മുസ്ളീം രാജ്യങ്ങളില്‍ സ്ത്രീകള്‍ ജനസംഖ്യയുടെ ചെറിയൊരു ശതമാനമേ കാണാന്‍ സാധ്യതയുള്ളു. !!
മാത്രമല്ല , ഇതു പരമ്പരാഗതമായി ചെയ്തുവരുന്നതും ഇന്നും ആഘോഷപുര്‍വ്വം കൊണ്ടാടുന്നതുമായ ഒരു മതാനുഷ്ഠാനമാണെങ്കില്‍ എന്നേ മുസ്ളീം സമുഹങ്ങളില്‍ സ്ത്രീ ജനസംഖ്യയും തല്‍ഫലമായി ജനസംഖ്യതന്നെയും നിഷ്കാസിതമാകുമായിരുന്നു!! കേരളാ ഡോക്കിന്‍സുമാരുടെ 'യുക്തി'യും 'ബുദ്ധി'യും ഉപ്പിട്ടു സൂക്ഷിച്ച് വരും തലമുറകള്‍ക്കു പഠിക്കാന്‍ അവസരമുണ്ടാക്കേണ്ടതാണ്.


(12) ലേഖകന്‍ അവതരിപ്പിച്ച സിനിമാ കെട്ടുക്കഥയിലെ കേസ് പരിശോധിക്കാം. ലേഖകന്റെ വാക്കുകള്‍ നോക്കൂ:




"അമേരിക്കയില്‍ വസിക്കുന്ന ഇറാന്‍കാരനായ സൈറസ് നൗരാസ്ച് (Cyrus Nowrastch) ആണ് ചിത്രത്തിന്റെ‚സംവിധായകന്‍. ഇറാനില്‍ നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി ഇറാനിയന്‍ വംശജനായ ഫ്രഞ്ച് എഴുത്തുകാരനായ ഫ്രീഡണ്‍ സാഹ്ജന്‍ (Freidoune Sahejan) 1990-ല്‍ എഴുതിയ പുസ്തകമാണ് സിനിമയ്ക്ക് പ്രചോദനം. 20 വര്‍ഷം മുമ്പാണ് സംഭവം നടന്നത്. നായിക സൊരയ ഒമ്പത് കുട്ടികളുടെ മാതാവായ ഒരു 'യുവതി'യാണ്. കുറേക്കൂടി പ്രായംകുറഞ്ഞ ഒരു പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ അവസരം കൈവന്നപ്പോള്‍ ഭര്‍ത്താവായ അലി അവളില്‍ സ്വഭാവദൂഷ്യം (Adultery) ആരോപിച്ചു. ഭാര്യ മരിച്ചുപോയ ഒരു കുടുംബസുഹൃത്തിനുവേണ്ടി ആഹാരം പാചകം ചെയ്തുകൊടുത്തതാണ് സൊരയാ ചെയ്ത ലൈംഗികകുറ്റം."


ഭര്‍ത്താവായ അലി അവളില്‍ സ്വഭാവദൂഷ്യം ആരോപിക്കണമെങ്കില്‍ എന്തുവേണമെന്ന് ഇസ്ളാമിക നിയമത്തെപ്പറ്റി സാമാന്യധാരണയെങ്കിലും ഉള്ള ഏവര്‍ക്കുമറിയാം. സ്വഭാവദൂഷ്യത്തിന് നാലു സാക്ഷികളെങ്കിലും വേണ്ടിവരും. സ്ത്രീക്കെതിരെ പുരുഷന്‍ ആരോപണമുന്നയിച്ചാലും പുരുഷനെതിരെ സ്ത്രീ ഉന്നയിച്ചാലും നാലു സാക്ഷികള്‍ വേണം. സ്ത്രീക്കെതിരായ ആരോപണത്തിന്റെ നിയമവശം സൂചിപ്പിച്ചുകൊണ്ട് ലേഖകന്‍ തന്നെ മുന്‍പൊരിക്കല്‍ എഴുതിയതു നോക്കൂ:





"മാനഭംഗത്തിനിരിയാകുന്ന പെണ്‍കുട്ടി  ഇസ് ളാമിക നിയമമനുസരിച്ച് തനിക്കനുകൂലമായി 4 പുരുഷന്‍മാരെയോ 8 സ്ത്രീകളെയോ സാക്ഷി ഹാജരാക്കണം. ഒരു സ്ത്രീയെ മാനഭംഗം ചെയ്യുന്നത് 4 പുരുഷന്‍മാര്‍ കണ്ടുനില്‍ക്കുകയാണെങ്കില്‍ ആ മഹാന്‍മാരെ കുറിച്ച് നാമെന്താണ് ധരിക്കേണ്ടത്? 8 സ്ത്രീകള്‍ അത് കണ്ടുനില്‍ക്കുമെന്നും പ്രതീക്ഷിക്കാനാവില്ല. സ്വഭാവികമായും ആരോപണമുന്നയിച്ച സ്ത്രീയുടെ പേരില്‍ പരപുരുഷബന്ധം ആരോപിക്കപ്പെടും. ഭാഗ്യമുണ്ടെങ്കില്‍ ചാട്ടവാറടി അല്ലെങ്കില്‍ കല്ലെറിഞ്ഞ് കൊല്ലല്‍ സമ്മാനം."


ലേഖകന്റെ സിനിമയില്‍ ഭര്‍ത്താവാണ് ആരോപകന്‍ . അയാള്‍ക്ക് നാലുസാക്ഷികളെ ഹാജരാക്കാനായില്ലെങ്കില്‍ ചാട്ടവാറായിരിക്കും ഫലം. സാധാരണ നിലയില്‍ ഇങ്ങനെയൊരു സംഭവമേ നടക്കില്ല എന്നര്‍ഥം! ഇതൊക്കെ നിയമവശം. പക്ഷേ ലേഖകന്‍ എഴുതിയതൊക്കെയും പച്ചക്കള്ളങ്ങളാണ്. ഭാര്യ മരിച്ചു പോയ കുടുംബസുഹൃത്തിനുവേണ്ടി ആഹാരം പാകം ചെയ്തു കൊടുത്തു എന്ന ലൈംഗികകുറ്റത്തിന് സൊരയായെ കല്ലെറിഞ്ഞു കൊന്നു എന്നാണ് ലേഖകന്റെ സിനിമാക്കഥ! "ബുര്‍ഖ ഉയര്‍ത്തി തലമുടി അന്യപുരുഷനെ കാണിക്കുക എന്ന കുറ്റം ചെയ്താല്‍ " ഇസ്ളാമിക നിയമമനുസരിച്ചു വധശിക്ഷയാണെന്ന അബദ്ധധാരണയുള്ള ഒരാള്‍ ഇതൊക്കെ എഴുതിയില്ലെങ്കിലേ അത്ഭുതമുള്ളു. ഏതു സമുഹത്തിലെയും ഭിക്ഷക്കാര്‍ക്കുപോലും കേരള ഡോക്കിന്‍സുമാരേക്കാള്‍ ബുദ്ധിയും യുക്തിയും വിവരവുമുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?




(13) വസ്തുതകള്‍ നിരത്തി വാദങ്ങള്‍ സമര്‍ത്ഥിക്കാനാകാതെ വരുമ്പോള്‍ സിനിമാക്കഥയില്‍ അഭയം തേടുന്നതു മനസ്സിലാക്കാം. എന്നാല്‍ സാമാന്യവിവരം എന്ന മട്ടില്‍ അവതരിപ്പിക്കുന്ന വാചകങ്ങള്‍ക്കും യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല എന്നതാണു വസ്തുത. ലേഖകന്റെ ഈ വാക്യങ്ങള്‍ നോക്കൂ:




"2007-ല്‍ ഇറാനിലെ സുപ്രീംകോടതി ഇത്തരത്തിലുള്ള˜ നിരവധി വധശിക്ഷകള്‍ക്ക് അന്തിമ അംഗീകാരം നല്കുകയുണ്ടായി. പരസ്യമായി കല്ലറിഞ്ഞുകൊല്ലുന്നത് നിരോധിക്കണമെന്ന 2008 ല്‍ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ‚ പൊതു അഭ്യര്‍ത്ഥനയുമുണ്ടായി. തുടര്‍ന്ന് ഇറാനില്‍ മരണം കാത്ത് ജയിലില്‍ കിടന്ന ഒമ്പത് പേരുടെ ശിക്ഷ മാറ്റവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അവരൊക്കെ രക്ഷപെട്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല."



യാഥാര്‍ഥ്യമെന്താണ്? 2002 ല്‍ തന്നെ ഇറാനിയന്‍ ജുഡീഷ്യറി  അത്തരം ശിക്ഷകള്‍ റദ്ദാക്കിയിരുന്നു.  മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ചില അഭ്യൂഹങ്ങളല്ലാതെ അത്തരം സംഭവങ്ങളൊന്നും പിന്നീട് ഇറാനില്‍ ഉണ്ടായിട്ടേയില്ല. (അതിനു മുന്‍പു നടന്നതു പോലും ഒറ്റപ്പെട്ട സംഭവങ്ങളാണ്. അത്തരം നിരവധി സംഭവങ്ങള്‍ നടക്കുന്നു എന്ന് ലേഖകന്‍ പച്ചക്കള്ളം തട്ടിവിടുന്നു എന്നുമാത്രം. ഇനി അഥവാ ലേഖകന്‍ തന്നെ സൂചിപ്പിച്ച സംഭവങ്ങള്‍ ശരിയാണെന്നു സങ്കല്‍പ്പിച്ച് എണ്ണിയാല്‍ പോലും അവ അപൂര്‍വ്വങ്ങളില്‍ അപുര്‍വ്വമാണെന്നു കാണാം. എന്നാല്‍ ഇതേ സമയം  പാശ്ചാത്യന്‍ സമുഹങ്ങളില്‍ നിയമവിധേനയല്ലാതെയുള്ള കൊലപാതകങ്ങള്‍ ആയിരക്കണക്കിനു വരും.
2005 ല്‍ ബി.ബി.സി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇറാനിയന്‍ പ്രതിനിധി കരിമിറാദ് അത്തരം സംഭവങ്ങള്‍ മാധ്യമ സൃഷ്ടികളാണെന്നു വ്യക്തമാക്കുകയുണ്ടായി. (BBC NEWS,11 Jan 2005 ).


(14)  "2007 ല്‍ ഇറാനില്‍ സുപ്രീംകോടതി ഇത്തരത്തിലുള്ള നിരവധി വധശിക്ഷകള്‍ക്ക് അന്തിമ അംഗീകാരം നല്‍കുകയുണ്ടായി" എന്ന ലേഖകന്റെ വാചകം പച്ചക്കള്ളമാണ്. 2002 ല്‍ തന്നെ സുപ്രീംകോടതി ഇത്തരം വധശിക്ഷകള്‍ നിരോധിച്ചിരുന്നു എന്നതാണു വസ്തുത.




(15) അത്യപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമാണ് ഇറാനില്‍ വധശിക്ഷകള്‍ നടപ്പാക്കപ്പെടുന്നത് . പാശ്ചാത്യനാടുകളെ അപേക്ഷിച്ച് ഇറാനില്‍ കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും വളരെ കുറവാണ്. ഇക്കാര്യം മുന്‍ പോസ്റ്റുകളില്‍ സമര്‍ഥിക്കുകയുണ്ടായി. അവയെപ്പറ്റി ഒന്നും പറയാനാകാതെ കുഴങ്ങിയ ലേഖകന്‍ പച്ചക്കള്ളങ്ങള്‍ കെട്ടിച്ചമച്ച് വായനക്കാര്‍ക്കു മുന്നില്‍ സ്വയം പരിഹാസ്യനാവുകയായിരുന്നു. ഏതായാലും ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്കന്‍ സമൂഹത്തില്‍ മാത്രം നടക്കുന്ന കുറ്റകൃത്യങ്ങളുടെ ചില സൂചനകള്‍ താഴെ:


(i) അമേരിക്കന്‍ കുറ്റാന്വേഷണ സംഘമായ FBI യുടെ കണക്കുപ്രകാരം 2008 ല്‍ മാത്രം പതിനാലായിരത്തിലേറെ പേര്‍ (14180) അമേരിക്കന്‍ സമൂഹത്തില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. പതിനാലായിരം പോരെ വധിക്കുന്ന അമേരിക്കന്‍ സമൂഹത്തിലാണോ അതിന്റെ ഇരുപതിലൊന്നുപോലും ജനങ്ങളെ വധിക്കാത്ത ഇറാനിയന്‍ സമൂഹത്തിലാണോ സംസ്ക്കാരവും സുരക്ഷിതത്വവും സ്വാതന്ത്ര്യവും സാമൂഹിക ഭദ്രതയും ഉണ്ടാവുക പ്രൊഫ:രവിചന്ദ്രാ?


(ii) 2006 ല്‍ അമേരിക്കന്‍ ജയിലിലെ തടവുകാരുടെ എണ്ണം 70 ലക്ഷം വരും. ലോകത്ത് ഏറ്റവും കൂടുതല്‍ പൌരന്മാരെ ജയിലിലടക്കുന്ന രാജ്യം യുക്തി-നിരീശ്വരവാദികളുടെ ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്കയാണ്. 70 ലക്ഷം പൌരന്മാരെ ജയിലിലടക്കുന്ന അമേരിക്കയിലാണോ അതോ അതിന്റെ ഇരുപതിലൊന്നുപോലും  ജനങ്ങളെ ജയിലിലടക്കാത്ത ഇറാനിലാണോ സ്വാതന്ത്ര്യവും സുരക്ഷിതത്വവും കൂടുതലുണ്ടാവുക? ഏറ്റവും കൂടുതല്‍  പൌരന്മാരെ  ജയിലിലടക്കുന്ന രാജ്യത്താണോ താങ്കളുടെ തത്ത്വശാസ്ത്രപ്രകാരം കൂടുതല്‍ പൌരസ്വാതന്ത്ര്യമുള്ളത്? സംസ്കാരമുള്ളത്? സാമൂഹിക ഭദ്രതയുളളത്? എത്ര മഹത്തായ ജനാധിപത്യ-- സ്വാതന്ത്ര്യ ധാരണകളാണു താങ്കള്‍ക്കുള്ളതെന്ന് വായനക്കാര്‍ അത്ഭുതപ്പെടാതിരിക്കുന്നതെങ്ങനെ? താങ്കളുടെ വിചിത്ര വിവര-ധാരണകളെപ്പറ്റി മറ്റുള്ളവര്‍ അത്ഭുതപ്പെടുന്നതിലാണല്ലോ താങ്കള്‍ അത്ഭുതം കൂറുന്നത്!!


(iii) ലോകജനസംഖ്യയുടെ അഞ്ചുശതമാനമാണ് അമേരിക്കയില്‍ . പക്ഷേ ലോകത്ത് മൊത്തം ജയില്‍ പുള്ളികളുടെ ഇരുപത്തഞ്ചുശതമാനം അമേരിക്കയിലാണ്! ലോകത്തെ മൊത്തം ജയില്‍പുള്ളികളുടെ ഇരുപത്തഞ്ച് ശതമാനം (WASHINGTON POST, 29 Feb 2008)  സ്വന്തം ജയിലുകളിലാണെന്ന് 'അഭിമാനിക്കുന്ന' അമേരിക്കയിലാണോ അതിന്റെ നിസ്സാരമായൊരംശം പൌരന്മാരെ ജയിലിലടച്ച ഇറാനിലാണോ പൌരസ്വാതന്ത്ര്യവും മനുഷ്യാവകാശമുള്ളത് ? ഏറ്റവും കൂടുതല്‍  പൌരന്മാരെ ജയിലിലടക്കുന്ന രാജ്യത്തായിരിക്കും കൂടുതല്‍ പൌരസ്വാതന്ത്യവും മനുഷ്യാവകാശമുള്ളതെന്ന് ഏതു ചരിത്ര-രാഷ്ട്രതന്ത്ര പുസ്തകത്തിലാണു താങ്കള്‍ പഠിച്ചിട്ടുള്ളത്?


(iv) അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് കടുത്ത വംശീയ വിവേചനങ്ങളുണ്ടെന്നത് താങ്കളെ അലട്ടുന്ന വിഷയമായിരിക്കില്ല. (ഇന്ത്യയിലെ ജാതിഭീകരതയേയും വംശീയ അസ്പൃശ്യതയെയും കുറിച്ച് ഒരക്ഷരം ഉരിയാടാതെ സൌദിയേയും ഇറാനേയും കുറിച്ച് വാചാലരാകുന്ന സവര്‍ണയുക്തി-നിരീശ്വരവാദികള്‍ അടിസ്ഥാനപരമായി വംശീയവാദികളാണെന്നു മനസ്സിലാക്കാന്‍ ഐന്‍സ്റ്റീന്റെ ബുദ്ധിവേണ്ട;സാമാന്യബുദ്ധി തന്നെ ധാരാളം മതി! ) അമേരിക്കന്‍ ജയിലില്‍ കഴിയേണ്ടവര്‍ക്കുപോലും കടുത്ത വംശീയ വിവേചനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നുണ്ട്. അമേരിക്കന്‍ അക്കാദമീഷ്യരില്‍ വലിയൊരു വിഭാഗം വംശീയവാദികളായിരുന്നിട്ടും അവരാല്‍ നിയന്ത്രിക്കപ്പെടുന്ന വിക്കിപീഡിയയില്‍ ജയിലിലെ വംശീയ വിവേചനത്തെപ്പറ്റി ഇങ്ങനെ എഴുതാന്‍ നിര്‍ബന്ധിതരായി:




" In 2002, roughly 93.2 % of prisoners were male. About 10.4 % of all black males in the United States between the ages of 25 and 29 were sentenced and in prison by year end, compared to 2.4 % of Hispanic males and 1.2 % of white males.[20] Many sociologists and Criminal Justice Academics argue that this disparity in prison population is reflective of discriminatory sentencing. In a study conducted by the Rand Corporation, it has been estimated that Blacks and Latinos received longer sentences and spent more time in jail than their white counterparts who were convicted of similar crimes and with similar criminal records. One particular example revealed the state of California statistically imposed sentences that averaged 6.5 months longer for Hispanics, and 1.5 months longer for Blacks when compared to white inmates."


പുരുഷന്മാരെത്തന്നെ വംശീയമായി വിവേചിക്കുന്ന ശാസ്ത്ര-സാങ്കേതിക സ്വര്‍ഗ്ഗത്തിന്റെ ഉച്ഛിഷ്ടമെങ്കിലും കിട്ടിയെങ്കില്‍ എന്നാഗ്രഹിച്ച് മറ്റു ജനവിഭാഗങ്ങളെ അവമതിക്കാന്‍ നടക്കുന്നവര്‍ക്ക് ഇറാനിലെ സ്ത്രീവിവേചനത്തെപ്പറ്റി സംസാരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? ( സ്ത്രീകളുടെ മേല്‍ 'മുലക്കരം' വരെ ഏര്‍പ്പെടുത്തിയ സവര്‍ണ രാജാക്കന്മാരുടെ സാംസ്കാരിക പാരമ്പര്യം മറ്റൊരു വിഷയമായതുകൊണ്ട് തല്‍ക്കാലം ഒഴിവാക്കുന്നു).


(v)  വെറും വംശീയവിവേചനമല്ല, എല്ലാത്തരം വിവേചനങ്ങളും നടക്കുന്ന രാജ്യമാണ് ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്ക. അമേരിക്കന്‍ നയങ്ങളെ എക്കാലവും വെള്ളപൂശിയ പാരമ്പര്യമുള്ള വിക്കിപീഡിയപോലും എഴുതിയതു നോക്കൂ:




"Patterns are found within the victimology of crime in the United States. Overall, the financially disadvantaged, females, those younger than 25 and non Whites were more likely to fall victim to crime. Income, sex and age had the most dramatic effect on the chances of a person being victimized by crime, while the characteristic of race depended upon the crime being committed."


വരുമാനവിവേചനം, ലിംഗവിവേചനം, വംശീയവിവേചനം, പ്രായവിവേചനം തുടങ്ങി സകലമാന വിവേചനങ്ങളുടേയും കൂത്തരങ്ങായ, ശാസ്ത്ര-സാങ്കേതിക സ്വര്‍ഗമായ അമേരിക്കയെ തുറന്നുകാട്ടാന്‍ ഒരു നിമിഷം പോലും  ചെലവാക്കാത്ത ലേഖകന്‍ ഇറാനിലെയും സൌദിയിലെയും സ്ത്രീ വിവേചനത്തെപ്പറ്റി വാചാലനാവുന്നതു ചിരിക്കു  വകനല്‍കുന്നുണ്ട് ;ധാരാളം.




(ലേഖകന്റെ അവശേഷിക്കുന്ന വാദങ്ങളുടെ വിശകലനവും സൌദി കുമ്പസാരങ്ങളും നുണകളും പരിശോധിക്കുന്ന ബാക്കി ഭാഗവും അടുത്ത പോസ്റ്റില്‍ )









60 comments:

  1. നട്ടെല്ലുണ്ടെങ്കില്‍ ,വിശ്വസനീയമായ ഒരു അന്വേഷണാത്മക പത്രറിപ്പോര്‍ട്ടെങ്കിലും ഇറാനിലെ ലൈംഗിക പീഡനങ്ങളെപ്പറ്റി ഹാജരാക്കൂ! ഏതു കള്ളക്കഥകളും വാരിവലിച്ചു വിഴുങ്ങാന്‍ ശീലിച്ച യുക്തി-നിരീശ്വരവാദികളുണ്ടാകാമെങ്കിലും വായനക്കാര്‍ മൊത്തം അത്തരം വങ്കന്മാരാണെന്നു കരുതിയതു സാഹസവും യുക്തിഹീനവുമായി ഏതായാലും.

    ReplyDelete
  2. (1)
    "Patterns are found within the victimology of crime in the United States. Overall, the financially disadvantaged, females, those younger than 25 and non Whites were more likely to fall victim to crime. Income, sex and age had the most dramatic effect on the chances of a person being victimized by crime, while the characteristic of race depended upon the crime being committed."

    ശരി ശ്രി ഹുസയിന്‍ ,

    തീര്‍ച്ചയായും ഇത്തരം കണക്കുകള്‍ വളരെ പ്രധാനപ്പെട്ടതാണ് .

    ഇനി ഈ വക കണക്കുകള്‍ ലോകത്തിലെ മറ്റുള്ള രാജ്യങ്ങളില്‍ എങ്ങനെ ആണെന്ന് കൂടി വ്യക്തമാക്കുക , അപ്പോഴല്ലേ പൂര്‍ണത വരൂ ..എന്താ..?ങേ ...? എല്ലാ രാജ്യങ്ങളിലും നിന്ന് എങ്ങനെ വിവരം ശേഖരിക്കാന്‍ പറ്റില്ലെന്നോ ..? പല രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള പഠനം പോലും സാധ്യമാല്ലെന്നോ .. അത് ശരി .. അങ്ങനെ ആണ് കാര്യങ്ങളുടെ കിടപ്പ് ..

    എന്റെ മാഷേ , അമേരിക്കയില്‍ ഇമ്മാതിരി പല വിവേച്ചനഗലും ഉണ്ടെന്നു നമുക്കെല്ലാം അറിയാം .. അതാണ്‌ നമ്മള്‍ പലതു കൊണ്ടും അവരെ വിമര്‍ശിക്കുന്നത് ,ലവന്മാര്‍ അത്ര ശരിയല്ല എന്നര്‍ത്ഥം .(അമേരിക്ക മാത്രമല്ല , പല യുറോപിയന്‍ രാജ്യങ്ങളും ഒന്നാന്തരം വരന വേരിയന്മാരാന് .. )......എന്നാല്‍ ഇതൊക്കെ പ്രധാനമായും അമേരിക്കകാര്‍ അല്ലെങ്കില്‍ അതതു രാജ്യങ്ങള്‍ തന്നെയാണ് നമ്മളോട് പറയുന്നത് ..അതാണ്‌ അവരുടെ ഗുണം .. നമുക്കില്ലാത്തതും .. അവരുടെ മറ്റൊരു ഗുണം എന്ന് പറയുന്നത് ഇങ്ങനെ വിവേചിക്കപ്പെടുന്നത് തെറ്റാണെന്നും അവര്‍ സമ്മതിക്കും എന്നതാണ് ...ആ സ്വഭാവവും നമ്മക്കില്ല ...

    എന്തയാലും ഒരു വിസ എങ്ങനെയും കിട്ടിയാല്‍ നമ്മള്‍ അങ്ങോട്ട്‌ ഓടുകയും ചെയ്യും ..പിന്നെ എങ്ങനെയാ സാര്‍ നമ്മള്‍ നന്നാവുന്നത് ..? ഇനി സാര്‍ പറയൂ , നമ്മള്‍ എങ്ങനെ നന്നാവും , സ്വയം വിമര്‍ശനം നടത്തുന്ന അമേരിക്കക്കാരോ അതിനു ഒരിക്കലും മുതിരാത്ത നമ്മളോ ..? (നമ്മള്‍ ഇന്ത്യക്കാരടക്കം സ്വയം വിമര്‍ശനം നടത്താറില്ല )

    ReplyDelete
  3. പ്രിയപ്പെട്ട ചെത്തുകാരന്‍ വാസു,

    << കുറഞ്ഞത് 28 രാജ്യങ്ങളിലെങ്കിലും കൃത്യമായും സാമ്രാജ്യത്വരൂപത്തില്‍ നിലനില്‍ക്കുന്ന ഇസ്ളാം ലോകം മുഴുവന്‍ ആ സാമ്രാജ്യത്തിന് കീഴില്‍കൊണ്ടുവരുമെന്ന് ആക്രോശിക്കുകയും ചെയ്യുന്നു. രണ്ടായാലും അമേരിക്കന്‍ സാമ്രാജ്യത്വം അത്രത്തോളം പോകുന്നില്ലെന്ന് കാണണം. <<

    രവിചന്ദ്രന്‍ സാറിന്‍റെ ഒരു ഉദ്ധരണിയാണ് മേലെ കൊടുത്തത്‌. ഈ നിഗമനത്തില്‍ എത്താന്‍ എത്ര മാത്രം മുന്‍വിധി വേണ്ടി വരും എന്ന അന്വേഷണത്തിന് പ്രസക്തിയുണ്ട്. രവിചന്ദ്രന്‍ സാര്‍ എത്തിപ്പെട്ടിരിക്കുന്ന ആത്മവഞ്ചനയുടെ ആഴം വ്യക്തമാക്കുന്ന പല കമന്റുകളില്‍ ഒന്ന് മാത്രമാണിത്‌. ഈ കമന്റിനു ഒരു ഹ്യൂമാനിസ്റ്റ്‌ മുഖത്തെക്കാള്‍ എനിക്ക് കാണാനാവുന്നത് അന്ധമായ വിദ്വേഷം കൊണ്ട് യാഥാര്‍ത്ഥ്യം മറച്ചുവെക്കാന്‍ ധൃഷ്ടനാവുന്ന ഒരാളെയാണ്. വാദിച്ചു ജയിക്കാന്‍ ഏതു പാളയത്തിലും കയറുന്ന ഒരാളെ അദ്ദേഹത്തില്‍ വായിക്കേണ്ടി വരുമ്പോള്‍ രവിചന്ദ്രന്‍ സാര്‍ സ്വന്തം വിശ്വാസ്യതയെ തന്നെയാണ് തകര്‍ക്കുന്നത്.

    മേല്‍പറഞ്ഞ കമന്റുകള്‍ വ്യക്തമായും ഏതു രാഷ്ട്രീയത്തിന് പിന്നിലാണ് അദ്ദേഹം ഉള്ളത് എന്ന് വ്യക്തമാക്കുന്നു. ഇസ്ലാമിക വിമര്‍ശനം എന്നത് നിലവിലുള്ള അനുകൂല രാഷ്ട്രീയ കാലാവസ്ഥയെ മുതലെടുത്ത്‌ ഏതുവിധേനയും നടത്തേണ്ടുന്ന ഒന്നാണ് എന്ന ബോധം എങ്ങിനെ ഒരു ഹ്യൂമനിസ്ടിനു ന്യായീകരിക്കാനാവും.

    അമേരിക്കയെ വിമര്‍ശിക്കാന്‍ ഊര്‍ജ്ജം ചിലവഴിക്കാത്തത് അമേരിക്ക ഭൌതികവാദ സ്വര്‍ഗ്ഗം ആയത് കൊണ്ടാണോ?

    ReplyDelete
  4. പ്രിയപ്പെട്ട ഹുസൈന്‍ സാഹിബ്,

    നിര്‍ഗുണ, നിഷ്ക്രിയ, മൂല്യരഹിത യുക്തിവാദത്തിന്‍റെ ആഗോള രാഷ്ട്രീയ/സാംസ്കാരിക/വംശീയ അജണ്ടയെ തൊലിയുരിച്ചു കാണിക്കുന്ന ഒരു പോസ്റ്റിനു വളരെ പ്രാധാന്യമുണ്ട് എന്നു അറിയിക്കട്ടെ. ചരിത്രത്തിലും വര്‍ത്തമാന കാലത്തിലും അത് എത്രത്തോളം മനുഷ്യവിരുദ്ധമായിരുന്നു, അല്ലെങ്കില്‍ അധീശവര്‍ഗ്ഗ പ്രത്യയശാസ്ത്രമായിരുന്നു എന്ന അറിവ്‌ ഇവിടെ പങ്കുവെക്കപ്പെട്ടാല്‍ നന്നായിരുന്നു. താങ്കളുടെ വിലപ്പെട്ട സമയത്തില്‍ നിന്ന് കുറച്ചു ഭാഗം അതിലേക്കായി മാറ്റി വെക്കാന്‍ സാധിച്ചാല്‍ ബ്ലോഗ്‌ വായനക്കാര്‍ക്ക്‌ ഉപയോഗപ്രദമായിരിക്കും എന്ന് തോന്നുന്നു.

    ReplyDelete
  5. പ്രിയപ്പെട്ട നാസ്തികന്‍,

    <<അമേരിക്ക തനിക്ക് അമ്മായിയപ്പന്‍ സ്ത്രീധനം തന്ന സ്ഥലമല്ലെന്നാണ്‌ മിസ്റ്റര്‍ രവിചന്ദ്രന്‍ പറയുന്നത്. ഏതായാലും സമ്മതിക്കണ്ട. നമുക്കങ്ങ് എഴുതിക്കൊടുത്തേക്കാം സര്‍...<<

    ഇറാനെയും സൗദിയെയും ഇസ്ലാമിനും മുസ്ലിങ്ങള്‍ക്കും എഴുതികൊടുക്കാനുള്ള ആവേശം കാണിക്കുന്നവര്‍ക്ക് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിതൃത്വം സ്വതന്ത്ര ചിന്തയുടെ ഉല്പന്നമായ മുതലാളിത്ത അധിനിവേശ പൈശാചികതയ്ക്ക് എഴുതികൊടുക്കാന്‍ യുക്തിയില്ലാത്തത് അവിടെ യുക്തിബോധം കാശിക്ക് പോയത് കൊണ്ട് മാത്രമാണ്.

    <<താങ്കള്‍ക്ക് ഹുസ്സൈന്‍ സാബിനോട് എന്തെങ്കിലും പൂര്‍വ്വിക വിരോധമുണ്ടോ? അങ്ങേരെ മൂപ്പിച്ച് മൂപ്പിച്ച് ഇനിയും ഒരരുക്കാക്കിയേ അടങ്ങൂവല്ലേ!!<<

    ഹുസൈന്‍ സാഹിബ് വരുന്നത് വരെയുള്ള യുക്തിവാദി ഗമയൊക്കെ അസ്തമിച്ച കാര്യം നാസ്തികന്‍ അറിഞ്ഞു കാണില്ല. ഡ്രാഗണ്‍ ഫ്ലൈ വന്നപ്പോള്‍ യുക്തിവാദികള്‍ ഓടിപ്പോയ വഴിയില്‍ പിന്നെ പുല്ലു മുളച്ചിട്ടില്ല.

    ReplyDelete
  6. @ഹുസൈന്‍

    ഇറാനെക്കുറിച്ച് രവിചന്ദ്രന്‍ എഴുതിയ നുണകള്‍ക്കും മറ്റു തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ക്കും താങ്കള്‍ ആധികാരികവും കൃത്യതയുള്ളതുമായ മറുപടി നല്‍കിയിരിക്കുന്നു. അഭിനന്ദനങ്ങള്‍!

    തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങളെ അംഗീകരിക്കുകയും നിരാകരിക്കുകയും ചെയ്യുന്നുവെന്നവകാശപ്പെടുന്ന യുക്തിവാദിഗോത്രത്തിലെ പ്രധാന 'മൂപ്പനാ'യ രവിചന്ദ്രന്‍, അമേരിക്കയെക്കുറിച്ച് താങ്കള്‍ നിരത്തിയ അനിഷേധ്യമായ തെളിവുകളടങ്ങിയ റിപ്പോര്‍ട്ടുകള്‍ പതിവുപോലെ 'സ്‌റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ഡാറ്റ' എന്ന് പറഞ്ഞ് ഉരുണ്ടുകളിക്കുവാന്‍ ശ്രമിക്കുവോ ആവോ?

    ReplyDelete
  7. പാശ്ചാത്യ ലോകത്ത്‌ യൂറോപ്‌ പോലെ തെന്നെ മതരഹിത മൂല്യ വ്യവസ്ഥ (modern atheistic morality) പിന്തുടരുന്ന രാജ്യമാണ് അമേരിക. അവിടെ സ്കാണ്ടനെവിയന്‍ രാജ്യങ്ങളെ അപേക്ഷിച്ചു ചര്‍ച്ചില്‍ പോകുന്ന ആളുകളും, സുവിശേഷ സംഘങ്ങളും അല്പം കൂടുതല്‍ ഉണ്ട് എങ്കില്‍, പൊതു ജീവിതത്തില്‍ മതത്തിന് വലിയ സ്ഥാനം ഒന്നും ആരും കല്‍പ്പിക്കുന്നില്ല.

    സ്വവര്‍ഗ വിവാഹം നിയമ വിധേയമാണ്, വിവങ്ങളില്‍ പകുതിയിലും കൂടുതല്‍ വിവാഹ മോചനത്തില്‍ കലാശിക്കുന്നു (സ്നാണ്ടാനെവിയന്‍ രാജ്യങ്ങളില്‍ വിവാഹമേ ഇല്ലാതായി കൊണ്ടിരിക്കുകയാണ്, ജനിക്കുന്ന കുട്ടികളില്‍ അറുപത് ശതമാനത്തിലും കൂടുതല്‍ വിവാഹവാഹ്യമാണ്, നടക്കുന്ന വിവാഹങ്ങളില്‍ തെന്നെ നല്ലൊരു ശതാമാനവും വിവാഹ മോചനത്തില്‍ കലാശിക്കുന്നു). വിവാഹ പൂര്‍വ ബന്ധങ്ങള്‍ സര്‍വ സാധാരണമാണ്. സ്ത്രീ ശരീരത്തെ പച്ചക്ക് തെന്നെ വില്പനയ്ക്ക് വെച്ചിരിക്കുന്ന ഒരു സമൂഹം കൂടിയാണ്‌ അമേരിക.

    ഈ സംസ്കാരം ഒന്നും മതത്തില്‍ നിന്നും ഉള്‍കൊണ്ടതല്ല. ഇതെല്ലാം മഹ്വത്വ വാത്കരിക്കപ്പെട്ട മതെതതര സംസ്കാരത്തിന്‍റെ ഭാഗമാണ്.

    ഇനി ബാലാല്സംഗത്തിന്റെ കാര്യത്തില്‍ സ്വീഡന്‍റെ സ്ഥാനം ലോകത്ത് തെന്നെ ഒന്നാമതാണ്.

    ReplyDelete
  8. Wonderful Post. God bless you. Masha Allah.

    ReplyDelete
  9. @പ്രിയ ഇന്ത്യന്

    പ്രിയ ഇന്ത്യന് , രവിചന്ദ്രന് എന്നെ സംബധിചെടുത്തോളം പുതിയ ആളാണ് ..അത് കൊണ്ട് അദ്ദേഹത്തെ കൂടുതല് അറിയാന് ഇനിയും സമയം നേടി വരും എന്നാലും പോതുവില് അദ്ദേഹത്തിന്റെ ഇത് വരെ എഴുത്തുകള് യുക്തിപരമാണ് എന്നോ തോന്നുന്നു .അതോടൊപ്പം സഹജീവിയായ മനുഷ്യനോടുള്ള ( ബന്ധിതമല്ലാത്ത വ്യക്തിസത്തയോടുള്ള )പരിഗണന അദ്ദേഹം കാണിക്കുന്നുമുണ്ട് ..അതായത് ഒരു ഹുമാനിസ്റ്റ് എന്നാ നിലയില് ( one who appreciate the existence of his fellow mate just as human and interacts with his him at that level )..എന്നാല് മതങ്ങളെ അകത്തു നിന്നും "അതെ പോലെ പുറത്ത് നിന്നും " (രണ്ടാമത് പറഞ്ഞത് വളരെ പ്രധാനം ആണ് - ഇവിടെ ആണ് തര്ക്കികര് വ്യത്യാസം )പഠിക്കുകയും അവയുടെ രൂപീകരണ സാഹചര്യങ്ങളെ വിശകലനം ചെയ്യുന്ന ഒരാള് എന്നാ നിലയില് മതങ്ങളെ പ്പറ്റി വ്യക്തമായ അഭിപ്രായം ഉണ്ട് . അത് വിമര്ശന സ്വഭാവം ഉള്ളതാണ് താനും . ഇപ്പോള് നിലവിലുള്ള മതങ്ങളില് വിശ്വാസികളുടെ മേല് ഏറ്റവും സ്വാധീനം വച്ച് പുലര്ത്താന് കഴിയുന്നത് ഇസ്ലാം ആകയാല് സ്വഭാവികായും ആ മത വിഭാഗങ്ങളില് പെടുന്ന ആളുകള് ആണ് അദ്ദേഹത്തെ എതിര്ക്കാന് മുന്പന്തിയില് വരുന്നത് .. അപ്പോള് അദ്ദേഹവും ആശയവിനിമയം നടത്തുന്നത് ആ അവസരത്തില് ഇപ്പറഞ്ഞ മത സംബധമായ വിഷയങ്ങള് ആണെന്നതും സ്വാഭാവികം . (ഇപ്പോള് അദ്ദേഹം വിമര്ശിക്കുന്ന ഏതാണ്ട് പല കാര്യങ്ങളും പല മതങ്ങള്ക്കും ഒരേ പോലെ സ്വീകാര്യമല്ല എന്നത് വ്യക്തമാണല്ലോ , മറ്റൊരു സാഹചര്യത്തില് മറ്റൊരു മതത്തില് പെട്ട ആളുകളോട് സംവദിക്കാനുള്ള അവസരം ഉണ്ടാകുന്നത് വരെ , ഈ പ്പ്രത്യേക സാഹചര്യത്തെ മാത്രം മുന് നിര്ത്തി അദ്ദേഹത്തിന് മുന് വിധി ഉണ്ട് എന്ന് പറയുന്നത് അത്ര കണ്ടു ശരിയല്ല . അങ്ങനെ പറയുന്നതില് ഒരു മുന് വിധി ഇല്ലേ എന്നതാണ് എന്റെ സംശയം :-)

    ReplyDelete
  10. ഇറാനിലെ ജയിലറകളില്‍ ഇസ്ലാമിക ഭരണകൂടം നടത്തിയ ക്രൂരമായ പീഡനം 2010 ഇല്‍ അരംബിച്ചതല്ല. 71 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇറാനിലെ പ്രമുഖ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അയ tudeh പാര്‍ട്ടി
    യുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് ഇല്‍ നിന്നും ഒരു മൂന്ന് മാസം (1989)കാലത്തിനിടയില്‍ നടന്ന ഇറാന്‍ ജയില്‍ ക്രൂരതയെ കുറിച്ചുള്ള ഭാഗം: (ഇത് അമേരിക്കന്‍ സാമ്രാജ്യത്വ മാധ്യമമല്ല, മുതലാളിത്ത propganda sourse ഉം അല്ല.)

    ReplyDelete
  11. "Khomeini in a final bid to save his regime, intensified the atmosphere of terror and repression in the country, and ordered the massacre of political prisoners in Iran. In a matter of three months , in the summer of 1989, a committee of Khomeini's representatives visited the Iranian prisons and tried and sentenced to death thousands of political prisoners. The real number of executed prisoners is still unknown, but human rights organisations such as Amnesty International put the figure at more than five thousand prisoners from various political parties and organisations. Among those executed were 38 members of the Central Committee and the Political Bureau of the Tudeh Party of Iran as well as hundereds of party members and cadres. The blow to the party was tremendous, it destroyed a layer of party leadership and cadres which had been created in the process of more than 40 years of revolutionary struggle. Among the comrades executed were five members of the Political Bureau , who each had spent 25 years in the prisons of the Shah. The massacre shocked the world and brought world-wide condemnation."

    (BRIEF HISTORY OF THE TUDEH PARTY OF IRAN - official website of Tudeh party of Iran)

    ReplyDelete
  12. ഈ ക്രൂരതകള്‍ക്ക് ഹുസൈന്‍ ഈ പറയുന്ന അമേരിക്കയും CIA യും കൂട്ടുനിന്നിരുന്നു എന്ന വസ്തുത ഇസ്ലാമിസ്റ്റുകളുടെ സാമ്രാജ്യത്വ വിരുദ്ധത അല്ലെങ്കില്‍ സാമ്രാജ്യത്വത്തിന്റെ ഇസ്ലാമിസ്റ്റ് വിരുദ്ധത
    ഉപരിപ്ലവം മാത്രം ആണെന്ന് കാണിക്കു:

    "With blessings from Khomeini, and generous intelligence help from the security services of Britain, USA, Pakistan and Israel, the reactionaries organised a savage onslaught against the Tudeh Party of Iran. On 6th February 1982, they charged a part of the Party's leadership with "spying", and sent them to their dungeons. In later consecutive attacks, the regime arrested more than 10,000 members and cadres and supporters of the Party, and declared the Tudeh Party of Iran illegal. The despotic regime of the Islamic Republic announced that they had succeeded in eliminating the Tudeh Party of Iran for ever. Using the most barbaric physical and mental tortures, they organised an all out propaganda campaign against the party and the Organisation of Iranian Peoples' Fadaian (Majority)"

    ReplyDelete
  13. ഇവിടെ പറഞ്ഞ അയ്യായിരതിന്റെയും പതിനായിരതിന്റെയും കണക്കുകള്‍..... (രൂപയുടെ അല്ല, മനുഷ്യജീവന്റെ ) കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പ്രധാനമായും ഒരു പാര്‍ട്ടി അനുഭവിച്ച പീഡനം മാത്രം. ഇനിയും വേണമെങ്കില്‍ ഹുസൈന്‍ സാബിന്
    ഇറാന്‍ ജയിലില്‍ മനുഷ്യത്വ വിരുദ്ധമായി പീടിപിക്കപെട്ടവര്‍ പത്തോ നൂറോ മാത്രമാണെന്ന് വിശ്വസിക്കാം..........വിശ്വാസം ആദ്യവും തെളിവുകള്‍ അതിനു വേണ്ടി മാത്രവും ആവുമ്പോള്‍ എങ്ങിനെയും ആവാം അല്ലോ .....

    ReplyDelete
  14. ഈ ക്രൂരവും പുറം ലോകം അറിഞ്ഞിട്ടില്ലാത്തതും ആയ "പീഡന കാലത്ത് " ചില tudeh പാര്‍ട്ടി നേതാക്കള്‍ കമ്മുനിസത്തെ തള്ളി പറഞ്ഞും ഇസ്ലാം എന്ന സത്യം തിരിച്ചറിഞ്ഞതായി പറഞ്ഞും ദേശീയ
    ടെലിവിഷന്‍ ഇല്‍ പ്രത്യക്ഷപെട്ടു . ഇതിന്റെ സത്യം ലോകം അറിഞ്ഞത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്

    "The simplest explanation came several years after the television racantations, from a prison visit by a United Nation's human rights representative (Galindo Pohl) to Iran. The Tudeh Party General Secretary Noureddin Kianouri was reported to have told the representative that he and his wife had been tortured to give false confessions. As evidence, he held up his badly set broken arm. Pohl added that Maryam Firuz had difficulty hearing, swallowing food, and sitting down because of beatings suffered eight years earlier.[52][57] Kianouri later wrote an open letter to the Ayatollah detailing his mistreatment.[58]"(ref :വിക്കിപീഡിയ: Tudeh party of Iran)

    ReplyDelete
  15. Human Rights Watch റിപ്പോര്‍ട്ട്‌ ഇല്‍ നിന്നും:
    November 6, 2009
    ..... Iran's judiciary should immediately investigate cases of sexual assaults in prison and prosecute those responsible, instead of covering up these crimes, Human Rights Watch said today.

    Human Rights Watch has documented three cases of sexual assault in Iranian prisons on persons arrested since the disputed June 12, 2009 presidential election. In the most recent case, the medical examiner's office confirmed that multiple injuries suffered in prison by Ebrahim Mehtari, a young activist, resulted from torture and mistreatment consistent with his allegations of sexual abuse. But Judiciary authorities refused to conduct further investigations and instead told Mehtari and his family that there would be severe consequences if they talked about the abuse he suffered.

    cont...

    ReplyDelete
  16. "Mehtari, 27, was first arrested on July 26 and released on August 1. On August 19, several officers whom Mehrati's family said he believed were members of the Revolutionary Guards, abducted him from his workplace and later transferred him to a location in eastern Tehran. He told Human Rights Watch that during his detention he was severely beaten repeatedly and sodomized with a baton or stick.....

    A second young activist, Ebrahim Sharifi, 24, who was arrested on June 23, told Human Rights Watch that he had been raped in detention while he was handcuffed, blindfolded and his feet were tied, and that he had attempted suicide several times after his release. He said that judiciary officials had refused to accept his complaint and told him that if he spoke out about his case his family would be in danger.

    The third case involved Maryam Sabri, 21, who was arrested on July 30 during the commemoration of the 40th day after the killing of Neda Soltan - whose shooting death during a demonstration shocked the world. Sabri was arrested after her photo appeared on a website connected to the Revolutionary Guard that posted pictures of protesters and asked people to identify the people in the photos so that they could be arrested. Before she was released on August 12, Sabri says, she was raped four times by the prison guards."

    (FROM REPORT OF HUMAN RIGHTS WATCH - WEB SITE OF HUMAN RIGHTS WATCH)

    ReplyDelete
  17. വ്യക്തമായ തെളിവുകള്‍ ഉള്ള ചില കേസ് കള്‍ ആണ് ഇവിടെ സൂചിപിച്ചത്. ഈ കേസില്‍ ഉള്ള മെഡിക്കല്‍ റിപ്പോര്‍ട്ട്‌ അടക്കമുള്ള തെളിവുകള്‍ നശിപിക്കാന്‍ ഭരണകൂടം നടത്തിയ ശ്രമങ്ങളെ പറ്റിയും
    ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തെളിവ് നല്കാന്‍ ജീവിതം ബാക്കിയാവാതവര്‍ക്ക് തെളിവും നല്കാന്‍ പറ്റിയുട്ടുണ്ടാവില്ലല്ലോ .........


    ഇത്തരം അവസ്ഥകളും ഇത്തരം ഭരണകൂടം ങ്ങളും സ്വീകാര്യമല്ലെന്ന്
    പറയാന്‍ ഹുസൈന്‍ സാബ്‌ എന്തിനാണ് മടിക്കുന്നത്? അമേരിക്കയില്‍ ഇതിലും വലിയ ക്രൂരത് ഉണ്ടാവാമെന്നത് ഇതിനു ന്യായീകരണം ആവില്ലല്ലോ

    ReplyDelete
  18. മനോജ്‌, 2009 ല്‍ നടന്ന ഭരണ കൂട വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് അറസ്റസ്റ്റിലായവരെ ഇറാന്‍ ജയിലുകളില്‍ പീഡിപ്പിച്ചു എന്നാണു ആരോപണം ഇവിടെ. എന്നാല്‍ ഇതിന്മേല്‍ പിടിച്ചു രവിചന്ദ്രന്‍ ആന്‍ഡ്‌ കോ മെനഞ്ഞ കള്ളക്കഥ ഇസ്ലാമിക നിയമ പ്രകാരം കന്യകകളെ വധിക്കാന്‍ കഴിയില്ല എന്നും അത്കൊണ്ട് നിയമപ്രകാരം തെന്നെ ഇവരെ ജയില്‍ ഗാര്‍ഡുകള്‍ ബാല്സഗം ചെയ്യും എന്നുമോക്കെയാണ്. ഇങ്ങനെ ഒരു നിയമം ഇരാനിലോ ഇസ്ലാമിലോ ഇല്ല, ഉണ്ട് എന്ന് പ്രചരിപ്പിക്കുന്നതു കുപ്രസിദ്ധമായ ഏതാനും വെബ്സൈറ്റുകള്‍ മാത്രമാണ്. പ്രതിപക്ഷം പോലും ആവശ്യപ്പെട്ടത്‌ കേസെടുത്തു അന്വേഷിക്കണം എന്നായിരുന്നു - നിയമമേ അങ്ങിനെയാണ് എങ്കില്‍ കേസെടുക്കണമോ?

    എന്നാല്‍ പാശ്ചാത്യസര്‍ക്കാരുകളുടെ പിന്തുണയോടെ ഇറാനിലെ തിരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെയാണ് അടിച്ചമര്‍ത്തിയത് എന്നാണ് അവിടെത്തെ ഭരണകൂടതിന്റെ ഭാഷ്യം. ഈ വാദത്തെ ഒറ്റയടിക്ക് തള്ളിക്കളയാന്‍ സാധ്യമല്ല, കാരണം അമേരികന്‍ ഭരണ കൂടം ഇതിന് മുമ്പ് കള്ളങ്ങള്‍ പറഞ്ഞു ഇറാനിലെ സര്ക്കാറിനെ അട്ടിമറിച്ചിട്ടുണ്ട്, ആ സത്യം ലോകം അരിഞ്ഞത് വളരെ കാലങ്ങള്‍ക്കു ശേഷമാണ്.

    ഉദാഹരണമായി Operation Ajax എന്താണ് എന്ന് വായിച്ചു നോക്കുക.,

    http://en.wikipedia.org/wiki/1953_Iranian_coup_d%27%C3%A9tat

    ReplyDelete
  19. Oh! high tension and exchange of fire between Saab and Ravichandran sir through posts yesterday. Really enjoyed every bit of it.

    ReplyDelete
  20. amnesty international ഇന്റെ റിപ്പോര്‍ട്ടില്‍ നിന്നും:(from protest to prison, Iran one year after
    the election)


    "Some detainees were raped or suffered other forms of sexual abuse. In addition to the
    testimonies published in Amnesty International’s report Election Contested, repression
    compounded, a few other people have since come forward. Bahareh Maghami, now in
    Germany, wrote the following in an open letter published in April 2010.

    “Those who raped me laughed. There were three of them. All three were dirty and they each
    had a beard. They had terrible accents and foul mouths. Their curse words were directed
    toward my entire family. Even though they saw I was a virgin, they accused me of being a
    whore and forced me to sign a statement that declared I was a prostitute…
    “All women are whores to them. But, it was not only women. They did the same to men. They
    were not human beings… My front teeth broke and my shoulder was displaced; my womanhood
    was destroyed.”"

    ReplyDelete
  21. "The former Basij official quoted above described how he was arrested after protesting about the rape of children after one of the demonstrations:

    We moved towards the containers. We saw one of the kids naked outside. I cast my torch into
    the open door of the container, I saw a group... this was the container with the underage children that they had arrested. All those under 14 were in there. With my torch I saw that
    there were others naked and I saw that the floor was wet.”

    ReplyDelete
  22. He also described witnessing the rape of a cellmate with a baton.

    "He began screaming and shouting and swearing. No matter how I tried I couldn't calm him.
    The guards came. One of the guards beat him. His face was bleeding… his clothes were torn
    off... The guard had a baton... he was sexually violated with it.”

    ReplyDelete
  23. Women in detention have also frequently reported sexual insults and threats of rape being used
    against them.

    Zahra Kamali, a student arrested in July 2009, told Amnesty International that her interrogators taunted her with wanting to sleep with other men, and sometimes touched her
    breasts. She said that a women’s rights activist held with her was treated the worst:


    "She told us that her interrogators had attached cables to her nipples and given her electric
    shocks. She was so ill she would sometimes faint in the cell.”

    (report of amnesty international:from protest to prison, Iran one year after
    the election)

    ReplyDelete
  24. SUBAIR SAID: >> പ്രതിപക്ഷം പോലും ആവശ്യപ്പെട്ടത്‌ കേസെടുത്തു അന്വേഷിക്കണം എന്നായിരുന്നു - നിയമമേ അങ്ങിനെയാണ് എങ്കില്‍ കേസെടുക്കണമോ? <<<

    Well Said. വളരെ ശരിയാണ് സുബൈറിന്റെ ചോദ്യം.. ഇറാനിലെ നിയമം തന്നെ അങ്ങനെ ആണെങ്കില്‍ പ്രതിപക്ഷം നിയമം മാറ്റാന്‍ അല്ലേ പ്രക്ഷോഭം നടത്തുക. ???

    ReplyDelete
  25. മനോജ്,
    പ്രതികരണത്തിനു നന്ദി.
    (1)ഭൌതികവാദ സംസ്കാരം പരമോന്നത വികാസം പ്രാപിച്ച അമേരിക്കയിലെ ജയിലുകളില്‍ ഒരു വര്‍ഷം രണ്ടു ലക്ഷത്തിലേറെ പേരെ(രൂപയെയല്ല, മനുഷ്യരെ) ലൈംഗികമായി പീഡിപ്പിക്കുമ്പോള്‍ ഇറാനില്‍ "രണ്ടും മൂന്നും അഞ്ച് "ആളുകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന HRWറിപ്പോര്‍ട്ട് ഉദ്ധരിക്കാന്‍ താങ്കള്‍ക്കു ലജ്ജയില്ലേ? അല്പമെങ്കിലും?!
    (2)ഭൌതികവാദ മുതലാളിത്തത്തെപ്പോലെ ഭൌതികവാദ കമ്യൂണിസ്റ്റുകളും 'സത്യം' എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നില്ല എന്ന കാര്യം മനോജിനറിയുമോ? സോവ്യറ്റ് യൂണിയനും അമേരിക്കയും പറഞ്ഞു പ്രചരിപ്പിച്ച കളവുകള്‍ അറിയാന്‍ സി ഐ എയുടെ unclasssified ഫയലുകള്‍ നോക്കിയാല്‍ മതിയാവും. ഇറാനിലെ തൂതെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ, യാതൊരു തെളിവും നിരത്താതെയുള്ള വെറും രാഷ്ട്രീയ പ്രസ്താവനകള്‍ ഉദ്ധരിച്ച് ഭൌതികവാദ സംസ്കാരത്തിന്റെ കാട്ടാളത്തങ്ങളെ മറച്ചുപിടിക്കാനുള്ള താങ്കളുടെ വിഫല ശ്രമം ആര്‍ക്കും മനസ്സിലാകും.
    (3)മനുഷ്യന്‍ മറ്റൊരു മൃഗം മാത്രമാണെന്നു പഠിപ്പിച്ച ഭൌതികവാദ സംസ്കാരം അത്യുന്നതി പ്രാപിച്ച അമേരിക്കന്‍ ജയിലുകളിലെ വര്‍ഷത്തിലെ രണ്ടു ലക്ഷത്തിലേറെ ലൈംഗിക പീഡനങ്ങള്‍ മറച്ചുവച്ച് സംസ്കാര സമ്പന്നരായ മറ്റു രാജ്യക്കാരെ അവമതിക്കാന്‍ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന കേരള ഡോക്കിന്‍സുമാരെ പിന്തുണക്കാന്‍ താങ്കള്‍ക്കു ലജ്ജയില്ലേ?
    (4)'വസ്തുനിഷ്ഠ'വും 'ശാസ്ത്രീയ'വും 'മൂര്‍ത്ത'വുമായ തെളിവില്ലാതെ ഒന്നിലും വിശ്വസിക്കില്ലെന്നു പെരുമ്പറയടിക്കുന്ന യുക്തി-നിരീശ്വരവാദികള്‍ പാശ്ചാത്യ സാമ്രാജ്യത്വ ശക്തികള്‍ പ്രചരിപ്പിച്ച കള്ളവാര്‍ത്തകളും വിഴുങ്ങി ഏമ്പക്കമിട്ട് കേരളം ചുറ്റുന്നത് ആരുടെ കാപട്യമാണു വെളിവാക്കുന്നത്?
    (5) സത്യസന്ധതയുടെയും നീതിബോധത്തിന്റെയും തരിമ്പെങ്കിലും യുക്തി-നിരീശ്വരവാദികളില്‍ അവശേഷിച്ചിരുന്നുവെങ്കില്‍ ഭൌതികവാദ സംസ്കാരത്തിന്റെ കൂത്തരങ്ങായ അമേരിക്കയിലെ ഒരു വര്‍ഷത്തെ രണ്ടു ലക്ഷത്തിലേറെ ലൈംഗിക പീഡനങ്ങള്‍ പൂഴ്ത്തിവച്ച് ഇറാനിലെ ഒറ്റപ്പെട്ട പീഡനങ്ങളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ വെട്ടിവിഴുങ്ങി നാടുനീളെ ഛര്‍ദിക്കുമായിരുന്നോ അവര്‍?

    ReplyDelete
  26. വാസു,
    പ്രതികരണത്തിനു നന്ദി.
    (1) രണ്ടു ലക്ഷത്തിലേറെ മനുഷ്യരെ ഒരു വര്‍ഷം ജയിലുകളില്‍ ലൈംഗികമായി പീഡിപ്പിക്കുന്ന ഭൌതികവാദ സംസ്കാരത്തിന്റെ കൂത്തരങ്ങായ അമേരിക്കയെപ്പറ്റി നിശ്ശബ്ദത പാലിച്ച് ഇറാനില്‍ ഒറ്റപ്പെട്ട പീഡനങ്ങള്‍ നടന്നതിന്റെ വ്യാജ വാര്‍ത്തകള്‍ "നൂറുകണക്കിന്" എന്നാക്കി കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്ന ഒരാള്‍ക്ക് എന്തു 'യുക്തിബോധ'മാണുള്ളത്? എന്തു നീതിബോധമാണുള്ളത്? എന്തു മാനവികതയാണുള്ളത്?
    (2) ഒരു വര്‍ഷം ജയിലനകത്തും പുറത്തുമായ എട്ടു ലക്ഷം ജനങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്ന അമേരിക്കന്‍ സമൂഹമാണ് അതിന്റെ നൂറിലൊന്നു ജനങ്ങളെ ലൈംഗികപീഡനത്തിനു വിധേയമാക്കാത്ത സമൂഹങ്ങളേക്കാള്‍ 'പുരോഗമനപര'വും 'യുക്തിഭദ്ര'വും 'ശാസ്ത്രീയ'വും എന്നു കരുതുന്നവര്‍ക്ക് സുബോധമുണ്ടെന്നു കരുതാമോ? പിന്നെയല്ലേ 'മുന്‍വിധി' !!

    ReplyDelete
  27. മനോജേ,
    താങ്കള്‍ക്കു സ്വന്തമായി എന്തെങ്കിലും വാദങ്ങള്‍ മുന്നോട്ടു വയ്ക്കാനുണ്ടോ? ഇല്ലെങ്കില്‍ ദയവായി ഈ കോപ്പി പേസ്റ്റ് പരിപാടി അവസാനിപ്പിക്കൂ. വെറുതെ എന്നെക്കൊണ്ട് കമന്റ് ഡിലീറ്റു ചെയ്യിക്കരുത്.

    ReplyDelete
  28. പ്രിയ ഹുസൈന്‍ സാബ്‌,

    1. ഇറാന്‍ ജയിലിലെ ക്രൂരതകളെ പറ്റിയുള്ള രവിചന്ദ്രന്‍ സാറിന്റെ പോസ്റ്റ്‌ കള്ളമാണെന്ന് പറഞ്ഞപ്പോള്‍ ഇറാന്‍ ജയിലിലെ ക്രൂരമായ പീഡനം യഥാര്‍ത്ഥ്യം ആണ് എന്ന് വ്യക്തമാക്കുന്ന ആധികാരിക റഫറന്‍സ് നേരിട്ട് നല്‍കിയതാണ്. അങ്ങിനെ നല്‍കുന്നതാവും തര്‍ജ്ജമയേക്കാള്‍ നന്നാവുക എന്ന് കരുതി.

    2 .ഇറാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ആയ TUDEH പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കം ആയിരക്കണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ 1980 കളില്‍ ക്രൂരമായി പീഡനം ഏറ്റുവങ്ങിയെന്നും കൊല്ലപെട്ടെന്നും നിരവധി രേഖകള്‍
    ലഭ്യമാണ് . അതില്‍ ഒരു രേഖയായ TUDEH പാര്‍ട്ടി യുടെ ഒഫീഷ്യല്‍ സൈറ്റ് quote ചെയ്തെന്നേ ഉള്ളൂ . ഇതാ മറ്റൊരു റഫറന്‍സ്:1988 execution of Iranian Political Prisoners - വിക്കിപീഡിയ

    ReplyDelete
  29. 3 .മേല്‍ സൂചിപിച്ച ഹുമന്‍ റൈറ്റ് വാച്ച് ഇന്റെയും അമ്നെസ്ടി ഇന്റര്‍നാഷണല്‍ ഇന്റെയും സൈറ്റുകളില്‍ ഇറാന്‍ രാഷ്ട്രീയ തടവുകാരെ എത്ര ക്രൂരമായും ജനാധിപത്യ വിരുദ്ധം ആയും ആണ് കൈകാര്യം ചെയ്യുന്നത് എന്ന് വിശദമായി പറയുന്നുണ്ട്.

    4 . ലൈനഗികവും അല്ലാത്തതും ആയ ജയില്‍ പീഡനം ഉപയോഗിച്ച് രാഷ്ട്രീയ ആദര്‍ശം തകര്‍ക്കാന്‍ ആസൂത്രിതമായി ഇറാന്‍ ഭരണകൂടം അതിന്റെ ഉത്ഭവം മുതല്‍ ശ്രമിച്ചിരുന്നു എന്നും ഇന്നും ശ്രമിക്കുന്നു എന്ന് മേല്‍ സൂചിപിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ഭരണാധികാരികള്‍ ആസൂത്രിതമായി ജയില്‍ പീഡനം ഉപയോഗിച്ച് രാഷ്ട്രീയ ആദര്‍ശം തകര്‍ക്കാന്‍ നടത്തുന്ന ശ്രമം ഇറാനിലായാലും അമേരിക്കയിലായാലും ശക്തമായി എതിര്‍കപെടണം. ഒന്ന് മറ്റൊന്നിനു ഒരിക്കലും ന്യായീകരണം ആവുനില്ല .

    5 . രാഷ്ട്രീയ ആദര്‍ശം തകര്‍ക്കാന്‍ ഭരണ അധികാരികളുടെ ആസൂത്രണത്തോടെ ഉപയോഗിക്കുന്ന ലൈഗിക പീഡനവും സ്വാഭാവികമായി ജയിലുകളില്‍ അധികാരികളുടെ കണ്ണ് തെറ്റിച്ചു നടക്കുന്ന ലൈംഗിക പീഡനവും ഒരേ പോലെ കാണാന്‍ പറ്റില്ല എന്നും ഓര്കണം.

    6 .അമേരിക്കയുടെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ , ഇറാനെതിരെ എന്ന പോലെ , ജനാതിപത്യ സമൂഹം എന്നും പ്രതികരിച്ചിട്ടുണ്ട്. അമേരിക്കയുടെ ഇത്തരം നടപടികള്‍ ന്യായീകരിക്കാന്‍ ഒരു ജനാധിപത്യ വാദിയും ശ്രമിക്കില്ല .

    ReplyDelete
  30. സ്വന്തം രാഷ്ട്രീയ ആദര്‍ശം വിശ്വസിക്കാനും അത് പ്രച്ചരിപിക്കാനും അതിനായി സമാധാനപരമായി സന്ഖടിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ "സുതാര്യമായ" election മത്സരിക്കാനും ഓരോ വ്യക്തിക്കും അവകാശമുണ്ട്‌ . ആ അവകാശം അനുവധികാത്ത ഭരണകൂടത്തിന്റെ ശ്രമങ്ങളെ എതിര്‍ക്കുക ഓരോ ജനാധിപത്യ വാദി യുടെയും കടമയാണ് . അത് മാത്രമേ ഇവിടെ രവിചന്ദ്രന്‍ സര്‍ ചെയ്തിട്ടുള്ളൂ .


    സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം, സ്വതന്ത്രമായ അന്വേഷണങ്ങള്‍, ഹുമന്‍ റൈറ്റ് വാച്ച്, അമ്നെസ്ടി ഇന്റര്‍നാഷണല്‍ തുടങ്ങിയ സന്ഖടനകളുടെ പ്രവര്‍ത്തനം എന്നിവ ഇറാന്‍ നിരോധിച്ചിരിക്കുന്നു. ഇവയൊന്നും നമുക്ക് അന്ഗീകരിക്കാന്‍ പറ്റില്ലല്ലോ.........


    ഇങ്ങിനെയൊക്കെ ആണ് ആരു ആധുനിക ഭരണകൂടം പ്രവര്തികേണ്ടത് എന്ന് ഹുസൈന്‍ സാബ്‌ കരുതുന്നുവോ ?

    ReplyDelete
  31. "വൈകാരികോന്‍മത്തന്‍മാരായ" നാസ്തിക മൂപ്പന്‍മാരില്‍ നിന്ന് ഇനിയും എന്തൊക്കെ പ്രതീക്ഷിക്കാമോ എന്തോ ????

    ReplyDelete
  32. Brothers,
    Read Ayan HirsiAli and try to know about the miseries suffered by her in a country totally under Islamic law and Qur-an principles..Don't forget the fact that all true non- believers were believers at a time like Ayaan HirsiAli.there fore their words are more genuine than the so called believers.( remember Ayaaan Hirsi Ali once supported the fatwa against Salmaan Rushdhi.and later after coming out of Islam she once told the Muslim women that if they canot live without a belief, better convert to Christianitybecause women get much safety there.

    ReplyDelete
  33. The Worst Genocides of 20th Century

    The Atheists are leading....!!!!!!!!!! I am not sure about Leopold's Ideology. But all others are certainly from Atheist/Agnoistic/Non-Religiou​s background

    The Worst Genocides of 20th Century
    ===================

    1> Mao Ze-Dong (China, 1958-61 and 1966-69, Tibet 1949-50) 49-78,000,000

    2> Jozef Stalin (USSR, 1932-39) 23,000,000 (the purges plus Ukraine's famine)

    3> Adolf Hitler (Germany, 1939-1945) 12,000,000 (concentration camps and civilians WWII)

    4> Leopold II of Belgium (Congo, 1886-1908) 8,000,000

    5> Hideki Tojo (Japan, 1941-44) 5,000,000 (civilians in WWII)

    6> Ismail Enver (Turkey, 1915-20) 1,200,000 Armenians (1915) + 350,000 Greek Pontians and 480,000 Anatolian Greeks (1916-22) + 500,000 Assyrians (1915-20)

    7> Pol Pot (Cambodia, 1975-79) 1,700,000

    8> Kim Il Sung (North Korea, 1948-94) 1.6 million (purges and concentration camps)

    9> Menghistu (Ethiopia, 1975-78) 1,500,000

    ReplyDelete
  34. ക്ഷമിക്കണം, വിഷയവും ആയി ബന്ധമില്ലാത്ത ഒരു പോസ്റ്റിന്റെ ഒരു ലിനക് ഇടുന്നു.

    പ്രകൃതി നിര്‍ദ്ധാരണം വഴിയുണ്ടാകുന്ന പര്‍വതങ്ങള്‍

    ReplyDelete
  35. ജറുസലേം പോസ്റ്റ്‌ റിപ്പോര്‍ട്ട്‌ ഇന് മുന്നേ തന്നെ ഇറാനില്‍ വധശിക്ഷയ്ക്കു മുന്നേ കന്യകകളെ rape ചെയ്യുന്ന കാര്യം പുറത്തു വന്നിരുന്നു :

    1.National Council of Resistance of Iran -Foreign Affairs Committee യുടെ Women, Islam & Equality എന്ന റിപ്പോര്‍ട്ടില്‍ ഈ കാര്യത്തെ കുറിച്ചും ഈ കാര്യം വ്യക്തമാക്കി 1990 ഇല്‍ Sarmast Akhlaq Tabandeh, a senior Guards Corps interrogator എഴുതിയ കത്തിലെ ഭാഗവും കൊടുത്തിട്ടുണ്ട്‌ (ref :http://www.iran-e-azad.org/english/book_on_women/chapter2.html)

    ReplyDelete
  36. 2.1999 തില്‍ The Coalition Against Trafficking in Women പ്രസിദ്ധീകരിച്ച Iranian Women and Girls - Victims of Exploitation and Violence, Sarvnaz Chitsaz and Soona Samsami എന്ന റിപ്പോര്‍ട്ട്‌ ഇലും ഈ കാര്യം സൂചിപിചിട്ടിടുണ്ട് (ref: http://www.uri.edu/artsci/wms/hughes/mhviran.htm

    ReplyDelete
  37. പ്രിയ മനോജേ,

    പ്രതികരണത്തിനു നന്ദി.

    (1) ജയിലിനകത്തും പുറത്തും എട്ട് ലക്ഷം പേര്‍ ലൈംഗിക പീഢനത്തിനിരയായി ഒരു വര്‍ഷം അമേരിക്കയില്‍ നിലവിളിക്കുന്നു. ഭൌതികവാദ സംസ്കാരത്തിന്റെ കൂത്തരങ്ങായ അമേരിക്കയില്‍ നിന്നുയരുന്ന ലക്ഷങ്ങളുടെ കൂട്ടനിലവിളി കേള്‍ക്കാതെ ഇറാനിലെ ജയിലുകളിലെ ഏതാനും പേരുടെ നിലവിളി കേട്ട് കണ്ണീരൊഴുക്കിയത് തനി കാപട്യമല്ലേ? ഇത്തരം കാപട്യത്തെ ന്യായീകരിക്കുന്ന താങ്കളും അത്തരക്കാരനാണെന്ന് തെളിയുന്നില്ലേ?

    (2) നൂറുകണക്കിന് രാഷ്ട്രീയ പ്രതിയോഗികളെയും സാമാന്യ ജനങ്ങളെയും ലോകമെമ്പാടും വധിച്ച രാഷ്ട്രമാണ് അമേരിക്ക. ഇറാന്‍, തുര്‍ക്കി, സൌദി അറേബ്യ തുടങ്ങി മുഴുവന്‍ രാഷ്ട്രങ്ങളും കണക്കിലെടുത്താലും അവരൊന്നാകെ ഇതിന്റെ നൂറിലൊരംശം ജനങ്ങളെ കൊന്നൊടുക്കിയിട്ടില്ല. ഇത്തരം കാര്യങ്ങളെപ്പറ്റി താങ്കള്‍ക്ക് വിവരമില്ലാത്തത് എന്റെ തകരാറല്ലല്ലോ. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച പ്രൊഫ: സ്ററനാഡിന്റെ AMERICAN HOLOCAUST എന്ന കൃതിയെങ്കിലും താങ്കള്‍ നോക്കുക.

    ReplyDelete
  38. (3) താങ്കള്‍ സൂചിപ്പിച്ച അടിസ്ഥാനരഹിതവും തെളിവുകളുടെ പിന്‍ബലമില്ലാത്തതുമായ റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന് സങ്കല്‍പ്പിച്ചാല്‍ തന്നെയും അവ അമേരിക്കയിലെ ഒരു വര്‍ഷത്തെ ലൈംഗികപീഢനങ്ങളുടെ നൂറിലൊന്ന് പോലും വരില്ല. നൂറാളുകള്‍ കരയുന്നത് കാണാതെ ഒരാളുടെ കണ്ണീരിനെച്ചൊല്ലി വിലപിക്കുന്നത് ഏത് ഹ്യൂമനിസമാണ് ? തനി കാപട്യമല്ലേ ഇത്?

    (4) അമേരിക്കയിലെ ലൈംഗികപീഢനങ്ങളില്‍ രാഷ്ട്ര നേതാക്കള്‍ക്ക് പങ്കുണ്ടെന്നതിന് തെളിവുകള്‍ നിരത്തി വനിതാ സൈനികര്‍ കേസ് ഫയല്‍ ചെയ്തകാര്യം ഈ ബ്ളോഗില്‍ വിശദമായി എഴുതിയിരുന്നു. താങ്കളത് കണ്ടില്ലേ?

    ReplyDelete
  39. (5) അമേരിക്കയുടെ എല്ലാത്തരം ജയില്‍പീഢനങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരവാദിയാണെന്നതിന് ആവോളം രേഖകള്‍ ഹാജരാക്കി കൊളംബിയ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ADMINISTRATION OF TORTURE എന്ന കൃതിയെപ്പറ്റി താങ്കള്‍ കേട്ടിട്ടുണ്ടോ?

    (6) അമേരിക്കന്‍ ഗവണ്മെന്റ് ഇന്നോളം നടത്തിയ നൂറുകണക്കിന് കൂട്ടക്കൊലകളില്‍ ഒന്നിനെയെങ്കിലും അപലപിച്ച് ഇന്ത്യയിലെ യുക്തി-നിരീശ്വരവാദ സംഘങ്ങള്‍ പാസാക്കിയ ഒരു പ്രമേയമെങ്കിലും താങ്കള്‍ ചൂണ്ടികാട്ടാമോ?

    ReplyDelete
  40. (7) പൌരസ്ത്യരാഷ്ട്രങ്ങള്‍ ഒന്നാകെ ചെയ്തതിനേക്കാള്‍ നൂറിരട്ടി കൂട്ടക്കൊലകള്‍ അമേരിക്കയുംഇംഗ്ളണ്ടും മാത്രം ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാക്കിത്തരുന്ന ഒട്ടേറെ കൃതികളുണ്ട്. മറിച്ചാണ് യാഥാര്‍ത്ഥ്യമെന്ന് തെളിവോടെ സമര്‍ത്ഥിക്കുന്ന ഒരു കൃതിയെങ്കിലും താങ്കള്‍ സൂചിപ്പിക്കാമോ ? പോകട്ടെ, ഒരു ഗവേഷണ ലേഖനമെങ്കിലും?

    (8) പൌരസ്ത്യ രാഷ്ട്രങ്ങള്‍ ഒന്നാകെ ചെയ്തതിനേക്കാള്‍ നൂറിരട്ടി വിമതരെ അമേരിക്കയും ഇംഗ്ളണ്ടും ജര്‍മ്മനിയും രഹസ്യമായി കൊന്നതിനും പീഢിപ്പിച്ചതിനും അസന്ദിഗ്ധമായ രേഖകളുണ്ട്. മറിച്ചാണ് യാഥാര്‍ത്ഥ്യമെന്നതിന് താങ്കളുടെ പക്കല്‍ എന്താണുള്ളത് ? “നൂറ്കണക്കിന് ” എന്ന രവിചന്ദ്രന്റെ കള്ളക്കണക്കും വ്യാജവാര്‍ത്തകളുമല്ലാതെ ?

    End.

    ReplyDelete
  41. യുക്തിവാദ പശ്ചാത്തലമുള്ള രാജ്യങ്ങളിലാണ് ക്രൈം കുറവ് എന്നും അവിടെ ആണ് ജനങ്ങള്‍ കൂടുതല്‍ സന്തുഷ്ടര്‍ എന്നൊക്കെയുള്ള വാദങ്ങളെ കണക്കുകള്‍ ഉദ്ധരിച്ചു ഹുസൈന്‍ ഖണ്ഡിച്ചു. മത പശ്ചാത്തലം ഉള്ള രാജ്യങ്ങളിലാണ് ക്രൈം കുറവ് എന്ന് തെളിയിച്ചപ്പോള്‍ ആ കണക്ക് സര്‍ക്കാര്‍ തന്നെ കൊടുക്കുന്ന കണക്ക് ആണ് എന്നായി രവി ചന്ദ്രന്‍. പക്ഷെ എല്ലാ രാജ്യങ്ങളിലും ഈ കണക്ക് കൊടുക്കുന്നത് സര്‍ക്കാര്‍ തന്നെ ആണെന്ന മറുവാദത്തെ നേരിടാന്‍ കഴിയാതെ യുക്തിവാദികള്‍ പിന്നെ ശരീഅതിനു നേരെ കുതിര കയറാന്‍ തുടങ്ങി. സൌദിയിലും ഇറാനിലും ഒന്നും ബലാല്‍സംഘം എന്ന ഒരു കുറ്റം ഇല്ലത്രെ അതൊക്കെ വ്യഭിചാരത്തില്‍ ആണ് പെടുക എന്നായി.. പക്ഷെ അതിനു തെളിവൊന്നും ഇല്ല. ആകെ ഉള്ളത് ബാലാല്സംഘതിനു ഇര ആയ പെണ്‍കുട്ടിക്ക് എന്തോ ശിക്ഷ കിട്ടി അത്രേ... ബാലാല്സംഘതിനു ഇര ആയി എന്നത് കൊണ്ട് മാത്രം മറ്റു തെറ്റുകള്‍ക്ക് ശിക്ഷിക്കാന്‍ പാടില്ല എന്ന് ഒരു കോടതിയും പറയില്ല. പിന്നെ ഉള്ളത് ഇറാനില്‍ പ്രതിപക്ഷം ഉയര്‍ത്തിയ കുറച്ചു ആരോപണങ്ങള്‍(ജയിലില്‍ ലൈംഗിക പീഡനം ഉണ്ടത്രേ). അതും തെറ്റാണെന്ന് തെളിഞ്ഞതാണ്. (ജറുസലം പോസ്റ്റ്‌ കഥ തുടക്കത്തിലേ പാളി..) ഇനി ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തു കാരണം അങ്ങനെ ഉണ്ടായി എന്ന് വെക്കുക എന്നാലോ..?

    പക്ഷെ ഇത് കൊണ്ടൊന്നും യുക്തിവാദ പശ്ചാത്തലം ഉള്ള നാടിനേക്കാള്‍ ക്രൈം റേറ്റ് കുറവ് മത പശ്ചാത്തലം ഉള്ള രാജ്യങ്ങളില്‍ ആണെന്ന സത്യത്തെ തെറ്റായി തെളിയിക്കാന്‍ യുക്തിവാടികല്‍ക്കോ രവി ചന്ദ്രനോ സാധിക്കുന്നില്ലല്ലോ...

    ReplyDelete
  42. 1990 കളോടെ സോഷ്യലിസ്റ്റ്‌ ചേരി തകരുന്നത് വരെയും ഇസ്ലാമിക മത മൌലിക വാദം പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ സഖ്യ കക്ഷി ആയിരുന്നു. പാശ്ചാത്യ ചേരി നടത്തിയ ഈ കൊടും ക്രൂരതകള്‍ അധികവും ഈ കാലതാണ് നടന്നിട്ടുള്ളത്. vietnam ഇല്‍ സാമ്രാജ്യത്വം കമ്മ്യൂണിസ്റ്റ്‌ കളെ ചുട്ടു കൊല്ലുമ്പോള്‍ ഒരു മൌലിക വാദിക്കും അതില്‍ എതിര്പില്ലായിരുന്നു. അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വത്തിന്റെ കൊടും ക്രൂരതകളെയും മനുഷ്യാവകാശ ലങ്ഖനങ്ങളെയും എന്നും എതിര്തിടുള്ളത് അമേരിക്കയുടെ ഉള്ളിലടക്കം ലോകത്തെമ്പാടും ഉള്ള പുരോഗമന ജനാധിപത്യ സഖ്യം ആയിരുന്നു.

    1990 കള്‍ വരെ സാമ്രാജ്യത്വത്തിന്റെ പൈശാചിക പ്രവര്‍ത്തികള്‍ക്ക് കൂട്ട് നിന്നവരുടെ വിശേഷം ഹമീദ് ചെന്നമംഗലൂര്‍ എഴുതിയ ഈ ലേഖനങ്ങളില്‍ വായിക്കാം :മത മൗലികവാദികളുടെ സാമ്രാജ്യത്വസേവ;
    സാമ്രാജ്യത്വ വിരുദ്ധത: രണ്ടു കാഴ്‌ചപ്പാടുകള്‍ (http://hameedchennamangaloor.in/?p=529)

    ReplyDelete
  43. "The 1988 executions of political prisoners in Iran refers to the systematic execution of thousands of political prisoners across Iran by the government, starting on 19 July 1988 and lasting about five months. The majority of the prisoners killed were supporters of the People's Mujahedin of Iran, although thousands of supporters of other leftist groups, including the Fedaian and the Tudeh Party of Iran (Communist Party), were also executed.[1][2]

    The killings have been called "an act of violence unprecedented in Iranian history — unprecedented in form, content, and intensity."[3] The exact number of prisoners executed remains unclear. Amnesty International recorded the names of over 4,482 political prisoners reportedly killed during this time,[4] but Iranian opposition groups suggest that the number of prisoners executed was far higher, and as many as 30,000 prisoners may have been executed."
    (wikipedia: 1988 execution of iranian political prisoners)


    ഇത്തരം നിരവധി ആധികാരിക റഫറന്‍സ് കള്‍ നല്‍കിയിട്ടും ഇറാനില്‍ പീഡിപിക്കപെട്ട രാഷ്ട്രീയ തടവുകാര്‍ ഒന്നോ രണ്ടോ ആണെന്നും ഒരു ജയില്‍ അധികാരിയുടെ ഒറ്റപെട്ട ക്രൂരതയാണ് എന്നും പറയുന്നവരോട് എന്ത് പറയാന്‍. നിലവിളികളെ ഇല്ലെന്നു പറഞ്ഞവര്‍ ചില നിലവിളികള്‍ എങ്കിലും കേട്ടത് നല്ലത് തന്നെ .......

    ReplyDelete
  44. നേരത്തെ സൂചിപിച്ച നിരവധി റഫറന്‍സ് കളിലായി പറഞ്ഞ കാര്യങ്ങള്‍ വായിച്ചിട്ടും തങ്ങളുടെ ധര്മികതയെയും മാനവിക ബോധത്തെയും വേദനിപിക്കുകയും അസ്വസ്തപെടുത്തുകയും ചെയ്യുന്ന ഒന്നും അതില്‍ ഇല്ല എന്നാണ് ഹുസൈന്‍ സാബും സുബൈറും ഇന്ധ്യനും കരുതുന്നത് എങ്കില്‍ നിങ്ങളുടെ ധര്മികതയ്ക്കും മാനവികതയ്ക്കും "പ്രണാമം"

    ReplyDelete
  45. ഏതെങ്കിലും രാജ്യത്ത് കമ്യൂണിസ്റ്റുകാര്‍ ' പീഡന' ' ത്തിന് വിധേയരായെന്ന ഊഹാപോഹങ്ങള്‍ കേള്‍ക്കുമ്പോള്‍ മാത്രമാണ് മനോജിന്റെ മാനവികത തിളച്ചു മറിയുന്നത്! എന്നാല്‍ കമ്യൂണിസ്റ്റുകാരെല്ലന്ന കാരണത്താല്‍ മനോജിനെപ്പോലെ മജ്ജയും മാംസവുമുള്ള അനേകം മനുഷ്യരെ നിരന്തരം പീഡിപ്പിച്ച് കൊല്ലാക്കൊല ചെയ്ത കമ്യൂണിസ്റ്റ് ഭരണാധികാരികളുടെ കൊടുംക്രൂരതകള്‍, ഇറാനെതിരെ ആക്രോശിച്ച് കൊണ്ട് മറച്ചുവെക്കാമെന്ന് കരുതുന്നുണ്ടോ?? അതല്ലെങ്കില്‍ ക്രൂരത, കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടേതാവുമ്പോള്‍ മനോജിന്റെ ധാര്‍മ്മികതയും മാനവികബോധവും മനുഷ്യസ്‌നേഹവും സുഖനിദ്രയിലാണോ? ഇതൊന്നു വായിച്ചു നോക്കൂ:

    Probably 61,911,000 people, 54,769,000 of them citizens, have been murdered by the Communist Party--the government--of the Soviet Union.

    In fact, we have witnessed in the Soviet Union a true egalitarian social cleansing and flushing: no group or class escaped, for everyone and anyone could have had counter-revolutionary ancestors, class lineage, counter-revolutionary ideas or thought, or be susceptible to them. And thus, almost anyone was arrested, interrogated, tortured, and after a forced confession of a plot to blow up the Kremlin, or some such, shot or sentenced to the dry guillotine--slow death by exposure, malnutrition, and overwork in a forced labor camp.

    ReplyDelete
  46. ഇതൊന്നു വായിച്ചു നോക്കൂ:

    Part of this mass killing was genocide, as in the wholesale murder of hundreds of thousands of Don Cossacks in 1919,1the intentional starving of about 5,000,000 Ukrainian peasants to death in 1932-33,2 or the deportation to mass death of 50,000 to 60,000 Estonians in 1949.3 Part was mass murder, as of the wholesale extermination of perhaps 6,500,000 "kulaks" (in effect, the better off peasants and those resisting collectivization) from 1930 to 1937,4 the execution of perhaps a million Party members in the Great Terror of 1937-38,5 and the massacre of all Trotskyites in the forced labor camps.6
    From time to time, in one period or another, quotas also were generally assigned for the numbers to be arrested throughout the length and breadth of Soviet territory.
    But murder and arrest quotas did not work well.10 Where to find the "enemies of the people" to shoot was a particularly acute problem for these local NKVD who had been diligent in uncovering "plots". They had to resort to shooting those arrested for the most minor civil crimes, those previously arrested and released, and even mothers and wives who appeared at NKVD headquarters for information about their arrested loved ones.

    ReplyDelete
  47. ഇതൊന്നു വായിച്ചു നോക്കൂ:

    We lack a concept for murder by quotas because we, not the journalist, historian, nor political scientist, have ever before confronted the fact that a government can and has done this kind of thing. For the same reason, neither do we have a concept for the execution of starving peasants who fished in a stream without Party permission (trying to steal state property), nor pinning a ten-year sentence on the first one to stop clapping after Stalin's name was mentioned at a public meeting.11 Nor for executing a fourteen-year-old because his father was purged; nor for the Red Army's not only permitting but encouraging mass rape and murder of civilians in virtually every country it newly occupied during World War II.

    ReplyDelete
  48. ഇതും കൂടി വായിക്കൂ മനോജ്‌

    In sum, the Soviets have committed a democide of 61,911,000 people, 7,142,000 of them foreigners. This staggering total is beyond belief. But, as shown in it is only the prudent, most probable tally, in a range from an highly unlikely, low figure of 28,326,000 (4,263,000 foreigners); and an equally unlikely high of 126,891,000 (including 12,134,000 foreigners). This is a range of uncertainty in our democide estimates--an error range--of 97,808,000 human beings.

    Just consider this error range in Soviet democide, as shown in. It is larger than the population of 96 percent of the world's nations and countries. Actually, if France, Belgium, the Netherlands, Norway, Sweden, Finland, Denmark and Switzerland were blasted clean of all human life in a nuclear war, the human toll would be less than just this range in the Soviet's probable democide--the range, and not even the total murdered.

    ഇറാനു വേണ്ടി ' തലതല്ലിക്കരയുന്നതിനിടയില്‍ ' കമ്യൂണിസ്റ്റ് സ്വര്‍ഗ്ഗത്തിലെ ' 'കര്‍ണ്ണാനന്ദ'കരമായ വാര്‍ത്തകളും മനോജ് ശ്രദ്ധിക്കാതെ പോകരുതല്ലോ???

    ReplyDelete
  49. രവിചന്ദ്രനു ഇതിന്റെ വല്ല കാര്യവുമുണ്ടോ? വാദ്ധ്യാരുപണിക്ക് പോയാൽ മതിയല്ലോ? വിഢികളുടെ സ്വർഗ്ഗം പണിയാനുള്ള കരാറുപണിക്കിറങ്ങണോ?.പാവം ഉരുണ്ട് കുരുണ്ട് ഒരു പരുവമായി.എന്തെങ്കിലും ചോദിച്ചാൽ മറുപടീ "വളവളാ",അല്ലെങ്കിൽ മോനെ എന്ന് വിളിക്കും(മോനെ എന്ന്‌ ഇരുത്തിവിളിക്കാർക്ക് മോൻ തന്നെ ചേർത്തുള്ള മറ്റൊരു പേർ ഞങ്ങളുടെ നാട്ടിൽ പറയും).അതുമല്ലെങ്കിൽ "നിന്റെ മുഖലാവണ്യം കൊള്ളാമല്ലോ? സിനിമയിൽ ഒരു കൈ നോക്കിക്കൂടെ" എന്ന് പ്ലേറ്റ് മാറ്റും. ഈ പ്രൊഫ.കുൽകർണ്ണിയെ കൊണ്ട് ചിരിച്ച് ചിരിച്ച് മണ്ണുക്കപ്പിത്തുടങ്ങി.ഇമ്മാതിരി കൊഞ്ഞനം കുത്തി ചന്ദ്രഹാസന്മാരുടെ ബ്ലോഗിൽ കമന്റുന്ന പരിപാടി ഞാൻ നിരുത്തി.

    ഒരു രാജ്യത്തിനെ മറ്റൊരു രാജ്യവുമായി തുലനം നടത്തുന്ന ഏർപ്പാട് തുടങ്ങിയത് പ്രൊഫ. തന്നെയാണ്‌ ആദ്യം.എന്നിട്ട് പഴിയും അഴിയും എൻ.എം.ഹുസൈനു മാത്രവും. കൊള്ളാം പ്രൊഫ. താങ്കളുടെ കൊള്ളരുതായിമ.തെക്കൻ തക്കം പോലെ തന്നെ നിൽകുന്നു.

    ReplyDelete
  50. രവിചന്ദ്രന്‍ വാദ്യാരുപണിക്കുപോവുകയും ഒപ്പം മത്തന്‍ കൂട്ടാന്‍ ചക്കക്കൂട്ടാന്‍ ഇത്യാദികളെക്കുറിച്ച് ലേഖനപരമ്പര തയ്യാറാക്കുകയും ചെയ്താല്‍ സംഗതി ഉഷാര്‍.. നമ്മടെ സാബിന്‌ ഖണ്ഡനവെടിക്കെട്ട് തുടരാം.. മോനേ ശമീറേ.. ക്ഷമീര്‌.. പ്ലീസ് വൈറ്റ്.. തെരക്കുകൂട്ടല്ലേ..

    സാബേ നാലാളുകാണും മുമ്പേ ഇതൊന്ന് ഡിലീറ്റ് ചെയ്തേക്കണേ....

    ReplyDelete
  51. എന്താ മിസ്റ്റര്‍, പറഞ്ഞാല്‍ മനസ്സിലാകെല്ലേ.. ഡിലീറ്റെഡോ...

    ReplyDelete
  52. പ്രിയ സോള്‍ഷെനിത് സിന്‍,

    പാവപെട്ടവന്റെയും തൊഴിലെടുക്കുന്നവന്റെയും അടിയാളന്റെയും വിമോചന സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുകയും കേരളത്തിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവന്‍റെ ജീവിതത്തില്‍ വിപ്ലവാത്മകമായ പുരോഗതിയും ഉണ്ടാക്കിയ കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രം, അധികാരം കുത്തകയായി കിട്ടുമ്പോള്‍ മാനവിക വിരുദ്ധമായി മാറിയ/മാറുന്ന യാദാര്‍ത്ഥ്യം വേദനയോടെ കണ്ടുനിന്നപ്പോളും അത് മൂടി വെക്കുകയോ ന്യായീകരിക്കുകയോ ചെയ്യേണ്ടതുണ്ട് എന്ന് തോന്നിയിട്ടില്ല .

    കേരളത്തില്‍ തന്നെ അടിയാളന്റെ വിമോചന സന്ദേശമായി കടന്നു വന്ന ഈ പ്രത്യശാസ്ത്രം , ഇന്ന് മാനവിക വിരുദ്ധമായ നിരവധി മൂല്യങ്ങള്‍ സ്വംശീകരിച്ചത് കാണുകയും ചെയ്യുന്നുണ്ട് .

    അവയൊക്കെ മൂടി വെക്കുന്നതും ന്യായീകരിക്കുന്നതും കൂടുതല്‍ മാനവികമായ ലോകത്തിന്റെ സൃഷ്ടിക്ക് സഹായകരമാകും എന്നും കരുതുന്നില്ല .

    ReplyDelete
  53. @മനോജ്
    കമ്യൂണിസം നടപ്പാക്കിയ അതിനീചമായ മാനവികവിരുദ്ധ നിലപാടുകളെ അംഗീകരിച്ചതിന് നന്ദി!

    നോക്കൂ, എത്തീസം ഔദ്യോഗികമായി സ്വന്തം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത് കൊണ്ടു നിരീശ്വരയുക്തിവാദത്തെ രാഷ്ട്രത്തിന്റെ നിലപാടായി പ്രഖ്യാപിച്ച സോവിയറ്റു യൂണിയന്‍ എന്ന പരേതരാജ്യത്തില്‍ അരങ്ങേറിയ സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ഭീകരതയായിരുന്നു അതത്രയും എന്ന വസ്തുത ഓരോ മനുഷ്യസ്‌നേഹിയെയും ഞെട്ടിക്കുന്നു.

    നിരന്തരമായി മാപ്പര്‍ഹിക്കാത്ത അത്യാചാരങ്ങള്‍ ചെയ്തുകൂട്ടുകയും അത് സ്വന്തം ' ഇരുമ്പുമറ ' ഉപയോഗിച്ച് തമസ്‌കരിക്കുകയും ചെയ്ത സോവിയറ്റു റഷ്യയെ വെറുതെ വിടുകയും വിട്ടുവീഴ്ചയില്ലാത്ത നീതിബോധവും ധാര്‍മ്മികതയും വിശ്വാസത്തിന്റെ ഭാഗമാക്കുകയും അത് സ്വന്തം രാഷ്ട്രീയനിലപാടുകളില്‍ അഭംഗുരം പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഇറാനെതിരെ അലറിആര്‍ക്കുകയും ചെയ്യുന്നിടത്താണ് കേരളത്തിലെ സംഘടിതയുക്തിവാദത്തിന്റെ ചെമ്പു പുറത്താകുന്നത്.

    ReplyDelete
  54. പ്രിയ സോള്‍ഷെനിത് സിന്‍,

    "വിട്ടുവീഴ്ചയില്ലാത്ത നീതിബോധവും"

    മുകളില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളൊക്കെയാണ് "വിട്ടുവീഴ്ചയില്ലാത്ത നീതിബോധത്തിനു" ഉദാഹരണം എന്ന് അന്ഗീകരിക്കാന്‍ നിര്‍വാഹമില്ലാതത്തില്‍ ഖേദിക്കുന്നു. സദയം ക്ഷമിക്കുക

    ReplyDelete
  55. ഛെ, ഛെ.... അത് ഇനിയും ഡിലീറ്റ് ചെയ്തില്ലേ? കഷ്ടം!!

    ReplyDelete
  56. അവസാനം നാസ്തികനൊക്കെ കഷ്ടം വച്ചിരിപ്പായോ...
    ഹഹഹ..
    ഒന്നും പറയാനില്ലേ..
    താങ്കള്ടെ പഴയഉശിരൊക്കെ എവിടെപ്പോയ്.
    പുറത്തെടുക്ക് നാസ്തികാ..
    നമ്മൊളൊന്ന് കണ്ടോട്ടേ!
    മനോജ് സാറും അവസാനം ഖേദിച്ച് മടങ്ങുവോ?
    ഉവ്വൊ?
    അങ്ങട് പറയ്യാ..

    ReplyDelete
  57. രവിചന്ദ്രന്‍ എനിക്കിട്ട കമന്റില്‍ നിന്ന്
    >>> രവിചന്ദ്രന് സി said…
    ഇസ്ളാമിനെ മന:പൂര്വം താറടിക്കാന് കുറേയെണ്ണം ഇറങ്ങിയിരിക്കുയാണ്. ആവശ്യമില്ലാത്തതും അധികം പുറത്തറിയാത്തതുമൊക്കെ മാന്തിപൊളിച്ചിട്ട് ജനമധ്യത്തില് ആ മതത്തെ തേജോവധം ചെയ്യുന്നതില് ആനന്ദിക്കുന്നവര് എന്തായാലും ഇസ്ളാമിന്റെ സുഹൃത്തല്ല. <<<

    ഈ ലിങ്കില്‍ കാണാം..
    http://nasthikanayadaivam.blogspot.com/2011/08/blog-post.html

    ReplyDelete
  58. ആശയസംവാദമാണ് വേണ്ടത്.അല്ലാതെ വരട്ടുവാദപ്രതിവാദമല്ല സുഹ്റുത്തുക്കളെ.

    ReplyDelete
  59. കമന്റിട്ടാല്‍ മറുപടി ഉടനെയിടുന്ന രവിചന്ദ്രന്‍ താഴെ കൊടുത്ത കമന്റിനോട് മൌനിയായിരിക്കുന്നു.

    { മലയാളക്കരയിലെ മതചരിത്രം പരിശോധിച്ചാല്‍
    സുപ്രധാനമായ രണ്ടു സംഭവങ്ങളാണ് ബുദ്ധമത നിഷ്ക്കാസനവും ക്രിസ്തുമതത്തിനുള്ളിലെ വസ്ക്കോടിഗാമാവഴിയുണ്ടായ പരിവര്‍ത്തനവും. അത് പലതവണ ചോദിച്ചു. ചോദിക്കാതിരിക്കുമോ?അതും ആവേശത്തോടെ "ഇസ്ലാമിന്റെ തകര്‍ച്ച തീസിസ്" അവതരിപ്പിച്ചപ്പോള്‍, സഹികെട്ട് രണ്ടുവരി പിന്നീട് എഴുതേണ്ടിവന്നു. വിശദമായി ഇല്ല, ഒരു ഗ്രാമത്തില്‍ കിടക്കുന്ന അമ്പലത്തിനു ചുറ്റും മുസ്ലിംകള്‍ വരാത്തതിനെപറ്റി വലിയൊരു പോസ്റ്റു തയ്യാറാക്കിയ ഭവാന്‍ രവിചന്ദ്രന് കേരളത്തെ മൊത്തം മാറ്റിമറിച്ച സംഭവം പറയാന്‍ വിമ്മിഷ്ടം. കൂടാതെ പവിത്ര്വേശരത്തിന്റെ പവിത്രതയെ കുറിച്ചുള്ള കമന്റും. അപ്പോള്‍ ആളെ അറിയാന്‍ വായനക്കാരന് ആഗ്രഹമുണ്ടാവും. അപ്പോഴദ്ദേഹം പൌഡറിട്ട് എന്നെപൊതിഞ്ഞു, വാക്കുകള്‍ക്കു പഞ്ഞമില്ലല്ലോ തുരുതുരാ വരികയല്ലേ... എല്ലാം മുകളില്‍ തന്നെ കിടക്കുന്നുണ്ടല്ലോ..
    എന്തുകൊണ്ട് ഈ രണ്ടു സംഭവങ്ങളും സൂചിപ്പിക്കുന്നത്. ഈ രണ്ടു സംഭവങ്ങള്‍ക്കും ഇടയായകരങ്ങളുടെ തലമുറകള്‍, അവരുടെ രാഷ്ട്രീയം ശക്ത്തമായി നിലനില്‍ക്കുന്നുണ്ട്.
    ഇതിന്നിടയില്‍ എങ്ങിനെയാണ് കേരള മുസ്ലിംകള്‍ ശക്ത്തമായി നിലയുറപ്പിക്കുന്നതും വളരുന്നതും. നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്‌, കേരളത്തെയും സമുദായത്തെയും സംരക്ഷിച്ചു കൊണ്ട് "മുസ്ല്യാക്കന്മാര്‍" നയിച്ച ചരിത്രം ഓര്‍ത്തുകൊണ്ട് പുതിയ തലമുറ മുന്നേറുമ്പോള്‍ ആരെങ്കിലും അസൂയയും വിദ്വേഷവും വെച്ച് ബ്ലോഗഴുതിയിട്ടു കാര്യമില്ല.ശക്ത്തമാണ് ചരിത്രബോധമെന്നു എഴുതുന്നവര്‍ കരുതുക.
    അതിനാല്‍ “ഇസ്ലാമിന്റെ തകര്‍ച്ച തീസിസ്” ഒരു പാഴ് വേലയാണന്നു ഓര്‍മ്മിപ്പിക്കുയാണ്.}

    ReplyDelete

കമന്റുകള്‍ അതതു പോസ്റ്റുകളിലെ വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കണം. ആവര്‍ത്തനം ഒഴിവാക്കുക. വിഷയബാഹ്യമായ കമന്റുകള്‍ അവഗണിക്കുന്നതാണ്.പോസ്റ്റിട്ട് 30 ദിവസം കഴിയുമ്പോള്‍ കമന്റ് മോഡറേഷന്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ്.വിഷയസംബന്ധിയായി യാതൊന്നും പറയാനില്ലാതെ, വെറും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കായി ഈ ബ്ലോഗിലെ കമന്റ് ബോക്സ് ഉപയോഗിക്കരുത്.അത്തരം കമന്റുകള്‍ നീക്കം ചെയ്യുന്നതാണ്.