ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Monday, October 31, 2011

രൂപകമെന്തന്നറിയാത്ത മെറ്റഫര്‍ 'പണ്ഡിതന്‍'!




പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍’ എന്ന  കൃതിയില്‍ ശാസ്ത്രാന്ധവിശ്വാസികള്‍ കെട്ടുകഥകള്‍ നിര്‍മ്മിക്കുന്നതിന് ഒരുദാഹരണം നല്‍കിയിട്ടുണ്ട്.  ഗലീലിയോ പിസാ ഗോപുരത്തില്‍ കയറി ഭാരം കൂടിയതും കുറഞ്ഞതുമായ രണ്ടു വസ്തുക്കള്‍ താഴേക്കിട്ടു പരീക്ഷണം നടത്തിയെന്നാണു പ്രചാരത്തിലുളള കഥ.  ഗലീലിയോ പിസാ ഗോപുരത്തില്‍ കയറിയില്ലെന്നു തന്നെയല്ല, തന്‍റെ പുരപ്പുറത്തുകയറിപ്പോലും ഇങ്ങനെയൊരു പരീക്ഷണം നടത്തിയിട്ടില്ലെന്നാണു ഞാന്‍ എഴുതിയിരുന്നത്.  ഈ പുസ്തകത്തിന്‍റെ ഏതാനും ഭാഗങ്ങള്‍ സത്യാന്വേഷി ബ്ളോഗില്‍ കൊടുത്തതിനു ബ്രൈറ്റ് നല്‍കിയ കമന്‍റ് ഇതായിരുന്നു:


"ഗലീലിയോ പിസ ഗോപുരത്തിനു മുകളില്‍ കയറിയിട്ടില്ല എന്ന് താങ്കള്‍ക്ക് അറിയില്ലെങ്കില്‍ വേറാര്‍ക്കും അത് അറിയില്ല എന്നാണോ? ശാസ്ത്ര ചരിത്രം അറിയുന്നവര്‍ക്കെല്ലാം അറിയാം ഗലീലിയോ അങ്ങിനെ ഒരു പരീക്ഷണം നടത്തിയിട്ടില്ല എന്ന്."

“കയറിയിട്ടില്ല എന്ന് താങ്കള്‍ക്ക് അറിയില്ലെങ്കില്‍ "എന്ന പ്രയോഗം തമാശതന്നെ. അറിയാവുന്നതുകൊണ്ടാണല്ലോ അക്കാര്യം എഴുതിയത്!പ്രശ്നം അതല്ല. “ശാസ്ത്ര ചരിത്രം അറിയാവുന്നവര്‍ക്കെല്ലാം അറിയാം ഗലീലിയോ, അങ്ങിനെ ഒരു പരീക്ഷണം നടത്തിയിട്ടില്ല  എന്ന്"  എന്ന ബ്രൈറ്റിന്‍റെ പ്രഖ്യാപനം അംഗീകരിച്ചുകൊണ്ട് ശാസ്ത്രസാഹിത്യപരിഷത്തിലെ ശാസ്ത്രപണ്ഡിതന്മാര്‍ ഇതെപ്പറ്റി എഴുതിയിയതു താഴെ ചേര്‍ക്കുന്നു.  

"1590 ല്‍ വലിയൊരു ജനക്കൂട്ടത്തിനു മുന്നില്‍ ഗലീലിയോ, അരിസ്റ്റോട്ടിലിനു തെറ്റു പറ്റിയെന്നു തെളിയിച്ചു.  പിസയിലെ ചെരിഞ്ഞ ഗോപുരത്തിനു മുകളില്‍ നിന്ന് ഒരേ സമയം അര പൌണ്ടു ഭാരവും നൂറു പൌണ്ട് ഭാരവുമുളള പീരങ്കിയുണ്ടകള്‍ അദ്ദേഹം താഴേക്കിട്ടു. ഇവരണ്ടും ഒരേ സമയം നിലം തൊട്ടതു കണ്ടു ജനം അമ്പരന്നു.  ചിലരെങ്കിലും ഇതു ജാലവിദ്യയാണെന്നു സംശയിച്ചു."

('ശാസ്ത്രവും കപടശാസ്ത്രവും', പേജ് 15, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം, 2003 ഓഗസ്റ്റ്)

“ശാസ്ത്രചരിത്രം അറിയാവുന്നവര്‍ക്കെല്ലാം” അറിയാവുന്ന ഇക്കാര്യം ശാസ്ത്രസാഹിത്യ പരിഷത്തിലെ ശാസ്ത്രപണ്ഡിത ശിരോമണികള്‍ക്കറിയില്ല  എന്നു ബ്രൈറ്റ് തെളിയിച്ചതിനു നന്ദി! 

“ശാസ്ത്ര ചരിത്രം അറിയാവുന്നവര്‍ക്കെല്ലാം” അറിയാവുന്ന ശാസ്ത്രകാര്യങ്ങള്‍ പോലും അറിയാത്ത ശാസ്ത്രപണ്ഡിതന്മാരാണു ശാസ്ത്രസാഹിത്യ പരിഷത്തില്‍ ഉളളത് എന്നതുകൊണ്ടാകാം അവരിന്നും പരിണാമാന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത്!

നിരീശ്വര-യുക്തിവാദ- പരിണാമാന്ധവിശ്വാസികള്‍ ഒട്ടേറെ ശാസ്ത്രാന്ധവിശ്വാസങ്ങള്‍ കെട്ടിയുണ്ടാക്കുന്നവരാണെന്ന് പരിഷത്തുകാരുടെ മേല്‍ ഉദ്ധരണി തെളിയിക്കുന്നുമുണ്ട്. ഗലീലിയോ പിസാഗോപുരത്തിനു മുകളില്‍ കയറിയിട്ടില്ല എന്ന കാര്യം മാത്രമല്ല മറ്റു പല കെട്ടുകഥകളും അതിലുണ്ട്.

 (1) 'ജനക്കൂട്ടത്തിനു മുന്നില്‍' എന്ന നുണ.

(2) അത്തരമൊരു പരീക്ഷണം നടത്തിയെന്ന നുണ

(3) 'നൂറുപൌണ്ട് ഭാരമുളള പീരങ്കിയുണ്ടകള്‍ താഴേക്കിട്ടു' എന്ന നുണ.

(4) 'ഇവ ഒരേ സമയം നിലം തൊട്ടു' എന്ന നുണ.

(5) 'ജനം അമ്പരന്നു' എന്ന നുണ.

(6) 'ചിലരെങ്കിലും ഇതു ജാലവിദ്യയാണെന്നു സംശയിച്ചു' എന്ന നുണ.

കെട്ടുകഥാ നിര്‍മ്മാണത്തിലും പ്രചാരണത്തിലും നിരീശ്വര-യുക്തിവാദ പരിണാമാന്ധവിശ്വാസികള്‍ മുന്‍പന്മാരാണെന്നു വ്യക്തമായില്ലേ?

ഇക്കാര്യങ്ങള്‍ ഓര്‍മ്മിക്കാനുളള പ്രേരണ ബ്രൈറ്റിന്‍റെ രൂപകങ്ങളെക്കുറിച്ചുളള പുതിയ പോസ്റ്റാണ്. രൂപക ചര്‍ച്ചയിലും നിരീശ്വരവാദികള്‍ക്കു പിണഞ്ഞ അബദ്ധങ്ങളെ നിര്‍ലജ്ജം ന്യായീകരിക്കാന്‍ ബുദ്ധിയും അധ്വാനവും സമയവും (സമയം ഒട്ടും ഇല്ലാത്തയാള്‍!!! )സത്യസന്ധതയും പണയം വെക്കുന്ന ബ്രൈറ്റുകള്‍ സ്വതന്ത്ര-ശാസ്ത്ര ചിന്തകരാണെത്രേ!! ഈ വരികള്‍ നോക്കു:


"ഈ മെറ്റാഫറുകള്‍ അതിന്‍റെ വാചികാര്‍ത്ഥത്തിലല്ലാതെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു വിഭാഗമുണ്ട്.നേരത്തെ ഒരു പോസ്റ്റില്‍ സൂചിപ്പിച്ച Autistic spectrum ത്തില്‍ പെടുന്ന അവസ്ഥയിലുള്ളവര്‍  ‍.ആ പോസ്റ്റില്‍ തന്നെ സൂചിപ്പിച്ച തിയറി ഓഫ് മൈന്‍ഡ് ശരിയായി പ്രവര്‍ത്തിക്കാത്തതാകാം കാരണം.'Intentionality' ശരിക്ക് പിടികിട്ടാത്തവര്‍ക്ക് metaphors (രൂപകങ്ങള്‍ )മനസ്സിലാക്കാനും  പ്രയാസമായിരിക്കും.If the information is to be passed with some fidelity from mind to mind you have to understand minds.ഊഹം,സങ്കല്‍പ്പം,ഉപമ,താരതമ്യം എന്നി കണ്‍സപ്റ്റുകള്‍ ശരിക്ക്  പിടികിട്ടാത്ത ധാരാളം പേരുണ്ട്.റസ്സലിന്‍റെ പ്രശസ്തമായ ചായക്കോപ്പയുടെ (കൂട്ടത്തില്‍ പറയട്ടെ, എന്‍റെ ബ്ലോഗ്‌ അഡ്രെസ്സ് russelsteapot.blogspot.com എന്നാണ്.) ഉപമയുടെ തര്‍ജ്ജിമയില്‍ സൂക്ഷ്മദര്‍ശിനിയാണോ ദൂരദര്‍ശിനിയാണോ വേണ്ടത് എന്ന് ഒരു ബ്ലോഗ്ഗില്‍ ദിവസങ്ങളോളം ഗൌരവമായ ചര്‍ച്ചയായിരുന്നു.രണ്ടായാലും അത് ഈ ഉപമയുടെ അര്‍ത്ഥത്തെ ബാധിക്കില്ല എന്നത്  ചിലരുടെ തലയില്‍ കയറില്ല.Selfish gene,blind watchmaker തുടങ്ങിയ മെറ്റാഫറുകളുടെ മേല്‍ ബ്ലോഗില്‍ എന്തായിരുന്നു ചര്‍ച്ച.ഒരാളെ കുറിച്ച് 'അയാളൊരു കഴുതയാണ്' എന്നെങ്ങാന്‍ ഒരു  പ്രസ്താവന നടത്തിയാല്‍ അയാള്‍ മനുഷ്യനാണെന്ന് കാണിക്കാന്‍ വോട്ടേഴ്സ് കാര്‍ഡ്‌ തെളിവായി കൊണ്ടുവരും ഇക്കൂട്ടര്‍.:-) "

“അയാളൊരു കഴുതയാണ്”എന്ന രൂപകാത്മക വാക്യത്തില്‍ കഴുതക്കു പകരം ‘പശു’വായാല്‍  അബദ്ധമാവും എന്ന കാര്യം ബ്രൈറ്റിനറിയുമോ? സാധ്യതയില്ല.  കാരണം മെറ്റഫര്‍ എന്ത് ,എന്തല്ല എന്ന കാര്യം ബ്രൈറ്റ് എന്ന മെറ്റഫര്‍ പണ്ഡിതനു നിശ്ചയമില്ലെന്ന് ഇത്തരം കമന്‍റുകള്‍ തെളിയിക്കുന്നുണ്ട്.  മെറ്റഫറിക്കലായ വാക്യം അക്ഷരാര്‍ത്ഥത്തില്‍ എടുക്കരുതെന്നു പറഞ്ഞുകൊണ്ട് മെറ്റഫറിക്കലല്ലാത്ത വാക്യത്തിലെ അബദ്ധം ന്യായീകരിക്കാന്‍ ശ്രമിച്ചയാളുടെ ഇക്കാര്യത്തിലുളള ധാരണക്കേടാണു വെളിവാകുന്നത്.

“ചൊവ്വക്കും ഭൂമിക്കും മധ്യേ കറങ്ങുന്ന ചായക്കപ്പിനെ ശക്തിയേറിയ മൈക്രോസ്കോപ്പിനു പോലും കണ്ടുപിടിക്കാനാവില്ല” എന്നത് മെറ്റഫറിക്കലായ വാക്യമേയല്ല.ഇവിടെ ടെലിസ്കോപ്പിനു പകരം മൈക്രോസ്കോപ്പ് എന്നു പ്രയോഗിക്കുന്നത് അബദ്ധം തന്നെയാണ്.  നിരീശ്വരവാദ ബുദ്ധിജീവികള്‍ക്കു പിണയുന്ന സാമാന്യ അബദ്ധങ്ങളെപ്പോലും ന്യായീകരിക്കുന്ന ബ്രൈറ്റുകള്‍ എത്ര വലിയ അന്ധവിശ്വാസകളായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുളളൂ.

“മെറ്റഫറുകള്‍ വാചികാര്‍ത്ഥത്തിലല്ലാതെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുന്ന” വര്‍ക്ക് autism ആണെങ്കില്‍ മെറ്റഫറിക്കല്‍ അല്ലാത്ത വാക്യങ്ങള്‍ മെറ്റഫറിക്കലാണെന്നു മനസ്സിലാക്കുകയും മെറ്റഫറിക്കലായ വാക്യത്തില്‍ പോലും മെറ്റഫറുകള്‍ തെറ്റരുതെന്നു മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്ന ബ്രൈറ്റുകള്‍ക്ക് എന്തിസമായിരിക്കും? എത്തിസമോ?!

ഏതായാലും,  ലക്ഷണം നോക്കിയാല്‍ ഇത് ഓട്ടിസത്തേക്കാള്‍ ഗുതുതരമാണ്.  എന്തുചെയ്യാം? രണ്ടായാലും ചികിത്സയില്ല!

(“മെറ്റഫറുകള്‍ വാചികാര്‍ത്ഥത്തിലല്ലാതെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുന്ന” 
എന്ന വാക്യത്തില്‍ത്തന്നെ പിശകുണ്ട്.  "മെറ്റഫറുകള്‍ വാചികാര്‍ത്ഥത്തില്‍ മനസ്സിലാക്കുന്ന "എന്നു മതി.  വാക്യ ഘടനയിലെ ഇത്തരം വളച്ചകെട്ടലുകള്‍ എന്ത് അസുഖമാണെന്നു ബ്രൈറ്റ് ഡോക്ടര്‍ തന്നെ വ്യക്തമാക്കട്ടെ!)

എന്താകട്ടെ, ഭാഷ വളരേണ്ടത് ഇങ്ങനെയാണെന്ന് ബ്രൈറ്റ്:

'ഭയങ്കര ഭംഗി' പോലുള്ള പ്രയോഗങ്ങള്‍ തെറ്റാണെന്ന് ചില മലയാള പണ്ഡിതന്‍മാര്‍ ‍.ഭയങ്കരം എന്നാല്‍ ഭയം ഉണ്ടാക്കുന്നത് എന്നായതുകൊണ്ട് 'ഭയങ്കര ഭംഗി' എന്ന് പാടില്ല  പോലും.ഇതുപോലുള്ള മുരത്ത മുന്‍ഷിമാര്‍ മുകളിലെ ഉദാഹരണങ്ങളിലെ ccross sensory metaphor കളെ കേട്ടിട്ടില്ലെ?'അടിപൊളി' ഓണവും 'ഇടിവെട്ട്' മീന്‍കറിയുമെല്ലാം ആദ്യം കേള്‍ക്കുമ്പോള്‍  അല്പം പരിഹാസ്യമായി തോന്നുമെങ്കിലും അവ ഉദ്ദേശിക്കുന്ന അര്‍ത്ഥം ദ്യോതിപ്പിക്കുന്നുണ്ട് എന്നത് സത്യമാണ്.ഭാഷ വളരുന്നത് ഇങ്ങനെയൊക്കെത്തന്നെയാണ്, വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥവും  പുതിയ കോമ്പിനേഷനുകളുമൊക്കെയായി.ഈ കാലത്തും വാക്കുകള്‍ക്ക് ഗുണ്ടര്‍ട്ടിന്‍റെ നിഘണ്ടുവിലും ശബ്ദതാരാവലിയിലും കാണുന്ന അര്‍ത്ഥം മാത്രമെ പാടൂ എന്ന് ശഠിക്കുന്ന ആസ്ഥാന  പണ്ഡിതരാണ് ശരിക്കും ഭാഷയുടെ വളര്‍ച്ച തടയുന്നത്.പഴയ ശബ്ദതാരാവലി ഒരു മാറ്റവുമില്ലാതെ ആധികാരിക റഫറന്‍സ് ആയി ഉപയോഗിക്കുന്ന ഒരു ഭാഷയുടെ  ഗതിയെന്താകും?എന്നിട്ട് മലയാള ഭാഷ മരിച്ചുകൊണ്ടിരിക്കുകയാണു പോലും."


'ടെലിസ്കോപ്പ്' എന്നു പ്രയോഗിക്കേണ്ടിടത്ത് 'മൈക്രോസ്കോപ്പ്' ഉപയോഗിച്ചാല്‍ ഭാഷ വളരുമോ?

രൂപകങ്ങള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍ നല്‍കാനറിയാം എന്നതുകൊണ്ടുമാത്രം രൂപകം എന്താണെന്നു മനസ്സിലാകണമെന്നില്ല.  ടെലിസ്കോപ്പോ മൈക്രോസ്കോപ്പോ മെറ്റഫറായി ഉപയോഗിക്കാത്ത വാക്യത്തെ മെറ്റഫറിക്കലായി ധരിക്കണമെങ്കില്‍ കുറഞ്ഞ ഗ്രാഹ്യശേഷിയൊന്നും മതിയാവില്ലല്ലോ. ചൊവ്വക്കും ഭൂമിക്കും മധ്യേ കറങ്ങുന്ന ചായക്കപ്പിനെ നിരീക്ഷിക്കാന്‍ മൈക്രോസ്കോപ്പും ഉപയോഗിക്കുമെന്ന് മറ്റൊരു നിരീശ്വര ബുദ്ധിജീവി  ഒന്നിലേറെ പോസ്റ്റുകളിലൂടെ സമര്‍ത്ഥിച്ചതിനെപ്പറ്റി ബ്രൈറ്റിനു പരാതിയൊന്നുമില്ല!!!!. നിരീശ്വരവാദി-പരിണാമ-യുക്തിവാദികള്‍ക്ക് എന്തസംബന്ധവും എഴുതാമെന്നാണല്ലോ ബ്രൈറ്റുമാരുടെ പ്രമാണം. എന്നാല്‍ ഈ അബദ്ധം ചൂണ്ടിക്കാണിച്ചതാണു പരാതിക്കു കാരണമായത്! കഷ്ടം!!. 

Friday, October 21, 2011

നിരീശ്വരവാദത്തില്‍ നിന്നും നാസ്തികനായ ദൈവത്തിലേക്ക്



മനുഷ്യന്‍ സ്വന്തം രൂപത്തില്‍ ദൈവത്തെ സൃഷ്ടിച്ചുവെന്നു പഴയ തലമുറയിലെ നിരീശ്വരവാദികള്‍ പറഞ്ഞിരുന്നു.  എന്നാല്‍ ചില നിരീശ്വരവാദികള്‍ അവരുടെ രൂപത്തില്‍ ദൈവത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നതാണു പുതിയ തമാശ.

1) 'നാസ്തികനായ ദൈവം' എന്ന കൃതിയുടെ കര്‍ത്താവായ പ്രൊഫ: രവിചന്ദ്രന്‍റെ വരികള്‍ നോക്കൂ:


"ദൈവം എന്ന മതജന്യ കഥാപാത്രം മറ്റേതെങ്കിലും ഉപരിശക്തിയെ അംഗീകരിക്കുന്നവനല്ല. ഏതെങ്കിലും അതീത ശക്തിയെ പ്രീണിപ്പിക്കാനായി പൂജയോ ഹോമമോ പ്രാര്‍ത്ഥനയോ തീര്‍ത്ഥാടനമോ ബലിയും നടത്താത്താനും ആ കഥാപാത്രം തയ്യാറല്ല. ആ കഥാപാത്രത്തിന് സമസ്ത മനുഷ്യരും സമാനരും പൊതുപൂര്‍വികനില്‍ നിന്ന് ഉരുത്തിരിഞ്ഞവരുമായിരിക്കും. സാധാരണനിലയില്‍ ഒരു നാസ്തികന്‍ എങ്ങനെയാണോ ഈ ലോകത്ത് ജീവിക്കുന്നത് അതേ ജീവിത-ദര്‍ശന ശൈലിയായിരിക്കും ആ കഥാപാത്രവും പിന്തുടരുക. ദൈവമില്ലാത്ത ആ കഥാപാത്രം നാസ്തികനായിരിക്കും. അതായത്, ദൈവത്തിന് ദൈവമില്ല."

 അങ്ങനെ നിരീശ്വരവാദത്തില്‍ നിന്നു നാസ്തികനായ ദൈവത്തെ ഗ്രന്ഥകാരന്‍ സൃഷ്ടിക്കുന്നു.

2) ഈശ്വരവാദവും നിരീശ്വരവാദവും സാമാന്യമായെങ്കിലും അറിയാവുന്ന ആര്‍ക്കും തോന്നാവുന്ന സംശയം ഒരു നിരീശ്വരവാദിക്കു തന്നെയുണ്ടായി .ഇതേപ്പറ്റി ഗ്രന്ഥകാരന്‍:

"ദൈവം നാസ്തികനോ? അതെന്താ അങ്ങനെ? ചിലരെങ്കിലും ചോദിച്ചു. ദൈവം നാസ്തികനാണെന്ന് പറയുന്നത് ദൈവം ഉണ്ടെന്ന് സമ്മതിക്കുന്നതിന് തുല്യമല്ലേ?-അതായിരുന്നു മലയാള ബൂലോകത്തെ ക്ഷുഭിതപണ്ഡിതനായ ശ്രീ.സി.കെ ബാബു ഉന്നയിച്ച ക്രമപ്രശ്‌നം.

ഇതിനുളള മറുപടിയിങ്ങനെ: 

"ശുദ്ധമായ ലോജിക് പിന്തുടര്‍ന്നാല്‍ ഒരവിശ്വാസിക്ക് 'ദൈവം' എന്ന വാക്കേ ഉച്ചരിക്കാനാവില്ല. കാരണം 'ദൈവം ഇല്ല' ('There is no God') എന്നൊരാള്‍ പറഞ്ഞാല്‍ താത്വികമായും സാങ്കേതികമായും 'ദൈവം ഉണ്ട്' എന്നു തെളിയുകയാണ്! എങ്ങനെയെന്നു നോക്കാം: 'ദൈവം ഇല്ല' എന്ന നിഗമനത്തിന്‍റെ(conclusion) അടിസ്ഥാനഅനുമാനങ്ങള്‍ (basic premises) ഇവയാണ്: (എ) ദൈവം ഉണ്ട്('There is God'). (ബി) അത് നിലനില്‍ക്കുന്നില്ല('It doesn't exist'). പക്ഷെ ഈ ഉപാധികള്‍ പരസ്പരം റദ്ദാക്കുന്നവയാണെന്ന് വ്യക്തമാണ്."


ശുദ്ധമായ ലോജിക് പിന്തുടര്‍ന്നാല്‍ ഒരവിശ്വാസിക്ക് ദൈവം എന്ന വാക്കേ ഉച്ചരിക്കാനാവില്ല എന്ന വാദത്തില്‍ ഒരു ലോജിക്കുമില്ല എന്നതാണു യാഥാര്‍ത്ഥ്യം.  ദൈവം ഇല്ല എന്നു പറഞ്ഞാല്‍ ദൈവം ഉണ്ട് എന്നോ ദൈവം ഉണ്ട് എന്നു പറഞ്ഞാല്‍ ഇല്ല എന്നോ  ഒരു ലോജിക്കുകൊണ്ടും  തെളിയുകയില്ല. തെളിയുമെന്നാണു ഗ്രന്ഥകാരന്‍റെ വാദം.  ലോജിക്കിന്‍റെ ചരിത്രത്തില്‍ Formal Logic,Informal Logic,Dialectical Logic ,  Modal logic , Syllogistic logic , Predicate logic ...  എന്നിങ്ങനെ വിവിധതരം ലോജിക്കുകള്‍ കാണാം.എന്നാല്‍ ഗ്രന്ഥകാരന്‍ സൂചിപ്പിച്ച ശുദ്ധമായ  Logic (Pure Logic?) എവിടെയുമില്ല! ഏതായാലും ലോജിക്കിന്‍റെ പ്രവര്‍ത്തന തത്ത്വം ഒടുവില്‍ പരിശോധിക്കാം. 


3) ഗ്രന്ഥകാരന്‍റെ വരികള്‍:
"ദൈവമില്ലാത്ത ആ കഥാപാത്രം നാസ്തികനായിരിക്കും. അതായത്, ദൈവത്തിന് ദൈവമില്ല............മതരഹിതനും നിരീശ്വരവാദിയുമായി മാത്രമേ ദൈവം എന്ന കാഥാപാത്രത്തിന് താത്വികമായെങ്കിലും നിലനില്‍പ്പുള്ളു."

നാസ്തികന്‍ എന്നാല്‍ ദൈവത്തെ നിഷേധിക്കുന്നവന്‍ എന്നാണര്‍ത്ഥം. നാസ്തികനായ ദൈവം എന്നാല്‍ ദൈവത്തെ നിഷേധിക്കുന്ന ദൈവം എന്നാണു വിവക്ഷ. ദൈവത്തിന്‍റെ ദൈവത്തെ നിഷേധിക്കുന്നു എന്ന വിവക്ഷ ഇതിനു സിദ്ധിക്കുന്നേയില്ല.  അച്ഛന് അച്ഛനുണ്ട് എന്നതുകൊണ്ട്  അപ്പൂപ്പനെ ആരെങ്കിലും അച്ഛാ എന്നു വിളിക്കാറുണ്ടോ ?

4) എങ്കിലും ഗ്രന്ഥകാരന്‍റെ സമാധാനം ഇതാണ്:
" ഒരു പുസ്തകത്തിന്‍റെ അടയാളമെന്ന നിലയില്‍  കൗതുകം ഉണര്‍ത്തുന്നതും കുറച്ച് ആക്ഷേപഹാസ്യം സ്ഫുരിക്കുന്നതുമായ ഒരു തലക്കെട്ട് തെരഞ്ഞെടുത്തെന്നേയുള്ളു. അത് സഹായകരമായി എന്നാണ് മനസ്സിലാകുന്നത്."

നിരീശ്വരവാദികള്‍ക്കിടയിലെ ക്ഷുഭിത പണ്ഡിതനായ സി.കെ.ബാബുവിനു പോലും ഗ്രന്ഥത്തിന്‍റെ അസംബന്ധ ശീര്‍ഷകം ഉള്‍ക്കൊള്ളനായില്ലെങ്കില്‍ സാദാ നിരീശ്വരവാദികളുടെ സ്ഥിതിയെന്താവും ? 'അത് സഹായകരമായി' എന്നതിനേക്കാള്‍ അവരെ സഹായിക്കേണ്ട സ്ഥിതിയുണ്ടായി എന്നതല്ലേ വസ്തുത ?

5) 'നാസ്തികത ഒരു മതമാണോ' എന്ന ഉപശീര്‍ഷകത്തില്‍ എഴുതി :

"ഇങ്ങനെ പറഞ്ഞുനടക്കുന്നത് പൊതുവെ മതപക്ഷപാതികള്‍ തന്നെയാണ്. തങ്ങള്‍ രണ്ടിടത്തുമില്ലാത്ത നിക്ഷ്പക്ഷരാണെന്ന വ്യാജസന്ദേശം നല്‍കാനായും ചിലര്‍ ഈ വാദമുന്നയിക്കാറുണ്ട്. തൊടുപുഴയില്‍ ഒരു സെമിനാറില്‍ ഒരു മുന്‍വൈദികന്‍ ഇക്കാര്യം ഉന്നയിച്ച 10 മിനിറ്റോളം സംസാരിക്കുകയുണ്ടായി. നിരീശ്വരവാദം ഒരു മതമാണെന്ന് ഞാന്‍ സമ്മതിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. പ്രസ്തുത ആവശ്യം ഞാന്‍ നിരാകരിച്ചു. നിക്ഷ്പക്ഷം എന്നാല്‍ 'സ്വന്തം പക്ഷം'എന്നാണര്‍ത്ഥം. വാസ്തവത്തില്‍ ഏതുകാര്യത്തിലും നമുക്ക് പക്ഷമുണ്ട്. സ്വന്തം നിലപാട് വ്യക്തമാക്കുന്നതിലുള്ള ആശങ്കയാണ് നിക്ഷ്പക്ഷതയായി പരിണമിക്കുന്നത്. അത്തരം നിലപാടിന് വിശേഷിച്ച് മാഹാത്മ്യമൊന്നുമില്ല. മഹദ്‌വത്കരിക്കപ്പെട്ട ഭീരുത്വമാണത്(glorified timidity). സ്റ്റാമ്പ് ശേഖരിക്കാതിരിക്കുന്നതും ഒരു ഹോബിയായി അംഗീകരിക്കാമെങ്കില്‍ നിരീശ്വരവാദവും ഒരു മതമാണെന്ന് സമ്മതിക്കാം എന്നായിരിക്കും നാസ്തികര്‍ പൊതുവെ ഇതിനോട് പ്രതികരിക്കുക. അതല്ലെങ്കില്‍ ടെന്നീസ് കളിക്കാതിരിക്കുന്നതും ഒരു വ്യായാമമാണെങ്കില്‍ നിരീശ്വരത്വവും ഒരു മതമാകുന്നു. എന്നവര്‍ പറയും."


ഇത്തരം പ്രയോഗത്തിലൂടെ  നാസ്തികരും യാഥാസ്ഥിതികരാണെന്നേ പലരും വിവക്ഷിക്കാറുള്ളൂ(സ്റ്റാമ്പ് ശേഖരണവുമായി ഇതിനെന്തു ബന്ധം ? അതിരിക്കട്ടെ ) യാഥാര്‍ത്ഥ്യത്തോട് അടുത്ത നിരീക്ഷണമാണിത്. മതത്തേക്കാള്‍ യാഥാസ്ഥിതികമാണു നിരീശ്വരവാദം എന്നതാണു കൂടുതല്‍ യാഥാര്‍ത്ഥ്യനിഷ്ഠമായത്. ഗ്രന്ഥകാരനെ ഉദാഹരിക്കാം. അദ്ദേഹത്തിന്‍റെ നാസ്തികവാദത്തിനു 2500 വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ആദ്യ നാസ്തികനായി കണക്കാക്കപ്പെടുന്ന ഗ്രീസിലെ ഡയഗോറസ് 2500 വര്‍ഷങ്ങള്‍ക്കു മുന്‍പു വച്ചു പുലര്‍ത്തിയ, 'ദൈവമില്ല' എന്ന പ്രാചീന വിശ്വാസം തന്നെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രൊഫ: രവിചന്ദ്രനുമുള്ളത് ! 2000 വര്‍ഷങ്ങള്‍ പഴക്കമുള്ള ക്രൈസ്തവ വിശ്വാസവും 1400 വര്‍ഷങ്ങള്‍ക്കു മുന്‍പു മുഹമ്മദ് നബി ഉല്‍ബോധിപ്പിച്ച ഇസ്ളാമും  താരതമ്യേന പുരോഗമനവും യാഥാസ്ഥിതികത കുറഞ്ഞതുമല്ലേ ? 2500 വര്‍ഷങ്ങള്‍ പഴകിയ വീക്ഷണമുള്ളയാളാണോ 1400 വര്‍ഷങ്ങള്‍ പഴകിയ വീക്ഷണമുള്ളയാളാണോ കൂടുതല്‍ പഴഞ്ചന്‍ ? കൂടുതല്‍ യാഥാസ്ഥിതികന്‍?

6) ഗ്രന്ഥകാരന്‍റെ വാക്കുകള്‍: 

"നിരീശ്വരവാദം ഒരു മതമാണെന്ന് വാദിക്കുന്നവര്‍ തീര്‍ച്ചയായും മതം ഏതോ 'മോശം സാധാന'മാണെന്ന സന്ദേശം തന്നെയാണ് കൈമാറുന്നത്.'മതം ആകുന്നത്' ഒരു കുറച്ചിലാണോ? സത്യത്തില്‍ ഇത് മതത്തെ ആക്ഷേപിക്കലല്ലേ? കോടതിഭാഷയില്‍ പറഞ്ഞാല്‍ നല്ല ഒന്നാന്തരം മതനിന്ദാക്കുറ്റം! മതം എന്ന വിശേഷണം തങ്ങളില്‍ ചാര്‍ത്തുന്നത് നാസ്തികര്‍ തീര്‍ച്ചയായും ഇഷ്ടപെടില്ല. അതിന് അതിന്‍റേയ കാരണവുമുണ്ട്. പക്ഷെ മതവിശ്വാസികളും മതപക്ഷപാതികളും അത്തരം പ്രസ്താവനകള്‍ നടത്തുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് സമാനമാണ്. മതമാണെന്നു പറഞ്ഞ് നാസ്തികതയെ താഴ്ത്തിക്കെട്ടാം എന്നതാണ് ഈ പ്രസ്താവനയുടെ ലക്ഷ്യം."


നിരീശ്വരവാദം മതമാണെന്നല്ല കൂടുതല്‍ യാഥാസ്ഥിതികമാണെന്നതാണു ശരി. ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വിശ്വാസം എന്ന നിലയില്‍ 2500 വര്‍ഷങ്ങള്‍ക്കു മുന്‍പു പ്രാചീന ഗ്രീസിലും മറ്റും ഉത്ഭവിച്ച നാസ്തികവാദത്തെ ആധുനിക ചിന്തയാണെന്ന വ്യാജേന അവതരിപ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചരിത്രത്തെയാണു താഴ്ത്തിക്കെട്ടുന്നത്.


7) മതം യാഥാസ്ഥിതികമല്ലെന്നു ഗ്രന്ഥകാരന്‍റെ  വാക്കുകള്‍ തന്നെ പരോക്ഷമായി തെളിയിക്കുന്നതു കാണുക:

"മതത്തിന്‍റെ പല സവിശേഷതകളും അതിന്‍റെ അതിജീവനത്തെ ഗണ്യമായി സഹായിച്ചിട്ടുണ്ട്. ബുദ്ധിപരമായ ആസൂത്രണത്തിലൂടെയും പ്രകൃതി നിര്‍ധാരണത്തിലൂടെയുമാണ് മതത്തിന്‍റെ പല സ്വഭാവ വിശേഷതകളും ഉരുത്തിരിഞ്ഞിട്ടുള്ളത്. അനാരോഗ്യകരവും അസഹനീയവുമായ പലതും ഉപേക്ഷിക്കപ്പെടുകയും  പരിണാമത്തിന്‍റെ പരിധക്കപ്പുറത്തുള്ള പുതിയ പലതും പുറത്തുനിന്ന് ആസൂത്രിതമായി കൂട്ടിച്ചേര്‍ക്കുകയും ,ചെയ്യപ്പെട്ടിട്ടുണ്ട്. (നാസ്തികനായ ദൈവം, പേജ് 213 )


അതിജീവനം, ആസൂത്രണം, അനാരോഗ്യകരമായത് ഉപേക്ഷിക്കല്‍, പുതിയതു സ്വീകരിക്കല്‍  തുടങ്ങി യാഥാസ്ഥിതിക വിരുദ്ധമായ സ്വഭാവങ്ങള്‍ മതത്തിനുണ്ടെന്നു ഗ്രന്ഥകാരന്‍ തന്നെ സമ്മതിച്ചതു കണ്ടില്ലേ?!!! ദൈവമില്ല ,  ദൈവമില്ല... എന്നിങ്ങനെ വിളിച്ചുകൂവാനല്ലാതെ മറ്റെന്താണു നിരീശ്വരവാദികള്‍ക്കു ചെയ്യാനായത്?


8)  "യഥാര്‍ത്ഥത്തില്‍ മതവിശ്വാസം 'selective atheism' ആയി കാണേണ്ടിവരും. ഏതൊരു മതവിശ്വാസിയും തന്‍റെ മതദൈവമൊഴിച്ചുള്ള മറ്റെല്ലാ ദൈവങ്ങളോടും നിരീശ്വരവാദിയാണ്. അങ്ങനെവരുമ്പോള്‍ ഏതൊരു ശുദ്ധമതവിശ്വാസിയും 99% നിരീശ്വരവാദിയാണ്. നാസ്തികന്‍റെ കാര്യത്തില്‍ ഇത് ഒരുപടി കൂടി കടന്ന് നൂറ് ശതമാനമായി പോകുന്നു എന്ന വ്യത്യാസമേയുള്ളു" എന്ന താങ്കളുടെ വാദപ്രകാരം ശുദ്ധമത വിശ്വാസം 99%  നിരീശ്വരവാദമാണന്നു വരുമോ? ദൈവം നാസ്തികനാണെങ്കില്‍ മത വിശ്വാസം 99% നാസ്തികമാകാതിരിക്കുമോ? ഇതാണു നിരീശ്വര - യുക്തിവാദികളുടെ ചിന്താ - ബുദ്ധിശക്തിയെന്നതുകൊണ്ടാകാം മനുഷ്യചരിത്രത്തില്‍ അവര്‍ കുറ്റിയറ്റത്!


9) ഗ്രന്ഥകാരന്‍റെ വരികള്‍:

 "മതരാഹിത്യവും മതവിരുദ്ധതയുംപോലും മതമാണെങ്കില്‍ പിന്നെന്താണ് മതമല്ലാത്തത്?(If Irreligion is religion, what is not Religion?). നിക്ഷ്പക്ഷതയോ? മതാതീത ആത്മീയതയോ? നിഗൂഡതാവാദമോ? നിസ്സംഗതയോ? എതാണ് മതമല്ലാത്തത്? മതത്തിന് നേര്‍വിപരീതമായ ഒന്ന് മതമാണെങ്കില്‍ സൂര്യന് കീഴിലുള്ള എല്ലാം മതം തന്നെ. ആ നിലയില്‍ നോക്കിയാല്‍ മതവിശ്വാസത്തെ ഒരുതരം നിരീശ്വരവാദമെന്നും വിളിക്കാം. വെറുതെ നാക്കൊന്നു വളച്ചാല്‍ മതിയല്ലോ."

നാക്കുപോലും വളക്കാതെ ദൈവത്തെ നിരീശ്വരവാദിയാക്കിയ ഗ്രന്ഥകാരനു മുന്‍പില്‍ മതരാഹിത്യത്തെ മതമായി ചിത്രീകരിക്കുന്നവര്‍ എത്ര നിസ്സാരന്മാരാണ് ?!


10) ഗ്രന്ഥകാരന്‍റെ വരികള്‍:

"മതമല്ലാത്തതു കൊണ്ടുതന്നെയാണ് സംഘടിതഭാവം ആര്‍ജ്ജിക്കാനോ അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ നേടാനോ നാസ്തികര്‍ക്ക് സാധിക്കാത്തത്. ലോകത്ത് 15-20% വരെ മതനിഷേധികളാണെന്നാണ് ബന്ധപ്പെട്ട സര്‍വെകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയിലെ 5-6 കോടി വരുന്ന അവിശ്വാസികള്‍ ആ രാജ്യത്തെ പൗരര്‍ പോലുമല്ലെന്നാണ് മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് (Sr) പരസ്യമായി പറഞ്ഞത്. 500 പേരുള്ള ഒരു ചെറു മതവിഭാഗത്തെപ്പോലും ഒരു രാഷ്ട്രത്തലവന്‍ ഇത്രയധികം അധിക്ഷേപിക്കില്ലെന്നുറപ്പാണ്. ഈ കൊച്ചുകേരളത്തില്‍ കഷ്ടിച്ച് 1000 പേര്‍ പോലുമില്ലാത്ത ഒരു മതവിഭാഗത്തിന്‍റെ സൗകര്യാര്‍ത്ഥം നാലരലക്ഷം കുട്ടികള്‍ പങ്കെടുക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ മാറ്റിവെച്ചുവെന്നതോര്‍ക്കുക".



 മതവിശ്വാസം 99% നിരീശ്വവാദമാണങ്കില്‍  നിരീശ്വരവാദികള്‍ക്ക് 50% സ്ഥാനമാനങ്ങളെങ്കിലും നേടാനാകുമായിരുന്നില്ലേ?  ഇതൊക്കെ എന്തു ലോജിക്കാണ്? "ശുദ്ധ ലോജിക്കാ"കാം!  മതവിശ്വാസം 99% നിരീശ്വരവാദമാണെങ്കില്‍ മത നിഷേധികള്‍ ഇത്രയേറെ അധിക്ഷേപിക്കപ്പെടുമായിരുന്നോ? അതും ശാസ്ത്ര - സാങ്കേതിക സ്വര്‍ഗമായ അമേരിക്കയില്‍!




11) എന്തുകൊണ്ടാകാം മതം അതിജീവിക്കപ്പെടുകയും നിരീശ്വരവാദം അവരുടെ പോറ്റില്ലമായ പാശ്ചാത്യ നാടുകളില്‍പ്പോലും  അപഹസിക്കപ്പെടുകയും ചെയ്യുന്നത്? ഗ്രന്ഥകാരന്‍റെ വാക്കുകള്‍ ഒരിക്കല്‍ക്കൂടി ഹാജരാക്കട്ടെ:

"മതത്തിന്‍റെ പല സവിശേഷതകളും അതിന്‍റെ അതിജീവനത്തെ ഗണ്യമായി സഹായിച്ചിട്ടുണ്ട്. ബുദ്ധിപരമായ ആസൂത്രണത്തിലൂടെയും പ്രകൃതി നിര്‍ധാരണത്തിലൂടെയുമാണ് മതത്തിന്‍റെ പല സ്വഭാവ വിശേഷതകളും ഉരുത്തിരിഞ്ഞിട്ടുള്ളത്. അനാരോഗ്യകരവും അസഹനീയവുമായ പലതും ഉപേക്ഷിക്കപ്പെടുകയും  പരിണാമത്തിന്‍റെ പരിധക്കപ്പുറത്തുള്ള പുതിയ പലതും  പുറത്തുനിന്ന് ആസൂത്രിതമായി കൂട്ടിച്ചേര്‍ക്കുകയും ,ചെയ്യപ്പെട്ടിട്ടുണ്ട്."(നാസ്തികനായ ദൈവം, പേജ് 213 )


ഇങ്ങനൊയൊക്കെ ചെയ്താല്‍   നിരീശ്വരവാദത്തിനും  അതിജീവിച്ചുകൂടെ ? ഇതൊക്കെ കണ്ടെത്തിയ നിങ്ങള്‍ തന്നെ പാഠം പഠിക്കുന്നില്ലെങ്കില്‍ മറ്റുള്ളവരെ പഴിച്ചിട്ടു കാര്യമുണ്ടോ ? മേല്‍ സൂചിപ്പിച്ചതില്‍ നിന്നു്  ചില കാര്യങ്ങള്‍ തെളിയുന്നു : മതത്തിനുള്ള പല സവിശേഷതകളും നിരീശ്വരവാദത്തിനില്ല, നിരീശ്വരവാദത്തില്‍ ബുദ്ധിപരമായ ആസൂത്രണമോ അനാരോഗ്യകരമായത് ഉപേക്ഷിക്കലോ അസഹ്യമായത് ഉപേക്ഷിക്കലോ ഇല്ല! പുതിയ പലതും പുറത്തുനിന്നു കൂട്ടിച്ചേര്‍ക്കലുമില്ല.! ചുരുക്കത്തില്‍, ആരെന്തു പറഞ്ഞാലും 'ഇല്ലേ ഇല്ലേ' എന്നു വിളിച്ചുകൂവാനല്ലാതെ മറ്റെന്തെങ്കിലും സവിശേഷതകള്‍ കൂടി ആര്‍ജിക്കാനായാലേ നിരീശ്വരവാദം അതിജീവിക്കപ്പെടൂ എന്നര്‍ത്ഥം!!

 12) ഗ്രന്ഥകാരന്‍റെ വാക്കുകള്‍: 

"ശുദ്ധമായ ലോജിക് പിന്തുടര്‍ന്നാല്‍ ഒരവിശ്വാസിക്ക് 'ദൈവം' എന്ന വാക്കേ ഉച്ചരിക്കാനാവില്ല. കാരണം 'ദൈവം ഇല്ല' ('There is no God') എന്നൊരാള്‍ പറഞ്ഞാല്‍ താത്വികമായും സാങ്കേതികമായും 'ദൈവം ഉണ്ട്' എന്നു തെളിയുകയാണ്! എങ്ങനെയെന്നു നോക്കാം: 'ദൈവം ഇല്ല' എന്ന നിഗമനത്തിന്‍റെ(conclusion) അടിസ്ഥാനഅനുമാനങ്ങള്‍ (basic premises) ഇവയാണ്: (എ) ദൈവം ഉണ്ട്('There is God'). (ബി) അത് നിലനില്‍ക്കുന്നില്ല('It doesn't exist'). പക്ഷെ ഈ ഉപാധികള്‍ പരസ്പരം റദ്ദാക്കുന്നവയാണെന്ന് വ്യക്തമാണ്".


 ഇതില്‍ നിന്നു് ദൈവം ഉണ്ടെന്നും ഇല്ലെന്നും തെളിയുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത് ? ഈ   ഉപാധികള്‍ പരസ്പരം റദ്ദാക്കുന്നവയായതുകൊണ്ട്  ഉണ്ടെന്നോ ഇല്ലെന്നോ തെളിയുന്നില്ല എന്നും വാദിച്ചുകൂടെ?  രണ്ടായാലും ഗ്രന്ഥകാരന്‍ പറയുന്നപോലെ ഉണ്ടെന്നു പറഞ്ഞാല്‍ ഇല്ലെന്നോ ഇല്ലെന്നു പറഞ്ഞാല്‍ ഉണ്ടെന്നോ തെളിയുന്നില്ല എന്നു "ശുദ്ധ ലോജിക്കി"ല്‍ നിന്നു തന്നെ വ്യക്തമാണ്. ഇതില്‍ നിന്നു് ദൈവം നാസ്തികനാണെന്നു തെളിയുന്നുണ്ടോ?

ഇല്ലെന്നു ബോധ്യമായതുകൊണ്ടാകാം ഇങ്ങനെ സമ്മതിക്കുന്നു:

"പക്ഷെ വ്യാവഹാരികഭാഷയില്‍ നമുക്ക് ഇപ്രാകാരം ഭാഷാഗുസ്തി നടത്തി മുന്നോട്ടുപോകാനാവില്ല. 'തങ്കപ്പന്‍ മരിച്ചു' എന്നുപറയാന്‍ തങ്കപ്പന്‍ ഉണ്ടായിരിക്കണം എന്നതുപോലെ 'നാസ്തികനായ ദൈവം' എന്നുപറയാന്‍ 'ദൈവ'വും ഉണ്ടാകേണ്ടതുണ്ട്".

വിശദീകരണം ഇങ്ങനെയും:

"മതവിശ്വാസി 'ദൈവം'എന്നൊരു സങ്കല്‍പ്പ കഥാപാത്രത്തെപ്പറ്റി സദാ സംസാരിക്കാറുണ്ട്. അവനതിനെ നിര്‍വചിക്കുകയും സവിശേഷതകള്‍ വര്‍ണ്ണിക്കുകയും ചെയ്യാറുണ്ട്. ഹാംലെറ്റിനെപ്പോലെ, ഒഥല്ലോയെപ്പോലെ ഒരു കഥാപാത്രമാണത്. അടിസ്ഥാനപരമായി മസ്തിഷ്‌ക്കത്തില്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്ന ഒരു വ്യാജവിവര(false data)മാണ് ഈ കഥാപാത്രത്തെ രൂപപ്പെടുത്തുന്ന കുഴമണ്ണ്. ഈ സങ്കല്‍പ്പത്തെ അഭിസംബോധന ചെയ്യാന്‍ 'ദൈവം' എന്ന പദം വിശ്വാസി ഉപയോഗിക്കുന്നതിനാല്‍ അതുതന്നെ അവിശ്വാസിക്കും ഉപയോഗിക്കേണ്ടതുണ്ട്. മറിച്ചായാല്‍ ആശയസംവേദനം തകരാറിലാവും. അങ്ങനെ ഒരു പദം ഉപയോഗിക്കുന്നുവെന്നത് ആയത് യാഥാര്‍ത്ഥ്യമാണോ അല്ലയോ എന്നതിന്‍റെ മാനദണ്ഡമായി സ്വീകരിക്കാനാവില്ല. തീതുപ്പുന്ന വ്യാളി (fire spitting dragon) എന്നുപറയാന്‍ അങ്ങനെയൊരു ജീവി യഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ട കാര്യമില്ലല്ലോ."

തീ തുപ്പുന്ന വ്യാളി എന്നു പറയാന്‍ അങ്ങനെയൊരു ജീവി യാഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ടതില്ല . എന്നാല്‍ തീ തുപ്പുന്ന വ്യാളി നാസ്തികനാണെന്നു പറയാന്‍ തീ തുപ്പുന്ന വ്യാളി ഉണ്ടാകണമെന്നു തീര്‍ച്ചയാണ്!!!.

13) ദൈവം ഇല്ലേ എന്നു ചെണ്ടകൊട്ടി നടന്നിരുന്ന നിരീശ്വരവാദികള്‍ നാസ്തികനായ ദൈവത്തെപ്പറ്റി സംസാരിച്ചുതുടങ്ങിയതു പുരോഗതി തന്നെയാണ്. ഇതിനുതന്നെ കുറേക്കാലമെടുത്തല്ലോ. ഇനിയും കുറേക്കഴിഞ്ഞാല്‍ ആസ്തികനായ ദൈവത്തെപ്പറ്റി അവര്‍ സംസാരിച്ചെന്നു വന്നേക്കാം!






Friday, September 9, 2011

പാട്ടുകാരനില്ലാത്ത പാട്ട്

കഴിഞ്ഞ പോസ്റ്റില്‍ ഉന്നയിച്ച പ്രധാന വിമര്‍ശനങ്ങള്‍ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് പഴയ വാദങ്ങള്‍ ഒന്നുകൂടി നീട്ടീപ്പരത്തി അവതരിപ്പിക്കുകയാണ് പ്രൊഫ: രവിചന്ദ്രന്‍ പുതിയ പോസ്റ്റില്‍ ! ഇവയത്രയും എന്റെ കൃതിയില്‍ സമഗ്രമായി ഖണ്ഡിക്കപ്പെട്ടതാണെന്ന കാര്യവും അദ്ദേഹം അറിയാത്തതായി  നടിക്കുന്നു. ഈ ഒട്ടകപ്പക്ഷിനയം ഇക്കാലമത്രയും യുക്തി-നിരീശ്വര -പരിണാമവാദികള്‍ തുടര്‍ന്നു വന്നതാണെന്നതിനാല്‍ ആശ്ചര്യത്തിനു വകയില്ല. പരിണാമസിദ്ധാന്തത്തെ  ശാസ്ത്രീയമായി നിരൂപണം ചെയ്യുന്ന മൂന്നു കൃതികള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇവയില്‍ ഒന്നിനുപോലും മറുപടിയെഴുതാന്‍ യുക്തി- നിരീശ്വര-പരിണാമവാദികള്‍ക്കായിട്ടില്ല. ഒരു ലേഖനത്തിലൂടെ പോലും മറുപടിയെഴുതാന്‍ ഇരുപതു വര്‍ഷങ്ങളായെങ്കിലും ഇവരുടെ ബുദ്ധിജീവികള്‍ ധൈര്യം കാട്ടിയിട്ടില്ല. നാഴികക്കു നാല്‍പ്പതുവട്ടം ശാസ്ത്രം, നിക്ഷ്പക്ഷത, വസ്തുനിഷ്ഠത...എന്നൊക്കെ ഇവര്‍ ഉരുവിട്ടുകൊണ്ടിരിക്കെയാണ് ഈ ഒട്ടകപ്പക്ഷിനയം.  ഏതായാലും ലേഖകന്‍ ആ യുക്തി-നിരീശ്വര-പരിണാമബുദ്ധിജീവി പാരമ്പര്യം അക്ഷരംപ്രതി അനുസരിച്ചത് ഉചിതമായി. ഒരാളായിട്ട് അപവാദം വരുത്തിവക്കരുതല്ലോ! (കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ പ്രശസ്ത ജീവശാസ്ത്രപണ്ഡിതനായ പ്രൊഫ. കുഞ്ഞുണ്ണി വര്‍മ്മ അദ്ദേഹത്തിന്റെ കൃതി ആമൂലാഗ്രം ഖണ്ഡിക്കപ്പെട്ടിട്ടും മറുപടിയെഴുതാതെ ഒഴിഞ്ഞുമാറി. മലയാളത്തിലെ പ്രശസ്ത ശാസ്ത്രസാഹിത്യകാരനായ ജിവന്‍ ജോബ് തോമസും പ്രെഫ. ബാബു ജോസഫും അവരുടെ കൃതികളുടെ നിരൂപണങ്ങള്‍ പുസ്തകമായി ഇറങ്ങിയിട്ടും മറുപടിയെഴുതാതെ ഒഴിഞ്ഞുമാറി. തെളിവുകളും  ന്യായങ്ങളും എതിര്‍പക്ഷത്താണെന്നും അവയെ നേരിടാനാവില്ലെന്നും മനസ്സിലാക്കിയതുകൊണ്ടാകാം ഈ ഒഴിഞ്ഞുമാറ്റം. ഈ പണ്ഡിതന്മാര്‍  കാലെടുത്തു വയ്ക്കാന്‍ ധൈര്യപ്പെടാത്തിടത്തേക്ക് ലേഖകന്‍ ഒന്ന് എത്തിനോക്കിയെന്നുമാത്രം. ഏതായാലും അവസാന പോസ്റ്റിലെ വാദങ്ങള്‍ നോക്കാം.

(1). ഒരു പ്രസ്താവനയെ തെറ്റെന്നോ ശരിയെന്നോ തെളിയിക്കുന്നതെന്തോ അതിനെയാണ് തെളിവെന്നു വിളിക്കുന്നത്.


ഒരു ശാസ്ത്രീയ സിദ്ധാന്തത്തെ പിന്തുണക്കുന്നതോ ദുര്‍ബ്ബലമാക്കുന്നതോ ആയ തെളിവിനെയാണ് ശാസ്ത്രീയ തെളിവെന്നു  വിളിക്കുന്നത് . തെളിവും തെളിയിക്കപ്പെടേണ്ടതും തികച്ചും ഭിന്നമായ കാര്യങ്ങളാണെന്നര്‍ത്ഥം . തെളിയിക്കപ്പെടേണ്ടതും തെളിവും രണ്ടാണെന്ന പ്രാഥമിക വിവരം പോലും മനസ്സിലാക്കാതെ പ്രെഫ: രവിചന്ദ്രന്‍ വാദങ്ങള്‍ ഉന്നയിച്ചതുകൊണ്ടാണ് കഴിഞ്ഞ പോസ്റ്റില്‍ ഇങ്ങനെ എഴുതിയത് :  


" "പ്രപഞ്ചത്തിന്റെ തെളിവ് പ്രപഞ്ചം തന്നെ" എന്നതു യുക്തി വിചാരമല്ല അസംബന്ധമാണ്. തെളിയിക്കപ്പെടേണ്ടതില്‍ നിന്നു വ്യത്യസ്തമായിരിക്കും തെളിവ് എന്ന, തെളിവിനെക്കുറിച്ചുള്ള  പ്രാഥമിക ധാരണപോലും  യുക്തി- നിരീശ്വരവാദ ബുദ്ധിജീവികള്‍ക്കില്ല എന്നതു കഷ്ടം തന്നെ. പ്രപഞ്ചം സ്വയം ഒരു വിശദീകരണമല്ലെന്നും  വിശദീകരണം ആവശ്യപ്പെടുന്ന യാഥാര്‍ത്ഥ്യമാണെന്നും  (Nature is a fact , not an explanation ) ഗ്രഹിക്കാനുള്ള ബൌദ്ധികശേഷി നിരീശ്വര ബുദ്ധി ജീവികള്‍ക്ക് ഏതു കാലത്താണ് ആര്‍ജിക്കാനാവുക?  പ്രപഞ്ചത്തിനുള്ള തെളിവ് പ്രപഞ്ചം തന്നെയെന്ന അസംബന്ധ വാദത്തേക്കാള്‍ എത്രയോ ശാസ്ത്രീയവും  യുക്തിസഹവുമാണ്  "ദൈവത്തിനുള്ള തെളിവ് പ്രപഞ്ചം തന്നെ " എന്ന വാദം. ബ്രിട്ടീഷ് ദാര്‍ശനികനായ ജോണ്‍ ഓസ്റ്റിന്റെ ഈ വരികള്‍ ഇവിടെ പ്രസക്തമാണ് :  


"The situation in which I would properly be said to have evidence for the statement that some animal is a pig is that, for example, in which the beast itself is not actually on view, but I can see plenty of pig-like marks on the ground outside its retreat. If I find a few buckets of pig-food, that's a bit more evidence, and the noises and the smell may provide better evidence still. But if the animal then emerges and stands there plainly in view, there is no longer any question of collecting evidence; its coming into view doesn't provide me with more evidence that it's a pig, I can now just see that it is." "


സരസമായ ഈ വാക്യങ്ങള്‍ ആര്‍ക്കാണു മനസ്സിലാക്കാന്‍ വിഷമം ?
പക്ഷേ ഈ വാദത്തെ നിരൂപണം ചെയ്യാതെ പഴയ വാക്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണു പുതിയ പോസ്റ്റില്‍ പ്രൊഫ. രവിചന്ദ്രന്‍ ചെയ്യുന്നത്. അതിങ്ങനെ:

"പ്രപഞ്ചം പ്രപഞ്ചത്തിന്റെ കാരണം മാത്രമല്ല തെളിവുകൂടിയാകുന്നു. തെളിയിക്കപ്പെടേണ്ടതിന്റെ ഏറ്റവും വലിയ തെളിവ് ആ വസ്തു അല്ലെങ്കില്‍ സംഭവം തന്നെയാകുന്നു. ഒരു കൊലപാതകത്തിന്റെ തെളിവായി കൊലയ്ക്കുപയോഗിച്ച ആയുധം, വസ്ത്രത്തിലെ രക്തക്കറ,നേര്‍സാക്ഷികള്‍ തുടങ്ങി സാഹചര്യത്തെളിവുകള്‍ വരെ ഉപയോഗപ്പെടുത്താം. എന്നാല്‍ ഏറ്റവും വലിയ തെളിവ് കൊല ന്യായാധിപസമിതിക്ക് മുന്നില്‍ സംഭവിക്കുന്നതാണ്. ദിനസോറിന്റെ അസ്ഥികൂടവും കാല്‍പ്പാടുകളും തെളിവുകളാവാം. പക്ഷെ ഒരു അസ്സല്‍ ദിനോസര്‍ തന്നെയാണ് ഏറ്റവും വസ്തുനിഷ്ഠവും ആധികാരികവുമായ തെളിവ്. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്!! തെളിവും തെളിയിക്കപ്പെടുന്ന വസ്തുവും ഭിന്നമാകുമ്പോള്‍ തെളിവ് ന്യൂനീകരിക്കപ്പെടുന്നു. വസ്തുവും വിശദീകരണവും ഭിന്നമായിരിക്കണമെന്ന ശാഠ്യം ഭേദചിന്തയില്‍ നിന്നുത്ഭവിക്കുന്നതാണ്."


തെളിയിക്കപ്പെടണ്ടതും തെളിവും ഭിന്നമായിരിക്കുമെന്ന ഭേദചിന്തയില്ലാതെ തെളിയിക്കുക എന്ന പ്രക്രിയ പോലും സാധ്യമല്ല എന്ന കാര്യവും ലേഖകന് അറിയില്ലെന്നോ ? ഒരാള്‍ ഒരു പ്രസ്താവന നടത്തിയിട്ട് കൈയ്യും കെട്ടി "ഭേദചിന്തയില്ലാതെ" നിന്നാല്‍ പ്രസ്താവന തെളിയിക്കപ്പെടുമെന്നായിരിക്കാം ലേഖകന്റെ ധാരണ." "Evidence is information, such as facts, coupled with principles of inference (the act or process of deriving a conclusion), that make information relevant to the support or negation of a hypothesis. Scientific evidence is evidence where the dependence of the evidence on principles of inference is not conceded, enabling others to examine the background beliefs or assumptions employed to determine if facts are relevant to the support of or falsification of a hypothesis." (wiki) എന്നാണു പൊതുവേ  പറയാറ്. തെളിയിക്കപ്പെടുന്നതും തെളിവും ഒന്നാണെങ്കില്‍ തെളിവിനെ ഇങ്ങനെ ആരെങ്കിലും നിര്‍വ്വചിക്കുമോ ?

  ലേഖകന്റെ ധാരണപ്രകാരം കൊല നടന്നതിനുള്ള “ഏറ്റവും വലിയ തെളിവ് കൊല ന്യായധിപസമിതിക്ക് മുന്നില്‍ സംഭവിക്കുന്നതാണ് ”. സുഹൃത്തേ, ഇതിനെ “ഏറ്റവും വലിയ തെളിവ്" എന്നോ  “ഏറ്റവും ചെറിയ തെളിവ്” എന്നോ  “തെളിവ്” എന്നോ സാമാന്യബോധമെങ്കിലും ഉള്ളവര്‍ പറയാറില്ല (ന്യായാധിപരോ വക്കിലന്മാരോ ഒട്ടും പറയാറില്ല ). ഇതിനെ “സംഭവ”മെന്നാണ് പറയുക ,"തെളിവ്‌" എന്നല്ല . ഏതായാലും ഇങ്ങനെയുള്ള അസംബന്ധങ്ങള്‍ എഴുതുന്നയാള്‍ കൊലപാതകത്തിന് “ഏറ്റവും വലിയ തെളിവ്” ഉണ്ടാക്കില്ലന്നു സമ്മതിക്കുമെന്നെങ്കിലും കരുതാം ! കൊല്ലപ്പെട്ടയാളെ ജീവിപ്പിച്ച് ന്യയാധിപന്റെ മുന്നില്‍ ഹാജരാക്കി വീണ്ടുംകൊലചെയ്യാതെ അതു ലഭിക്കില്ലല്ലോ! എങ്കില്‍പ്പോലും അതു കൊലപാതകത്തിന്റെ ആവര്‍ത്തനമേ ആകുന്നുള്ളു; നിയമപരമായ തെളിവാകുന്നില്ല. ജഡ്ജി കണ്ടു എന്ന കാരണത്താല്‍ മാത്രം ഒരു കൊലപാതകം നിയമപരമായി തെളിയിക്കപ്പെടുകയില്ല എന്ന പ്രാഥമിക വിവരവും കൂടി ലേഖകന്‍ മനസ്സിലാക്കുന്നതു നന്ന് .    “ഏറ്റവും വലിയതെളിവ്” സംഭവമല്ല, അതിനു ദൃക് സാക്ഷിയാവുക എന്നതാണെന്ന് ഇതില്‍നിന്നുതന്നെ തെളിയുന്നില്ലേ? സംഭവമല്ല,  ദൃക് സാക്ഷിത്വമാണു തെളിവ് എന്നല്ലേ ഇതിനര്‍ത്ഥം? ജഡ്ജി കണ്ടാല്‍ ജഡ്ജി ഒരു ‘ദൃക് സാക്ഷി’യെന്ന തെളിവായി മാറുന്നു.  (2). അക്വിനാസന്റെ ദൈവാസ്തിത്വത്തിനുള്ള ന്യായങ്ങളെ ഖണ്ഡിച്ചുകൊണ്ട് ലേഖകന്‍ തന്റെ കൃതിയിലെഴുതിയതു പകര്‍ത്തിവെച്ചിട്ടുണ്ട് (അതിനു വിശദമായ മറുപടി എന്റെ കൃതിയിലുണ്ടെന്ന കാര്യം കണ്ട ഭാവമില്ല !). അതിതാണ് :

"'നാസ്തികനായ ദൈവ'ത്തില്‍ നിന്നും:


''അക്വിനാസിന്റെ ദൈവ സാധൂകരണ വാദങ്ങള്‍ പ്രധാനമായും അഞ്ചെണ്ണമാണ്. അഞ്ചെണ്ണത്തില്‍ ആദ്യ മൂന്നെണ്ണം ഒരേകാര്യം തന്നെയാണ് പറയുന്നത്. മൂന്ന് രീതിയില്‍ പറയുന്നുവെന്ന് മാത്രം. അതിനാല്‍ അവയെ ഒന്നായി പരിഗണിക്കാം. ഈ വാദങ്ങളിലെല്ലാം പശ്ചാത്ഗമനമുണ്ട്(Regress). ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നില്ല. ഓരോ വിശദീകരണവും സത്യത്തില്‍ മറ്റൊരു ചോദ്യം ഉന്നയിക്കുകയാണ് ചെയ്യുന്നത്. അതങ്ങനെ അനന്തമായി തുടരുകയും ചെയ്യുന്നു.


1. സ്വയം ചലിക്കാതെ എല്ലാം ചലിപ്പിക്കുന്നവന്‍(Unmoved mover)-ആദിയില്‍ ഒരു ശക്തി ചലിപ്പിക്കാനില്ലാതെ ഒന്നിനും ചലനം തുടങ്ങാനാവില്ല. ആ ശക്തിയാണ് ദൈവം(ഈ നിയമത്തില്‍നിന്ന് ഔദാര്യപൂര്‍വം ദൈവത്തെ ഒഴിവാക്കിയിരിക്കുന്നു).


2. എല്ലാത്തിന്റെയും കാരണമായ കാരണമില്ലാത്തവന്‍(Uncaused Cause)- കാരണമില്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല. എല്ലാത്തിന്റെയും കാരണം ആരാണോ അവനാണ് ദൈവം. ഈ വാദവും പശ്ചാത്ഗമനം തന്നെയാണ്. എന്തെന്നാല്‍ നിയമം ദൈവത്തിന് ബാധകമല്ല. ദൈവത്തിന് പ്രത്യേക കാരണവും ആവശ്യമില്ല!


3. പ്രാപഞ്ചികവാദം(The Cosmological Argument)-ആദിയില്‍ മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല,പക്ഷെ ഇന്നുണ്ട്. ആ നിലയ്ക്ക് എല്ലാം ഉണ്ടാക്കിയതിന് പിന്നില്‍ അമൂര്‍ത്തമായ എന്തോ ഒന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടോ അതാണ് ദൈവം(ഒന്നുമില്ലാതിരുന്നപ്പോള്‍ ദൈവം എവിടെയായിരുന്നു? അമൂര്‍ത്തദൈവം ഉണ്ടായിരുന്നെങ്കില്‍ ഒന്നുമില്ലാതിരുന്നു എന്നെങ്ങനെ പറയാനാവും?)


പ്രാരംഭനിരീക്ഷണത്തില്‍ യുക്തിസഹമെന്ന് തോന്നുന്ന നിയമങ്ങള്‍ അവതരിപ്പിക്കുകയും ആ നിയമങ്ങളൊന്നും ദൈവത്തിന് ബാധകമല്ലെന്നു പറയുകയും ചെയ്യുന്നതിലൂടെ സ്വയം റദ്ദാക്കപ്പെടുന്ന വാദങ്ങളാണിവയെല്ലാം. സൗകര്യത്തിനുവേണ്ടി ദൈവത്തെ നിയമപരിധിയില്‍ നിന്നൊഴിവാക്കിയാലും അക്വിനാസിന്റെ വാദങ്ങള്‍ സാധൂകരിക്കപ്പെടില്ല.


സര്‍വ്വജ്ഞന്‍,സര്‍വ്വശക്തന്‍,പ്രീണനത്തിന് വഴങ്ങുന്നവന്‍,മനുഷ്യന്റെ ആരാധനയ്ക്ക് ദാഹിക്കുന്നവന്‍,സര്‍വ്വതും സൃഷ്ടിച്ച് നിയന്ത്രിക്കുന്നവന്‍,മനുഷ്യന്റെ കാര്യത്തില്‍ സവിശേഷ താല്പര്യമുള്ളയാള്‍,സാത്താനെന്ന പ്രതിനായകനുള്ളയാള്‍....തുടങ്ങിയ പരിവേഷങ്ങള്‍ മതം ദൈവത്തിന് ചാര്‍ത്തി കൊടുക്കുന്നിടത്ത് ഈ വാദങ്ങളൊക്കെ'അപവാദ'ങ്ങളായി മാറുന്നു. കാരണം അത്തരം ഗുണങ്ങള്‍ ദൈവത്തില്‍ ആരോപിക്കുന്നതിനെ സാധൂകരിക്കുന്ന ഒന്നുംതന്നെ അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളിലില്ല. അതിനാല്‍ അവയെല്ലാം സ്വേച്ഛാപരമാണ്(Arbitraray). മാത്രമല്ല ആരോപിക്കപ്പെടുന്ന ഗുണങ്ങളില്‍ പലതും പൊരുത്തപ്പെടാത്തതും പരസ്പരം റദ്ദ് ചെയ്യപ്പെടുന്നവയുമാണ്.''


ഇതിനു നല്‍കിയ മറു വിശദീകരണം താഴെ :


"അക്വിനാസിന്റെ താത്ത്വിക ന്യായങ്ങളെ ഖണ്ഡിക്കാന്‍ ഡോക്കിന്‍സ് ശ്രമിക്കുന്നു. "വാദങ്ങളെല്ലാം പൊതുവേ കഴമ്പില്ലാത്തതാണെങ്കിലും അക്വിനാസിന്റെ പ്രശസ്തിയും മതരംഗത്ത് അദ്ദേഹത്തിനുള്ള പ്രാമുഖ്യവും കണക്കിലെടുത്താണ് പ്രസ്തുത വാദങ്ങള്‍ ഉദ്ധരിക്കുന്നതെന്ന് ഡോക്കിന്‍സ് പറയുന്നു''വെന്ന് ഗ്രന്ഥകാരന്‍ കുറിക്കുന്നു. എങ്കില്‍ ഖണ്ഡനം വളരെ എളുപ്പമായിരിക്കുമെന്നാണു വായനക്കാര്‍ പ്രതീക്ഷിക്കുക. പക്ഷേ സംഭവിച്ചതെന്താണ്? തോമസ് അക്വിനാസിന്റെ ഒരു ന്യായത്തെപ്പോലും ഡോക്കിന്‍സ് ഖണ്ഡിച്ചിട്ടില്ല.


ഒന്ന്: സ്വയം ചലിക്കാത്തവ ചലനം തുടങ്ങിയതെങ്ങനെ?


ഒന്നാമത്തെ തെളിവു നോക്കാം. "സ്വയം ചലിക്കാതെ എല്ലാം ചലിപ്പിക്കുന്നവന്‍ (unmoved mover). ആദിയില്‍ ഒരു ശക്തി ചലിപ്പിക്കാനില്ലാതെ ഒന്നിനും ചലനം തുടങ്ങാനാവില്ല. ആ ശക്തിയാണ് ദൈവം (ഈ നിയമത്തില്‍നിന്ന് ഔദാര്യപൂര്‍വ്വം ദൈവത്തെ ഒഴിവാക്കി യിരിക്കുന്നു)'' എന്നു ഗ്രന്ഥകാരന്‍ കുറിക്കുന്നു.


അക്വിനാസിന്റെ ന്യായം വ്യക്തമാണ്. പ്രപഞ്ചത്തില്‍ ഒന്നിനും സ്വയം ചലനശേഷിയില്ല. ഒരാള്‍ സമനിരപ്പിലൂടെ ഒരു പന്ത് ശക്തിയില്‍ തള്ളി വിടുന്നു. കുറച്ചു ദൂരം ഉരുണ്ടശേഷം അതു നില്‍ക്കുന്നു. ഒരാള്‍ മെഴുകുതിരി കത്തിക്കുന്നു. ഏതാനും മിനിട്ടുകള്‍ കത്തി തിരി കെട്ടമരുന്നു. ജീവികള്‍ ജനിക്കുന്നു, വളരുന്നു, മരിക്കുന്നു. നക്ഷത്രങ്ങള്‍ പോലും മരിക്കുന്നുവെന്ന് ഗോളശാസ്ത്രജ്ഞര്‍ പറയുന്നു. പ്രപഞ്ചത്തിലൊന്നിനും സ്ഥായിയായ ചലനശേഷിയില്ല. (ഊര്‍ജ്ജതന്ത്രത്തിന്റെ ഭാഷയില്‍ പ്രപഞ്ചത്തില്‍ എന്‍ട്രോപ്പി വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു.) അണുകണങ്ങള്‍ മുതല്‍ നക്ഷത്രങ്ങള്‍വരെ സ്വയം ചലനശേഷിയില്ലാത്തവയാണെങ്കില്‍ ഇവയെങ്ങനെ ചലനം തുടങ്ങി? സ്വയം ചലനശേഷിയില്ലാത്ത ഒന്നിന് സ്വയം ചലനം ആരംഭിക്കാനാവുമോ? ഇല്ലെന്നു വ്യക്തമാണ്. സ്വയം സമ്പത്തില്ലാത്ത ഒരാള്‍ മറ്റൊരാള്‍ക്കു പണം കൊടുക്കുന്നതെങ്ങനെ? എഴുന്നേറ്റു നടക്കാനാവാത്ത ഒരാള്‍ നടക്കുന്നതെങ്ങനെ? വഴിയറിയാത്ത ഒരാള്‍ വഴികാട്ടിയാവുമോ? ഈ ചോദ്യങ്ങള്‍ക്ക് "ഇല്ല'' എന്ന ഉത്തരമാവും നിരീശ്വരവാദിയും നല്‍കുന്നത്. എങ്കില്‍, സ്വയം ചലിക്കാന്‍ ശേഷിയില്ലാത്ത കണങ്ങള്‍ അടങ്ങിയ ഈ ഭൌതിക പ്രപഞ്ചം എങ്ങനെ ചലനസജ്ജമായി? സ്വയം ചലിക്കാന്‍ സാധിക്കാത്ത പ്രപഞ്ചത്തിന് സ്വയം ചലനസജ്ജമാകാനാവുമോ? ഇവിടെ മാത്രം നിരീശ്വരവാദി "ആകും'' എന്ന ഉത്തരം നല്‍കിയേക്കും. നിത്യജീവിതത്തില്‍ പുലര്‍ത്തന്ന യുക്തിയൊന്നും പ്രപഞ്ചത്തിനു ബാധകമല്ല എന്ന നിലപാടാണിത്. നിരീശ്വരവാദം യുക്തിപരമാണെന്ന ധാരണയാണ് ഇതിലൂടെ പൊളിയുന്നത്.


അക്വിനാസിന്റെ ഈ തെളിവ് യുക്തിഭദ്രവും ശാസ്ത്രീയവുമാണ്. ഈ വാദത്തെ ദുര്‍ബ്ബലമാക്കുന്ന ഒരൊറ്റ ശാസ്ത്രസിദ്ധാന്തങ്ങളുമില്ല. ഉള്ളതായി ഡോക്കിന്‍സ് അവകാശപ്പെടുന്നുപോലുമില്ല. എങ്കില്‍ അക്വിനാസിന്റെ ഒന്നാമത്തെ തെളിവിനെ എങ്ങനെയാണ് ഡോക്കിന്‍സിനു ഖണ്ഡിക്കാനാവുക? ഖണ്ഡിക്കണമെങ്കില്‍ അക്വിനാസിന്റെ അടിസ്ഥാനവാദങ്ങള്‍ തെറ്റാണെന്നു തെളിയിക്കണം. അതായത് പ്രപഞ്ചത്തിലെ കണങ്ങള്‍ക്കോ ഭൌതികവസ്തുക്കള്‍ക്കോ സ്വയം ചലനശേഷിയുണ്ടെന്നും അതിനാല്‍ പ്രപഞ്ചത്തിനു സ്വയം ചലനസജ്ജമാകാന്‍ സാധിക്കുമെന്നും സമര്‍ഥിക്കണം. ഇത്തരമൊരു സമര്‍ഥനം ഡോക്കിന്‍സ് നടത്തിയിട്ടില്ലെന്നു മാത്രമല്ല ശ്രമിച്ചിട്ടുപോലുമില്ല!


ഇതൊരു ലളിതമായ പ്രശ്നമല്ല. പ്രപഞ്ചത്തിലെ ഒരു ആറ്റത്തിനുപോലും സ്വയം ചലനശേഷിയില്ല. എന്നാല്‍ ഈ പ്രപഞ്ചമൊന്നാകെ ചലിച്ചു കൊണ്ടിരിക്കുകയാണ്താനും. ഒരു അണുകണത്തിനു പോലും സ്വയം ചലനശേഷിയില്ലെന്നത് ശാസ്ത്രത്തിലെ ഏറ്റവും മൌലികമായൊരു വസ്തുത യാണെന്നിരിക്കെ ഇവയെങ്ങനെ ചലിക്കാന്‍ തുടങ്ങിയെന്നതിന് ശാസ്ത്രീ യമായ യാതൊരു വിശദീകരണവും (explanation) ഡോക്കിന്‍സ് മുന്നോട്ടുവെച്ചിട്ടില്ല. നിരീശ്വരവാദികള്‍ക്ക് ആകെപ്പറയാവുന്ന ന്യായമെന്താണ്? ഇതൊക്കെ എന്നെന്നും ഇങ്ങനെയായിരുന്നുവെന്ന്! ഇതൊരു ശാസ്ത്രീയ വിശദീകരണമേയല്ല എന്നതിരിക്കട്ടെ, സാദാ വിശദീ കരണം പോലുമല്ല. ഒരു പ്രശ്നത്തിനാണു വിശദീകരണം ആവശ്യമായിട്ടുള്ളത്. നിരീശ്വരവാദികള്‍ വിശദീകരണം നല്‍കുന്നതിനു പകരം പ്രശ്നം അതേപടി ആവര്‍ത്തിക്കുകയാണ്.


ഒരാള്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു എന്നു കരുതുക. എന്തുകൊണ്ട്, എങ്ങനെ നഷ്ടപ്പെട്ടുവെന്നാണു വിശദീകരിക്കേണ്ടത്. ഇവിടെ, അയാള്‍ക്ക് എന്നും കാഴ്ചശക്തിയില്ലായിരുന്നു എന്നു പറഞ്ഞാല്‍ വിശദീകരണമാവില്ല. കാര്യ-കാരണസഹിതം വ്യക്തമാക്കാനാകണം.


പ്രപഞ്ചത്തിലെ ഒരണുകണത്തിനുപോലും സ്വയം ചലനശേഷിയില്ലെങ്കില്‍ ഇന്നു കാണുന്ന ചലനസജ്ജമായ പ്രപഞ്ചം എങ്ങനെയുണ്ടായി? മത ദാര്‍ശനികരുടെ വീക്ഷണത്തില്‍ പുറമെനിന്നുള്ള ഒരു ശക്തിക്കല്ലാതെ പ്രപഞ്ചത്തിലെ ഒരണുകണത്തെപ്പോലും ചലിപ്പിക്കാനാവില്ല. ശാസ്ത്രവുമായി യോജിക്കുന്ന നിഗമനമാണിത്.


സംവൃതമായ ഒരു വ്യവസ്ഥക്കകത്ത് (closed system) ആ വ്യവസ്ഥക്കു സ്വയം ചലനം സൃഷ്ടിക്കാനാവില്ലെന്നതു ഭൌതിക ശാസ്ത്രത്തിലെ മൌലികമായൊരു തത്ത്വമാണ്. ആ ശക്തി ദൈവമാണോ മറ്റെന്തെങ്കിലുമാണോ എന്നതു തര്‍ക്കവിഷയമാക്കാം. പക്ഷേ, പ്രപഞ്ചത്തിനു സ്വയം ചലനസജ്ജമാകാനാവില്ല എന്ന ശാസ്ത്രവസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. അതിനാല്‍ പ്രപഞ്ചത്തെ ചലനസജ്ജമാക്കിയതിനു പിന്നില്‍ ഒരു പ്രപഞ്ചാതീത ശക്തിയുണ്ട് എന്ന നിഗമനം യുക്തിപരവും ശാസ്ത്രവസ്തുതകളോടു യോജിക്കുന്നതുമാണ്. എന്നാല്‍ പ്രപഞ്ചം സ്വയം ചലനസജ്ജമായതാണെന്ന നിരീശ്വരവാദം യുക്തിവിരുദ്ധമാണെന്നു മാത്രമല്ല ലഭ്യമായ ശാസ്ത്രവിവരങ്ങളുമായി പൊരുത്തപ്പെടാത്തതുമാണ്.


പ്രപഞ്ചം മുഴുക്കെ സൃഷ്ടിച്ചു സംവിധാനിച്ചത് ഏകദൈവമാണെന്ന വിശ്വാസം ലഭ്യമായ ഏറ്റവും പുതിയ ശാസ്ത്രീയ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ 'ഇഷ്ടിക'കള്‍ എന്നു വിശേഷിപ്പിക്കാവുന്ന മൌലിക കണങ്ങളെക്കുറിച്ച് ഓക്സ്-ഫഡ് യൂണിവേഴ്-സിറ്റിയിലെ തത്ത്വശാസ്ത്രം പ്രൊഫസറായിരുന്ന സ്വിന്‍ബേണ്‍ എഴുതിയതു ഗ്രന്ഥകാരന്‍ വിവരിക്കുന്നതു നോക്കൂ: "ഇലക്ട്രോണിനെപ്പോലുള്ള അടിസ്ഥാന കണങ്ങള്‍ അവയുടെ ഘടനയിലും സ്വഭാവത്തിലും അമ്പരിപ്പിക്കുന്ന സമാനത പുലര്‍ത്തുന്നു! ഒരു ഇലക്ട്രോണ്‍ കണ്ടുകഴിഞ്ഞാല്‍ മൊത്തം ഇലക്ട്രോണുകളും നിങ്ങള്‍ കണ്ടുകഴിഞ്ഞു. പ്രപഞ്ചത്തിലെ ശതകോടിക്കണക്കിനുള്ള ഇലക്ട്രോണുകള്‍ ഒരുപോലെയിരിക്കുന്നു. എത്ര അദ്ഭുതകരമാണീ സമാനത! ഒരു ഇലക്ട്രോണ്‍ മറ്റൊന്നില്‍ നിന്നു ഘടനാപരമായും സ്വഭാവപരമായും വ്യത്യസ്തമായിരുന്നുവെങ്കില്‍ അതു സ്വാഭാവികമാണെന്നു കരുതാമായിരുന്നു. വ്യത്യസ്തമാകുന്നതില്‍ അദ്ഭുതപ്പെടാനെന്തിരിക്കുന്നു?! എന്നാല്‍ ചാഞ്ചല്യമില്ലാത്ത സമാനത (unfluctuating uniformity) പഠിക്കേണ്ട വിഷയമാണ്. ഒരു ഇലക്ട്രോണ്‍ തന്നെ ഓരോ മൈക്രോസെക്കന്റിലും മാറിമാറിയുന്ന സ്വഭാവവും ഘടനാപരമായ വ്യതിയാനങ്ങളും പ്രകടിപ്പിച്ചിരുന്നെങ്കില്‍ അതു മനസ്സിലാക്കാവുന്നതേയുള്ളൂ. അങ്ങനെ തന്നെയാണ് ആകേണ്ടിയിരിരുന്നത്. പക്ഷേ, എപ്പോഴും അദ്ഭുതകരമായ സമാനത പുലര്‍ത്തുക. ഇതിലും വലിയ അദ്ഭുതം മറ്റെന്തുണ്ട്?''(19)


പ്രപഞ്ചകണങ്ങളുടെ ആശ്ചര്യകരമായ ചലന സംസ്ഥിരത അവയുടെ സ്വയം കഴിവോ അവയുടെ 'മസ്തിഷ്ക'ത്തില്‍ നിന്നു് ആവിഷ്കൃതമായതോ അല്ലെന്ന് യുക്തിബോധമുള്ള ആര്‍ക്കും ഗ്രാഹ്യമാവും.


അക്വിനാസിന്റെ ഒന്നാമത്തെ തെളിവിനെ ഡോക്കിന്‍സ് ഖണ്ഡിച്ചിട്ടില്ല. പിന്നെ, ആകെക്കൂടി എന്താണു ചെയ്തത്? "ഈ നിയമത്തില്‍ നിന്ന് ഔദാര്യപൂര്‍വ്വം ദൈവത്തെ ഒഴിവാക്കിയിരിക്കുന്നു''വെന്ന് വിമര്‍ശനമെന്ന മട്ടില്‍ അഭിപ്രായപ്പെടുന്നു. ഇതൊരു വസ്തുത മാത്രമാണ്. ഖണ്ഡനമാവുന്ന തെങ്ങനെ? എതിര്‍വാദമാവുന്നതെങ്ങനെ? ദൈവം സ്രഷ്ടാവാണെന്നും പ്രപഞ്ചം സൃഷ്ടിയാണെന്നും കരുതുന്ന അക്വിനാസ് ദൈവത്തിനും സ്വയം ചലനശേഷിയില്ലെന്നു വാദിക്കാത്തതു സ്വാഭാവികമല്ലേ? പ്രപഞ്ചത്തെ പ്പോലെ ദൈവത്തിനും സ്വയം ചലനശേഷിയില്ലെന്നും ദൈവത്തെ ചലിപ്പിക്കാന്‍ മറ്റൊരു സൂപ്പര്‍ ദൈവം ആവശ്യമാണെന്നും അക്വിനാസ് സിദ്ധാന്തിച്ചില്ല എന്നതാകാം ഡോക്കിന്‍സിന്റെ പരാതി!


അക്വിനാസിന്റെ മൂന്നാമത്തെ തെളിവ് വിവരിച്ചപ്പോള്‍ ഗ്രന്ഥകാരന്‍ ബ്രാക്കറ്റില്‍ രണ്ടു ചോദ്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അവയിതാണ്: "ഒന്നുമില്ലാതിരുന്നപ്പോള്‍ ദൈവം എവിടെയായിരുന്നു? അമൂര്‍ത്തദൈവം ഉണ്ടായിരുന്നെങ്കില്‍ ഒന്നുമില്ലാതിരുന്നു എന്നെങ്ങനെ പറയാനാവും?''(25)


ആദിയില്‍ ഒന്നുമില്ലായിരുന്നു എന്നല്ല 'മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല' എന്നാണല്ലോ ചോദ്യകര്‍ത്താവുതന്നെ എഴുതിയത്. 'മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല' എന്നു പ്രത്യേകമായി പറഞ്ഞതില്‍നിന്നു് അമൂര്‍ത്തമായ ദൈവം ഉണ്ടായിരുന്നുവെന്നല്ലേ മനസ്സിലാവുന്നത്?


മൂര്‍ത്തമായ പ്രപഞ്ചം ഇല്ലാതിരുന്നപ്പോഴും ദൈവം ഉണ്ടായിരുന്നുവെന്നല്ലാതെ 'എവിടെ'യായിരുന്നുവെന്ന ചോദ്യത്തിനു പ്രസക്തിയില്ല. ദൈവത്തിനു നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമില്ലാത്തതിനാല്‍ 'എവിടെ' എന്ന ചോദ്യം തന്നെ അര്‍ഥശൂന്യമാണ്. മൂര്‍ത്തമായ ഭൌതികവസ്തുക്കള്‍ക്കാണ് നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമായിട്ടുള്ളത്. അമൂര്‍ത്തമായതിനു സ്ഥലം ആവശ്യമില്ല.(26)


"ഒറ്റനോട്ടത്തില്‍ യുക്തിസഹമെന്ന് തോന്നിപ്പിക്കുന്ന നിയമങ്ങള്‍ അവതരിപ്പിക്കുകയും ആ നിയമങ്ങളൊന്നും ദൈവത്തിന് ബാധകമല്ലെന്ന് പറയുകയും ചെയ്യുന്നതിലൂടെ സ്വയം റദ്ദാക്കപ്പെടുന്ന വാദങ്ങളാണിവയെല്ലാം'' എന്നും കുറിക്കുന്നു.


പ്രപഞ്ചത്തിനു ബാധകമായ നിയമങ്ങള്‍ ദൈവത്തിനും ബാധകമാക്കണമെന്നു നിരീശ്വരവാദികള്‍ പറയുന്നത് പ്രപഞ്ചമെന്താണെന്നോ ദൈവമെന്താണെന്നോ അവര്‍ക്ക് ഇനിയും ഗ്രഹിക്കാനാകാത്തതുകൊണ്ടാണ്. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അന്തരം ഗ്രഹിക്കണമെങ്കില്‍ ദാര്‍ശനികമായെങ്കിലും പ്രകൃതിക്കപ്പുറമുള്ള ഒരവസ്ഥയെപ്പറ്റി ചിന്തിക്കാനാകണം. ഈ കഴിവില്ലാത്തവരാണു നിരീശ്വരവാദികള്‍. കല്ലും മണ്ണും മുള്ളും മുരുക്കും പോലുള്ള മറ്റെന്തോ വസ്തുവാണു ദൈവം എന്നാണവരുടെ ധാരണ. അതിനാലാണ് പ്രപഞ്ചത്തിനുള്ള പരിമിതികളെല്ലാം ദൈവത്തിലും ആരോപിക്കുന്നത്.


തന്റെ ഗ്രാഹ്യശേഷിയുടെ പരിമിതി പരോക്ഷമായി ഗ്രന്ഥകാരന്‍തന്നെ സമ്മതിച്ചിട്ടുണ്ട്. ദി ഗാര്‍ഡിയന്‍ പത്രത്തില്‍ ഒരാളെഴുതിയ ബ്ളോഗ് പരാമര്‍ശിച്ചുകൊണ്ടു ഗ്രന്ഥകാരനെഴുതുന്നു: "മതനേതാക്കള്‍ ദൈവത്തെ വിശദീകരിക്കുന്നത് ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്? പണ്ടേയുണ്ടായിരുന്നു, പ്രകൃതിക്കും ഇന്ദ്രിയത്തിനും അതീതമാണ് എന്നൊക്കെ പറയുന്നത് സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന കാര്യമാണോ? അത്തരം കാര്യങ്ങളൊക്കെ മനസ്സിലാക്കാനുള്ള പ്രാഗത്ഭ്യവും ശേഷിയും മതവിശ്വാസികള്‍ക്കുണ്ടെങ്കില്‍ അവര്‍ അതിമാനുഷരാണെന്നതില്‍ തര്‍ക്കം വേണ്ട!''(27)


ഇത്തരം കാര്യങ്ങള്‍ ഗ്രാഹ്യമാകാന്‍ അതിമാനുഷരാകേണ്ട, അതിനിരീശ്വരവാദികളാകാതിരുന്നാല്‍ മതിയാകും!


..........................................................................................................................


പ്രപഞ്ചത്തിനു ബാധകമായ നിയമങ്ങളെല്ലാം ദൈവത്തിനും ബാധകമാണെങ്കില്‍ ദൈവം എങ്ങനെ ദൈവമാകും?


പ്രപഞ്ചത്തിനു ബാധകമായ നിയമങ്ങള്‍ ദൈവത്തിനു ബാധകമാകുമ്പോഴല്ല ബാധകമല്ലാതാകുമ്പോഴാണ് ദൈവം ദൈവമാകുന്നത്. പ്രപഞ്ചത്തിനു ബാധകമായ നിയമങ്ങള്‍ ദൈവത്തിനു ബാധകമല്ലെന്നു പറയുമ്പോഴല്ല ബാധകമാണെന്നു പറയുമ്പോഴാണ് അക്വിനാസിന്റെ ന്യായം റദ്ദാക്കപ്പെടുന്നത്. പ്രപഞ്ചത്തിലെ നിയമങ്ങള്‍ ദൈവത്തിനു ബാധകമല്ലെന്നു പറയുമ്പോള്‍ വാദം റദ്ദാക്കപ്പെടുകയല്ല, സ്ഥിരീകരിക്കപ്പെടുകയാണ്. 'റദ്ദാക്കപ്പെടുന്നു' എന്നു തട്ടിവിട്ടതുകൊണ്ടായില്ല, എന്തുകൊണ്ടു റദ്ദാക്കപ്പെടുന്നുവെന്നു യുക്തിപരമായി വിശദീകരിക്കാനുള്ള ബാധ്യത ഡോക്കിന്‍സിനുണ്ട്. ഇതദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

..........................................................................................................................

ആസൂത്രണം സംബന്ധിച്ച അക്വിനാസിന്റെ തെളിവ് അഞ്ചാമത്തേതാണ്. ഗ്രന്ഥകാരന്റെ വിവരണം ഇങ്ങനെ: "പ്രപഞ്ചത്തിലെ ഏതു വസ്തു നിരീക്ഷിച്ചാലും അവയുടെയൊക്കെ പിന്നില്‍ ഒരു ആസൂത്രണബുദ്ധി (Designing intelligence) ഉണ്ടെന്ന് ബോധ്യപ്പെടും. അങ്ങനെ വരുമ്പോള്‍ പ്രപഞ്ചത്തിന് ഒരു പൊതുസൂത്രധാരനുണ്ട്; അതാണ് ദൈവം.''(36)


പ്രപഞ്ചത്തില്‍ എവിടെ നോക്കിയാലും ആസൂത്രണം ദൃശ്യമാണ്. സൂക്ഷ്മമായി നോക്കുന്തോറും ഇതിന്റെ സങ്കീര്‍ണത കൂടിവരും. അണു മുതല്‍ നക്ഷത്രം വരെയും കോശം മുതല്‍ മസ്തിഷ്കം വരെയും ആസൂത്രണവൈഭവം നിറഞ്ഞുകവിയുകയാണ്. (37) ചുള്ളിക്കമ്പുകളും ചപ്പുചവറുകളും വിതറിയപോലെയല്ല പ്രപഞ്ചം. വഴിയില്‍ അനാഥമായി കിടക്കുന്ന ഒരു വാച്ച് കണ്ടാല്‍ അത് ആരുണ്ടാക്കിയെന്ന് അറിയാത്തതുകൊണ്ടുമാത്രം ആരും വാച്ച് തനിയെ ഉണ്ടായതാകാമെന്നു കരുതാറില്ല. ആസൂത്രിതമായ ഈ പ്രപഞ്ചവും അതിലെ വിസ്മയകരമായ പ്രതിഭാസങ്ങളും യാദൃച്ഛികമായുണ്ടായെന്നു കരുതുന്ന നിരീശ്വരവാദിയും വാച്ചിനു നിര്‍മാതാവുണ്ടെന്ന് ഉറച്ചു വിശ്വസിക്കും. പ്രകൃതിയൊന്നാകെ യാദൃച്ഛികമായി രൂപപ്പെടാമെങ്കില്‍ ഒരു വാച്ച് യാദൃച്ഛികമായി ഉണ്ടായിക്കൂടേ? എന്തുകൊണ്ടാണ് ഒരു നിരീശ്വരവാദിപോലും അങ്ങനെ വിചാരിക്കാത്തത്? വാച്ച് ആരെങ്കിലും നിര്‍മിച്ചതാണെന്നതിനു 'മൂര്‍ത്തമായ' യാതൊരു തെളിവും കിട്ടിയില്ലെന്നു സങ്കല്‍പ്പിക്കുക. എങ്കില്‍ അതു യാദൃച്ഛികമായുണ്ടായതാണെന്നു വാദിക്കാന്‍ ധൈഷണികമായോ വൈകാരികമായോ ധൈര്യമുള്ള ഒരു നിരീശ്വരവാദിയെങ്കിലും ഭൂലോകത്തുണ്ടാവുമോ?


അക്വിനാസിന്റെ അഞ്ചാമത്തെ തെളിവിനെക്കുറിച്ച് ഡോക്കിന്‍സിന് എന്തു പറയാനുണ്ടെന്നു നോക്കാം. ഗ്രന്ഥകാരന്‍ കുറിക്കുന്നു: "ഈ വാദമാണ് ഏറ്റവും ഫലപ്രദമായ വാദമായി മതവാദികള്‍ സ്ഥിരമായി ഉപയോഗിച്ചുവരുന്നത് (The Knockdown Argument). കേംബ്രിഡ്ജില്‍ പഠിക്കുന്ന സമയത്ത് ചാള്‍സ് ഡാര്‍വിന്‍ ഒരുവേള ഈ വാദത്തില്‍ ആകൃഷ്ടനായിരുന്നുവത്രെ. വില്യം പാലെയുടെ 'നാച്ചുറല്‍ തിയോളജി' (Natural Theology by William Paley) എന്ന ഗ്രന്ഥത്തിലാണ് ഡാര്‍വിന്‍ ഇതു വായിച്ചത്. പക്ഷേ, മുതിര്‍ന്നപ്പോള്‍ ഈ സിദ്ധാന്തത്തോടുള്ള ബഹുമാനം ഡാര്‍വിന്‍ പൂര്‍ണമായും ഉപേക്ഷിച്ചു. പില്‍ക്കാലത്ത് ഡാര്‍വിന്‍ ഇതേ ആസൂത്രണവാദം തകര്‍ത്തെറിയുകയായിരുന്നു.''(38)


ഈ വിവരണത്തിലെ അവസാനവരി പരിണാമവാദികള്‍ കെട്ടിച്ചമച്ച മിത്തുമാത്രമാണ്. ഡാര്‍വിന് പാലെയുടെ ആസൂത്രണവാദത്തിന് ഒരു പോറല്‍പോലും ഏല്‍പ്പിക്കാനായിട്ടില്ല.(39)


പ്രകൃതിയില്‍ കാണുന്ന ആസൂത്രണം ദൈവത്തിന്റെ സംവിധാനമാണെന്ന ആശയത്തെ ഡാര്‍വിന്‍ ദുര്‍ബലമാക്കിയെന്ന ഡോക്കിന്‍സിന്റെ വാദം അബദ്ധമാണെന്ന് ഡാര്‍വിനിസം തന്നെ തെളിയിക്കുന്നുണ്ട്. ഗ്രന്ഥകാരന്റെ ഈ വാക്കുകള്‍ നോക്കൂ: "പ്രകൃതിപരമായ തെരെഞ്ഞെടുപ്പ് വഴിയുള്ള പരിണാമം എന്ന ഡാര്‍വിനിന്റെ സിദ്ധാന്തം മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെ, സാഹചര്യങ്ങള്‍ക്കനുസരണമായി സൃഷ്ടി ഉരുത്തിരിയുന്നതെങ്ങനെയെന്ന് തൃപ്തികരമായി വിശദീകരിക്കുന്നു.''(40)


'തൃപ്തികരമായി' വിശദീകരിക്കുന്നില്ലെന്നു മാത്രമല്ല, സാമാന്യമായിപ്പോലും വിശദീകരിക്കുന്നില്ല എന്നതാണു യാഥാര്‍ഥ്യം. പ്രകൃതിനിര്‍ധാരണം ജീവലോകത്തു മാത്രം നടക്കുന്ന പ്രക്രിയയാണ്. ജീവികളില്‍ മാത്രമല്ല അചേതനലോകത്തും ആസൂത്രണമുണ്ട്. ജീവലോകത്തെ ആസൂത്രണം പ്രകൃതിനിര്‍ധാരണം വഴി വിശദീകരിക്കാമെങ്കില്‍ അചേതനലോകത്തെ ആസൂത്രണം എങ്ങനെ വിശദീകരിക്കും? ഡാര്‍വിനിസത്തിനു സമാനമായ ഒരു 'അചേതന ഡാര്‍വിനിസം' ഇതുവരെയും മുന്നോട്ടുവെക്കാന്‍ നിരീശ്വരവാദികള്‍ക്കായിട്ടില്ല. കോശം മാത്രമല്ല അണുകണങ്ങളും തന്മാത്രകളും ആസൂത്രണത്തിന്റെ മികച്ച ദൃഷ്ടാന്തങ്ങളാണ്. ഇവയിലെ ആസൂത്രണം പ്രകൃതിനിര്‍ധാരണം വഴിയുണ്ടായതാണെന്നു നിരീശ്വരവാദികള്‍ പറയാറില്ല. പിന്നെങ്ങനെ ഉരുത്തിരിഞ്ഞുവെന്നതിനു തൃപ്തികരമായ യാതൊരു വിശദീകരണവും അവര്‍ക്കില്ല.


...


ആസൂത്രിതമായ പ്രപഞ്ചത്തിനു തൃപ്തികരമായ വിശദീകരണം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ഗ്രന്ഥകാരന്‍ എഴുതുന്നു: "നൂറ്റാണ്ടുകളായി മനുഷ്യബുദ്ധിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി പ്രപഞ്ചത്തിന്റെ വിശദീകരണമാണ്.''(41) വെല്ലുവിളിയാകുന്നതിന്റെ കാരണവും അദ്ദേഹം തൊട്ടടുത്ത വരിയില്‍ വ്യക്തമാക്കുന്നു: "ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ് പ്രപഞ്ചം.''(42) പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നു എന്ന വസ്തുത ഗ്രന്ഥകാരനും സമ്മതിക്കുന്നു. മതവിശ്വാസികള്‍ക്ക് അങ്ങനെ തോന്നുന്നതുകൊണ്ടാണ് ആസൂത്രകനായ ദൈവത്തില്‍ അവര്‍ വിശ്വസിക്കുന്നത്. മതവിശ്വാസികളുടെ ഈ ധാരണ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നു പറയാനാവില്ലെന്നര്‍ഥം. നിരീശ്വരവാദികള്‍ക്കു പോലും പ്രപഞ്ചം 'ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നു'വെങ്കില്‍ നിഷ്പക്ഷരും നിഷ്കളങ്കരുമായ സാമാന്യ മതവിശ്വാസികള്‍ക്ക് അങ്ങനെ തോന്നാതിരിക്കുമോ?


ഈ വിശകലനങ്ങളെപ്പറ്റി യാതൊന്നും കുറിക്കാതെ പഴയവാദങ്ങള്‍   പകര്‍ത്തിവെച്ച് നിരീശ്വര -യുക്തി- പരിണാമ വാദികളെ ലേഖകന്‍ അപമാനിക്കേണ്ടിയിരുന്നോ ?


(3). ലേഖകന്റെ വരികള്‍ :


"തത്ത്വവിചാരത്തില്‍ ഇത്തരം വികലപ്രസ്താവനകള്‍ക്കുള്ള മൂല്യം പൂജ്യത്തില്‍ നിന്ന് ഒട്ടും കൂടില്ല. അതുകൊണ്ടുതന്നെയാണ് അക്വിനാസിന്റെ വാദങ്ങളക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍പോലും ഇക്കാലത്ത് കാര്യബോധമുള്ള തയ്യാറാകാത്തത്. സാമാന്യബോധമുള്ള മതവാദികളാരും അവയുന്നയിച്ച് കണ്ടിട്ടുമില്ല. വല്ല പരന്ന ഭൂമിവാദക്കാരോ പെന്തക്കോസ്ത് ക്രിസ്ത്യാനികളോ ഇസ്‌ളാമിക് ജിഹാദികളോ അല്ലാതെ ആരെങ്കിലും അക്വിനാസിനെ ഉദ്ധരിക്കുന്നതായി കണ്ടിട്ടില്ല."


ഡോക്കിന്‍സ് സാഹിത്യം മാത്രം വിഴുങ്ങുന്നവര്‍ക്ക് അക്വിനാസിന്റെ പ്രസക്തി മനസ്സിലാവുമോ?  ചുരുങ്ങിയത് സൌജന്യമായി കിട്ടുന്ന വിക്കീപീഡിയയെങ്കിലും നോക്കിയാല്‍ അതു മനസ്സിലാവും (താഴെകൊടുക്കാം).

 ഇത്തരം വിവരങ്ങള്‍ അറിയാന്‍ തത്ത്വചിന്തയെക്കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ വായിക്കണം . “പെന്തക്കോസ്തുകാരോ പരന്നഭൂമിവാദക്കാരോ ഇസ്ളാമിക് ജിഹാദികളോ” മാത്രമേ അക്വിനാസിനെ ഉദ്ധരിക്കുന്നതായി കണ്ടിട്ടുള്ളു എന്ന ലേഖന്റെ പ്രസ്താവം ഒന്നാന്തരം നുണയാണ്. ഇവരാരും അക്വിനാസിനെ ഉദ്ധരിക്കാറില്ല എന്നതാണു യാഥാര്‍ത്ഥ്യം. പക്ഷേ ഇങ്ങനെ തട്ടിവിടുമ്പോള്‍ ലേഖകന്‍ തന്റെ കൃതിയില്‍ എഴുതിയതു മറന്നതു കഷ്ടമായി. ഈ വരി നോക്കൂ: “അക്വിനാസിന്റെ പ്രശസ്തിയും മത രംഗത്ത് അദ്ദേഹത്തിനുള്ള പ്രാമുഖ്യവും  കണക്കിലെടുത്താണ് പ്രസ്തുതവാദങ്ങള്‍  ഉദ്ധരിക്കുന്നതെന്ന് ഡോക്കിന്‍സ് പറയുന്നു”( പേജ് 90). പരന്ന ഭൂമിക്കാരും ഇസ്ളാമിക് ജിഹാദികളും പെന്തക്കോസ്തുകാരും മാത്രം ഉദ്ധരിക്കുന്ന  ഒരാള്‍ പ്രശസ്തനാകുമോ?  അത്തരം ഒരാളുടെ വാദങ്ങളെ ഖണ്ഡിക്കാന്‍ ലോകപ്രശസ്ത നിരീശ്വര ബുദ്ധിജീവിയായ ഡോക്കിന്‍സ് മിനക്കെടുമോ? ഡോക്കിന്‍സ് എഴുതിയതു പകര്‍ത്തിവെക്കുമ്പോള്‍ വിവക്ഷ മനസ്സിലാക്കിയില്ലെങ്കിലും പ്രശ്നമില്ലെന്ന വാശി ഗംഭീരം തന്നെ !പൊതുവേ അംഗീകൃതമായ ഈ വാക്യങ്ങള്‍ നോക്കൂ :

"In theology, his Summa Theologica was one of the most influential documents in medieval theology and continues to be studied today in theology and philosophy classes.


Thomism remains a vibrant and challenging school of philosophy today...


In recent years, the cognitive neuroscientist Walter Freeman proposes that Thomism is the philosophical system explaining cognition that is most compatible with neurodynamics, in a 2008 article in the journal Mind and Matter entitled "Nonlinear Brain Dynamics and Intention According to Aquinas."


(WIKIPEDIA)


"തോമസ്‌ അക്വിനാസിന്റെ വാദങ്ങള്‍ ഇക്കാലത്തും  ചൂടേറിയ ചര്‍ച്ചകള്‍ക്കും ദാര്‍ശനികമായ വെല്ലുവിളികള്‍ക്കും  പ്രചോദനമാകുന്നു " എന്നാണു വിക്കീപീഡിയയുടെ സംക്ഷിപ്തം.അതവിടെ നില്കട്ടെ. ഇനി ,


അക്വിനാസിന്റെ ദര്‍ശനത്തെപ്പറ്റി അടുത്ത കാലത്തിറങ്ങിയ ഗ്രന്ഥങ്ങള്‍ നോക്കൂ:


Aertsen, Jan, 1988. Nature and Creature: Thomas Aquinas' Way of Thought Leiden: E. J. Brill.


Bourke, Vernon J., 1965. Aquinas Search for Wisdom. Milwaukee: Bruce.


Chenu, Marie-Dominique, 1964. Toward Understanding St. Thomas. Chicago: Regnery.


Copleston, F. C., 1955. Aquinas. London: Penguin Books.


Davies, Brian, 1992. The Thought of Thomas Aquinas. Oxford: Clarendon Press.


Gilson, Etienne, 2002. Thomism: The Philosophy of Thomas Aquinas. Trans. L.K. Shook and A. Mauer. Toronto: Pontifical Institute of Medieval Studies.


Maritain, Jacques, 1964. St. Thomas Aquinas. New York: Meridian Books.


McInerny, Ralph, 2004. Aquinas. Cambridge: Polity Press.


Stump, Eleonore, 2003. Aquinas. London: Routledge.


Bradley, Denis, 1997. Aquinas on the Twofold Human Good: Reason and Human Happiness in Aquinas' Moral Science. Washington: Catholic University of America Press.


Brock, Stephen, 1998. Action and Conduct: Thomas Aquinas and the Theory of Action. Edinburgh: T&T Clark.


Burrell, David, 1979. Aquinas: God and Action. Notre Dame: University of Notre Dame Press.


Elders, Leo, 1990. The Philosophical Theology of St. Thomas Aquinas. New York: E. J. Brill.


Finnis, John, 1998. Aquinas: Moral, Political, and Legal Theory. Oxford: Oxford University Press.


Flannery, Kevin, 2001. Acts Amid Precepts: The Aristotelian Logical Structure of Thomas Aquinas' Moral Theory. Washington: Catholic University of America Press.


Hankley, W. J., 1987. God in Himself: Aquinas' Doctrine of God as Expounded in the Summa Theologiae. Oxford: Oxford University Press.


Jenkins, John, 1997. Knowledge and Faith in Thomas Aquinas. Cambridge: Cambridge University Press.


Kretzmann, Norman, 1997. The Metaphysics of Theism: Aquinas' Natural Theology in Summa Contra Gentiles I. Oxford: Clarendon Press.


–––, 1999. The Metaphysics of Theism: Aquinas' Natural Theology in Summa Contra Gentiles II. Oxford: Clarendon Press.


Lisska, Anthony, 1996. Aquinas' Theory of Natural Law: An Analytic Reconstruction. Oxford: Clarendon Press.


McInerny, Ralph, 1992. Aquinas on Human Action. Washington: Catholic University of America Press.


–––, 1993. Aquinas Against the Averroists: On There Being Only One Intellect. West Lafayette: Purdue University Press.


–––, 1996. Aquinas and Analogy. Washington: Catholic University of America Press.


–––, 1997. Ethica Thomistica: The Moral Philosophy of Thomas Aquinas. Washington: Catholic University of America Press.


Martin, Christopher, 1997. Thomas Aquinas: God and Explanations. Edinburgh: Edinburgh University Press.


O'Callaghan, John, 2003. Thomist Realism and the Linguistic Turn: Toward a More Perfect Form of Existence. Notre Dame: University of Notre Dame Press.


Pegis, Anton, 1934. St. Thomas and the Problem of the Soul in the Thirteenth Century. Toronto: Pontifical Institute of Medieval Studies.


Pieper, Josef, 1957. The Silence of St. Thomas: Three Essays. New York: Pantheon.


Wippel, John, 2000. The Metaphysical Thought of Thomas Aquinas: From Finite Being to Uncreated Being. Washington: Catholic University of America Press.


Brezik, Victor (ed.), 1981. One Hundred Years of Thomism. Houston: Center for Thomistic Studies.


Haldane, John (ed.), 2002. Mind, Metaphysics, and Value in the Thomistic and Analytical Traditions. Notre Dame: University of Notre Dame Press.


Kerr, Fergus (ed.), 2002. After Aquinas: Versions of Thomism. Maldden: Blackwell.


Shanley, Brian, 2002. The Thomist Tradition. Dordrecht: Kluwer Academic Publishers.


Aertsen, Jan A. "Aquinas's Philosophy in Its Historical Setting." In The Cambridge Companion to Aquinas, edited by Norman Kretzmann and Eleonore Stump, viii, 302 p. Cambridge ; New York, NY, USA: Cambridge University Press, 1993.


Chartularium Universitatis Parisiensis.  In University Records and Life in the Middle Ages, edited by Lynn Thorndike. New York,: Columbia University Press, 1944.


Copleston, Frederick Charles. Aquinas. London and New York, NY: Penguin Books, 1955, 1991.


Gerrity, Benignus. Nature, Knowledge and God; an Introduction to Thomistic Philosophy. Milwaukee,: Bruce Pub. Co., 1947.


Kretzmann, Norman, and Eleonore Stump. "Introduction." In The Cambridge Companion to Aquinas, edited by Norman Kretzmann and Eleonore Stump, viii, 302 p. Cambridge ; New York, NY, USA: Cambridge University Press, 1993.


Marrone, Steven P. "Medieval Philosophy in Context." In The Cambridge Companion to Medieval Philosophy, edited by Arthur Stephen McGrade. Cambridge, UK ; New York: Cambridge University Press, 2003.


Parker, Francis H. Reason and Faith Revisited, The Aquinas Lecture. Milwaukee, WI: Marquette University Press, 1971.


Thomas. St. Thomas Aquinas and the Mendicant Controversies: Three Translations. Translated by John Proctor. Leesburg, Va.: Alethes Press, 2007.


Wippel, John F. Mediaeval Reactions to the Encounter between Faith and Reason, The Aquinas Lecture. Milwaukee, WI: Marquette University Press, 1995.


ഇവയൊക്കെ പെന്തക്കോസ്തുകാരും  പരന്ന ഭൂമിക്കാരും ജിഹാദികളും രചിച്ചതാണെന്നു ലേഖകന്‍ ധരിച്ചാലും ആശ്ചര്യമില്ല.!


"Thomism remains a vibrant and challenging school of philosophy today..."എന്ന് വിക്കിപീഡിയ അഭിപ്രായപ്പെടുന്നതിനാല്‍ വിക്കിപീഡിയയും  ഇവരൊക്കെക്കൂടി നടത്തുന്നതാണെന്നു ലേഖകന്‍ തട്ടിവിട്ടേക്കുമോ ?


ഏതായാലും ഒരു കൃതി കൂടി പരിചയപ്പെടുത്താം:


Aquinas in Dialogue: Thomas for the Twenty-First Century


Jim Fodor (Editor), Frederick Christian Bauerschmidt (Editor)


ISBN: 978-1-4051-1931-3


Paperback


200 pages


August 2004, Wiley-Blackwell


Wiley List Price:


US $39.95


അക്വിനാസിന് ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രസക്തിയുണ്ടെന്നു സമര്‍ത്ഥിക്കുന്ന ഒരു കൃതി പ്രമുഖ അക്കാദമിക് പ്രസാധകരായ  Wiley-Blackwell പുറത്തിറക്കിയിട്ട് ഏതാനും വര്‍ഷങ്ങളെ ആയുള്ളു എന്നോര്‍ക്കുമ്പോള്‍ ഇക്കാലത്തെ  നിരീശ്വര - യുക്തിവാദ ബുദ്ധിജീവികള്‍ ഏതു ശിലായുഗത്തിലാണു ജീവിക്കുന്നതെന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?


(4). പ്രപഞ്ചസ്രഷ്ടാവിനെ യുക്തിയുക്തമായി നിഷേധിക്കാനാവാതെ വരുമ്പോള്‍ നിരീശ്വരവാദികള്‍ മറ്റൊരു ചോദ്യം ഉന്നയിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കും.


“ശരി, എങ്കില്‍ ദൈവത്തെ സൃഷ്ടിച്ചതാരെന്ന് പറയാമോ?” എന്ന മറുചോദ്യത്തിനു വിശദീകരണമായി എന്റെ കൃതിയില്‍  എഴുതിയതു നോക്കൂ:


"ഡോക്കിന്‍സിന്റെ ഏറ്റവും 'ഗൌരവ'മുള്ള ചോദ്യം വിവരക്കേടില്‍ നിന്നു ജനിക്കുന്നതാണ്. പ്രപഞ്ചത്തിനു കാരണം അന്വേഷിക്കേണ്ടിവരുന്നത് അതിന് ഉത്ഭവം ഉണ്ട് എന്നതുകൊണ്ടാണ്. പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്ന കാഴ്ചപ്പാടാണു നിരീശ്വരവാദത്തിന്റെത്. അതുകൊണ്ടാണ് പ്രപഞ്ചത്തിനു കാരണമായ ദൈവമില്ലെന്ന് അവര്‍ പറയുന്നത്. അതായത് ഉത്ഭവമില്ലാത്ത ഒന്നിനു കാരണമോ സ്രഷ്ടാവോ ആവശ്യമില്ലെന്നത് തത്ത്വശാസ്ത്രത്തിലെ അംഗീകൃതമായ ന്യായമാണ്. നിരീശ്വരവാദികളും വിശ്വാസികളും ഇതംഗീകരിക്കുന്നു. എന്നാല്‍ ആരംഭമില്ലാത്തത് പ്രപഞ്ചത്തിനാണോ ദൈവത്തിനാണോ എന്നതാണു തര്‍ക്ക വിഷയം. പ്രപഞ്ചത്തിനാണെന്നു നിരീശ്വരവാദികളും ദൈവത്തിനാണെന്നു വിശ്വാസികളും പറയുന്നു. സ്വാഭാവികമായും പ്രപഞ്ചത്തിന് ഉത്ഭവമുണ്ടെന്നും അതിനു കാരണം ദൈവമാണെന്നും അവര്‍ വാദിക്കുന്നു. നിര്‍വചനപ്രകാരം (by definition) തന്നെ ദൈവത്തിന് ആരംഭമില്ല. ആരംഭമില്ലാത്ത ഒന്നിന് (ദൈവമായാലും പ്രപഞ്ചമായാലും) കാരണത്തെയോ സ്രഷ്ടാവിനെയോ അന്വേഷിക്കുന്നത് നിരീശ്വരവാദപ്രകാരം തന്നെ യുക്തിരഹിതമായ സമീപനമാണ്. കാരണം, ഒരിക്കലും ഉത്ഭവിക്കാത്ത, അനാദിയായ, എന്നെന്നും നിലനിന്നിരുന്ന ഒന്നിനു കാരണമുണ്ടാകില്ല. കാരണം എന്ന സങ്കല്‍പ്പം തന്നെ വേണ്ടിവരുന്നത് ഉത്ഭവിക്കുമ്പോള്‍ മാത്രമാണ്. ആരംഭമില്ലാത്തതിനു കാരണമുണ്ടാകുമെന്നോ കാരണം വേണമെന്നോ പറയുന്നതു തന്നെ താര്‍ക്കികമായ അസംബന്ധമാണ്. നിരീശ്വരവാദികളും ഈശ്വരവിശ്വാസികളും ഒരുപോലെ അംഗീകരിക്കുന്ന തത്ത്വശാസ്ത്രത്തിലെ ഈ പ്രാഥമിക തത്ത്വത്തെക്കുറിച്ചുപോലും 'ലോകനിരീശ്വര ബുദ്ധിജീവി'യായ റിച്ചാഡ് ഡോക്കിന്‍സിന് അറിയില്ലെന്നതു രസാവഹമാണ്.


"തത്ത്വചിന്തയില്‍ (Philosophy) ആഴത്തിലുള്ള അടിത്തറയില്ലാത്ത വ്യക്തിയാണ് താനെന്ന് അദ്ദേഹം സമ്മതിക്കുന്നുമുണ്ട്'' എന്നെഴുതിയ ഗ്രന്ഥകാരന്‍ ഒരു പരിധിവരെ ഡോക്കിന്‍സിന്റെ വിവരക്കേടു സമ്മതിക്കുന്നുണ്ട്. പക്ഷേ, അദ്ദേഹം തുടര്‍ന്നെഴുതുന്നത് ഇങ്ങനെയാണ്: "ദൈവവിഭ്രാന്തി'യില്‍ തത്ത്വചിന്ത കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം ശരാശരിയില്‍ കവിഞ്ഞ മികവ് പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും താത്ത്വികമായി സൃഷ്ടിവാദത്തെ നേരിടാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല''.(64)


തത്ത്വചിന്തയുടെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ഡോക്കിന്‍സ് "ശരാശരിയില്‍ കവിഞ്ഞ മികവ് പ്രദര്‍ശിപ്പിക്കുന്നു''വെന്നു കരുതുന്നു ഗ്രന്ഥകാരന്‍!


തത്ത്വചിന്തയില്‍ മാത്രമല്ല വിവരക്കേട്. സ്വന്തം വിശ്വാസപ്രമാണമായ നിരീശ്വരവാദത്തിലും ഡോക്കിന്‍സിനു കാര്യമായ ധാരണയില്ലെന്നു വ്യക്തമാണ്. ഉണ്ടായിരുന്നുവെങ്കില്‍ അനാദിയായതിനു കാരണം അന്വേഷിക്കുന്നത് അസംബന്ധമാണെന്ന് അദ്ദേഹം മനസ്സിലാക്കുമായിരുന്നു. നിരീശ്വരവാദത്തില്‍ തന്നെയുള്ള ഈ വിവരക്കുറവാണ് തന്റെ കൃതിയിലുടനീളം 'എങ്കില്‍ ദൈവത്തിന്റെ കാരണമെന്ത്' എന്ന് നിരന്തരം ആവര്‍ത്തിക്കാന്‍ ഡോക്കിന്‍സിനെ പ്രേരിപ്പിച്ചത്. നിരീശ്വരവാദികളാകട്ടെ ഇതൊന്നും മനസ്സിലാക്കാതെ ആചാര്യന്റെ വിഡ്ഢിത്തം ആഘോഷിക്കുകയാണ്. എങ്കില്‍പ്പോലും അവര്‍ക്കും ഇത് അരോചകമായി അനുഭവപ്പെട്ടു എന്നുവേണം കരുതാന്‍. ഗ്രന്ഥകാരന്റെ ഈ വരി ശ്രദ്ധിക്കൂ: "സ്രഷ്ടാവിനെ സൃഷ്ടിച്ചതാര് എന്ന ചോദ്യം അരസികമായി ആവര്‍ത്തിക്കപ്പെടുകയാണ്''(65) "താത്ത്വികമായി സൃഷ്ടിവാദത്തെ നേരിടാന്‍ ശ്രമിക്കുന്നില്ല'' എന്നു ഗ്രന്ഥകാരന്‍ ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ടല്ലോ.


ചുരുക്കത്തില്‍ ഒരു വിഡ്ഢിച്ചോദ്യം അരസികമായി ആവര്‍ത്തിക്കുകയും സൃഷ്ടിവാദത്തെ താത്ത്വികമായി നേരിടാതെ ഒഴിഞ്ഞുമാറുകയുമാണു ഡോക്കിന്‍സ് ചെയ്തിട്ടുള്ളതെന്നു പരോക്ഷമായി ഗ്രന്ഥകാരനും സമ്മതിക്കുന്നു എന്നര്‍ഥം! നിരീശ്വരവാദികളുടെ ഈ ദൈന്യാവസ്ഥ പ്രമുഖ യൂറോപ്യന്‍ തത്ത്വചിന്തകനും ആധുനിക ശാസ്ത്രരീതിയുടെ പ്രപിതാക്കളിലൊരാളുമായ റോജര്‍ ബേക്കണ്‍ (1214-1294) ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. അദ്ദേഹം അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: "തത്ത്വചിന്തയിലുള്ള അല്‍പ്പജ്ഞാനം മനുഷ്യനെ നിരീശ്വരവാദത്തിലേക്ക് ആകര്‍ഷിക്കും. അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍ മനുഷ്യന്‍ മതവിശ്വാസത്തിലേക്കു മടങ്ങുകയും ചെയ്യും.''(66)


...


ടെമ്പിള്‍ടണ്‍ ഫൌണ്ടേഷന്‍ സംഘടിപ്പിച്ച ഗവേഷകരുടെ സമ്മേളനത്തില്‍ പങ്കെടുത്ത കാര്യം ഡോക്കിന്‍സ് അനുസ്മരിക്കുന്നുണ്ട്. ഗ്രന്ഥകാരന്റെ വിവരണം നോക്കൂ: "കോണ്‍ഫറന്‍സ് തനിക്ക് വലിയൊരനുഭവമായിരുന്നുവെന്ന് ഡോക്കിന്‍സ് സ്മരിക്കുന്നു. ബോയിങ്-747 ഉദാഹരണത്തിലെ അസംഭവ്യതാവാദം തന്നെ മതവാദികള്‍ക്കെതിരെ ഉപയോഗിക്കാം. സങ്കീര്‍ണമായ പ്രപഞ്ചം ആസൂത്രണം ചെയ്ത ദൈവമെങ്ങനെയുണ്ടായി? ഏതെങ്കിലും മതപണ്ഡിതന്‍ ഇതിന് വിശ്വസനീയമായ ഉത്തരം പറയുന്നത് താനിതുവരെ കേട്ടിട്ടില്ലെന്ന് ഡോക്കിന്‍സ് പറയുന്നു.''(67)


ഉണ്ടാകാത്ത ഒന്ന് എങ്ങനെയുണ്ടായി എന്നു പറയണമെന്നാണു ഡോക്കിന്‍സിന്റെ ശാഠ്യം!


ദൈവത്തിന് ഉല്‍ഭവമില്ല (അനാദി) എന്നു വിശ്വസിക്കുന്ന മതപണ്ഡിതന്മാര്‍ ദൈവം എങ്ങനെ ഉത്ഭവിച്ചുവെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്ന ഡോക്കിന്‍സ് തത്ത്വചിന്തയില്‍ നഴ്സറി വിദ്യാഭ്യാസമെങ്കിലും നേടണമായിരുന്നു. ദൈവത്തിന് ആരംഭമില്ലെന്നു വിശ്വസിക്കുന്ന മതപണ്ഡിതന്മാര്‍ ദൈവം എങ്ങനെയാണ് ഉല്‍ഭവിച്ചതെന്നു വ്യക്തമാക്കുന്നതെങ്ങനെ?


ഇവിടെ പരിഗണനീയമായ മറ്റൊരു വസ്തുതയുണ്ട്. പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്നു വിശ്വസിക്കുന്ന റിച്ചാഡ് ഡോക്കിന്‍സാണ് ദൈവത്തെ എങ്ങനെയെങ്കിലും 'ഉത്ഭവിപ്പിക്കാ'ന്‍ പെടാപ്പാടുപെടുന്നത്! ഒരിക്കലും ശാസ്ത്രീയമായി തെളിയിക്കാനാവാത്ത, പ്രപഞ്ചത്തിന് ആരംഭമില്ലെന്ന വീക്ഷണത്തില്‍ വിശ്വസിക്കുന്ന ഡോക്കിന്‍സാണ് ശാസ്ത്രീയമായി തെളിയിക്കാനാവുന്നില്ല എന്ന കാരണം പറഞ്ഞ് ദൈവാസ്തിത്വത്തെ നിഷേധിക്കുന്നത്! പ്രപഞ്ചത്തിന് ആരംഭമില്ലെന്ന നിരീശ്വരവാദം ശാസ്ത്രീയമായി തെളിയിക്കാനായില്ലെങ്കിലും സ്വീകരിക്കാം. എന്നാല്‍ ദൈവാസ്തിത്വമോ ദൈവത്തിന് ആരംഭമില്ലെന്ന ആസ്തിക്യവാദമോ വിശ്വാസികള്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടേ വിശ്വസിക്കാവൂ എന്നു ഡോക്കിന്‍സിനു നിര്‍ബന്ധമുണ്ട്! ഈ ഇരട്ടത്താപ്പ് ശരിയാണോ?


ഒരിടത്തല്ല, ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ ഈ ധൈഷണിക കാപട്യം ഡോക്കിന്‍സില്‍ ഒളിഞ്ഞല്ല തെളിഞ്ഞു തന്നെ കാണാം. മറ്റൊരുദാഹരണം നോക്കാം.


പ്രപഞ്ചത്തിനു നല്‍കാവുന്ന വിശദീകരണങ്ങളില്‍ ലളിതമായ ഒന്നാണ് ദൈവാസ്തിത്വം എന്ന് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ മുന്‍ തത്ത്വശാസ്ത്ര പ്രൊഫസര്‍ സ്വിന്‍ബേണ്‍ അഭിപ്രായപ്പെടുന്നു. പ്രപഞ്ചത്തിന് ആരംഭമില്ല എന്നോ പ്രപഞ്ചം യാദൃച്ഛികമായി ഉണ്ടായി എന്നോ വാദിക്കുമ്പോള്‍ നിരവധി സങ്കീര്‍ണമായ അനുബന്ധ ചോദ്യങ്ങള്‍ ഉയരാം. പ്രപഞ്ചം ദൈവസൃഷ്ടിയാണെന്ന വിശദീകരണം അത്ര സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നില്ല."


ഇതിനുള്ള ലേഖകന്റെ  മറുപടി തുടങ്ങുന്നത് ഇങ്ങനെ :


"പ്രപഞ്ചത്തിന് തുടക്കമുണ്ടെങ്കില്‍ ആരാണ് തുടങ്ങിയതെന്ന് പഴമക്കാര്‍ ചോദിക്കും. തുടക്കം ഉണ്ടാകണമെന്ന നിര്‍ബന്ധം എന്തിനാണെന്ന ചോദ്യം അവര്‍ പ്രതീക്ഷിക്കുന്നില്ല. എല്ലാത്തിനും ഒരു തുടക്കം വേണമെന്ന വാദമാണ് ദൈവം എന്ന കാഥാപാത്രത്തിന്റെ അത്താണി. പ്രപഞ്ചം തുടങ്ങുന്നതും അവസാനിക്കുന്നതും സ്വയംകൃതമാണ്. എങ്കിലേ ഈ പ്രപഞ്ചം നിലനില്‍ക്കുകയുള്ളു. തുടക്കവും അവസാനവും കേവലമായ ചാക്രികപരിണാമം മാത്രം. പ്രപഞ്ചഹേതുവായ ദ്രവ്യം അനാദിയാകുന്നു. തിരിച്ച് ദൈവം അനാദിയാണ്, ആദിമധ്യാന്തമില്ലാത്തവനാണ് എന്നൊക്കെയാണ് മതം ആരോപിക്കുന്നില്ലേ? ഭൗതികവാദികള്‍ ദ്രവ്യം അനാദിയാണെന്ന് പറയുന്നു ഞങ്ങള്‍ ദൈവം അനാദിയാണെന്ന് പറയുന്നു-രണ്ടും സമംഗുണം എന്ന് വാദിച്ച് ഊരിപ്പോകാന്‍ ശ്രമിക്കുന്ന വിരുതന്‍മാരുമുണ്ട്.


ദ്രവ്യപ്രപഞ്ചം അനാദിയാണെന്ന് പറയുമ്പോള്‍ നാ സംസാരിക്കുന്നത് ഒരു അനുഭവയാതാഥാര്‍ത്ഥ്യത്തെ കുറിച്ചാണ്. "


"ദ്രവ്യപ്രപഞ്ചം അനാദിയാണെന്ന് പറയുമ്പോള്‍ നാ സംസാരിക്കുന്നത് ഒരു അനുഭവ യാഥാര്‍ത്ഥ്യത്തെ കുറിച്ചാണ് "എന്നാണല്ലോ അവസാനവാക്യം.


“ദ്രവ്യപ്രപഞ്ചം അനാദി”യാണെന്ന അനുഭവം എങ്ങനെയാണെന്നു ലേഖകന്‍ വിവരിച്ചിരുന്നെങ്കില്‍ “അനുഭവ”മില്ലാത്തവര്‍ക്കു മനസ്സിലാക്കാമായിരുന്നു.!


ഒരു ചോദ്യം പ്രസക്തമാണ്: ദ്രവ്യപ്രപഞ്ചം അനാദിയാണെന്നതിനു മൂര്‍ത്തമായ ഒരു തെളിവെങ്കിലും ലേഖകന്‍ ഹാജരാക്കാമോ? യുക്തിപരമോ ശാസ്ത്രീയമോ ആയ ഒരു തെളിവെങ്കിലും ഹാജരാക്കാമോ? ( മറുപടിയുണ്ടാകും എന്ന വ്യാമോഹത്തിലല്ല, വായനക്കാര്‍ക്കു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമാവും എന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചോദിക്കുന്നത്).


ഈ സംശയങ്ങള്‍ നിരൂപണ കൃതിയില്‍ ഉന്നയിച്ചിരുന്നു. വിശദീകരണം നല്‍കാനാവില്ലെന്നു ബോധ്യപ്പെട്ടതുകൊണ്ടാകാം ലേഖകന്‍ തുടര്‍ന്നെഴുതിയത് ഇങ്ങനെ:

 "പ്രപഞ്ചം എന്നുമുണ്ട് എന്നതിന് തെളിവില്ലെന്ന് വാദിക്കാം. കുറഞ്ഞപക്ഷം പ്രപഞ്ചം ഇന്നുണ്ട്. പ്രപഞ്ചം ഇല്ലാത്ത അവസ്ഥ സങ്കല്‍പ്പിക്കാനുമാകില്ല. കാരണം സങ്കല്‍പ്പം പോലും പ്രപഞ്ചോത്പന്നമാണ്. അതിനാല്‍ പ്രപഞ്ചം എന്നുമുണ്ടായിരുന്നു എന്ന സങ്കല്‍പ്പം സാധുവായിത്തീരുന്നു.'"

പ്രപഞ്ചം എന്നുമുണ്ട് എന്നതിനു മൂര്‍ത്തമോ അമൂര്‍ത്തമോ ആയ തെളിവു ഹാജരാക്കാമോ എന്നു നിരൂപണകൃതിയില്‍ ഞാന്‍ ചോദിച്ചിരുന്നു. “പ്രപഞ്ചം എന്നുമുണ്ട് എന്നതിന് തെളിവില്ലെന്ന് വാദിക്കാം” എന്നാണ് ആകെക്കൂടിയുള്ള മറുവാദം! മൂര്‍ത്തമോ അമൂര്‍ത്തമോ ആയ തെളിവില്ലാത്ത നിരീശ്വരാന്ധവിശ്വാസമാണ് പ്രപഞ്ചം അനാദിയാണെന്ന വാദം എന്നല്ലേ ഇതിനര്‍ത്ഥം? നിരിശ്വരവാദികളുടെ മൂല വിശ്വാസം തന്നെ അടിസ്ഥാനരഹിതമാണെന്നിരിക്കെ “മൂര്‍ത്ത തെളിവും” ചോദിച്ചു  വിശ്വാസികളുടെ പിന്നാലെ പായുന്നത് അപഹാസ്യമല്ലേ?

 “കുറഞ്ഞ പക്ഷം പ്രപഞ്ചം ഇന്നുണ്ട്” എന്നു സമാധാനിച്ച്  ഈ പ്രതിസന്ധിയെ മറികടക്കാമെന്ന വ്യാമോഹത്തിനു യാതൊരു പ്രയോജനവുമില്ല.    “ കുറഞ്ഞ പക്ഷം പ്രപഞ്ചം ഇന്നുണ്ട് ” എന്നതു വിശ്വാസികളും അംഗീകരിക്കുന്ന കാര്യമല്ലേ? “ഇന്നുണ്ട്” എന്നത് അനാദിയാകുന്നതിന്റെ തെളിവാകുന്നതെങ്ങനെ?

(5)."പ്രപഞ്ചം ഇല്ലാത്ത അവസ്ഥ സങ്കല്‍പ്പിക്കാനുമാകില്ല" എന്ന് എഴുതിയല്ലോ .ഇല്ലാത്ത അവസ്ഥ സങ്കല്‍പ്പിക്കാനാകാത്തതിനാല്‍ അനാദിയാണെന്നു തെളിയുന്നതെങ്ങനെ ? സങ്കല്‍പ്പിക്കാനാവുന്നില്ല എന്നല്ലേ അതില്‍ നിന്നു തെളിയുന്നത്? സങ്കല്‍പ്പിക്കാന്‍ പോലും ശേഷിയില്ലാത്തവരുണ്ട് എന്നു മാത്രമല്ലേ അതു തെളിയിക്കുന്നത്? ലേഖകന് ഈ കഴിവില്ലാത്തതുകൊണ്ട്  മറ്റുള്ളവര്‍ക്കും അതു സാധിക്കില്ലെന്നു കരുതിയതു സാഹസം തന്നെ! പ്രപഞ്ചം ഇല്ലാത്ത അവസ്ഥ സങ്കല്‍പ്പിക്കാനാകാത്തതിനാല്‍ എന്നുമുണ്ടായിരുന്നു എന്നൊരാള്‍ക്കു വാദിക്കാമെങ്കില്‍ പ്രപഞ്ചം അനാദിയാണെന്നു സങ്കല്‍പ്പിക്കാനാകാത്തതിനാല്‍ ഒരാള്‍ക്ക് അനാദിയല്ല എന്നും വാദിക്കാമല്ലോ! യാഥാര്‍ത്ഥ്യമെന്താണ്? ‘പ്രപഞ്ചം അനാദി’ എന്നതാണ് ഒട്ടും സങ്കല്‍പ്പിക്കാനാകാത്തത്. പ്രപഞ്ചത്തിന് ഉത്ഭവമുണ്ടെന്നതു സങ്കല്‍പ്പിക്കാനാകുന്നതാണെന്നു മാത്രമല്ല ആധുനിക പ്രപഞ്ച ശാസ്ത്രം (cosmology)തെളിയിച്ചതുമാണ്. ഇതേപ്പറ്റി നിരൂപണ കൃതിയിലെഴുതിയതു താഴെ :


"പ്രപഞ്ചം എന്നെന്നും ഉണ്ടായിരുന്നുവെന്നും അതിന് ആരംഭമില്ലെന്നും (അനാദി) അതുകൊണ്ടുതന്നെ ഒരു കാരണം അന്വേഷിക്കുന്നത് അര്‍ഥശൂന്യമാണെന്നും ഭൌതികവാദ ചിന്തകര്‍ വാദിക്കുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ടെന്നു തെളിയിക്കപ്പെട്ടു. ഐന്‍സ്റ്റയിനിന്റെ ആപേക്ഷിക സിദ്ധാന്തം പ്രപഞ്ചശാസ്ത്രത്തില്‍ (cosmology) പ്രയോഗിച്ച് അലക്സാണ്ടര്‍ ഫ്രീഡ്-മാന്‍ എന്ന റഷ്യന്‍ ഗണിതശാസ്ത്രജ്ഞന്‍ തയ്യാറാക്കിയ പഠനത്തോടെയാണിത്. തുടര്‍ന്നുണ്ടായ ഗോളശാസ്ത്രനിരീക്ഷണങ്ങള്‍ പ്രപഞ്ചം അനാദിയെന്ന സങ്കല്‍പ്പത്തെ കുഴിച്ചുമൂടി."


ഇതേപ്പറ്റി ലേഖകന്‍  മൌനം പൂണ്ടത് അര്‍ത്ഥവത്തായി! പ്രപഞ്ചം അനാദിയാണെന്നത് ആധുനിക പ്രപഞ്ചശാസ്ത്രം തള്ളിക്കളഞ്ഞ, പത്തൊമ്പതാം നൂറ്റാണ്ടിലെ ഭൌതികവാദാന്ധവിശ്വാസം മാത്രമാണ്!


(6). ലേഖകന്‍ വിവരിക്കുന്നു :


"മനുഷ്യന്റെ നിര്‍മ്മാണപ്രക്രിയയെ പ്രപഞ്ചത്തിന്റ ഉത്പത്തിയുമായി ബന്ധപ്പെടുന്നത് പരമ അബദ്ധമാണ്. ഒരു കുശവന്‍ മണ്‍കലം ഉണ്ടാക്കുന്നു എന്നുപറയുമ്പോള്‍ അയാള്‍ കളിമണ്ണ് കുടത്തിന്റെ ആകൃതിയും സ്വഭാവവും കൈവരിക്കുന്നതിന് ഹേതുവാകുന്നു എന്ന അര്‍ത്ഥമേയുള്ളു. നിലിവിലുള്ള പദാര്‍ത്ഥങ്ങളുടെ സവിശേഷമായ ഒരു സംഘാടനമാണവിടെ(special assembly) നടക്കുന്നത്. മണ്‍കലത്തിനായി ആദ്യം ശിലപൊടിഞ്ഞ് കളിമണ്ണുണ്ടാകണം. ആ മണ്ണ് ജലത്തില്‍ കുഴയണം, പോട്ടര്‍വീലില്‍ കുടത്തിന്റെ ആകൃതി നേടണം, ചൂടില്‍ മൊരിയണം തുടങ്ങി നിരവധി അനുകൂല സാഹചര്യങ്ങള്‍ ഒത്തുവരണം(commissions). മഴ, കാറ്റ്, അന്യജീവി ആക്രണം തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങള്‍ സംഭവിക്കാതിരിക്കുകയും വേണം(omissions). ഈ ഘടകങ്ങളെല്ലാം തനിയെ കുടം ആകാതിരിക്കാനുള്ള സാധ്യത കൂടുതലും ആകാനുള്ള സാധ്യത കുറവുമാണ്. "


ഒരു മണ്‍കുടം പോലും കുശവന്‍ ഉണ്ടാക്കാതെ യാദൃഛികമായി തനിയെ ഉണ്ടാകില്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാള്‍ കുടത്തേക്കാള്‍ അനന്തമടങ്ങു സങ്കീര്‍ണമായ  പ്രപഞ്ചം തനിയെ രൂപപ്പെട്ടു എന്നു  വാദിക്കുന്നത് അസംബന്ധമല്ലേ?


(ലേഖകന്റെ ഇത്തരം വാദങ്ങള്‍ വിശദമായി നിരൂപണം നടത്തിയത്  നിരൂപണകൃതിയില്‍    വായിക്കാം)


(7). ഈ വരികള്‍ നോക്കൂ :


"ദൈവത്തിന് പകരം യാദൃശ്ചികത വെച്ചാണ് ഭൗതികവാദികള്‍ പ്രപഞ്ചരഹസ്യം നിര്‍ധാരണം ചെയ്യുന്നതെന്ന് മതവാദി ആരോപിക്കും. ഒന്നുകില്‍ യാദൃശ്ചികം അല്ലെങ്കില്‍ ആസൂത്രിതം('either design or by chance')-അല്ലാതെ മൂന്നാമതൊരു മാര്‍ഗ്ഗമില്ലെന്നും മതവാദി തട്ടിവിടും. ചപലവാദമാണിത്. ഒന്നാമതായി പ്രപഞ്ചം അനാദിയാണെന്നും അതിന് രൂപമാറ്റവും പരിണാമവും സംഭവിക്കുന്നുവെന്നല്ലാതെ അടിസ്ഥാനപരമായി അതിന്റെ അസ്തിത്വം മാറ്റങ്ങള്‍ക്കതീതമാണെന്നാണ് ഭൗതികവാദിയുടെ നിലപാട്. 'യാദൃശ്ചികമായാണോ'ഒരു കാര്യം സംഭവിക്കുന്നതെന്ന വിലയിരുത്തല്‍ നിരീക്ഷകന്റെ മുന്നറിവും പ്രതീക്ഷയും അടിസ്ഥാനമാക്കിയാണ്. പ്രതീക്ഷിത അതിഥിയും യാദൃശ്ചികസന്ദര്‍ശനവും തമ്മിലുള്ള വ്യത്യാസം മുന്നറിവാണ്. അതിനാല്‍ യാദൃശ്ചികം എന്ന വാക്ക് ആപേക്ഷികമാണ്. ഒരാള്‍ക്ക് യാദൃശ്ചികമായി തോന്നുന്ന കാര്യം മറ്റൊരാള്‍ക്ക് അങ്ങനെ തോന്നണമെന്നില്ല."


"ഒരാള്‍ക്ക് യാദൃശ്ചികമായി തോന്നുന്ന കാര്യം മറ്റൊരാള്‍ക്ക് അങ്ങനെ തോന്നണമെന്നില്ല" ഏങ്കില്‍ പ്രപഞ്ചം തികച്ചും ആസൂത്രിതമാണെന്ന് ഒരാള്‍ക്കു തോന്നിയാല്‍ ന്യായമായും ഒരാസൂത്രകനില്‍ വിശ്വസിക്കുന്നത് എങ്ങനെ യുക്തിരഹിതമാകും?


(8).ഈ വരികള്‍ നോക്കൂ:


"വഴിയില്‍ കളഞ്ഞുകിട്ടുന്ന ഒരു വാച്ച് കിട്ടിയാല്‍ അതിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത് ഏതെങ്കിലും മനുഷ്യനായിരിക്കുമെന്ന് ചിന്തിക്കുന്നത് പ്രാഥമികയുക്തിയാണ്. കാരണം വാച്ച് മനുഷ്യനിര്‍മ്മിത വസ്തുവാണ്. പ്രകൃതിദത്തമായി അത് കാണപ്പെടുന്നില്ല. ലോകത്ത് മറ്റൊരു ജീവിയും വാച്ചുണ്ടാക്കിയിട്ടില്ലെന്ന അറിവ് നമുക്കുണ്ട്. വാച്ചിനെ സംബന്ധിച്ച പശ്ചാത്തലവിവരങ്ങളും ലഭ്യമാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് നാം നിര്‍മ്മിതാവിനെ തെരയുന്നത്. കളഞ്ഞുകിട്ടിയ വാച്ചിന്റെ നിര്‍മ്മിതാവിനെ(സ്രഷ്ടാവിനയല്ല) തിരയുന്നതുപോലെയാണ് പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനെ തിരയുന്നതെന്ന് വാദിക്കുന്നവര്‍ ശ്രോതാക്കളെ ചിരിപ്പിച്ചുതന്നെ കൊല്ലണമെന്ന് വാശിയുള്ളവരായിരിക്കും".

 താരതമ്യേന സങ്കീര്‍ണത കുറഞ്ഞ വാച്ച് യാദൃഛികമായി രൂപപ്പെടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നവര്‍ അതേക്കാള്‍ അനന്തമടങ്ങു സങ്കീര്‍ണമായ പ്രപഞ്ചം സ്വയം രൂപപ്പെടുമെന്നു വാദിക്കുമ്പോഴല്ലേ ചിരിച്ചു കൊല്ലപ്പെടാന്‍ കൂടുതല്‍ സാധ്യത? (വാച്ചിനെക്കുറിച്ച് അറിയാവുന്നത്രപോലും  പ്രപഞ്ചത്തെക്കുറിച്ചുള്ള “പശ്ചാത്തല വിവര”ങ്ങള്‍ ഇല്ലെങ്കില്‍ ചിരി വരില്ലെന്നതു സത്യം തന്നെ!!)

(9).ലേഖകന്‍ തന്നെ പറയട്ടെ :


"എല്ലാം 'ഒരാള്‍'ചെയ്തു എന്നുവിശ്വസിക്കുന്നതാണ് (agenticity) 'തനിയെ പരിണമിച്ചുണ്ടായി'(evolved)എന്നു കരുതുന്നതിനേക്കാള്‍ നമ്മുടെ മസ്തിഷ്‌ക്കത്തിന് സൗകര്യപ്രദയിരിക്കും. ബാഹ്യലോകത്തെ ഡേറ്റ വിശകലനം ചെയ്യാനുള്ള ഏറ്റവും എളുപ്പമായ വഴിയാണിത്. പ്രാഥമികയുക്തി ആധാരമാക്കിയുള്ള ദ്രുതനിഗമനമാണിത്.യാഥാര്‍ത്ഥ്യമതല്ലെങ്കിലും മനുഷ്യന് അതിജീവിക്കാന്‍ ഇത്തരം സങ്കല്‍പ്പങ്ങള്‍ മതിയായിരുന്നു. അങ്ങനെയാണ് കാട്ടുമനുഷ്യന്‍ മഴയ്ക്കും തിരമാലയ്ക്കും കാറ്റിനുമൊക്കെ ദൈവത്തെ ഉണ്ടാക്കിയത്. ആര്‍ത്തിരമ്പുന്ന കടലിനും കലങ്ങിമറിയുന്ന കരിമേഘങ്ങള്‍ക്കും പിന്നില്‍ 'ആരോ' ഉണ്ടെന്ന് സങ്കപ്പിക്കാനായിരുന്നു അവനിഷ്ടം. ഗോത്രസമൂഹങ്ങളില്‍ നാഗരികമനുഷ്യന്‍ ആദ്യമായി റേഡിയോ എത്തിച്ചപ്പോഴൊക്കെ അതുകണ്ട ഗോത്രമനുഷ്യര്‍ പറഞ്ഞത് അതിനകത്തിരുന്ന് 'ആരോ' പാടുന്നുണ്ടെന്നാണ്! കുറേക്കൂടി കഴിഞ്ഞപ്പോള്‍ ഭാവനാസമ്പന്നര്‍ 'ആരോ' മാറ്റിയിട്ട് 'ഏതോ ശക്തി' എന്നൊക്കെയാക്കി കാര്യങ്ങള്‍ പരിഷ്‌ക്കരിച്ചു. നിര്‍ധാരണവിധേയമില്ലാത്ത എന്തിനും 'ആരോ' അല്ലെങ്കില്‍ 'ഏതോ ശക്തി' എന്ന് സങ്കല്‍പ്പിക്കുന്ന ചിന്താവൈകല്യം മനുഷ്യമസ്തിഷ്‌ക്കത്തിന്റെ കൂടെപ്പിറപ്പാണ്. മനുഷ്യന്റ പരിണാമചരിത്രം പരിശോധിച്ചാല്‍ ഈ സങ്കല്‍പ്പത്തിന് അതിജീവനമൂല്യം ഉണ്ടായിരുന്നുവെന്നത് വേറെ കാര്യം. അതുകൊണ്ടുമാത്രം അത് ഗുണകരമാണെന്നോ ശരിയാണെന്നോ അര്‍ത്ഥമില്ല. ജലദോഷം സര്‍വസാധാരണമായതിനാല്‍ അത് മഹത്തരമാണെന്ന് ആരും വാദിക്കാറില്ലല്ലോ".


"എല്ലാത്തിന്റെയും പിന്നില്‍ ഒരു ശക്തി  " എന്നതു തികച്ചും യുക്തിപരമായ ചിന്തയാണ് ." എല്ലാത്തിനും പിറകില്‍ ഒന്നുമില്ല" എന്ന ശൂന്യവാദം യുക്തിരഹിതവും അശാസ്ത്രീയവുമാണ്.ഇതിലാര്‍ക്കാണു തര്‍ക്കം ? ഈ പ്രാഥമിക നിഗമനം യഥാര്‍ത്ഥ്യം തന്നെയാണ്.പ്രപഞ്ചത്തിലെ പ്രതിഭാസങ്ങള്‍ കണ്ട് അന്തംവിട്ട മനുഷ്യന്‍ കണ്ടെത്തിയ അത്താണിയാണ് ദൈവം എന്നതും  കാറ്റിലും മഴയിലും തിരമാലയിലും ദൈവീകത ചാര്‍ത്തിയതില്‍ നിന്നുമാണ് ദൈവം ഉണ്ടായതെന്നതും  വെറും ഭൌതികവാദ  ഊഹാപോഹമാണ്.പാടാന്‍ "ആരോ" ഉണ്ടെന്ന് ആദ്യമായി റേഡിയോ കേണ്ട ആദിവാസിക്ക്   മനസ്സിലായി.എന്നാല്‍ ആരുമില്ലാതെയും പാട്ടുണ്ടാവുമെന്ന് കരുതുന്ന യുക്തി-നിരീശ്വരവാദികളുടെ അവസ്ഥ ഇതിലും പരിതാപകരം തന്നെ!.


“മനുഷ്യ മസ്തിഷ്ക്കത്തിന്റെ കൂടപ്പിറപ്പായ” തു കൊണ്ടാണ്  ദൈവാസ്തിത്വ ചിന്തക്ക് അതിജീവന മൂല്യം ലഭിച്ചത്‌.ഈ ചിന്ത  നിരീശ്വര-യുക്തിവാദികള്‍ക്കില്ലെങ്കില്‍ അവരുടെ മസ്തിഷ്കത്തിന് എന്തോ തകരാറുണ്ടെന്നല്ലേ  തെളിയുന്നത് ? മനുഷ്യര്‍ക്കു പൊതുവേ ഇല്ലാത്ത ഈ തകരാറിനെയല്ലേ മലയാള ഭാഷയില്‍ “വൈകല്യം” എന്നു വിളിക്കുന്നത്? അംഗവൈകല്യമുള്ള ഏതാനും പേര്‍  അംഗവൈകല്യമില്ലാത്ത സമൂഹത്തിലെ ബഹുഭൂരിപക്ഷത്തെ “വികലാംഗര്‍ " എന്നു വിളിക്കാറുണ്ടോ? ആര്‍ക്കാണു വൈകല്യം എന്ന് ഇതില്‍ നിന്നും തെളിയുന്നില്ലേ? സര്‍വ്വസാധാരണമായ ജലദോഷത്തെ ഇല്ലായ്മ ചെയ്യാന്‍ സുബോധമുള്ള ആരെങ്കിലും യുക്തി- നിരീശ്വരവാദി സംഘം പോലുള്ള സംഘടനകള്‍ ഉണ്ടാക്കി അത്യധ്വാനം ചെയ്യുമോ പ്രൊഫ: രവിചന്ദ്രാ? ഇത്തരക്കാരുടെ അത്യധ്വാനവും സമയവും ‘ഒന്നാന്തരം’ വെയ്സ്റ് ആണെന്ന് ഇതില്‍ നിന്നും തെളിയുന്നില്ലേ?


(10). അതിജീവന മൂല്യമുള്ളതേ അതിജീവിക്കൂ എന്നതല്ലേ സത്യം? ദൈവവിശ്വാസം അതിജീവിച്ചത് അതിജീവനമൂല്യമുള്ളതുകൊണ്ടാണെന്നും നിരീശ്വരവാദം ചരിത്രത്തില്‍ എക്കാലവും  ചവറ്റുകൊട്ടയിലേക്ക് എറിയപ്പെട്ടത് അതിജീവനമൂല്യമില്ലാത്തതുകൊണ്ടാണെന്നും ഇതില്‍ നിന്നും തെളിയുന്നില്ലേ? പരിണാമ തത്വങ്ങള്‍ പ്രസംഗിക്കുകയും  അതിജീവനമില്ലാത്ത നിരീശ്വര - യുക്തിവാദങ്ങള്‍ കൊണ്ടുനടക്കുകയും ചെയ്യുന്നവര്‍ കഥയറിയാതെ ആടുന്നവരോ ആട്ടം കാണുന്നവരോ ആണെന്ന് കരുതിക്കൂടേ?


(11).ലേഖകന്റെ വരികള്‍ : "ഭൗതികലോകത്ത് 'എല്ലാത്തിന് പിന്നിലും ഒരു കാരണമുണ്ടാകും' എന്ന സരളമായ ഭൗതികനിയമം ചൂണ്ടിക്കാട്ടി അതിന്റെ ചെലവില്‍ ഭൗതികമല്ലെന്നു നിര്‍വചിക്കപ്പെടുന്ന(സംഗതി ഇല്ലാത്തതായതുകൊണ്ട് അതാണു സൗകര്യം!) ദൈവത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുക-തുടര്‍ന്ന് പ്രസ്തുത നിയമം ദൈവത്തിനു ബാധകമല്ലെന്നും പറഞ്ഞു ഗോഷ്ടി കാണിക്കുക! തുടര്‍ന്ന് ആ ഗതികേടില്‍ വന്യമായി അഹങ്കരിക്കുക! ഈ വികലഭാവനയാണ് പൊതുവെ മതചിന്ത എന്നറിയപ്പെടുന്നത്. മതചിന്തയില്‍ മതം മാത്രമേയുള്ളൂ. മതചിന്തയിലെ 'ചിന്ത' പച്ചക്കുതിരയിലെ കുതിരയാകുന്നു".

 പൊതുവേ മനുഷ്യര്‍ക്കില്ലാത്ത “വികലമായ” മസ്തിഷകമുള്ളവര്‍ക്കല്ലേ വികലമായ ചിന്തകളും ഭാവനകളും ഉണ്ടാകുന്നത്? ഇതാണു യാഥാര്‍ത്ഥ്യമെന്നിരിക്കേ ,സ്വാഭാവികമായും നിരീശ്വര- യുക്തി ചിന്തകള്‍ “വികല മസ്തിഷ്ക“ത്തിന്റെ ഫലമാണെന്നു  തെളിയുന്നില്ലേ? എന്നു വരുമ്പോള്‍  യുക്തിവാദത്തിലെ 'യുക്തി' നെയ്യ് ചേര്‍ക്കാതെയും 'നെയ്യപ്പം' എന്നു പറയുന്നതു പോലെയാകുന്നു .

12. "ദൈവസങ്കല്‍പ്പം ദ്രവ്യജന്യമാണ്. പ്രപഞ്ചത്തിലെ മനുഷ്യന് മാത്രമേ ആ സങ്കല്‍പ്പമുള്ളു." എന്നു ലേഖകന്‍ എഴുതി. മനുഷ്യനു മാത്രമേ ദൈവസങ്കല്‍പ്പമുള്ളു എന്നത് ബുദ്ധിയുള്ളവര്‍ക്കേ അത്തരം വിചാരങ്ങളുണ്ടാകൂ എന്നതിന്റെ തെളിവല്ലേ? മറ്റുള്ള ജന്തുക്കള്‍ക്ക് ദൈവവിശ്വാസം ഇല്ലാത്തത് മനുഷ്യനുള്ളപോലെ മസ്തിഷ്ക വികാസം സംഭവിക്കാത്തതുകൊണ്ടാണെന്നും കരുതിക്കൂടേ? ഇതാണു യാഥാര്‍ത്ഥ്യമെങ്കില്‍ നിരീശ്വര- യുക്തിവാദികള്‍ക്ക് മറ്റു ജന്തുക്കളുടെയത്രയേ മസ്തിഷ്കവികാസം ഉണ്ടായിട്ടുള്ളൂ എന്നും കരുതുന്നതില്‍ തെറ്റുണ്ടോ? യുക്തി- നിരീശ്വരവാദികള്‍ക്ക് മസ്തിഷ്ക്കത്തകരാറുണ്ടെന്നതിന്റെ മറ്റൊരു തെളിവുകൂടിയല്ലേ ഇത് ?

Saturday, August 27, 2011

"അഞ്ജനമെന്നതു ഞാനറിയൂം....... "

ശാസ്ത്രവും ദര്‍ശനവുമായി ബന്ധപ്പെട്ട് ഡോക്കിന്‍സ്  നിരത്തിയ ( The God Delusion കൃതിയില്‍ ) വാദങ്ങളെ ഏറെക്കുറെ സമഗ്രമായി ഞാന്‍ നിരൂപണം ചെയ്തിരുന്നു. ഏതാനും  അധ്യായങ്ങള്‍ ബ്ളോഗിലും ചര്‍ച്ച ചെയ്യപ്പെട്ടു. ' നവനാസ്തികത : റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍ 'പുസ്തകമായും ഇറങ്ങി. ഡോക്കിന്‍സിന്റെ ആശയങ്ങളുടെ വക്താവായ പ്രൊഫ: രവിചന്ദ്രന്‍ ബൂലോകത്തേക്കു വന്നപ്പോള്‍ പ്രധാന എതിര്‍വാദങ്ങളെയെങ്കിലും  ഖണ്ഡിക്കുമെന്നു പ്രതീക്ഷിച്ചു. എന്നാല്‍ ഇതിനകം പതിനൊന്നു സുദീര്‍ഘ പോസ്റ്റുകള്‍ ഇറങ്ങിയെങ്കിലും  ഒരെണ്ണം മാത്രമാണ് നിരൂപണകൃതിയിലെ വാദങ്ങളെ പരാമര്‍ശിക്കുന്നത് ! അതുപോലും നേരിട്ടൊരു മറുപടിയല്ല. അവിടെയുമിവിടെയും തൊടാതെ പറഞ്ഞു  പോകുന്ന  ശൈലിയിലുള്ളതാണ്!

പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള ഡോക്കിന്‍സ് വാദങ്ങളെ ഒന്നൊഴിയാതെ നിരൂപണം ചെയ്തിട്ടുണ്ടെങ്കിലും അതേപ്പറ്റി ഇതുവരെയും ലേഖകന്‍ മിണ്ടിയിട്ടില്ല. ഈ വിഷയം പോസ്റ്റായതോടെയാണല്ലോ  യുക്തി- നിരീശ്വര- പരിണാമ വാദികള്‍ ഈ ബ്ളോഗില്‍ നിന്നു  കൂട്ടത്തോടെ ഓടിപ്പോയത്. ശേഷം അവരുടെ സ്വന്തം ബ്ളോഗില്‍പ്പോലും അതേപ്പറ്റി പോസ്റ്റുകള്‍ വന്നിട്ടില്ല.! മറുപടിക്ക് എടുത്തുചാടിയ ഒരാളാകട്ടെ എതിര്‍വാദങ്ങളെയൊന്നും  ഖണ്ഡിക്കാതെ കണക്കു ചൂണ്ടിക്കാട്ടി കാലം കഴിക്കുകയാണു ചെയ്തത്.!
  
ഏതായാലും  ലേഖകന്റെ വിശദീകരണം പരിശോധിക്കാം:

(1) ഒന്നാമതായി ‘നാസ്തികനായ ദൈവത്തിലെ’ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ള വാദങ്ങള്‍ക്ക് തൃപ്തികരമായി മറുപടി പറഞ്ഞിട്ടില്ല. അതിനുള്ള ശ്രമം പോലും നടന്നിട്ടില്ല.'നവനാസ്തികത' യില്‍ ഖണ്ഡിക്കപ്പെട്ട വാദങ്ങള്‍ക്ക് വിശദീകരണം നല്‍കാതെ പഴയവാദങ്ങള്‍ വീണ്ടും നീട്ടിപ്പരത്തി അവതരിപ്പിക്കുകയാണു ചെയ്തത് .

(2) ഗ്രന്ഥകാരന്റെ ഒരു വാദത്തെ നിരൂപണം ചെയ്തതു താഴെ കൊടുക്കാം. മറു വിശദീകരണവും താഴെയുണ്ട് . വായനക്കാര്‍ക്കു താരതമ്യം ചെയ്യാനാണിത്. നിരൂപണം നോക്കുക:

"ഗ്രന്ഥകാരന്‍ എഴുതുന്നത് ശ്രദ്ധിക്കുക: "ദൈവം ഉണ്ടെന്ന് വിശ്വസിക്കു ന്നവര്‍ ഏറെയുണ്ട്. പക്ഷേ, അല്‍ഭുതകരമെന്ന് പറയട്ടെ, ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല.''(6)
തെളിവു നല്‍കാന്‍ സാധിച്ചിട്ടില്ല എന്നല്ല; മൂര്‍ത്തമായ തെളിവു നല്‍കാന്‍ സാധിച്ചിട്ടില്ല എന്നാണ് പരാതി. മൂര്‍ത്തമായ അസ്തിത്വമുള്ളതിനേ മൂര്‍ത്ത മായ തെളിവു നല്‍കാനാവൂ എന്നത് തെളിവിനെക്കുറിച്ചുള്ള സാമാന്യ ധാരണയാണ്. റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നതു തര്‍ക്ക രഹിതമായ യാഥാര്‍ഥ്യമാണ്. വിശ്വാസികളും നിരീശ്വരവാദികളും അംഗീ കരിക്കുന്ന യാഥാര്‍ഥ്യം. എന്നാല്‍ ഡോക്കിന്‍സ് നിരീശ്വരവാദിയാണെ ന്നതിനു 'മൂര്‍ത്തമായ തെളിവു' നല്‍കാന്‍ നിരീശ്വരവാദികള്‍ക്കു സാധിക്കു മോ? റിച്ചാഡ് ഡോക്കിന്‍സിനു തന്നെയും അതു സാധ്യമാണോ? തീര്‍ച്ചയായും സാധ്യമല്ല. കാരണം ഒരാള്‍ നിരീശ്വരവാദിയാണെന്ന് പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ മൂര്‍ത്തമായി തെളിയിക്കാനാവില്ല. ഒരാള്‍ ഈശ്വര വാദിയാണെന്നതും ഇപ്രകാരം തെളിയിക്കാനാവില്ല. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാരും പരീക്ഷണശാലകളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാലും റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നോ പോപ്പ് ബെനഡിക്റ്റ് ദൈവവിശ്വാസിയാണെന്നോ മൂര്‍ത്തമായി തെളിയിക്കാനാവില്ല. അണുസംഘാതവും കോശനിര്‍മിതവുമായ ഡോക്കിന്‍സ് പരീക്ഷണവിധേയമാക്കാവുന്ന ഭൌതിക വസ്തുവായിട്ടുപോലും അദ്ദേഹത്തിന്റെ നിരീശ്വരാസ്തിത്വം മൂര്‍ത്തമായി തെളിയിക്കാനാവില്ലെങ്കില്‍ പ്രപഞ്ചാതീതവും പഞ്ചേന്ദ്രിയങ്ങള്‍ക്കു ഗോചരീഭവിക്കാത്തതുമായ ദൈവാസ്തിത്വം മൂര്‍ത്തമായി തെളിയിക്കുന്നതെങ്ങനെ? 'മൂര്‍ത്ത'മായ തെളിവു ചോദിക്കുന്നയാള്‍ ആ വാക്കിന്റെ അര്‍ഥമെങ്കിലും പരിഗണിക്കേണ്ടതല്ലേ?

മൂര്‍ത്തം (concrete), വസ്തുനിഷ്ഠം (objective), പരീക്ഷണപരം (experimentable), ശാസ്ത്രീയം (scientific) എന്നൊക്കെയുള്ള വിശേഷണം, നിരീക്ഷിക്കാനും പരീക്ഷിക്കാനും സാധ്യമാവുന്ന പദാര്‍ഥ ലോകവുമായി ബന്ധപ്പെട്ടതാണ്. ഒരാള്‍ ക്ഷയരോഗിയാണോ അല്ലേ എന്നു ശാസ്ത്രീയമായും മൂര്‍ത്തമായും വസ്തുനിഷ്ഠമായും പരീക്ഷണപരമായും തെളിയിക്കാനാവും. എന്നാല്‍ ഇതേ വ്യക്തി അസൂയക്കാരനോ ക്രൂരനോ ആണെന്നോ അല്ലെന്നോ അതുപോലെ തെളിയിക്കാനാവില്ല.
'രാഘവന്‍ ക്ഷയരോഗിയാണ്' അല്ലെങ്കില്‍ 'രാഘവന്‍ ക്ഷയരോഗിയല്ല' എന്ന പ്രസ്താവന ശാസ്ത്രീയമാണെന്നു പറയാം; വസ്തുനിഷ്ഠ യാഥാര്‍ഥ്യ മാണെന്നും പറയാം; വസ്തുനിഷ്ഠമായ പ്രസ്താവനയാണെന്നും പറയാം. ഇതിനു 'മൂര്‍ത്തമായ തെളിവു'മുണ്ട്. എന്നാല്‍ 'രാഘവന്‍ അഹങ്കാരിയാണ്' എന്ന പ്രസ്താവനയോ? അതു ശാസ്ത്രീയമല്ല. വസ്തുനിഷ്ഠ യാഥാര്‍ഥ്യവുമല്ല. അതിനു 'മൂര്‍ത്തമായ തെളിവും' ഹാജറാക്കാനാവില്ല.
'രാഘവന്‍ ദൈവവിശ്വാസിയാണ്' അല്ലെങ്കില്‍ 'രാഘവന്‍ നിരീശ്വര വാദിയാണ്' എന്ന പ്രസ്താവനയും ശാസ്ത്രീയമല്ല. ഇതിനും വസ്തുനിഷ്ഠമോ മൂര്‍ത്തമോ ആയ തെളിവു ഹാജറാക്കാനാവില്ല. ഈയര്‍ഥത്തില്‍ നോക്കിയാല്‍ ഗ്രന്ഥകാരന്റെ തന്നെ വിശ്വാസങ്ങളിലും പ്രസ്താവനകളിലും എത്രയെണ്ണം 'മൂര്‍ത്തമായ തെളിവ്' ഹാജറാക്കാന്‍ പറ്റുന്നതായി ഉണ്ടാകും? നിരീശ്വരവാദിയാകട്ടെ ഈശ്വരവിശ്വാസിയാകട്ടെ, ഒരാളുടെ ജീവിതത്തില്‍ 'മൂര്‍ത്തമായ തെളിവ്' ഹാജറാക്കാവുന്ന വിശ്വാസങ്ങളും ധാരണകളും പ്രസ്താവനകളും എത്രയുണ്ടാകും?
'മൂര്‍ത്തമായ തെളിവ്' ഹാജരാക്കാനാവാത്ത വിശ്വാസങ്ങളും ധാരണകളും സ്വീകാര്യമല്ലെന്ന് ആരെങ്കിലും പറയുമോ? ഇത്തരം വിശ്വാസങ്ങളും ധാരണകളും തെറ്റാണെന്നു പറയുന്നയാളുടെ സ്ഥിതിയോ? ശാസ്ത്രത്തിന്റെ ദര്‍ശനത്തെപ്പറ്റി വേണ്ടത്ര പിടിപാടില്ലാത്തതുകൊണ്ട് ശാസ്ത്രീയ മനോഭാവ മുള്ളവരെന്നു സ്വയം ധരിച്ചുവശായ നിരീശ്വരവാദികള്‍ 'മൂര്‍ത്തമായ തെളിവ്' ഹാജരാക്കാനാകാത്ത പ്രസ്താവനകളെല്ലാം തെറ്റാണെന്നു പ്രഖ്യാ പിച്ചേക്കും. എന്നാല്‍ 'യുക്തിവാദ'ത്തിന്റെ കാര്യം ഉദാഹരണമായെടുക്കാം. 'ദൈവമില്ല' എന്ന പ്രസ്താവന യുക്തിപരമാണെന്നും 'ദൈവമുണ്ട്' എന്ന പ്രസ്താവന യുക്തിവിരുദ്ധമാണെന്നും നിരീശ്വരവാദികള്‍ പറഞ്ഞേക്കും. എന്നാല്‍ ആദ്യത്തേതു യുക്തിപരമാണെന്നതിനു 'മൂര്‍ത്തമായ തെളിവ്' ഹാജറാക്കാന്‍ നിരീശ്വരവാദികള്‍ക്കു സാധിക്കുമോ? ഇന്നേവരെ ഏതെ ങ്കിലും ഒരു നിരീശ്വരവാദി 'ദൈവമില്ല' എന്ന പ്രസ്താവന യുക്തിപരമാ ണെന്നതിനു 'മൂര്‍ത്തമായ തെളിവ്' ഹാജരാക്കിയതായി ചൂണ്ടിക്കാട്ടാ നാവുമോ?

അതിരിക്കട്ടെ 'യുക്തിപരമായതാണ് അംഗീകാരയോഗ്യമായത്' എന്ന നിരീശ്വരവാദികളുടെ വിശ്വാസപ്രമാണത്തിന് 'മൂര്‍ത്തമായ തെളിവ്' വല്ലതും ഹാജറാക്കാനാവുമോ?
"ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല'' എന്നാണല്ലോ ഗ്രന്ഥകാരന്റെ വാദം. ഇതിനൊരു മറുപുറമില്ലേ? ദൈവം ഇല്ല എന്നതിനു മൂര്‍ത്തമായ വല്ല തെളിവും നല്‍കാന്‍ നിരീശ്വരവാദികള്‍ക്ക് ഇന്നേവരെ സാധിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല. സാധിക്കുമെന്നവര്‍ക്കു പ്രതീക്ഷയെങ്കിലും ഉണ്ടോ? അതുമില്ല. സാധിച്ചിട്ടുണ്ടെന്നോ പ്രതീക്ഷയുണ്ടെന്നോ ഇന്നേവരെ ഒരു നിരീശ്വരവാദ ചിന്തകനും അവകാശപ്പെട്ടിട്ടുപോലുമില്ല!"

മൂര്‍ത്തമല്ലാത്ത ദൈവത്തിന് മൂര്‍ത്തമായ തെളിവു ചോദിച്ചയാള്‍ക്ക് തെളിവിനെക്കുറിച്ചു പ്രാഥമിക ധാരണപോലും ഇല്ലെന്നാണര്‍ത്ഥം. അഥവാ എന്റെ ഈ വാദം തെറ്റാണെങ്കില്‍ മൂര്‍ത്തമല്ലാത്ത ദൈവത്തിനും മൂര്‍ത്തമായ തെളിവ് നല്‍കാനാവും എന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കേണ്ടതായിരുന്നു. അതിനുള്ള ശ്രമം പോലും നടത്തിയിട്ടില്ല ! ഒന്നും പറയാതെ മുങ്ങിയെന്നര്‍ത്ഥം!!
( മറുപടിയെന്ന വ്യാജേന എഴുതിയത് പിന്നീട് പരിശോധിക്കുന്നുണ്ട്.)
പക്ഷേ ഈ ഒളിച്ചോട്ടം ചില നിരീശ്വരവാദികള്‍ പോലും ശ്രദ്ധിച്ചു. അതുകൊണ്ടാകും ഗ്രന്ഥകാരന്റെ ബ്ളോഗില്‍ സുശീല്‍ കുമാര്‍ എഴുതി : 
"രവിചന്ദ്രന്‍ ഒരു നിരീശ്വരവാദിയാണ്‌ എന്ന് അവകാശപ്പെടുന്നു. എന്നാല്‍ അത്‌ ശാസ്ത്രീയമായി എങ്ങനെ തെളിയിക്കാനാകും? അതിന്‌ മൂര്‍ത്തമോ അമൂര്‍ത്തമോ ആയ തെളിവുണ്ടോ? എന്നിട്ടും രവിചന്ദ്രന്‍ നിരീശ്വരവാദിയാണെന്ന് സ്വയം വിശ്വസിക്കുന്നു. സ്വയം ഒരു നിരീശ്വരവാദിയാണെന്ന് വിശ്വസിക്കാന്‍ യാതൊരു ശാസ്ത്രീയ തെളിവും ആവശ്യമില്ലാത്തയാള്‍ക്ക് ദൈവത്തിന്‌ അങ്ങനെ തെളിവു വേണമെന്ന് എങ്ങനെ ആവശ്യപ്പെടാന്‍ സാധിക്കും?

ശ്രീ ഹുസ്സൈന്റെ നവനാസ്തികതയില്‍ ഇത്തരത്തിലുള്ള ചോദ്യമുണ്ട്.

എങ്ങനെ പ്രതികരിക്കുന്നു?"

(26 July 2011 19:29)
മറുപടി നോക്കു :
"പ്രിയപ്പെട്ട സുശീല്‍,

A എന്ന വ്യക്തിയുടെ നിരീശ്വരതയുടെ തെളിവ് A തന്നെയാണ്, അയാളുടെ വാക്കും പ്രവര്‍ത്തിയുമാണ്. വിശ്വാസത്തിനും അവിശ്വാസത്തിനും ഭൗതികമായ ആധാരമുണ്ട്. കുറേക്കൂടി വ്യക്തമാക്കിയാല്‍ ഭൗതികമായ ആധാരമേയുള്ളു. വിശ്വസിക്കുന്നതിനും അവിശ്വസിക്കുന്നതിനും വ്യക്തിയില്‍ അമൂര്‍ത്തവും മൂര്‍ത്തവുമായ തെളിവുകളുണ്ട്. തെളിവുകള്‍ എങ്ങനെ വിശകലനം ചെയ്യുന്നുവെന്നത് ഉപയോഗിക്കുന്ന ടൂളിനെ കൂടി ആശ്രയിച്ചിരിക്കുന്നു."

(26 July 2011 23:31)
( ഡോക്കിന്‍സ് നിരൂപണത്തിന് അനേകം പോസ്റ്റുകളിലൂടെ ഖണ്ഡനമെഴുതിയ സുശീല്‍കുമാര്‍ ഇങ്ങനെയൊരു സംശയം ഉന്നയിച്ചതില്‍ നിന്നും സുശീല്‍കുമാറും രവിചന്ദ്രനും മറുപടിയെഴുതിയില്ലെന്നു  വ്യക്തമായല്ലോ !)


എങ്ങനെയുണ്ടു വിശദീകരണം ? രവിചന്ദ്രന്‍ നിരീശ്വരവാദിയാണെന്നു ശാസ്ത്രീയമായി തെളിയിക്കാനാവുമോ എന്ന ചോദ്യത്തിനുള്ള  മറുപടിയാണിത്! ഉത്തരത്തില്‍ 'ശാസ്ത്ര'മെന്ന വാക്കുപോലുമില്ല!! ഗ്രന്ഥകാരന്റെ ഈ വിവരണം മറുപടിയേ അല്ലെന്നതിരിക്കട്ടെ. ഇത്തരം അസംബന്ധ വര്‍ത്തമാനങ്ങള്‍ക്കേ യുക്തി - നിരീശ്വര - പരിണാമവാദികള്‍ക്കു പ്രാപ്തിയുള്ളു എന്ന് അറിയാവുന്നതുകൊണ്ട് ഡോക്കിന്‍സ് നിരൂപണത്തില്‍ തന്നെ ഇക്കാര്യം ഞാന്‍ എഴുതിയതു താഴെ കൊടുക്കാം:

"ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നു ശാസ്ത്രീയമായി എങ്ങനെ തെളിയിക്കും? ഏറിവന്നാല്‍ ഒരാള്‍ക്കു ചെയ്യാവുന്നത് ഇതാ നിരീശ്വര വാദിയായ ഡോക്കിന്‍സ് നില്‍ക്കുന്നു എന്നു പറയാനാവും. എന്നല്ല, ഡോക്കിന്‍സിനു തന്നെയും ഇങ്ങനെ സ്വയം പ്രഖ്യാപിക്കാം: നിരീശ്വര വാദിയായ ഞാന്‍ ഡോക്കിന്‍സ് ഇതാ നില്‍ക്കുന്നു! എന്നാല്‍ ഇത്തരം പ്രസ്താവനകളെയല്ല ശാസ്ത്രീയ തെളിവെന്നു വിളിക്കുന്നത്. പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ആവര്‍ത്തിച്ചു തെളിയിക്കാനാവുന്ന ഭൌതിക യാഥാര്‍ഥ്യങ്ങളാണു ശാസ്ത്രീയ സത്യങ്ങള്‍. ഡോക്കിന്‍സിനെ എത്ര പ്രാവശ്യം പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയാലും അല്പം ചാരമോ വെള്ളമോ ലഭിക്കുമെന്നല്ലാതെ നിരീശ്വരവാദിയാണെന്ന 'യാഥാര്‍ഥ്യം' ലഭിക്കില്ല. ചരിത്രത്തില്‍ ഇന്നേവരെ ഒരാളെയെങ്കിലും നിരീശ്വരവാദിയാണെന്നോ ഈശ്വരവാദിയാണെന്നോ ശാസ്ത്രീയമായി തെളിയിക്കാന്‍ നിരീശ്വരവാദികള്‍ക്കു സാധിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല, ഇനിയൊട്ടു സാധിക്കുകയുമില്ല. എന്നിട്ടും ചരിത്രത്തില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടായിരുന്നതായും ഭാവിയില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടാകുമെന്നും നിരീശ്വരവാദികള്‍ വിശ്വസിക്കുന്നു. ഭാവിയില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടാകുമെന്ന് 'മൂര്‍ത്തമായ യാതൊരു തെളിവും' ഹാജറാക്കാതെ തന്നെ അവര്‍ വിശ്വസിക്കുന്നു. ജഡശരീരികളായ മനുഷ്യരെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ക്കു പോലും 'മൂര്‍ത്തമായ യാതൊരു തെളിവും' ഹാജറാക്കാന്‍ സാധിക്കാത്ത നിരീശ്വരവാദി ദൈവാസ്തിത്വത്തിനു 'മൂര്‍ത്തമായ തെളിവു' ചോദിക്കുന്നത് അസംബന്ധമാണ്."

(3) യുക്തിസഹമായ വിശദീകരണം നല്‍കണമെങ്കില്‍  എതിര്‍വാദം മനസ്സിലാകണമല്ലോ. ഗ്രന്ഥകാരന്‍ മൂര്‍ത്തം, അമൂര്‍ത്തം, ശാസ്ത്രീയം......എന്നിത്യാദി പദങ്ങള്‍കൊണ്ട് ആറാട്ടു നടത്തുന്നുണ്ടെങ്കിലും ഈ പ്രയോഗങ്ങളുടെ സാമാന്യമോ സാങ്കേതികമോ ആയ വിവക്ഷ ഗ്രഹിച്ചിട്ടില്ല. മൂര്‍ത്തം, അമൂര്‍ത്തം എന്നീ പദങ്ങളുടെ അര്‍ത്ഥംപോലും മനസ്സിലായിട്ടില്ലെന്നു സമര്‍ത്ഥിച്ച് 'നവനാസ്തികത'യില്‍ എഴുതിയതു താഴെ കൊടുക്കാം : 


"മൂര്‍ത്തം, അമൂര്‍ത്തം എന്നീ മലയാളപദങ്ങള്‍ കോണ്‍ക്രീറ്റ്, അബ്സ്ട്രാക്റ്റ് എന്നീ ഇംഗ്ളീഷ് പദങ്ങള്‍ക്കു സമാനമാണ്. ശാസ്ത്ര-ദാര്‍ശനിക വിവാദ ങ്ങളില്‍ സുലഭമായും വരാറുള്ള പദങ്ങളാണിവ. പരീക്ഷണ-നിരീക്ഷണ ങ്ങള്‍ക്കു വിധേയമാക്കാവുന്ന ഭൌതിക പ്രതിഭാസങ്ങളാണു മൂര്‍ത്തമായവ. അതിനു വഴങ്ങാത്ത യാഥാര്‍ഥ്യങ്ങളെ അമൂര്‍ത്തമെന്നോ അതിഭൌതിക (metaphysical)മെന്നോ താത്ത്വിക (theoretical)മെന്നോ ഒക്കെ വിശേഷിപ്പിക്കാം. എന്നാല്‍ വിശ്വാസികളും നിരീശ്വരവാദികളും ഒരുപോലെ അംഗീകരിക്കുന്ന ഈ സാമാന്യവിവരം പോലം ഗ്രന്ഥകാരന്‍ പരിഗണിച്ചിട്ടില്ല. മാത്രമല്ല, നേര്‍വിരുദ്ധമായാണ് പലതും ഗ്രഹിച്ചു വെച്ചിട്ടുള്ളത്. "ദൈവത്തിന്റെ അസ്തിത്വത്തിനു മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല.'' എന്നെഴുതിയ ശേഷമുള്ള വാക്യമിതാണ്: "താത്ത്വികമായി വാദിച്ചു തെളിയിക്കാന്‍ അതിലും വിഷമമാണ്.'' അതായത്, മൂര്‍ത്തമായ തെളിവു നല്‍കുന്നതിനേക്കാള്‍ പ്രയാസമാണ് അമൂര്‍ത്തമായ തെളിവു നല്‍കാന്‍ എന്നര്‍ഥം! ദൈവത്തെപ്പറ്റി മൂര്‍ത്തമായ തെളിവു നല്‍കാന്‍ സാധ്യ മല്ലെന്നും താത്ത്വികമോ അമൂര്‍ത്തമോ ആയ തെളിവാണ് ഇന്നോളം നല്‍കപ്പെട്ടിട്ടുള്ളതെന്നും ദാര്‍ശനികമായി സാമാന്യധാരണയെങ്കിലുമുള്ള ഏവര്‍ക്കും അറിയാം. എന്നാല്‍ ഗ്രന്ഥകാരന്‍ വാദിക്കുന്നത് അമൂര്‍ത്തമായ തെളിവുകളേക്കാള്‍ എളുപ്പം മൂര്‍ത്തമായ തെളിവു നല്‍കാനാണെന്നാണ്. അതായത് ദാര്‍ശനികമായ ന്യായങ്ങള്‍ ഹാജറാക്കി ദൈവാസ്തിത്വം സമര്‍ഥിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ദൈവാസ്തിത്വം തെളിയിക്കാമെന്ന്! ദാര്‍ശനികരും ശാസ്ത്രജ്ഞരും ഒരുപോലെ ഞെട്ടാനിടയുള്ള ഈ കണ്ടെത്തല്‍ ഗ്രന്ഥകാരന്റെ സ്വന്തം 'സംഭാവന'യാണ്. കാരണം റിച്ചാഡ് ഡോക്കിന്‍സിന്റെ കൃതിയിലൊരിടത്തും ഇത്തരം പരാമര്‍ശങ്ങളില്ല. തന്റെ കൃതി മലയാളത്തില്‍ പകര്‍ത്തിവെക്കുന്നതിനിടയില്‍ ഇത്തരം മഠയത്തരങ്ങള്‍ തിരുകിക്കയറ്റിയതായി ഡോക്കിന്‍സ് അറിഞ്ഞാല്‍ കുഞ്ഞാടുകളായ നിരീശ്വരവാദികളില്‍ നിന്നു രക്ഷിക്കണേ എന്ന് അദ്ദേഹം ദൈവത്തോടു പ്രാര്‍ഥിക്കാന്‍പോലും നിര്‍ബ്ബന്ധിതനായേക്കും!"
ഈ വിമര്‍ശനത്തെക്കുറിച്ചും ഗ്രന്ഥകാരന്‍ മൌനിയായത് അര്‍ത്ഥവത്താണ്!


(4)അബദ്ധം കണ്ടില്ലെന്നു നടിച്ചുവെങ്കിലും  മനസ്സിലാക്കിയിട്ടുണ്ടാകുമെന്നാ ണല്ലോ ആരും കരുതുക (അബദ്ധം ആര്‍ക്കും പറ്റാം. എപ്പോഴും തുറന്നു പറയണമെന്നു നിര്‍ബന്ധം പിടിക്കുന്നത് അനാവശ്യമാണ്).എന്നാല്‍ ലേഖകന്‍ ഇപ്പോഴും പഴയധാരണയില്‍ തന്നെയാണെന്ന് ഈ വരികള്‍ വ്യക്തമാക്കുന്നു:

"കുതിരയെ സംബന്ധിച്ച അമൂര്‍ത്തഭാവനയില്‍ പ്രേചോദിതതനായി ഒരാള്‍ കുതിരയുടെ ഒരു ശില്‍പ്പം നിര്‍മ്മിക്കുന്നുവെന്നിരിക്കട്ടെ. ആ ശില്‍പ്പം കുതിരയുടെ അമൂര്‍ത്തമായ തെളിവായി സോപാധികമായി അവതരിപ്പിക്കാം; ഒപ്പം നിര്‍മ്മാണവസ്തുവിന്റെ മൂര്‍ത്തമായ തെളിവുമാണത്. കുതിരയുടെ മൂര്‍ത്തമായ തെളിവ് ജീവനുള്ള ഒരു കുതിര തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നുണ്ട്. അതിനാല്‍ കുതിരയ്ക്ക് മൂര്‍ത്തവും അമൂര്‍ത്തവുമായ തെളിവുകളുണ്ട്. 'മത്സ്യകന്യക'യ്ക്കതില്ല, ദൈവത്തിനുമില്ല. അവ കേവലം അമൂര്‍ത്ത ഭാവനകള്‍ (abstract fancy)മാത്രമാണ്."

ഒരു ശില്‍പ്പം  "അമൂര്‍ത്തമായ തെളിവായി (abstract evidence) "എന്നും “മൂര്‍ത്തമായ  തെളിവില്‍പെട്ട" താണെന്നും ഒരേ സന്ദര്‍ഭത്തില്‍  വാദിക്കുന്നയാള്‍ തെളിവിനെക്കുറിച്ചു പഠിക്കും മുന്‍പ്  'വെളിവി'നെക്കുറിച്ചാണു പഠിക്കേണ്ടിയിരുന്നത് !
ഒരു ശില്‍പ്പം 'അമൂര്‍ത്തമായ തെളിവാകുന്ന'തെങ്ങനെയെന്നു വെളിവാക്കേണ്ടതു ലേഖകന്‍ തന്നെയാണെന്നതിനാല്‍ ആ കാര്യം അദ്ദേഹത്തിനു വിടുന്നു.


(5) ഈ വരികള്‍ കൂടി നോക്കൂ :

"ഒരു കുതിരയുടെ ശില്‍പ്പമാണെങ്കിലോ? കുതിരയെ സംബന്ധിച്ച അമൂര്‍ത്തഭാവനയില്‍ പ്രേചോദിതതനായി ഒരാള്‍ കുതിരയുടെ ഒരു ശില്‍പ്പം നിര്‍മ്മിക്കുന്നുവെന്നിരിക്കട്ടെ. ആ ശില്‍പ്പം കുതിരയുടെ അമൂര്‍ത്തമായ തെളിവായി സോപാധികമായി അവതരിപ്പിക്കാം; ഒപ്പം നിര്‍മ്മാണവസ്തുവിന്റെ മൂര്‍ത്തമായ തെളിവുമാണത്. കുതിരയുടെ മൂര്‍ത്തമായ തെളിവ് ജീവനുള്ള ഒരു കുതിര തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നുണ്ട്. അതിനാല്‍ കുതിരയ്ക്ക് മൂര്‍ത്തവും അമൂര്‍ത്തവുമായ തെളിവുകളുണ്ട്."

കുതിരയുടെ ശില്പം "കുതിരയുടെ അമൂര്‍ത്തമായ തെളിവാ"ണെന്നും "കുതിരയുടെ മൂര്‍ത്തമായ തെളിവ് ജീവനുള്ള ഒരു കുതിര തന്നെയാണ്" എന്നും എഴുതുന്നയാള്‍ മൂര്‍ത്തം, അമൂര്‍ത്തം എന്നീ വാക്കുകളുടെ ദര്‍ശനികമായ വിവക്ഷ പഠിച്ചിരുന്നുവെങ്കില്‍ മറ്റുള്ളവരുടെ വിലപ്പെട്ട സമയം പാഴാകില്ലായിരുന്നു. എന്തിന്റെയും തെളിവ് എന്നാല്‍ അതിന്റെ ശില്പമുണ്ടാക്കലാണ് എന്നാവും ലേഖകന്റെ വിലക്ഷണ ധാരണ. തെളിവും ശില്പവും തമ്മിലെന്തു ബന്ധമെന്ന് ആരും ചോദിക്കരുത്. "ഇന്ദ്രിയങ്ങളുടെ കണക്കെടുത്താല്‍ മതവാദിക്ക് കുറഞ്ഞത് ഒരെണ്ണമെങ്കിലും കൂടുതലാണ് " എന്ന് ലേഖകന്‍ തന്നെ ഒരിടത്ത് പരിഹാസരൂപേണ എഴുതിയിട്ടുണ്ടല്ലോ. മതവാദിയുടെ കാര്യം നില്‍ക്കട്ടെ, നിരീശ്വരവാദിയായ ലേഖകന് ഒന്നു കുറവാണെന്നു സംശയിക്കുന്നതില്‍ തെറ്റുണ്ടോ ?  അമൂര്‍ത്തം, സമൂര്‍ത്തം, ശാസ്ത്രീയ തെളിവ്  എന്നിത്യാദി പദങ്ങളുടെ വിവക്ഷ ഗ്രഹിക്കാനാകാതെ വരുന്നത് അതുകൊണ്ടാണെന്നു കരുതിക്കൂടെ?
(എന്തു സംഭവിച്ചു എന്നതിലേക്കു വെളിച്ചം വീശാന്‍ ഗ്രന്ഥകാരന്റെ തന്നെ വിവരണം സഹായകമാണ് :

"ഒരു പഴം തോട്ടി കൊണ്ട് അടര്‍ത്തിയിടുമ്പോള്‍ തോട്ടി നമ്മുടെ കൈയാവുകയാണ്. കൈയാകട്ടെ പരമേന്ദ്രിയമായ മസ്തിഷ്‌ക്കവും. ഫലത്തില്‍ പഴം അടര്‍ത്തിയെടുക്കുന്നത് മസ്തിഷ്‌ക്കമാണ്. മസ്തിഷ്‌ക്കമില്ലാതെ പഞ്ചേന്ദ്രിയങ്ങളില്ല. പഞ്ചേന്ദ്രിയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ അവയവങ്ങളും മസ്തിഷ്‌ക്കത്തിന്റെ മൂര്‍ത്തരൂപങ്ങളാകുന്നു (All organs are the extension and gross manifestations of brain). എല്ലാ അവയവവും മസ്തിഷ്‌ക്കം പരിണമിച്ചുണ്ടായതാകുന്നു. മസ്തിഷ്‌ക്കം നശിക്കുമ്പോള്‍ അവയവങ്ങള്‍ നിലയ്ക്കുന്നു. നേത്രം കാഴ്ചയെ സഹായിക്കുന്നുണ്ട്. എന്നാല്‍ കാഴ്ചയും കേഴ്‌വിയും മസ്തിഷ്‌ക്കപ്രവര്‍ത്തനങ്ങളാണ്. ഗോളീയവിപഥനം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ഒഴിവാക്കി ബാഹ്യലോകത്തെ പ്രകാശം ശേഖരിച്ച് തലച്ചോറിലെ പ്രകാശസംവേദിനികളില്‍ എത്തിക്കുന്ന അവയവവ്യവസ്ഥയാണ് നേത്രങ്ങള്‍. നേത്രം കാഴ്ച സൗകര്യപ്പെടുത്തുന്ന മസ്തിഷ്‌ക്കത്തിന്റെ ബാഹ്യരൂപമാകുന്നു. എത്ര മികവുറ്റ നേത്രങ്ങളുണ്ടെങ്കിലും മസ്തിഷ്‌ക്കം കാഴ്ച നിര്‍മ്മിച്ചില്ലെങ്കില്‍ നാം കാണില്ല."

വിമര്‍ശനങ്ങള്‍ ഗ്രന്ഥകാരന്‍ വായിച്ചിട്ടുണ്ടാകും.എന്നാല്‍ മസ്തിഷ്കം അതു രേഖപ്പെടുത്തിയില്ലെങ്കില്‍ ആരേയും കുറ്റപ്പെടുത്താനാവില്ലല്ലോ! രേഖപ്പെടു ത്തിയാലല്ലേ വിശകലനവും മറുപടിയും സാധ്യമാകൂ!!)

 

(6) ഗ്രന്ഥകാരന്റെ വരികള്‍:

"നിരക്ഷരനായ സാധാരണക്കാരനും ചക്കയും മാങ്ങയും തമ്മില്‍ തിരിച്ചറിയാത്ത മന്ദബുദ്ധിയും അതിതീവ്രമതവിശ്വാസിയാണ്!"

നിരക്ഷരനായ സാധാരണക്കാരന്‍ മതവിശ്വാസിയാവുന്നതും  മന്ദബുദ്ധിക്ക് ചക്കയും മാങ്ങയും തിരിച്ചറിയാനാകാത്തതും ആശ്ചര്യമല്ല. എന്നാല്‍ യുക്തി - നിരീശ്വര- പരിണാമ ബുദ്ധി ജീവികള്‍ക്ക് മൂര്‍ത്തം , അമൂര്‍ത്തം, ശാസ്ത്രീയ തെളിവ് എന്നിത്യാദി മലയാള വാക്കുകളുടെ വിവക്ഷയറിയില്ല എന്നത് ആശ്ചര്യകരം തന്നെ !

(7) ഈ വിവരണം നോക്കൂ:

"അസൂയയും പ്രണയവും തെളിയക്കപ്പെടുന്നത് അതിനടിപ്പെടുന്ന വ്യക്തിയുടെ വാക്കും പ്രവര്‍ത്തിയും ആധാരമാക്കിയാണ്. അസൂയക്കാരനാണ് അസൂയയുടെ തെളിവ്; കാമുകനാണ് പ്രണയത്തിന്റെ തെളിവ്. ഭക്തന്‍ ഭക്തിയുടേയും ഭക്തി ഭക്തന്റേയും തെളിവാകുന്നു. വിശ്വാസവും അവിശ്വാസവും അഭിനയിക്കാനാവും. പക്ഷെ ശരിയായ പരീക്ഷണങ്ങള്‍ അതിജീവിക്കാന്‍ അത്തരം വ്യാജനിലപാടുകള്‍ക്കാവില്ല. പ്രണയവും ഭക്തിയുമൊക്കെ വളരെ കൃത്യമായി അളക്കപ്പെടുന്നുണ്ട്. യാതൊരു പരിശീലനവുമില്ലാതെ സദാ നാമത് ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാം അളക്കാന്‍ സ്‌കെയിലും ത്രാസും വേണമെന്ന ശാഠ്യം യുക്തിഹീനമാണ്.'വിവാഹശേഷം നിങ്ങള്‍ക്കെന്നോട് പണ്ടത്തെപ്പോലെ സ്‌നേഹമില്ലെ'ന്ന് പരാതിപ്പെടുന്ന ഭാര്യ വിവാഹദിവസമുതല്‍ സ്‌നേഹത്തിന്റെ പരിണാമവും പരിമാണവും അതിസൂക്ഷ്മമായി അളക്കുകയായിരുന്നുവെന്ന് വ്യക്തം."

അസൂയക്കാരനല്ല അസൂയയുടെ ശാസ്ത്രീയ തെളിവ്. കാമുകനല്ല പ്രണയത്തിന്റെ ശാസ്ത്രീയ തെളിവ്. ഭക്തനല്ല  ഭക്തിയുടെ ശാസ്ത്രീയ തെളിവ്. ഭക്തിയല്ല ഭക്തന്റെ ശാസ്ത്രീയ തെളിവ്. അസൂയക്കോ പ്രണയത്തിനോ ഭക്തിക്കോ ശാസ്ത്രീയമായ തെളിവ് ഇല്ലാതിരുന്നിട്ടും അതിലൊക്കെ ഉറച്ചു വിശ്വസിക്കുന്ന യുക്തി- നിരീശ്വരവാദി, ദൈവാസ്തിത്വം ശാസ്ത്രീയമായി തെളിയിക്കാതെ വിശ്വസിക്കുകയില്ലെന്നു ശഠിക്കുന്നതെന്തു കൊണ്ടെന്ന ചോദ്യമാണ് നിരൂപണത്തില്‍ ഉന്നയിക്കപ്പെട്ടത്. ഇതിനുള്ള വിശദികരണവും തഥൈവ!
( "എല്ലാം അളക്കാന്‍ സ്കെയിലും ത്രാസും വേണമെന്ന ശാഠ്യം യുക്തി ഹീനമാണ്" എന്ന് ദൈവത്തെ പരീക്ഷണനാളിയിലാക്കാന്‍ കച്ചകെട്ടി നടക്കുന്ന യുക്തി - നിരീശ്വരവാദി പറയുമ്പോള്‍ വിശ്വാസികള്‍ ഊറിച്ചിരിക്കും. എല്ലാം അളക്കാന്‍ സ്കെയിലും ത്രാസും വേണമെന്ന് ഇത്രയും കാലം ശാഠ്യം പിടിച്ചവര്‍ തന്നെ ഇങ്ങനെയൊരു കുമ്പസാരം നടത്തുന്നത് തമാശയല്ലാതെ മറ്റെന്താണ്.?
അളക്കാനും തൂക്കാനും സാധിക്കുന്നതേ യാഥാര്‍ത്യമാവൂ എന്ന് ഇത്രയും കാലം ആരവമിട്ടവര്‍ അത്തരം ശാഠ്യങ്ങള്‍ യുക്തിവാദമായി കൊണ്ടാടിയതു ഹീനമാണെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞതു നന്ന്)

(8) ഗ്രന്ഥകാരന്‍  വിവരിക്കുന്നു :

"അസൂയയും പ്രണയവും അമൂര്‍ത്തമാണെന്ന് നാം പറയും. പഞ്ചേന്ദ്രിയശേഷിക്ക് പ്രത്യക്ഷത്തില്‍ അതീതമാണത്. പക്ഷെ പരമാര്‍ത്ഥത്തില്‍ പഞ്ചേന്ദ്രിയങ്ങള്‍ തന്നെയാണ് അത് പരമേന്ദ്രിയത്തില്‍ രേഖപ്പെടുത്തുന്നത്. സൗന്ദര്യം അമൂര്‍ത്തമാണെങ്കിലും മൂര്‍ത്തമായ വസ്തുക്കളാണ് അത് സൃഷ്ടിക്കുന്നത്. അമൂര്‍ത്തം എന്നാല്‍ കുറഞ്ഞ ദ്രവ്യപരതയുള്ള എന്നുകണ്ടാല്‍മതി-അതായത് നമുക്ക് പെട്ടെന്നു തിരിച്ചറിയാവുന്ന ദ്രവ്യരൂപമില്ലാത്തവ. പഞ്ചേന്ദ്രിയങ്ങളെ കുറഞ്ഞയളവില്‍ ആശ്രയിച്ചാണ് പരമേന്ദ്രിയം അത് രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ അവയുടെ ബാഹ്യതെളിവുകള്‍ നമ്മെ സംബ്ധിച്ചിടത്തോളം പരോക്ഷ(indirect)മായിരിക്കും."

കുറഞ്ഞ ദ്രവ്യപരതയുള്ള അസൂയക്കും പ്രണയത്തിനും പരോക്ഷ തെളിവുകളേ    (indirect) ഉണ്ടാവൂ എന്നു സമ്മതിക്കുന്ന ഒരാള്‍ ഒട്ടും ദ്രവ്യപരതയില്ലാത്ത ദൈവത്തിന് മൂര്‍ത്തമായ  ( concrete )തെളിവു വേണമെന്നു ശഠിക്കുന്നതു വങ്കത്തമല്ലേ?


(9)  “ കുറഞ്ഞ ദ്രവ്യപരതയുള്ളവ"ക്ക് പരോക്ഷ തെളിവേ ഉണ്ടാവൂ എന്നു സമ്മതിക്കുന്ന ഒരാള്‍ ഒട്ടും ദ്രവ്യപരതയില്ലാത്ത ദൈവത്തിന് പരോക്ഷ തെളിവേ ഉണ്ടാവൂ എന്നു സമ്മതിക്കാന്‍ മടിക്കുന്നതു യുക്തിബോധമോ ശാസ്ത്രബോധമോ കൊണ്ടല്ലെന്നും  നിരീശ്വരാന്ധവിശ്വാസം  കൊണ്ടാ ണെന്നും യുക്തി ബോധമുള്ള ആര്‍ക്കും ഗ്രാഹ്യമാവും.  "അസൂയക്കാരനാണ് അസൂയയുടെ തെളിവ് " എന്നും "കാമുകനാണ് പ്രണയത്തിന്റെ തെളിവ് " എന്നും വാദിക്കുന്ന ഒരാള്‍ക്ക് സൃഷ്ടിപ്രപഞ്ചമാണ് സ്രഷ്ടാവിനുള്ള തെളിവെന്നു മനസ്സിലാകുന്നില്ലെങ്കില്‍ യുക്തിബോധം നിരീശ്വരാന്ധ വിശ്വാസത്തിനു പണയം വെച്ചതിന്റെ ഫലം മാത്രമാണതെന്ന് മറ്റുള്ളവര്‍ക്കു  മനസ്സിലാവും. വഴിയില്‍ അനാഥമായിക്കിടക്കുന്ന വാച്ച് കാണുന്നയാള്‍  അതിന്റെ നിര്‍മാതാവിനെ കണ്ടില്ലെന്ന കാരണത്താല്‍ വാച്ചിനൊരു നിര്‍മാതാവില്ലെന്നു വാദിക്കുകയില്ല. യാദൃശ്ചികമായി ഉണ്ടാകാന്‍ സാധ്യതയില്ലാത്തതെല്ലാം ഒരാസൂത്രണഫലമായിരിക്കും എന്ന യുക്തി ചിന്തയാണ് ആ അനുമാനത്തിനു കാരണം. എന്നാല്‍ വാച്ചിനേക്കാള്‍ അനന്ത മടങ്ങ് സങ്കീര്‍ണ്ണവും ആസൂത്രിതതവുമായ പ്രപഞ്ചം  കണ്ടിട്ട് ഇതു യാദൃശ്ചികമായി  രൂപപെട്ടതാണെന്നു  വാദിക്കുന്നയാള്‍ നിരീശ്വരാന്ധ വിശ്വാസത്തിന്റെ അഗ്നിയില്‍ യുക്തി-ശാസ്ത്ര ബോധത്തെ ചാമ്പാലാ ക്കുകയാണ്. ഇതൊക്കെ യുക്തിയും ശാസ്ത്രവുമാണെന്നതു പൊള്ളയായ അവകാശവാദം മാത്രം.


(10) ഗ്രന്ഥകാരന്റെ വരികള്‍ നോക്കൂ:

"പ്രപഞ്ചം ഒന്നായാലും പലതായാലും പ്രപഞ്ചബാഹ്യം എന്നൊന്നില്ല. പ്രപഞ്ചം അകത്തേക്കും പുറത്തേക്കും പ്രപഞ്ചത്തിലേക്ക് തുറന്നിരിക്കുന്നു. അതിന് അകവും പറുവുമില്ല."

പ്രപഞ്ചബാഹ്യം എന്നൊന്നില്ലെന്ന് ഗ്രന്ഥകാരനെങ്ങനെ മനസ്സിലായി ?  ഈ നിഗമനത്തിനു മൂര്‍ത്തമായ ഒരു തെളിവെങ്കിലും ഹാജരാക്കാമോ?     പോകട്ടെ, അമൂര്‍ത്തമായ തെളിവെങ്കിലും ഹാജരാക്കാമോ ? പത്രം വായിക്കാന്‍ കണ്ണടവെക്കേണ്ടത്ര കാഴ്ചശക്തിയില്ലാത്ത നിരീശ്വരവാദികളും നൂറു കിലോ ഒറ്റയ്ക്കു പൊക്കാന്‍ ശേഷിയില്ലാത്ത നിരീശ്വരവാദികളും അഞ്ചടിയില്‍ കൂടുതല്‍ ചാടാന്‍ ത്രാണിയില്ലാത്ത നിരീശ്വരവാദികളും കോടിക്കണക്കിനു പ്രാകാശവര്‍ഷങ്ങള്‍ വ്യാപ്തിയുള്ള പ്രപഞ്ചത്തിനപ്പുറവും  അതീതവുമായി ഒന്നുമില്ലെന്നു  പ്രഖ്യാപിക്കുമ്പോള്‍ ശാസ്ത്ര - യുക്തിബോധമുള്ളവര്‍ക്കു ചിരിയടക്കാനാവുമോ ? പ്രപഞ്ചത്തിനപ്പുറം ഒന്നുമില്ല എന്നു പറയുന്നയാള്‍ വിവരക്കേട് തുറന്നു പറയാന്‍ മടിക്കുന്ന വ്യാജനാണ്. തന്റെ നിരീശ്വര വിശ്വാസത്തിന്റെ ആധാരം പദാര്‍ത്ഥാന്ധവിശ്വാസം മാത്രമാണെന്ന യാഥാര്‍ത്ഥ്യം മൂടിവെക്കാനുള്ള ആവരണങ്ങള്‍ മാത്രമാണ്  'യുക്തി'യും  'ശാസ്ത്ര'വും.


(11) ഗ്രന്ഥകാരന്‍ തുടരുന്നു:

"പ്രപഞ്ചബാഹ്യം, പ്രപഞ്ചാതീതം എന്നൊക്കെയുള്ള ഭാവനാവ്യായാമങ്ങള്‍ പ്രപഞ്ചത്തിന്റെ അസ്തിത്വം നമ്മില്‍ സൃഷ്ടിക്കുന്ന വ്യാജപ്രതീതികളാണ്.

പ്രപഞ്ചാതീതം എന്ന കല്‍പ്പനപോലും പ്രപഞ്ചത്തെ ആധാരമാക്കിയുള്ളതാണ്. ദ്രവ്യപ്രപഞ്ചവും അത് സൃഷ്ടിക്കുന്ന ബോധപ്രപഞ്ചവും വാസ്തവത്തില്‍ ഈ പ്രപഞ്ചത്തിന്റെ തെളിവ് മാത്രമാണ്. പ്രപഞ്ചത്തിന്റെ തെളിവ് പ്രപഞ്ചം തന്നെ. എല്ലാത്തരം ബൗദ്ധികവ്യായാമങ്ങളും ഈ പ്രപഞ്ചത്തിന്റെ തെളിവാകുന്നു."

പ്രപഞ്ചബാഹ്യം, പ്രപഞ്ചാതീതം എന്നിവ വ്യാജ പ്രതീതീകളാണെന്ന്  ഏതു ശാസ്ത്രജ്ഞന്‍ ഏതു പരീക്ഷണത്തിലൂടെ ഏതു വര്‍ഷത്തിലാണു തെളിയിച്ചതെന്നു വ്യക്തമാക്കാമോ ? പ്രപഞ്ചത്തിന്റെ തെളിവ് പ്രപഞ്ചം തന്നെയെന്നത് പ്രപഞ്ചത്തിനതീതമായി മറ്റൊരു യാഥാര്‍ത്ഥ്യങ്ങളുമില്ല എന്നതിനു തെളിവാകുന്നതെങ്ങനെ എന്നു ഗ്രന്ഥകാരന്‍ വിശദീകരിക്കുമോ ? അതിന്റെ ശാസ്ത്രീയമോ യുക്തിപരമോ ആയ കാരണങ്ങള്‍ വ്യക്തമാക്കാമോ?


(12) "പ്രപഞ്ചത്തിന്റെ തെളിവ് പ്രപഞ്ചം തന്നെ" എന്നത് യുക്തി വിചാരമല്ല അസംബന്ധമാണ്. തെളിയിക്കപ്പെടേണ്ടതില്‍ നിന്നും വ്യത്യസ്തമായിരിക്കും തെളിവ് എന്ന, തെളിവിനെക്കുറിച്ചുള്ള  പ്രാഥമിക ധാരണപോലും  യുക്തി- നിരീശ്വരവാദ ബുദ്ധി ജീവികള്‍ക്കില്ല എന്നതു കഷ്ടം തന്നെ. പ്രപഞ്ചം സ്വയം ഒരു വിശദീകരണമല്ലെന്നും  വിശദീകരണം ആവശ്യപ്പെടുന്ന യാഥാര്‍ത്ഥ്യമാണെന്നും  (Nature is a fact , not an explanation ) ഗ്രഹിക്കാനുള്ള ബൌദ്ധികശേഷി നിരീശ്വര ബുദ്ധി ജീവികള്‍ക്ക് ഏതു കാലത്താണ് ആര്‍ജിക്കാനാവുക?  പ്രപഞ്ചത്തിനുള്ള തെളിവ് പ്രപഞ്ചം തന്നെയെന്ന അസംബന്ധവാദത്തേക്കാള്‍ എത്രയോ ശാസ്ത്രീയവും  യുക്തിസഹവുമാണ്  "ദൈവത്തിനുള്ള തെളിവ് പ്രപഞ്ചം തന്നെ " എന്ന വാദം. ബ്രിട്ടീഷ് ദാര്‍ശനികനായ ജോണ്‍ ഓസ്റ്റിന്റെ ഈ വരികള്‍ ഇവിടെ പ്രസക്തമാണ് : 



"The situation in which I would properly be said to have evidence for the statement that some animal is a pig is that, for example, in which the beast itself is not actually on view, but I can see plenty of pig-like marks on the ground outside its retreat. If I find a few buckets of pig-food, that's a bit more evidence, and the noises and the smell may provide better evidence still. But if the animal then emerges and stands there plainly in view, there is no longer any question of collecting evidence; its coming into view doesn't provide me with more evidence that it's a pig, I can now just see that it is."
 
(J.L. Austin, Sense and Sensibilia)

പ്രപഞ്ചത്തിനു തെളിവ് പ്രപഞ്ചമല്ല എന്നെങ്കിലും ഗ്രഹിക്കാന്‍ ഈ വരികള്‍ ഉപകരിക്കട്ടെ!

(13) ഗ്രന്ഥകാരന്റെ ഈ വരികള്‍ നോക്കൂ:

"ശില്പിയുടെ മസ്തിഷ്‌ക്കത്തില്‍ ശില്‍പ്പമുണ്ട്. ഇത് അമൂര്‍ത്ത കല്‍പ്പനയാണ്. ശില്പി അത് മണലും സിമന്റും കുഴച്ച് ഒരു ശില്‍പ്പമാക്കുമ്പോള്‍ അത് അമൂര്‍ത്തമായ തെളിവായി(abstract evidence)എന്ന് സോപാധികമായി അവകാശപ്പെടാം. സിമന്റ് ശില്‍പ്പം ഒരു മൂര്‍ത്തമായ തെളിവല്ലേ? തീര്‍ച്ചയായും അത് മൂര്‍ത്തമായ തെളിവില്‍ പെട്ടതാണ്. പക്ഷെ എന്തിന്റെ? സിമിന്റ് പ്രതിമ സിമന്റിന്റേയും മണലിന്റേയും മൂര്‍ത്തമായ തെളിവാകുന്നു. അതേസമയം അത് ശില്‍പ്പിയുടെ മസ്തിഷ്‌ക്കത്തിലെ അമൂര്‍ത്തഭാവനയുടെ അമൂര്‍ത്ത തെളിവായി അവതരിപ്പിക്കാം. പക്ഷെ അങ്ങനെ അംഗീകരിക്കപ്പെടണമെങ്കില്‍ അതിന് മൂര്‍ത്തീകരണം(materialization)ആവശ്യമാണ്."

സിമന്റ് പ്രതിമ സിമന്റിന്റെയും മണലിന്റെയും  തെളിവ് എന്നതിനേക്കാള്‍ അതിന്റെ ആസൂത്രകനായ ശില്പിക്കുള്ള തെളിവാണെന്നു ഗ്രഹിക്കാനുള്ള ശേഷി ഗ്രന്ഥകാരനില്ല. സിമന്റ് സിമന്റിന്റെയും മണല്‍ മണലിന്റയും തെളിവാണെന്ന അസംബന്ധധാരണയുള്ളയാള്‍ക്ക് ഇതൊക്കെ എങ്ങനെ സാധിക്കാനാണ്? ഇതൊന്നും ഗ്രഹിക്കാന്‍ ശേഷിയില്ലാത്തയാള്‍ക്ക് പ്രപഞ്ചത്തിലെ ആസൂത്രണം ആസൂത്രകനുള്ള തെളിവാണെന്ന് ഗ്രഹിക്കാനാകാത്തതില്‍ ആശ്ചര്യമില്ല.
  
ഗ്രന്ഥകാരന്റെ അസംബന്ധവിചാരങ്ങള്‍ ഇവിടെങ്ങും അവസാനിക്കുമെന്നു കരുതേണ്ട .സമാനമായ  വിശകലനങ്ങള്‍ നോക്കൂ :

"കുതിരയെ സംബന്ധിച്ച അമൂര്‍ത്തഭാവനയില്‍ പ്രേചോദിതതനായി ഒരാള്‍ കുതിരയുടെ ഒരു ശില്‍പ്പം നിര്‍മ്മിക്കുന്നുവെന്നിരിക്കട്ടെ. ആ ശില്‍പ്പം കുതിരയുടെ അമൂര്‍ത്തമായ തെളിവായി സോപാധികമായി അവതരിപ്പിക്കാം; ഒപ്പം നിര്‍മ്മാണവസ്തുവിന്റെ മൂര്‍ത്തമായ തെളിവുമാണത്. കുതിരയുടെ മൂര്‍ത്തമായ തെളിവ് ജീവനുള്ള ഒരു കുതിര തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നുണ്ട്. അതിനാല്‍ കുതിരയ്ക്ക് മൂര്‍ത്തവും അമൂര്‍ത്തവുമായ തെളിവുകളുണ്ട്."

കുതിരയുടെ തെളിവ് കുതിര തന്നെ !
എന്തൊരു യുക്തി!! എന്തൊരു ലോജിക്ക് !!!
(തുടരും)